റാന്നി: പമ്പ നദിയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനത്തെ പിന്തുണച്ച് പഴകുളം മധു എംഎൽഎ രംഗത്ത്. മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് എംഎൽഎ പ്രതികരിച്ചു.
മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കിയില്ലെങ്കിൽ രാഷ്ട്രീയം നോക്കാതെ ജനങ്ങൾക്കൊപ്പം രംഗത്തിറങ്ങുമെന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയത്ത് സിപിഎം ജില്ലാ സെക്രട്ടറിയും കെ.യു. ജനീഷ് കുമാർ എംഎൽഎയും അനാവശ്യ വിമർശനം ഉന്നയിക്കുകയാണെന്നും മധു കുറ്റപ്പെടുത്തി.
അതേസമയം ജില്ലയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അവലോകന യോഗങ്ങളിലും തന്നെ ഒഴിവാക്കിയെന്നായിരുന്നു ജനീഷ് കുമാർ എംഎൽഎയുടെ ആരോപണം. ദുരന്തമേഖലയിൽ മുഖ്യമന്ത്രി നടത്തുന്ന സന്ദർശനങ്ങൾ വെറും 'ഷൂട്ടിംഗ്' ആണെന്നും മുൻകൂട്ടി നിശ്ചയിച്ച ലൊക്കേഷനുകളിൽ എത്തി ഫോട്ടോയെടുത്ത് മടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.