Kerala
കോട്ടയം: കേരള എന്‍ജിഒ യൂണിയന് സംസ്ഥാന പ്രസിഡന്റായി എം.എ. അജിത്കുമാറിനെയും ജനറല്‍ സെക്രട്ടറിയായി എം.വി. ശശിധരനെയും തെരഞ്ഞെടുത്തു.
ടി.എം. ഹാജറയാണ് ട്രഷറര്‍. വൈസ്പ്രസിഡന്റുമാരായി എസ്. ഗോപകുമാര്‍, കെ.പി. സുനില്‍കുമാര്‍, കെ.കെ. സുനില്‍കുമാര്‍ എന്നിവരെയും സെക്രട്ടറിമാരായി പി.പി. സന്തോഷ്, പി. സുരേഷ്, സീമ എസ്. നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
സി. വി. സുരേഷ്കുമാര്‍, വി.കെ. ഉദയന്‍, സി. ഗാഥ, എസ്. സുനില്‍കുമാര്‍, എ.എം. സുഷമ, കെ. വിജയകുമാര്‍, എസ്. സജീവ് കുമാര്‍, എം. രഞ്ജിനി, ഹംസ കണ്ണാട്ടില്‍, മേരി സില്‍വസ്റ്റര്‍, എസ്. ലക്ഷ്മിദേവി, പി. ആര്. സ്മിത എന്നിവരെ സെക്രട്ടേറിയേറ്റംഗങ്ങളായും തെരഞ്ഞെടുത്തു.
NRI
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയണിന്റെ പ്രസിഡന്റായി പിന്റോ കണ്ണമ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ പ്രൊവിൻസുകളിലെ പ്രതിനിധികളും അംഗങ്ങളും നൽകിയ ഏകകണ്ഠമായ പിന്തുണയോടെയാണ് പുതിയ നേതൃത്വം രൂപം കൊണ്ടത്.
പുത്തൻ ആശയങ്ങളും നൂതന പദ്ധതികളും അവതരിപ്പിച്ച് വ്യത്യസ്ത പരിപാടികൾ വഴി അമേരിക്കയിലെ സംഘടനയുടെ പ്രവർത്തനങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറുമെന്ന് പിന്റോ കണ്ണമ്പള്ളി പറഞ്ഞു. സംഘടനയിലെ നേതാക്കളോടും പ്രവർത്തകരോടും അംഗങ്ങളോടും നന്ദി രേഖപ്പെടുത്തി.
അടുത്ത രണ്ട് വർഷം പ്രൊവിൻസുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും അംഗങ്ങളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളികളെ ഭാഷ, സംസ്കാരം, പാരമ്പര്യം, സാമൂഹിക പ്രതിബദ്ധത എന്നിവയുടെ അടിസ്ഥാനത്തിൽ ഒരുമിപ്പിക്കുന്ന അന്തർദേശീയ സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ.
വിവിധ രാജ്യങ്ങളിലായി സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സംഘടന സജീവ സാന്നിധ്യമാണ്.
അമേരിക്ക റീജിയണിന്റെ പുതിയ ഭാരവാഹികൾ
ചെയർമാൻ: ജോണി കുന്നംപുറം (ഡാളസ്), പ്രസിഡന്റ്: പിന്റോ കണ്ണമ്പള്ളി (സൗത്ത് ജഴ്സി), ജനറൽ സെക്രട്ടറി: അനീഷ് ജെയിംസ് (സൗത്ത് ജഴ്സി), ട്രഷറർ: നിവിൻ വിൽഫ്രഡ് (ഒന്റാറിയോ, കാനഡ), വൈസ് പ്രസിഡന്റ് (അഡ്മിൻ): ജേക്കബ് എഫ്രേം (കലിഫോർണിയ), വൈസ് പ്രസിഡന്റ്: ജോസ് ആറ്റുപുറം (ഫിലഡൽഫിയ), വൈസ് ചെയർപേഴ്സൺ: മിനി നായർ (സതേൺ ആൽബർട്ട), വൈസ് ചെയർമാൻ: ജെയിംസ് പീറ്റർ (ഫിലാഡൽഫിയ), ജോയിന്റ് സെക്രട്ടറി: സ്മിതാമോൾ ജി. തോമസ് (ഫ്ലോറിഡ), വിമൻസ് ഫോറം പ്രസിഡന്റ്: ഡോ. സൂസൻ ചാണ്ടി (സതേൺ ആൽബർട്ട), വിമൻസ് ഫോറം സെക്രട്ടറി: ആലീസ് മാഞ്ചേരി (ഫ്ലോറിഡ), യൂത്ത് ഫോറം പ്രസിഡന്റ്: ബിബി മോഹൻ (സതേൺ ആൽബർട്ട).
Kerala
കൊച്ചി: കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റായി ഫാ. ജോണ്‍ വര്‍ഗീസ് (മാര്‍ ബസേലിയോസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം), സെക്രട്ടറിയായി ഫാ. ആന്റണി അറയ്ക്കല്‍ (ആല്‍ബര്‍ട്ടൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി, കൊച്ചി) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്- ഫാ. ജയിംസ് ചെല്ലങ്കോട്ട് (വിമല്‍ജ്യോതി എൻജിനിയറിംഗ് കോളജ്, ചെമ്പേരി, കണ്ണൂര്‍), ട്രഷറർ- ഫാ. റോയി വടക്കന്‍ (ജ്യോതി എൻജിനിയറിംഗ് കോളജ്, തൃശൂര്‍), ജോയിന്റ് സെക്രട്ടറി- ഫാ.ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി (രാജഗിരി സ്കൂള്‍ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, കൊച്ചി).
എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾ- മോണ്‍. ഡോ. ജോസഫ് തടത്തില്‍ (സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ചൂണ്ടച്ചേരി, പാലാ), മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ (വിശ്വജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ), ഫാ. ഡേവിഡ് നെറ്റിക്കാടന് (ജ്യോതി എൻജിനിയറിംഗ് കോളജ്, തൃശൂര്‍), ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ (അമല്‍ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്, കാഞ്ഞിരപ്പള്ളി), ഫാ. ജോണ്‍ പാലിയക്കര സിഎംഐ (ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനിയറിംഗ്, ഇരിങ്ങാലക്കുട), ഫാ. ആന്റോ ചുങ്കത്ത് (സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ഇരിങ്ങാലക്കുട), ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ (കാര്‍മല്‍ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, ആലപ്പുഴ), ഫാ. ബിജോയ് അറയ്ക്കല്‍ (ലൂര്‍ദ് മാതാ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി തിരുവനന്തപുരം), ഫാ. എ.ആര്. ജോണ്‍ (മരിയന്‍ എൻജിനിയറിംഗ് കോളജ് കഴക്കൂട്ടം, തിരുവനന്തപുരം), ഫാ. ബെഞ്ചമിന്‍ പള്ളിയാടിയില്‍ (ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്ലം).
ഫാ. ഡോ. റോയി പഴേപറമ്പില്‍ കണ്‍വീനറായും ഫാ.ഡോ. ജയിംസ് മംഗലത്ത്, ഫാ. ജോണ്‍ പാലിയക്കര, ഫാ. ആന്റോ ചുങ്കത്ത് എന്നിവര്‍ അംഗങ്ങളായും ഓട്ടോണമസ് കോളജ് കണ്സള്ട്ടേഷന് കമ്മിറ്റിക്കും രൂപംനൽകിയിട്ടുണ്ട്.
രാജ്യാന്തര പ്രശസ്ത യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് നവീന കോഴ്സുകള്‍, വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍, സ്കില്‍ ഡവലപ്മെന്റ് പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ അസോസിയേഷന് അംഗങ്ങളായ കോളജുകളില്‍ കൂടുതല്‍ സജീവമാക്കുമെന്ന് എക്സികൂട്ടീവ് സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ ഈടുറ്റ സംഭാവനകള്‍ കാലങ്ങളായി തുടരുന്ന സ്ഥാപനങ്ങളുടെ രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും യുജിസി ആക്ട് പ്രകാരം സ്വയംഭരണ പദവി ലഭിച്ചിരിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമപ്രകാരമുള്ള അഡ്മിഷനും അക്കാദമിക് തലങ്ങളിലെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സര്‍ക്കാരും യൂണിവേഴ്സിറ്റിയും ഉറപ്പാക്കണമെന്നും കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് സമ്മേളനം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളക്സ് ബോർഡ്. കോൺഗ്രസ് തിരുവനന്തപുരത്തിന്റെ പേരിൽ "കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ" എന്ന് എഴുതിയ ഫ്ളക്സ് ആണ് സ്ഥാപിച്ചത്.
തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുമ്പിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ളക്സിൽ പറയുന്നു.
വി.ഡി. സതീശൻ മന്ത്രിസഭയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. മന്ത്രിമാരെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയായിട്ടില്ല. ഇതിൽ തീരുമാനം ആയതിന് ശേഷമായിരിക്കും കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുക.
