National
മുംബൈ: ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 75-ാം സ്ഥാനത്ത്. ഇതുവഴി 56 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കു സാധിക്കും.
2025ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. റാങ്കിംഗിൽ മുന്നേറിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഒന്നിന്റെ കുറവുണ്ടാകും.
ഐവറി കോസ്റ്റ്, ഗാബണ്‍, മഡ്ഗാസ്കർ, മൗറിടാനിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ റാങ്ക് പങ്കിടുന്നത്.
ഒരു രാജ്യത്തിന്റെ വിദേശനയത്തിന്റെ കരുത്തും ആഗോള രാഷ്ട്രീയത്തിൽ അതിന്റെ സ്ഥാനവുമാണ് പാസ്പോർട്ട് ഇൻഡക്സ് പ്രതിഫലിപ്പിക്കുന്നത്. 2000ത്തിന്‍റെ മധ്യം മുതലാണ് ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് ആരംഭിക്കുന്നത്. അന്ന് മുതൽ സിംഗപ്പൂർ, ജപ്പാൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ രാജ്യങ്ങളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്. സിംഗപ്പൂരാണ് ഒന്നാമത് വിസയില്ലാതെ പാസ്പോർട്ടുമായി 192 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. ഇവയുടെ പാസ്പോർട്ടുമായി 187 രാജ്യങ്ങൾ സന്ദർശിക്കാം. മൂന്നാം സ്ഥാനത്തുള്ള സ്വീഡൻ, യുഎഇ രാജ്യങ്ങളുടെ പാസ്പോർട്ടിൽ 186 രാജ്യങ്ങളിലെത്താം.
ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ നാലാം സ്ഥാനത്താണ്. വീസയില്ലാതെ 185 രാജ്യങ്ങളിൽ രാത്ര ചെയ്യാം. ഓസ്ട്രിയ, ഗ്രീസ്, മാൾട്ട, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ അഞ്ചാം സ്ഥാനത്താണ്. ഇവരുടെ പാസ്പോർട്ടുമായി 184 രാജ്യങ്ങൾ സന്ദർശിക്കാം.
ഇത്തവണത്തെ പ്രധാന മാറ്റം, യുഎസും (ഏഴാമത്) യുകെയും (10-ാമത്) ഹെൻലി പാസ്പോർട്ട് ഇൻഡക്സിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇല്ല എന്നതാണ്. ആദ്യ പത്തു സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ്. നോർഡിക് രാജ്യങ്ങളിൽ ഡെന്മാർക്ക്, ഫിൻലാൻഡ്, സ്വീഡൻ, നോർവെ രാജ്യങ്ങൾ ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ മാലദ്വീപ് 49-ാം സ്ഥാനത്തും ചൈന 56-ാമതുമാണ്. പട്ടികയിൽ ഏറ്റവും താഴെയുള്ളവരിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ്. പാക്കിസ്ഥാൻ 97-ാമതും പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള അഫ്ഗാന് 101-ാം സ്ഥാനവുമാണ്. പാക് പാസ്പോർട്ടിൽ വീസയില്ലാതെ 32 കേന്ദ്രങ്ങളും അഫ്ഗാൻ പാസ്പോർട്ടിൽ 24 കേന്ദ്രങ്ങളും സന്ദർശിക്കാം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതി ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്.
ജൂൺ ഒന്ന് വരെ പാസ്പോർട്ട് കൈവശം വയ്ക്കാനുള്ള അനുമതി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നൽകിയത്.
പാസ്പോർട്ട് പുതുക്കാനും സ്വകാര്യ ആവശ്യത്തിന് വിദേശത്തു പോകാനുമാണ് പാസ്പോർട്ട് വിട്ടുനൽകുന്നത്. ജൂൺ ഒന്നിന് മുൻപ് തിരികെ കോടതിയിൽ ഏൽപ്പിക്കണം.
നേരത്തെ, കേസിൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന് കോടതി അന്വേഷണ സംഘത്തെ വിമർശിച്ചിരുന്നു. ഒന്നാം പ്രതി ഫർസിൻ മജീദ്, പാസ്പോർട്ട് പുതുക്കാൻ അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് വിമർശനം.
