Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Periyar

പെരിയാറില്‍ പതഞ്ഞു പൊങ്ങി രാസമാലിന്യം; വ്യവസായശാലകള്‍ മാലിന്യം തള്ളിയതായി പരാതി

കൊച്ചി: കളമശേരി എടയാര്‍ വ്യവസായ മേഖലയില്‍ പെരിയാര്‍ നദിയിലേക്ക് മാലിന്യം വീണ്ടും തള്ളുന്നതായി പരാതി. ഇന്ന് രാവിലെ പെരിയാറില്‍ പാളി പോലെ മാലിന്യങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഫാക്ടറികളില്‍ നിന്നും മാലിന്യം തള്ളുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

നെയ്യ് കലര്‍ന്ന അറവ് മാലിന്യങ്ങളാണ് കമ്പനികളില്‍ നിന്ന് പുഴയിലേക്ക് തള്ളിയിരിക്കുന്നത്. ഇതുമൂലം എടയാര്‍ മേഖലയില്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. വിഷയത്തില്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മലിനീകരണം തടയാനായി കര്‍ശന നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിയിരിക്കുന്നത്.

മാലിന്യം കട്ടിയായ പാളിയായി പെരിയാറിന് മുകളിലൂടെ ഒഴുകുന്നത് രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വേലിയേറ്റം തുടങ്ങിയതോടെ പതയുടെ വീര്യം കുറഞ്ഞ് ഒഴുകിപ്പോയി. എറണാകുളം ജില്ലയില്‍ നിരവധി പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയാണിത്.

Kerala

പെരിയാര്‍ മലിനീകരണം ദീർഘകാല പ്രത്യാഘാതമുണ്ടാക്കും: കോടതി


കൊച്ചി: സംസ്ഥാനത്ത് സമഗ്ര നദീതട സംരക്ഷണ മേല്‍നോട്ട കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നദീജല സംരക്ഷണത്തിനായി മുഖ്യമന്ത്രി അധ്യക്ഷനായ പരമോന്നത സമിതിയടക്കം വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കര്‍മപദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നു വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. പെരിയാര്‍ നദിയിലെ മലിനീകരണം തടയണമെന്നതടക്കം ആവശ്യപ്പെടുന്ന ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
പെരിയാറിനായി പ്രത്യേക മേല്‍നോട്ട അഥോറിറ്റിയാണ് ഉചിതമെന്നും ഇതില്‍ നിലപാടറിയിക്കണമെന്നും കോടതി നേരത്തേ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ റിവര്‍ ബേസിന്‍ പ്ലാന്‍ വിജ്ഞാപനം ചെയ്ത സാഹചര്യത്തില്‍ പെരിയാറിനു മാത്രമായി അഥോറിറ്റി പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പെരിയാര്‍ പുനരുദ്ധരിക്കേണ്ടത് വരുംതലമുറകളോടു ചെയ്യേണ്ട നീതിയാണെന്ന് കോടതി പറഞ്ഞു. കൊച്ചിയുടെ ജലധാരയാണ് ഈ നദി. നഗരത്തില്‍ കുടിവെള്ളമെത്തുന്നത് പെരിയാറില്‍നിന്നാണ്. നദി മലിനമായി തുടരുന്നത് പൊതുജനാരോഗ്യത്തില്‍ ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest News

Corehub Up