Kerala
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ. സച്ചിദാനന്ദൻ രാജിവച്ചു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും രാജിവച്ചിട്ടുണ്ട്. രാജി ഇ-മെയിൽ കൈമാറി.
ഭരണതുടർച്ചയെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ താൻ ഇനി ഒന്നും പറയുന്നില്ലെന്നും പത്ത് വർഷം കഴിഞ്ഞാൽ കോൺഗ്രസിനും ഇതുപോലെ പുറത്ത് പോകേണ്ടി വരുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി തുടർഭരണത്തിനെതിരെ സച്ചിദാനന്ദൻ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലും താൻ ഇതുതന്നെ പറയുമെന്നും ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് പ്രതിപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Kerala
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഭൂരിപക്ഷം ലഭിക്കുന്ന മുറയ്ക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുക പാർട്ടി കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പാലിച്ചാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട് ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി നടക്കുന്നത് അനവസരത്തിലുള്ള ചർച്ചയാണ്.
ചില മാധ്യമങ്ങളാണ് ഇതിന് വഴിയൊരുക്കിയത്. യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയതുപോലെയാകും സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുഫലം. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ഇത് ശരിവയ്ക്കുന്നതാണ് എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളും. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന് ആവേശവും പ്രതീക്ഷയും നൽകുന്നതായിരുന്നു. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ യുഡിഎഫിനു കഴിഞ്ഞു.
സംസ്ഥാനത്തിന്റെ പൊതുവായ നന്മയ്ക്കും ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടത്തിയ പ്രഖ്യാപനങ്ങൾ സമ്മതിദായകർ സ്വീകരിച്ചു. രാഹുൽഗാന്ധി പ്രഖ്യാപിച്ച ഗാരന്റികൾ ജനങ്ങൾ ഉൾക്കൊണ്ടു. പ്രതിപക്ഷ നേതാവ് നയിച്ച പുതുയുഗ യാത്രയ്ക്ക് അതിഗംഭീര സ്വീകരണമാണ് സംസ്ഥാന വ്യാപകമായി ലഭിച്ചത്.
ഒട്ടേറെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പിന് മുന്‍പും പിന്‍പും യുഡിഎഫ് നേരിട്ടു. വോട്ടർപ്പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പക്ഷപാതപരമായി പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കൽ, സർക്കാരിന്റെ ഏകപക്ഷീയ നിലപാടുകൾ, അക്രമങ്ങൾ എന്നിവയെല്ലാം അതിജീവിച്ചാണ് യുഡിഎഫ് മുന്നോട്ടുപോയതെന്നും സണ്ണി ജോസഫ് പറഞ്ഞു. വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
Kerala
കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ പ്രചരിച്ച വ്യാജ കത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എംപിയുടെ മരുമകൻ അജിത് കുമാറിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കത്ത് പ്രചരിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസിന്റെ നടപടി. സുധാകരന്റെ സഹോദരിയുടെ മകനാണ് അജിത് കുമാർ.
നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ കെ. സുധാകരനെ മത്സരിപ്പിക്കരുതെന്നും പകരം ടി.ഒ. മോഹനനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്ക് സണ്ണി ജോസഫ് എഴുതിയ കത്തെന്ന വിധത്തിലായിരുന്നു പ്രചാരണം. കെപിസിസി പ്രസിഡന്റിന്റെ ലെറ്റർ ഹെഡിലെഴുതിയ രീതിയിലാണ് വ്യാജ കത്ത് തയാറാക്കിയത്.
കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ ശാഠ്യം പിടിച്ചത് സ്ഥാനാർഥി നിർണയ ഘട്ടത്തിൽ കോൺഗ്രസിൽ വലിയ പ്രതിസന്ധിയും വിവാദവുമായിരുന്നു. ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് മുൻ മേയർ ടി.ഒ. മോഹനനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ കത്ത് പ്രചരിച്ചത്.
സുധാകരന്റെ സ്ഥാനാർഥിത്വം ഇല്ലാതാക്കിയത് സണ്ണി ജോസഫ് ആണെന്ന വികാരം ഉയർത്തിവിടുകയായിരുന്നു ലക്ഷ്യമെന്നു പോലീസ് പറയുന്നു. താൻ അങ്ങനെ കത്തെഴുതിയിട്ടില്ലെന്നു വ്യക്തമാക്കിയ സണ്ണി ജോസഫ് പോലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിൽ കത്ത് പ്രചരിപ്പിച്ച കെ.ജെ. ജോസഫ്, അബ്ദുൽ ഖാദർ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അജിത് കുമാറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സമൂഹമാധ്യമ ഗ്രൂപ്പുകളിൽ കണ്ട കത്ത് വ്യക്തികൾക്കു ഫോർവേഡ് ചെയ്തുവെന്നതിനപ്പുറം തനിക്ക് കത്തുമായി ബന്ധമില്ലെന്നാണ് അജിത് കുമാർ പോലീസിനോടു പറഞ്ഞത്. കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് അറിയില്ലായിരുന്നുവെന്നും അജിത് പോലീസിനോട് പറഞ്ഞതായാണു വിവരം.
District News
കോട്ടയം: ജപ്പാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒയിസ്ക ഇന്റര്‍നാഷണല്‍ (ഓര്ഗനൈസേഷന് ഫോര്‍ ഇന്‍ ഡസ്ട്രിയല് സ്പിരിച്വല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഡ്വാന്‍സ്മെന്റ്) കേരള ഘടകത്തിന്റെ ദക്ഷിണ മേഖലാ പ്രസിഡന്റായി എ.പി. തോമസ് (കോട്ടയം ) തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് ഒയിസ്ക യൂത്ത്സെന്ററില്‍ നടന്ന വാര്‍ഷിക സമ്മേളനം സൗത്ത് ഇന്ത്യാ പ്രസിഡന്റ് പ്രഫ. തോമസ് തേവര ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ എം. അരവിന്ദ ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. ശുദ്ധോദനന് അധ്യക്ഷത വഹിച്ചു.
സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ചാപ്റ്റര്‍ പ്രസിഡന്റിനുള്ള അവാര്‍ഡ് കഴിഞ്ഞ വര്‍ഷം എ.പി. തോമസിന് ലഭിച്ചിരുന്നു.
National
ചെന്നൈ: തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്യുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാംഗ്മൂലത്തിൽ കാണിച്ചതിനെതിരെ ആയിരുന്നു ഹർജി.
സ്ഥാനാർഥികളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ അറിയണമെന്ന് കാണിച്ച് പെരമ്പൂരിലെ ഒരു വോട്ടർ ആണ് ഹർജി നൽകിയത്. വിശദമായ ഉത്തരവ് പിന്നീട് നൽകുമെന്ന് കോടതി പറഞ്ഞു.
പെരമ്പൂർ - തിരുച്ചി ഈസ്റ്റ് പത്രികകളിൽ പൊരുത്തക്കേട് ഉണ്ടെന്ന മറ്റൊരു ഹർജിയിൽ വിജയ്ക്ക് കഴിഞ്ഞയഴ്ച ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.
Kerala
കൊച്ചി: വൈഎംസിഎ ദേശീയ പ്രസിഡൻ്റായി ജസ്റ്റീസ് കുര്യൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ഒക്കൽ വൈഎംസിഎ അംഗമാണ്. കെ.എസ്. പ്രേം ആനന്ദ് (ശിവഗംഗെ), ടി. സുമൻ ത്യാഗരാജ് (വിജയവാഡ), മഹിമ തുർഹി അഗർവാൾ (ജബൽപൂർ) എന്നിവർ വൈസ് പ്രസിഡന്റായും ഡോ. പീറ്റർ വിൽസൺ പ്രഭാകർ (പുത്തൂർ) ട്രഷററായും തെരഞ്ഞെടുത്തു.
National
ന്യൂഡൽഹി: ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഭീകരതയ്ക്കുമുന്നിൽ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു രാഷ്ട്രമെന്ന നിലയിൽ നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഒന്നിച്ചുനിൽക്കുകയാണെന്നും ഭീകരവാദികളുടെ ക്രൂരമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഈ ദിവസം പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും രാജ്യത്തെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പഹൽഗാമിൽ നടന്ന ഭീരുത്വ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരവാദം മാനവികതയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവരെയും തോൽപ്പിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സീറോ ടോളറൻസ് നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
International
ബഗ്ദാദ്: ഇറാഖ് പ്രസിഡന്റായി കുർദ് നേതാവായ നിസാർ അമിദിയെ (58) പാർലമെന്റ് തെരഞ്ഞെടുത്തു. ഇറാഖിൽ പ്രധാനമന്ത്രി സ്ഥാനം ഷിയാ വിഭാഗത്തിനും സ്പീക്കർ സുന്നിവിഭാഗത്തിനും പ്രസിഡന്റ് പദവി കുർദുകൾക്കുമാണ്.