2022 ജൂണ്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡിഗോ വിമാനം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദ്, നവീന്‍ കുമാര്‍, സുനിത് നാരായണന് എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വധശ്രമം, ഗൂഢാലോചന, വ്യോമയാന നിയമത്തിലെ വകുപ്പ് എന്നിവ ചേര്‍ത്താണ് കേസെടുതത്. 13 ദിവസം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവിലൂടെയാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
International
ന്യൂഡൽഹി: 2026ലെ പുതിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് റിപ്പോർട്ടിൽ ഇന്ത്യയ്ക്കു മുന്നേറ്റം. കഴിഞ്ഞ വർഷത്തെ വീഴ്ചയ്ക്കു ശേഷം ഇന്ത്യ വീണ്ടും നില മെച്ചപ്പെടുത്തി. 85 സ്ഥാനത്തുനിന്ന് എൺപതാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. നിലവിൽ ഇന്ത്യൻ പൗരന്മാർക്കു വീസയില്ലാതെ അല്ലെങ്കിൽ വീസ ഓൺ അറൈവൽ സൗകര്യത്തോടെ 55 രാജ്യങ്ങളിലേക്കു യാത്ര ചെയ്യാം.
മെച്ചപ്പെടുത്തി
ഇന്‍റനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനിൽനിന്നുള്ള പ്രത്യേക വിവരങ്ങളും ഹെൻലി ആൻഡ് പാർട്ണേഴ്സ് പഠനവും അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയാറാക്കുന്നത്. ഒരു പാസ്‌പോർട്ട് കൈവശമുള്ള വ്യക്തിക്കു മുൻകൂട്ടി വീസ എടുക്കാതെ എത്ര രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്. 2025ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ ഇന്ത്യ 85-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. 2024ലെ എൺപതാം റാങ്കിൽനിന്നാണ് താഴേക്കു പോയത്.
കരുത്തൻ സിംഗപ്പുർ
ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ട് എന്ന പദവി തുടർച്ചയായ മൂന്നാം വർഷവും നിലനിർത്തി സിംഗപ്പുർ പട്ടികയിൽ ഒന്നാമതായി തുടരുന്നു. ആകെ 227 സ്ഥലങ്ങളിൽ 192 എണ്ണത്തിലേക്കും സിംഗപ്പുർ പാസ്‌പോർട്ട് ഉടമകൾക്കു വീസയില്ലാതെ പ്രവേശിക്കാം. 188 രാജ്യങ്ങളിലേക്കു യാത്രാ ചെയ്യാവുന്ന ജപ്പാനും ദക്ഷിണ കൊറിയയും തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുണ്ട്.
186 രാജ്യങ്ങളിലേക്കു വീസാരഹിത പ്രവേശനം കിട്ടുന്ന പാസ്പോർട്ടുമായി ഡെന്മാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലൻഡ്, നെതർലൻഡ്‌സ്, നോർവേ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് 185 രാജ്യങ്ങളിലേക്കു യാത്രാ അനുമതിയുണ്ട്. 184 രാജ്യങ്ങളിലേക്കു പ്രവേശന സൗകര്യം കിട്ടുന്ന ഹംഗറി, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലോവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ആദ്യ അഞ്ചാം സ്ഥാനം പങ്കിട്ടു.
Kerala
കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.
കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി
പിന്നീട് പരിഗണിക്കാനായി മാറ്റി. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ.എ ജയശങ്കർ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി നല്കിയ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
ജയിലിലായതിന് 83 ദിവസത്തിനുശേഷം ജാമ്യം നല്കുമ്പോള് ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണു ദിലീപ് പാസ്‌പോര്‍ട്ട് കോടതിയെ ഏല്‍പ്പിച്ചത്.
കേസില്‍ കുറ്റവിമുക്തനാക്കിയതോടെ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പാസ്‌പോര്‍ട്ട് നല്‍കുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തു. ആവശ്യം പിന്നീട് പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.