തിരുവനന്തപുരം: പി.വി. അൻവറിന് ബോർഡ് ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. അൻവർ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് ദേശീയ വിവരാവകാശ കൂട്ടായ്മയുടെ ആരോപണം.
പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപറേഷനിൽ നിന്നും പണം തട്ടിയെന്നും പാരിസ്ഥിതിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമിച്ചുവെന്നും വിവരാവകാശ കൂട്ടായ്മ ആരോപിക്കുന്നു.
കാപ്പ നിയമപ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ.വി. ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.