പുതിയ പ്രധാനമന്ത്രിയെ നിയോഗിക്കാനുള്ള ചുമതല പ്രസിഡന്റിനാണ്. ഇറാൻ പിന്തുണയുള്ള ഷിയാ വിഭാഗത്തിലെ മുൻപ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും നിയോഗിക്കുന്നതിനെ യുഎസ് എതിർത്തിരുന്നു. പ്രധാനമന്ത്രിക്കാണു രാഷ്ട്രീയാധികാരമുള്ളത്.
International
വാഷിംഗ്ടൺ ഡിസി: 2028-ൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന് കമലാ ഹാരിസ്. പൗരാവകാശ സംഘടനയായ നാഷണൽ ആക്ഷൻ നെറ്റ്വർക്കിന്റെ ഒരു യോഗത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇവർ.
2028ൽ അമേരിക്കൻ ജനതയ്ക്ക് വേണ്ടി പ്രസിഡന്റ് എന്ന നിലയിൽ ഏറ്റവും മികച്ച ജോലി ആർക്ക് ചെയ്യാൻ കഴിയുമെന്നതിന്റെ പശ്ചാത്തലത്തിൽ താൻ മത്സരിക്കുന്നത് പരിഗണിക്കുമെന്ന് ഹാരിസ് കൂട്ടിച്ചേർത്തു.
യുഎസ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഹാരിസ്, 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെട്ടു. യുഎസ് സെനറ്ററായും കാലിഫോർണിയയുടെ അറ്റോർണി ജനറലായും കമലാ ഹാരിസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
National
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് സഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മികച്ച ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും ഖാർഗെ അവകാശപ്പെട്ടു.
'ആസാമിൽ കോൺഗ്രസ് സഖ്യത്തിന് അനുകൂലമായ സാഹചര്യമാണ്. സഖ്യത്തിന് കുറഞ്ഞത് 72 സീറ്റുകൾ കിട്ടും. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'-ഖാർഗെ പറഞ്ഞു.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അഴിമതി സർക്കാരിനെ ജനങ്ങൾക്ക് മടുത്തു കഴിഞ്ഞു. അവരെ പറഞ്ഞു വിടാൻ ജനങ്ങൾ തയാറായിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബിജെപി തകർന്നടിയുമെന്നും ഖാർഗെ പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അമേരിക്ക ഫസ്റ്റ് പുരസ്കാരം സമ്മാനിച്ച് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.
ബുധനാഴ്ച നടന്ന റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ഫണ്ട് ശേഖരണ പരിപാടിക്കിടെയാണ് സ്വർണ പരുന്തിന്റെ രൂപത്തിലുള്ള പ്രതിമ ട്രംപിന് കൈമാറിയത്. അമേരിക്കയുടെ പുതിയ സുവർണ കാലഘട്ടത്തിന് അനുയോജ്യമായ പുരസ്കാരമാണിതെന്ന് മൈക്ക് ജോൺസൺ വിശേഷിപ്പിച്ചു.
എന്നാൽ, രാജ്യവും ലോകവും വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ട്രംപിനെ പ്രീണിപ്പിക്കാനായി ഇത്തരം വ്യാജ പുരസ്കാരങ്ങൾ നിർമിക്കുകയാണെന്ന് ഡെമോക്രാറ്റുകളും രാഷ്ട്രീയ നിരീക്ഷകരും പരിഹസിച്ചു.
ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു പുരസ്കാരം നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഫ്ലോറിഡയിൽ നിന്നുള്ള പ്രതിനിധി കാത്തി കാസ്റ്റർ കുറ്റപ്പെടുത്തി.
മുൻപ് ക്ലീൻ കോൾ പുരസ്കാരം, ഫിഫ സമാധാന സമ്മാനം തുടങ്ങിയവയും സമാനമായ രീതിയിൽ ട്രംപിന് നൽകപ്പെട്ടിരുന്നു.
NRI
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ 250-ാം വാർഷികത്തോടുള്ള ആദരസൂചകമായാണ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് നോട്ടുകളിൽ ഉൾപ്പെടുത്തുന്നത്.
ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുന്ന നോട്ടുകളിലാണ് ട്രംപിന്റെ ഒപ്പ് പ്രത്യക്ഷപ്പെടുക. നിലവിലെ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പിനോടൊപ്പമായിരിക്കും ഇത്.
നൂറു വർഷത്തിലേറെയായി കറൻസി നോട്ടുകളിൽ ഒപ്പിടാറുള്ള യുഎസ് ട്രഷററുടെ ഒപ്പ് ഇതോടെ ഒഴിവാക്കപ്പെടും എന്ന പ്രത്യേകതയുമുണ്ട്.
മുൻപ് ഒരു പ്രസിഡന്റും സ്വന്തം ഒപ്പ് കറൻസിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ട്രഷറി വകുപ്പിന്റെ ഈ തീരുമാനം അഭൂതപൂർവമായ ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
Kerala
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രാജി വയ്ക്കാനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാം പട്ടികയിലും പേരില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് രാജി വയ്ക്കുന്നത്.
നേരത്തെ പൂഞ്ഞാർ, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലേക്ക് പേര് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശികമായ എതിർപ്പുയർന്നിരുന്നു.
ഇറക്കുമതി സ്ഥാനാർഥി പൂഞ്ഞാറില്‍ വേണ്ടെന്നും സ്വന്തം നാട്ടില്‍ മത്സരിക്കട്ടെയെന്നുമായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. അലോഷി സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടാത്തവനെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു.
Sports
തിരുവനന്തപുരം: കേരളാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റായി എസ്എഫ്ഐ ദേശീയ പ്രസിഡന്റായ വി.പി. സാനുവിനെ നിയമിച്ചു.
നിലവിലെ പ്രസിഡന്റ് യു. ഷറഫലിയെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലന്പൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ ഇടതുമുന്നണി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സ്പോർട്സ് കൗണ്‍സിലിന് പുതിയ പ്രസിഡന്റിന്റെ നിയമിച്ചത്.
Kerala
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭാര്യയുമായി ഒത്തുതീർപ്പായി എന്നാണ് ഇപ്പോൾ പറയുന്നത് എന്നാൽ അത്തരത്തിൽ അവസാനിപ്പിക്കേണ്ട വിഷയമല്ല ഇതെന്നും വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. ഇതാണൊ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ധാർമികതയെന്നും സണ്ണി ജോസഫ് ചോദിച്ചു.
അതേസമയം, കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേയ്ക്ക് നീങ്ങുകയാണ്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ച് മന്ത്രി ക്ഷമാപണം നടത്തി.
ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ് കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ് വിഷയം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.
വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് തിങ്കളാഴ്ച സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു.
മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു
National
കോൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം. സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ലെന്ന അമര്‍ഷം പരസ്യമാക്കി രാഷ്ട്രപതി ദ്രൗപതി മുർമു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് സഹോദരിയെ പോലെയാണ്. അവർക്ക് തന്നോട് പിണക്കമുണ്ടോ എന്ന് അറിയില്ലെന്നും രാഷ്ട്രപതി പറഞ്ഞു. സിലിഗുഡിയിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നത്. രാഷ്ട്രപതി പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പശ്ചിമ ബംഗാളിലെ ബിധാൻനഗറിൽ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുറിലെ വേദിയിലേക്ക് മാറ്റിയിരുന്നു.
വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതി അമര്‍ഷം പരസ്യമാക്കിയത്. "രാഷ്ട്രപതി ഒരു സ്ഥലം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. എന്നാൽ, അവർ (മമതാ ബാനർജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമത എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവർക്ക് എന്നോട് ദേഷ്യമായതിനാലാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല" ഇങ്ങനെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
സംഭവത്തിൽ തൃണമൂല്‍ സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്നും അപമാനകരമായ സംഭവമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നുവെന്നും രാഷ്ട്രപതിക്കുണ്ടായ അപമാനത്തിന് ഉത്തരവാദികൾ ബംഗാൾ സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
National
കോൽക്കത്ത: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി അധികാരം നേടുക എന്നും സാമിക് ഭട്ടാചാര്യ.
"സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ബംഗാളിലും നടപ്പാകണമെന്ന് അവർ ആഗ്രഹിക്കുന്നു. ഡബിൾ എൻജിൻ സർക്കാർ വരുന്നതിന് അവർ വോട്ട് ചെയ്യും.'-സാമിക് അവകാശപ്പെട്ടു.
"കഴിഞ്ഞ 15 വർഷമായി ബംഗാൾ ഭരിക്കുന്ന മമത സംസ്ഥാനത്തെ തകർത്തു. എല്ലാ മേഖലകളെയും പിന്നോട്ടടിപ്പിച്ചു. കേന്ദ്ര പദ്ധതികൾ അവർ നടപ്പാക്കുന്നില്ല. അഴിമതിയും സ്വജനപക്ഷപാതവും ആണ് നടക്കുന്നത്. അതിനാൽ തന്നെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു.'-സാമിക് ഭട്ടാചാര്യ പറഞ്ഞു.
National
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനെ രാജ്യസഭയിലേയ്ക്ക് പരിഗണിച്ച് ബിജെപി. ബിഹാറിൽ നിന്നാണ് നിതിൻ നബീൻ മത്സരിക്കുക. നിതിൻ നബീനിന് പുറമെ എട്ട് സ്ഥാനാർഥികളുടെ പേരുകൾ കൂടി ബിജെപി പുറത്തുവിട്ടു.
ബീഹാർ, ആസാം, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാർഥിപട്ടിക പുറത്തിറക്കിയത്. എന്നാൽ വിജയിക്കും എന്നുറപ്പുള്ള മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പുറമെ അഞ്ച് സിറ്റിംഗ് എംപിമാരെ ബിജെപി ഒഴിവാക്കി.
ജനുവരി 20നാണ് ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന് ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 45കാരനായ നിതിന്‍ നബീന്. ദേശീയ അധ്യക്ഷനായുള്ള ജെ.പി. നദ്ദയുടെ കാലാവധി അവസാനിച്ചതോടെയാണ് നിതിൻ നബീൻ തെരഞ്ഞെടുക്കപ്പെട്ടത്.
National
ജയ്സാൽമർ: ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാജസ്ഥാനിലെ ജയ്സാൽമറിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം തദ്ദേശീയമായി വികസിപ്പിച്ച 'പ്രചണ്ഡ്' ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിൽ രാഷ്ട്രപതി പറന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി ആക്രമണ ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നത്.
ഒലിവ് ഗ്രീൻ ഫ്ലൈറ്റ് സ്യൂട്ട് ധരിച്ചെത്തിയ രാഷ്ട്രപതി, ജയ്സാൽമർ വ്യോമസേനാ താവളത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഏകദേശം 25 മിനിറ്റ് നീണ്ടുനിന്ന പറക്കലിൽ ഹെലികോപ്റ്ററിന്റെ കോ-പൈലറ്റ് സീറ്റിലിരുന്നാണ് രാഷ്ട്രപതി ആകാശക്കാഴ്ചകൾ കണ്ടത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന 'വായു ശക്തി-2026' അഭ്യാസപ്രകടനത്തിന്റെ ഭാഗമായിട്ടായിരുന്നു പറക്കൽ.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് രണ്ടാമത്തെ ഹെലികോപ്റ്ററിൽ രാഷ്ട്രപതിയുടെ ഫോർമേഷന് നേതൃത്വം നൽകി. ജയ്സാൽമർ ഫോർട്ട്, ഗാഡിസർ തടാകം എന്നിവയ്ക്ക് മുകളിലൂടെ പറന്ന ഹെലികോപ്റ്റർ, പോഖ്റാൻ റേഞ്ചിലെ ഒരു സാങ്കൽപിക ലക്ഷ്യസ്ഥാനത്തിന് നേരെ ആക്രമണം നടത്തുന്നതിനും സാക്ഷിയായി.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമ്മിച്ച പ്രചണ്ഡ് ഹെലികോപ്റ്റർ ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയുടെ പ്രതീകമാണ്. ലോകത്ത് 5,000 മീറ്റർ (16,400 അടി) ഉയരത്തിൽ ആയുധങ്ങളുമായി പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഏക അറ്റാക്ക് ഹെലികോപ്റ്ററാണിത്. റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള പ്രത്യേക രൂപകൽപ്പന ഇതിനുണ്ട്. അത്യാധുനിക മിസൈലുകൾ, റോക്കറ്റുകൾ, തോക്കുകൾ എന്നിവ ഇതിൽ ഘടിപ്പിക്കാം.
Kerala
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായി ജോസ് പെരുന്പിള്ളിക്കുന്നേലിനെയും സെക്രട്ടറിയായി ജോസ് വർഗീസിനെയും തെരഞ്ഞെടുത്തു.
ജോസ് മോനിപ്പിള്ളിൽ-ട്രഷറർ, ജിമ്മി തോമസ്-വൈസ്പ്രസിഡന്റ്, ഷൈജി ജോസഫ്-ജോയിന്റ് സെക്രട്ടറി, ജെയ്സൺ ജോസ്, ജിമ്മി ജോർജ്, മാത്യു ജോസഫ്, ഷൈൻ ജോൺ, പി.വി. ഫ്രാൻസിസ്, എം.എൻ. ഷാജി-കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് മറ്റു ഭാരവാഹികൾ.
Kerala
കോട്ടയം: കെഎസ്ടിഎ 35-ാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എ.കെ. ബീന (പ്രസിഡന്റ്), ടി.കെ.എ. ഷാഫി (ജനറല്‍ സെക്രട്ടറി), കെ. രാഘവന് (ട്രഷറാര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. കണ്ണൂര്‍ സ്വദേശിയായ എ.കെ. ബീന കണ്ണൂര്‍, മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ അധ്യാപികയാണ്. മലപ്പുറം ജില്ലയിലെ പെരിമ്പലം സ്വദേശിയായ ടി.കെ.എ. ഷാഫി പൂജപ്പുര ഗവണ്മെന്റ് യുപി സ്കൂള്‍ മുഖ്യാധ്യാപകനാണ്. കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ സ്വദേശിയായ കെ. രാഘവന് ചേരൂര്‍ ഐഐഎ എല്‍പി സ്കൂള്‍ മുഖ്യാധ്യാപകനാണ്.
എം.എ. അരുണ്‍കുമാര്‍ (പാലക്കാട്), കെ.സി. മഹേഷ് (കണ്ണൂര്‍), പി.എസ്. സ്മിജ (കോഴിക്കോട്), പി.വി. രാജേഷ് (തിരുവനന്തപുരം), കെ.വി. അനീഷ്ലാല്‍ (കോട്ടയം) എന്നിവരെ വൈസ് പ്രസിഡന്റുമാരായും എ. നജീബ് (തിരുവനന്തപുരം), എം.കെ. നൗഷാദലി (പാലക്കാട്), പി.ജെ. ബിനേഷ് (വയനാട്), എസ്. സബിത (കൊല്ലം), ആര്.കെ. ബിനു (മലപ്പുറം) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 31 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 85 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
National
ദിസ്പുർ: കോൺഗ്രസ് വിട്ട പിസിസി മുൻ അധ്യക്ഷൻ ഭുപൻ ബോറ പാർട്ടിയിൽ തിരിച്ചെത്തി. സംസ്ഥാന അധ്യക്ഷൻ ഗോഗോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
മുൻ എംഎൽഎ കൂടിയായ ഭൂപെൻ ബോറ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ഇന്ന് ഉച്ചയോടയാണ് രാജിക്കത്ത് നൽകിയത്. തന്നെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
National
ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) പ്രസിഡന്റായി ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂല തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നടക്കുന്ന സിബിസിഐയുടെ മുപ്പത്തേഴാമതു ജനറൽ ബോഡിയിലായിരുന്നു തെരഞ്ഞെടുപ്പ്.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പിൻഗാമിയായാണു നിയമനം. ദളിത് വിഭാഗത്തിൽനിന്ന് സിബിസിഐ അധ്യക്ഷ പദവിയിലെത്തുന്ന ആദ്യത്തെ മെത്രാനാണ് കർദിനാൾ ഡോ. ആന്റണി പൂല. തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവരാണു പുതിയ വൈസ് പ്രസിഡന്റുമാർ.
ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ സിബിസിഐ സെക്രട്ടറി ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷത്തേക്കാണ് നിയമനങ്ങൾ. 1961 നവംബർ 15 ന് ആന്ധ്രയിലെ കർണൂൽ രൂപതയിലെ പോളൂരുവിലാണ് കർദിനാൾ പൂലയുടെ ജനനം. 1992 ഫെബ്രുവരി 20 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കടപ്പ രൂപതയിൽ ചേർന്നു.
2008 ഫെബ്രുവരി എട്ടിന് കർണൂൽ മെത്രാനായി. 2020 നവംബർ 19 മുതൽ ഹൈദരാബാദ് ആർച്ച്ബിഷപ്പാണ്. 2022 ഓഗസ്റ്റ് 27 ന് ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ കർദിനാളായി ഉയർത്തി.
National
ന്യൂഡൽഹി: പ്രതിപക്ഷ ബഹളം തുടരുന്ന സാഹര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് മറുപടി പ്രസംഗം ഇല്ലാതെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി.
പ്രതിപക്ഷ ബഹളം തുടർന്ന സാഹചര്യത്തിൽ സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് രണ്ട് മണി വരെ സഭ നടപടികൾ നിർത്തി വച്ചു. സാധാരണയിൽ നിന്നും വ്യത്യസ്തമായാണ് ഇത്തരമൊരു നടപടി. സാധാരണ ചർച്ച നടന്ന ശേഷം പ്രധാനമന്ത്രി അവസാനം മറുപടി നൽകുകയാണ് പതിവ്.
എന്നാൽ ലോക്സഭ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ ലോക്സഭയിൽ പ്രധാനമന്ത്രി പ്രസംഗിക്കാതെ നന്ദി പ്രമേയം പാസാക്കി. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തിയേക്കും.
പ്രതിപക്ഷം സഹകരിച്ചാൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ ബജറ്റ് ചർച്ച ആരംഭിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പ്രസംഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സഭയിലെ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ വരെ പ്രതിപക്ഷ പ്രതിഷേധം എത്തിയതോടെ പ്രസംഗത്തിനായി അദ്ദേഹം സഭയിലെത്തിയില്ല.
പ്രതിപക്ഷത്തിന്റെ ഈ നടപടിക്കെതിരെ ഇന്ന് രാവിലെ സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ ഓം ബിർള രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പാർലമെന്റിന്റെ അന്തസിന് യോജിച്ച നടപടിയല്ലെന്നും സ്ഥാപിതമായ മര്യാദയുടെ ലംഘനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
2020ൽ അതിർത്തിയിൽ ചൈന നടത്തിയ സൈനിക നടപടിയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതും അദ്ദേഹത്തിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാത്തതുമാണ് പ്രതിപക്ഷ ബഹളത്തിന് കാരണം.
International
ജെറുസലേം: ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഫാ അതിർത്തി ഇന്ന് തുറക്കാനിരിക്കെയാണ് ഇസ്രയേലിന്റെ ആക്രമണം.
വ്യോമാക്രമണത്തിൽ 31 പേർ മരിച്ചു. ആറ് കുട്ടികളടക്കമാണ് മരിച്ചത്. തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ടെന്റുകൾക്ക് നേരെ ഹെലികോപ്റ്റർ ഗൺഷിപ്പുകൾ ഇടിച്ചുകയറുകയായിരുന്നു.
ഒക്ടോബറിൽ യുഎസ് പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ച രണ്ടാംഘട്ട വെടിനിർത്തൽ ഈ മാസം ആദ്യം പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് പലസ്തീനികൾ പറഞ്ഞു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതുമുതൽ ഇസ്രയേലും ഹമാസും വെടിനിർത്തൽ ലംഘിക്കുന്നതായി പരസ്പരം ആരോപിക്കുകയാണ്.
ആക്രമണങ്ങളെ അപലപിച്ച ഹമാസ്, അമേരിക്ക സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഈ തുടർച്ചയായ ലംഘനങ്ങൾ ഇസ്രയേൽ സർക്കാർ വംശഹത്യയുടെ ക്രൂരമായ യുദ്ധം തുടരുകയാണെന്ന് സ്ഥിരീകരിക്കുന്നതായും ഹമാസ് പറഞ്ഞു.
ഖാൻ യൂനിസിലെ ഒരു കുടിയേറ്റ കുടുംബത്തിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഏഴ് പേർ. വെടിനിർത്തൽ ചർച്ചകളിലെ പ്രധാന മധ്യസ്ഥരിൽ ഒരാളായ ഖത്തർ, ആവർത്തിച്ചുള്ള ഇസ്രയേലി നിയമലംഘനങ്ങളെ അപലപിച്ചതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി രാഷ്ട്രപതിയെ കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയർമാൻ രവി അഗ്രവാൾ ഉൾപ്പെടെയുള്ളവർ ധനമന്ത്രിക്കൊപ്പമുണ്ട്.
ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ ഇടപെട്ട് രാഷ്ട്രപതി. പരാതി രാഷ്ട്രപതിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി.
പരാതി പരിശോധിച്ച് മേൽനടപടികൾ കൈക്കൊള്ളാൻ വകുപ്പിന് നിർദേശം നൽകി. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള അറിയിപ്പ് പരാതിക്കാരന് ലഭിച്ചു. മുൻപ് പത്മ പുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് അത്തരമൊരു ഉന്നത ബഹുമതി നൽകുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം നൽകിയത്.
ക്രിമിനൽകേസുകളിൽ പ്രതിയായ ഒരാൾക്ക് രാഷ്ട്രത്തിന്റെ ആദരം നൽകുന്നത് ഉചിതമല്ലെന്നും കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകാനുള്ള തീരുമാനം അനീതിയാണെന്നും കമ്മിറ്റി പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ആരും കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. എൽഡിഎഫ് സർക്കാർ കേരളത്തെ സാമ്പത്തികമായി ദുർബലമാക്കിയെന്നും ബജറ്റിൽ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച എൽഡിഎഫ് സംസ്ഥാനത്തെ സാമ്പത്തികമായി ദുർബലമാക്കി. ബജറ്റിൽ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോൺഗ്രസ് തകർത്തതു പോലെ കേരളത്തെ സിപിഎം തകർത്തു.'-രാജീവ് വിമർശിച്ചു.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയായി. ഇത് എങ്ങനെ വീട്ടും? യുപിഎ സർക്കാർ കാലത്തെക്കാൾ 460 ശതമാനം കേന്ദ്ര ഗ്രാൻഡ് എൻഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വർധിച്ചു. ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം എൽഡിഎഫ് സർക്കാർ പാലിച്ചില്ല.
റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസിന് പകരം സ്കൂൾ നന്നാക്കാത്തത് എന്തുകൊണ്ടാണ്? 75 ശതമാനം സ്കൂൾ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇൻഷുറൻസ്? ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമൂഹികസുരക്ഷാ പദ്ധതികളിലൂടെ 95 കോടി പേർക്കു പ്രയോജനം ലഭിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കഴിഞ്ഞ ദശകത്തിൽ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് മോദി സർക്കാർ കരകയറ്റിയതായും നാലു കോടി വീടുകൾ സർക്കാർ നിർമിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ആഗോളതലത്തിൽ ചർച്ചയാണെന്നും രാജ്യത്തു ക്രിയാത്മക മാറ്റമുണ്ടെന്നും മുർമു പറഞ്ഞു. ഇന്ത്യക്കെതിരേയുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഉദാഹരണമാണെന്നും അവർ ഓർമിപ്പിച്ചു.
ഇന്ത്യയുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി മിഷൻ സുദർശൻ ചക്രയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ച് ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെച്ചൊല്ലി പ്രതിപക്ഷ ഇന്ത്യ സഖ്യം എംപിമാർ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ പ്രതിഷേധിച്ചു. രാജ്യത്തിന്റെ സാന്പത്തിക അവലോകന റിപ്പോർട്ട് ഇന്നു പാർലമെന്റിൽ സമർപ്പിക്കും. ചരിത്രത്തിലാദ്യമായി ഞായറാഴ്ച രാവിലെ 11ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. മാർച്ച് ഒന്‍പതു മുതൽ ഏപ്രിൽ രണ്ടുവരെ വീണ്ടും പാർലമെന്റ് സമ്മേളിക്കും.
യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാർ സേവന, ഉത്പാദന മേഖലകളെ ഉത്തേജിപ്പിക്കുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. സർക്കാരിന്റെ സാന്പത്തിക പരിഷ്കാരങ്ങൾ ’റിഫോംസ് എക്സ്പ്രസ്’ ദരിദ്രർക്കും മധ്യവർഗത്തിനും പ്രയോജനം ചെയ്യുന്നുണ്ട്. ചരിത്രപരമായ ജിഎസ്ടി പരിഷ്കരണം പൗരന്മാർക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭം ഉറപ്പാക്കി. ആദായനികുതി നിയമ പരിഷ്കാരത്തിലൂടെ 12 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതിയിൽ നിന്നൊഴിവാക്കി.
മാവോയിസ്റ്റ് അക്രമം ഉടൻ ഇല്ലാതാകുമെന്നു മുർമു അറിയിച്ചു. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമമാണു സർക്കാരിന്റെ മുൻഗണന. വിവിധ ക്ഷേമപദ്ധതികളിലൂടെ സ്ത്രീകളെ ശക്തീകരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദന രാജ്യമാണ് ഇന്ത്യ. റെയിൽവേ 100 ശതമാനം വൈദ്യുതീകരണത്തോടടുക്കുന്നു.
അതിവേഗ വന്ദേഭാരത് സർവീസുകൾ മുതൽ പുതിയ രാജധാനി ട്രെയിനുകൾ വരെയുള്ളവ റെയിൽവേ വികസനത്തിന് ആക്കം കൂട്ടുന്നു. നിലവിൽ 150 വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നുണ്ട്. വന്ദേ ഭാരത് സ്ലീപ്പർ സുപ്രധാന നേട്ടമാണ്.
Editorial
ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്ന് പ്രഹരതുല്യമായ രണ്ടു പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നു. ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണമെന്നാണ് മൂന്നു കർദിനാൾമാർ പുറപ്പെടുവിച്ച പ്രസ്താവന. രണ്ടാമത്തേത്, അമേരിക്കൻ സൈനിക സേവനത്തിനുള്ള അതിരൂപതയുടെ അധ്യക്ഷനായ ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോയുടേതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള മനഃസാക്ഷിക്കു നിരക്കാത്ത ഉത്തരവുകളെ സൈനികർക്കു ധിക്കരിക്കാമെന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ട്രംപോ മറ്റു ക്രൈസ്തവ വിഭാഗങ്ങളോ ഇതിനെ അംഗീകരിക്കുമോ എന്നതല്ല, സത്യം വിളിച്ചുപറയാനും ആളുണ്ടായി എന്നതാണ് പ്രസക്തം.
അങ്ങനെ, അകത്തും പുറത്തും വിമർശകരോട് അക്രമാസക്തനാകുന്ന ട്രംപിനെതിരേയാണ് അമേരിക്കയിലെ കർദിനാൾമാർ ആഞ്ഞടിച്ചിരിക്കുന്നത്; “ലോകസമാധാനത്തിനു ഭീഷണിയായ വിദേശ നയതന്ത്രങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽനിന്നും അമേരിക്ക പിന്തിരിയണം.” ഷിക്കാഗോ ആർച്ച്ബിഷപ് കർദിനാൾ ബ്ലെസ് ജെ. കുപിക്, വാഷിംഗ്ടൺ ആർച്ച്ബിഷപ് കർദിനാൾ റോബർട്ട് മക്എൽറോയ്, നെവാർക്ക് ആർച്ച്ബിഷപ് കർദിനാൾ ജോസഫ് ഡബ്ല്യു. ടോബിൻ എന്നിവരുടേതാണ് സംയുക്ത പ്രസ്താവന.
“ജീവിക്കാനുള്ള അവകാശത്തിന്റെ സംരക്ഷണത്തിലും മനുഷ്യാന്തസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിദേശനയത്തിലേക്ക് അമേരിക്ക മടങ്ങണം. ഗ്രീൻലാൻഡിനോടും വെനസ്വേലയോടുമുള്ള ഭീഷണി അവസാനിപ്പിക്കണം. ഇടുങ്ങിയ താത്പര്യസംരക്ഷണത്തിനായി യുദ്ധം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. അമേരിക്ക ലോകത്തിന്റെ ധാർമിക സ്വരമാകണം; ഭീഷണിയാകരുത്. ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇതാദ്യമായി അമേരിക്കയുടെ പ്രവർത്തനങ്ങളുടെ ധാർമികത ചോദ്യംചെയ്യപ്പെടുകയാണ്.
അടിയന്തര സാഹചര്യത്തിൽ അവസാന ആശ്രയമായി മാത്രമേ സൈനികനടപടി പാടുള്ളൂവെന്നത് ദേശീയ നയമാക്കണം. വർധിച്ചുവരുന്ന ഭീഷണികളും സായുധ സംഘട്ടനങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളെ തകർക്കുകയും ലോകത്തെ എണ്ണമറ്റ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ലെയോ പതിനാലാമൻ മാർപാപ്പയുടെ കാഴ്ചപ്പാടുപോലെ ധാർമികതയിലൂന്നിയ വിദേശനയമാണു നമ്മുടെ രാജ്യത്തിനു വേണ്ടത്.”
ആർച്ച്ബിഷപ് തിമോത്തി ബ്രോല്ലിയോ ഞായറാഴ്ച ബിബിസിക്കു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ കൂടുതൽ പ്രഹരശേഷിയുള്ളതാണ്. ഗ്രീൻലാൻഡ് അധിനിവേശത്തിനുള്ള അധാർമിക ഉത്തരവിനെ, സ്വന്തം മനഃസാക്ഷിയുടെ മണ്ഡലത്തിൽനിന്ന് ധിക്കരിക്കാൻ പട്ടാളക്കാർക്കു കഴിയും എന്നാണ് അദ്ദേഹം ആഞ്ഞടിച്ചത്. ഇത്, ആ വ്യക്തിയെ ദുഷ്കരമായ സാഹചര്യത്തിൽ എത്തിക്കുമെന്നത് തന്റെ ആശങ്കയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാർമികമായി അംഗീകരിക്കാനാകാത്ത ഉത്തരവുകൾ ഉണ്ടാകുന്പോൾ ചില സൈനികരുടെ അവസ്ഥ തന്നെ ആകുലപ്പെടുത്തുന്നുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ വിശദീകരണം നൽകിയത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത്, 1930ലെ ദണ്ഡി യാത്രയോടെ ആരംഭിച്ച നിയമലംഘന പ്രസ്ഥാനത്തോടു ചേർന്നുനിൽക്കുന്നതാണിത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ അമേരിക്കൻ കത്തോലിക്ക സഭാ നേതൃത്വത്തിൽനിന്നുണ്ടായ പ്രഹരതുല്യമായ രണ്ടു പ്രസ്താവനകളെയും പുതുയുഗപ്പിറവിയെന്നാണ് ദേശീയ ദിനപത്രമായ ‘നാഷണൽ കാത്തലിക് റിപ്പോർട്ടർ’ വിശേഷിപ്പിച്ചത്. അമിത ദേശീയതയും ജനാധിപത്യത്തിലെ ഏകാധിപത്യപ്രവണതയും മാനവികതയെ അപകടത്തിലാക്കുന്പോൾ ലോകം ഇതു ചർച്ച ചെയ്യേണ്ടതാണ്.
ചില സൈനിക ഇടപെടലുകൾ കഠിന വിമർശങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ പ്രതിബദ്ധത, കമ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെയും ഇസ്ലാമിക തീവ്രവാദത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുത്തിട്ടുണ്ട്. യൂറോപ്പും മറ്റു ജനാധിപത്യരാജ്യങ്ങളും മൗലികവാദത്തിനു മുകളിൽ വികസനത്തെ പ്രതിഷ്ഠിച്ച മുസ്ലിം രാജ്യങ്ങളും ഒരു പരിധിവരെ അതിനെ പിന്തുണച്ചിട്ടുമുണ്ട്. അങ്ങനെ ചരിത്രത്തിലൂടെ കൈവരിച്ച ജനാധിപത്യ നായകസ്ഥാനം ട്രംപിന്റെ രണ്ടാം വരവിന്റെ ഒരു വർഷത്തിനിടെ പ്രതിനായക പരിവേഷത്തിലായി.
ഈയവസരത്തിലാണ് വകതിരിവില്ലാത്ത അധിനിവേശങ്ങൾക്കു തങ്ങളുടെ പിന്തുണയില്ലെന്ന സൂചന കത്തോലിക്ക സഭയിൽനിന്നുണ്ടായിരിക്കുന്നത്. വെനസ്വേലയുടെ കമ്യൂണിസ്റ്റ് ഏകാധിപത്യവും അടിച്ചമർത്തലും മാനവികതയ്ക്കു വിരുദ്ധമാണെന്നതിൽ പരിഷ്കൃതലോകത്തിനു സംശയമില്ല. പക്ഷേ, പാർലമെന്റിനെ മറികടന്ന് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുവന്ന, കാനഡയെയും ഗ്രീൻലാൻഡിനെയും താനിങ്ങെടുക്കുകയാണെന്നു പ്രഖ്യാപിക്കുന്ന ഭരണാധികാരി എങ്ങനെയാണ് ഏകാധിപതിയല്ലാതാകുന്നത്?
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വാൾ അതിന്റെ ഉറയിലിടാനാണ് അമേരിക്കയിലെ കത്തോലിക്ക സഭാ നേതൃത്വം തങ്ങളുടെ ഭരണാധികാരിയോടു പറഞ്ഞിരിക്കുന്നത്. തീവ്രദേശീയത, മതരാഷ്ട്ര ഭ്രാന്തുകൾ, ഏകാധിപതികളുടെ ജനാധിപത്യ ദുരുപയോഗം തുടങ്ങിയവയുടെ കാലത്ത് മതങ്ങൾ അവയുടെ ഉത്തരവാദിത്വങ്ങൾ മറക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന സന്ദേശം ചെറുതല്ല. പ്രത്യേകിച്ച്, അമേരിക്കയിൽ ഉൾപ്പെടെ, കഠിനകാലത്ത് പ്രതിപക്ഷം മൂടിപ്പുതച്ചു കിടന്നുറങ്ങുന്പോൾ മതങ്ങളും മാധ്യമങ്ങളും പൊതുജനവും ഉറക്കമിളയ്ക്കേണ്ടതുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കുമൊപ്പവും നിൽക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ജയകുമാർ പറഞ്ഞു. കോടതി നിർദേശത്തിൽ അന്വേഷിക്കുന്ന ഒരു കേസിൽ ഒരു അഭിപ്രായവും താൻ പറയില്ലെന്നും അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉണ്ടാകണമെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്ഐടി സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തി.
Kerala
ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ഇന്ത്യയില്‍. ഡല്‍ഹി പാലം വ്യോമതാവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു.
മണിക്കൂറുകള്‍ മാത്രം നീളുന്ന ഹ്രസ്വ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന് ന്യൂഡല്‍ഹിയില്‍ എത്തിയത്. ആലിംഗനം ചെയ്തുകൊണ്ടായിരുന്നു മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വാഗതം ചെയ്തത്. ഇരു നേതാക്കളും ഒരു കാറില്‍ ആണ് വിമാനത്താവളത്തില്‍ നിന്ന് കുടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് എത്തിയത്.
എന്റെ സഹോദരന് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുന്ന ഫോട്ടോയുള്‍പ്പെടെ മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
കൂടാത, യുഎഇയുമായി ഒന്നിലധികം കരാറുകളിൽ ഇന്ത്യ ഒപ്പുവച്ചു. പ്രതിരോധ, നിക്ഷേപ, ഊർജ, ബഹിരാകാശ മേഖലകളിലായാണ് ഇരു രാജ്യങ്ങളും കരാറിൽ ഏർപ്പെട്ടത്. പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇരു രാഷ്ട്രത്തലവന്മാർ ചർച്ച ചെയ്തു. പ്രസിഡന്റായതിനുശേഷം മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.
Kerala
പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. യുഡിഎഫിലെ കെ.വി.ശ്രീദേവി പ്രസിഡന്റായി ചുമതലയേറ്റു. മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നു.
എന്നാൽ എസ്ഡിപിഐ അംഗം വോട്ട് ചെയ്തതിനാൽ കോൺഗ്രസ് അംഗം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ബിജെപിക്കും യുഡിഎഫിനും അഞ്ചു വീതം അംഗങ്ങളും എസ്ഡിപിഐക്ക് മൂന്ന് അംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമാണ് പഞ്ചായത്തിലുള്ളത്.
ഇത്തവണ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. വോട്ടെടുപ്പിൽ യുഡിഎഫും ബിജെപിയും തുല്യത പാലിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
Business
കൊച്ചി: തിയറി സബാഗിനെ നിസാന്‍ ഇന്ത്യയുടെ പ്രസിഡന്റായി നിയമിച്ചു. നിലവില്‍ മിഡില്‍ ഈസ്റ്റ്, കെഎസ്എ, സിഎഎസ് പ്രദേശങ്ങളുടെ ഡിവിഷണല്‍ വൈസ് പ്രസിഡന്റാണ്.
ഈവർഷം പുതിയ മൂന്നു വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി പുനരുദ്ധാരണ പദ്ധതി ശക്തിപ്പെടുത്താനും പ്രവര്‍ത്തനമികവ്, ഉപഭോക്തൃ ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തുകയുമാണ് നിയമനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
International
ന്യൂയോർക്ക്: അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്നു ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിഷേധിച്ചു. മഡുറോയ്ക്കൊപ്പം കോടതിയിലെത്തിച്ച പത്നി സീലിയ ഫ്ലോറസും കുറ്റങ്ങൾ നിഷേധിച്ചു.
തടവുപുള്ളികളുടെ വേഷം ധരിപ്പിച്ചും ചങ്ങലയിൽ ബന്ധിച്ചുമാണു വെനസ്വേലൻ പ്രസിഡന്റിനെ ന്യൂയോർക്ക് ഫെഡറൽ കോടതിയിലെത്തിച്ചത്. ജഡ്ജി ആൽവിൻ ഹാളർസ്റ്റെയിൻ മഡുറോയ്ക്കും സീലിയയ്ക്കും എതിരായ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചു.
“ഞാൻ നിരപരാധിയാണ്. ഇവിടെ പറഞ്ഞിട്ടുള്ള ഒന്നിലും ഞാൻ കുറ്റക്കാരനല്ല. ഞാൻ നല്ല മനുഷ്യനാണ്, എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്”- മഡുറോ ദ്വിഭാഷിയുടെ സഹായത്തോടെ കോടതിയിൽ പറഞ്ഞു. പൂർണ നിരപരാധിയാണെന്നു സീലിയ ഫ്ലോറസും പറഞ്ഞു. കേസിൽ അടുത്ത വാദം നടക്കുന്ന മാർച്ച് 17 വരെ വെനസ്വേലൻ പ്രസിഡന്റിനെയും പത്നിയെയും തടവിൽ സൂക്ഷിക്കാൻ ജഡ്ജി ഉത്തരവിട്ടു.
മഡുറോയ്ക്കും സീലിയയ്ക്കും എതിരേ ചുമത്തിയ 25 പേജുള്ള കുറ്റപത്രം പുറത്തുവിട്ടിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ച മഡുറോ അമേരിക്കയിലേക്കു ടൺ കണക്കിനു കൊക്കെയ്ൻ കയറ്റി അയയ്ക്കാൻ സഹായം നല്‍കിയെന്നതാണു പ്രധാന കുറ്റം. മയക്കുമരുന്നുകടത്തിന് തടസം നിന്നവരെയും പണം നല്‍കാനുള്ളവരെയും തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തിയെന്ന ആരോപണവുമുണ്ട്. തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ കേസ് വാദിച്ച ബാരി ജോയൽ പൊള്ളാക്ക് ആണ് മഡുറോയുടെ അഭിഭാഷകൻ. ബാരിയെ മഡുറോ അഭിഭാഷകനായി തെരഞ്ഞെടുത്തുവെന്നാണു കോടതി രേഖകളിൽ പറയുന്നത്.
മഡുറോയെ അമേരിക്കൻ പട്ടാളം തട്ടിക്കൊണ്ടുവന്നതാണെന്നും മറ്റൊരു രാജ്യത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ അദ്ദേഹത്തിനു വിചാരണാ നടപടികളിൽനിന്നു നിയമസംരക്ഷണം ഉണ്ടെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടുണ്ട്. മഡുറോയുടെ കേസിൽ ഈ വാദത്തിലൂന്നിയായിരിക്കും അഭിഭാഷകൻ തുടർന്നും വാദം നടത്തുകയെന്നാണു സൂചന.
അതേസമയം, 2024ലെ വെനസ്വേലൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയുടെ ജയം അംഗീകരിക്കാൻ അമേരിക്ക തയാറാകാത്തതിനാൽ ഈ വാദം നിലനിൽക്കാൻ സാധ്യതയില്ല.
1990ൽ അമേരിക്കൻ സേന തട്ടിക്കൊണ്ടുവന്ന പാനമാ പട്ടാള മേധാവി മാനുവേൽ നൊരിയേഗയും അമേരിക്കൻ കോടതിയിൽ അഭിഭാഷകനെ വച്ചു കേസ് വാദിച്ചെങ്കിലും ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെടുകയാണുണ്ടായത്.
National
പാറ്റ്ന: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ബിജെപി വൻ വിജയം നേടുമെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് സരൗഗി. ബംഗാളിൽ ബിജെപി തന്ന അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും സഞ്ജയ് അവകാശപ്പെട്ടു.
"ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുണ്ട്. അവർ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന കാര്യം ഉറപ്പാണ്. തൃണമൂൽ കോൺഗ്രസിനെ അവർ മടുത്തു. മമതാ സർക്കാരിനെതിരെ രൂക്ഷമായ ജനവികാരമുണ്ട്'-സഞ്ജയ് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ബംഗാളിൽ തകർന്നടിയുമെന്നും ബിഹാർ ബിജെപി അധ്യക്ഷൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും പരാജയമാണ് മമതയെയും കൂട്ടരെയും കാത്തിരിക്കുന്നതെന്നും സഞ്ജയ് പറഞ്ഞു.
ബിജെപിയെ പാന്പെന്ന് വിളിച്ച് ആക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിക്കും സഞ്ജയ് മറുപടി കൊടുത്തു. ബിജെപി പാന്പല്ലെന്നും പാന്പാട്ടായാണെന്നും അഭിഷേകിനെ പോലുള്ള വിഷജീവികളെ തുരത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും സഞ്ജയ് പറഞ്ഞു.
Kerala
തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന് വാഹനാപകടത്തിൽ പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.
തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രവീന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു.
അപകടം നടന്നയുടനെ രവീന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് രവീന്ദ്രൻ.
International
ന്യൂയോർക്ക്: ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്റ് ഡോൺൾഡ് ട്രംപ്. ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവിട്ടത്.
അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.
മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
International
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ കമാൻഡോകൾ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വെളിപ്പെടുത്തൽ നടത്തിയത്.
മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
മഡുറോയോട് കീഴടങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഫോണിലൂടെ സംസാരിച്ചപ്പോൾ സമാധാനപരമായി അധികാരം ഒഴിഞ്ഞു കൊടുക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെയാണ് സൈനിക നീക്കത്തിലൂടെ മഡുറോയെ പിടികൂടാൻ അമേരിക്ക തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ ന്യൂയോർക്കിലെ കോടതിയിൽ മഡുറോയുടെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ മഡൂറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്.
International
മോസ്ക്കോ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി.
സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.
നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് വെളിപ്പെടുത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തൽ നടത്തിയത്. മഡൂറോയെയും ഭാര്യയെയും നിലവിൽ വെനിസ്വേലയിൽ നിന്നും വിമാനമാർഗം പുറത്തെത്തിച്ചതായും ട്രംപ് അറിയിച്ചിട്ടുണ്ട്.
സൈനിക നടപടിയുടെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ പ്രത്യേക വാർത്താ സമ്മേളനം ട്രംപ് വിളിച്ചിട്ടുണ്ട്. വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ദീർഘകാലമായി നിലനിന്നിരുന്ന സംഘർഷങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
National
ന്യൂഡൽഹി: പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
പുതുവത്സരം നവോന്മേഷത്തിന്റെയുംയും നല്ല മാറ്റത്തിന്റെയും പ്രതീകമാണ്. ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകൾക്കുമുള്ള അവസരമാണ്. രാജ്യത്തിന്റെ വികസനം, പരിസ്ഥിതി സംരക്ഷണം, ഐക്യം എന്നിവയോടുള്ള പ്രതിബന്ധത ശക്തിപ്പെടുത്താമെന്നും ദ്രൗപദി മുർമു ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: ഈ മണ്ഡലക്കാലത്ത് ശബരിമലയിൽ തിരക്കുള്ള ദിവസങ്ങളിൽ പോലും സുഖദർശനം ഉറപ്പാക്കാൻ സാധിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.
ആദ്യത്തെ ഒരു ദിവസത്തെ ആശയക്കുഴപ്പമൊഴിച്ചാൽ അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് ബാക്കി എല്ലാം ഭംഗിയായി നടന്നു. പോലീസും ജീവനക്കാരും ഒത്തൊരുമിച്ചു കഴിഞ്ഞ 40 ദിവസവും സുഗമദർശനം ഉറപ്പാക്കിയെന്നും ജയകുമാർ പറഞ്ഞു.
"40 ദിവസം കൊണ്ട് 30 ലക്ഷത്തിലേറെ ഭക്തർ വന്നുപോയി. 332.77 കോടി രൂപ യാണ് ശബരിമലയിൽ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞസീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാൾ കൂടുതലാണിത്. ഭക്തരുടെ വർധിച്ച വിശ്വാസമാണിതിൽ പ്രതിഫലിക്കുന്നത്.'-ജയകുമാർ പറഞ്ഞു.
സദ്യ ഉൾപ്പെടുത്തി അന്നദാനത്തിൽ ചെറിയ ഭേദഗതികൾ വരുത്താനായി. ചെറിയ കാര്യമാണെങ്കിലും ഇതിലെ മനോഭാവമാണ് പ്രധാനം. അന്നദാനപ്രഭുവായ അയ്യപ്പനെ കാണാൻ വരുന്ന ഭക്തർക്കു രുചികരമായ ഭക്ഷണം നൽകുക എന്ന ചിന്തയാണ് ഈ മാറ്റത്തിനു പിന്നിൽ.
പരാതികൾ അപ്പേപ്പോൾ പരിഹരിക്കുന്ന നിലപാടാണ് ബോർഡും എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ജീവനക്കാരും സ്വീകരിച്ചിട്ടുള്ളത്. ഇത്രയും പേർ വരുന്ന സ്ഥലത്ത് പരാതികൾ സ്വഭാവികമാണ്.
കോടതിയുടെ സമയോചിത നിർദേശങ്ങൾ പൂർണമായി പാലിച്ചുപോകുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്. നിർദേശങ്ങൾ അപ്പപ്പോൾ പാലിച്ചുപോകുന്നതുകൊണ്ട് കോടതിയുടെ വലിയ വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അരവണ പ്രസാദം ആദ്യം മുപ്പതും നാൽപതും നൽകിയിരുന്നു. പിന്നീടത് ഇരുപതും പത്തും ആയി. അതിൽ ഭക്തർക്കു നിരാശയുണ്ടായിട്ടുണ്ട്. അതുപരിഹരിക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച നട അടയ്ക്കുമ്പോൾ മുതൽ അരവണയുടെ ഉൽപാദനത്തിൽ വർധന വരുത്തും. മകരവിളക്കിനായി നട തുറക്കുമ്പോൾ 12 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരമുണ്ടാകും. പത്ത് എന്ന നിയന്ത്രണം തുടർന്നാൽ ശേഷിക്കുന്ന കാലയളവിൽ പ്രശ്നമുണ്ടാകില്ല.
കൂടുതൽ വേണ്ടവർക്ക് ജനുവരി 20ന് ശേഷം തപാൽമാർഗം അയക്കുന്നതിനുള്ള നടപടികൾ ബോർഡ് സ്വീകരിക്കും. ഡിസംബർ 29ന് നടക്കുന്ന ബോർഡ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പമ്പയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തിൽ വനംവകുപ്പിന്റെ സഹകരണം അത്യാവശ്യമാണ്.
29ന് തിരുവനന്തപുരത്ത് വനം മന്ത്രിയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ചു യോഗം ചേരും. പുല്ലുമേട്, കാനപാത വഴിയുള്ള പ്രശ്നങ്ങൾ ഈ 15 ദിവസം കൊണ്ടു പരിഹരിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ പലയിടത്തും അട്ടിമറിയും അപ്രതീക്ഷിത കൂട്ടുകെട്ടുകളും. തൃശൂർ മറ്റത്തൂരിൽ ആകെയുള്ള എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയെ പിന്തുണച്ചു. സ്വതന്ത്രയായി വിജയിച്ച ടെസി ജോസ് കല്ലറക്കൽ പ്രസിഡന്റാകും.
പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയിൽ യുഡിഎഫ് വിജയിച്ചു. എന്നാൽ, എസ്ഡിപിഐ പിന്തുണ നിരസിച്ച യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോട്ടയം കുമരകം പഞ്ചായത്തിൽ ബിജെപി യുഡിഎഫ് കൂട്ടുകെട്ടിനാണ് ഭരണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപിക്ക് യുഡിഎഫും ബിജെപിയും വോട്ട് ചെയ്തു. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം വോട്ടുകള്‍ ലഭിച്ചു. തുടർന്ന് വോട്ടെടുപ്പിലൂടെ യുഡിഎഫ്- ബിജെപി സഖ്യം അധികാരം പിടിച്ചു.
പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ബിജെപിയെ പുറത്താക്കി യുഡിഎഫ്-എൽഡിഎഫ് കൂട്ടുകെട്ട്. സ്വതന്ത്ര സ്ഥാനാർഥി സുരേഷ് കുഴിവേലിക്കായി എൽഡിഎഫും യുഡിഎഫും ഒന്നിച്ചു. ഇതോടെ ആറ് സീറ്റ് നേടിയ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപി പുറത്തായി.
പാലക്കാട് പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് ഭരണം 60 വർഷത്തിന് ശേഷം കോണ്‍ഗ്രസിന് നഷടമായി. സിപിഎം വിമതയുടെ പിന്തുണയോടെ സിപിഎമ്മും ഐഡിഎഫ് സംഖ്യവും അധികാരം പിടിച്ചു.
കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പഞ്ചായത്ത് മുണ്ടേരി 40 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായതോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. യുഡിഎഫിന്റെ സി.കെ. റസീന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20 പിന്തുണയോടെ 10 വർഷത്തിന് ശേഷം യുഡിഎഫ് ഭരണം പിടിച്ചു. ഇടതു മുന്നണിക്ക് എട്ട് സീറ്റും യുഡിഎഫിന് ഏഴ് സീറ്റുമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ട്വന്റി 20 അംഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയത്. യുഡിഎഫിലെ റെജി തോമസാണ് പ്രസിഡന്റ്.
പത്ത് വർഷമായി ബിജെപി ഭരിച്ചിരുന്ന തൃശൂരിലെ അവിണിശേരി പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. നറുക്കെടുപ്പിലൂടെയാണ് വിജയം. കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റാകും.
National
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് (ഗ്രാമീണ്‍) ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പുതിയ തൊഴിലുറപ്പ് ബില്‍ ഇതോടെ നിയമമായി.
പദ്ധതിക്കെതിരായി വ്യാപക പ്രതിഷേധം പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകിയത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഉള്‍പ്പെടെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തില്‍ ബില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് ബില്ലിന് മേലുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയായി കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പാര്‍ലമെന്റിനെ അറിയിച്ചത്.
2005ല്‍ യുപിഎ സര്‍ക്കാര്‍ ആണ് എംജിഎന്‍ആര്‍ഇജിഎ ( മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) അവതരിപ്പിച്ചത്. എംജിഎന്‍ആര്‍ഇജിഎ പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ആണ് ഉറപ്പ് നല്‍കിയിരുന്നത്.
പുതിയ ബില്ല് 100 ദിവസത്തെ തൊഴില്‍ എന്നത് 125 ദിവസമായി ഉയര്‍ത്തി. ജോലി പൂര്‍ത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നും, സമയ പരിധി പാലിക്കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക.
സുതാര്യത ഉറപ്പാക്കാന്‍ ബയോമെട്രിക്സ്, ജിയോടാഗിംഗ് സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പരാതി പരിഹാരത്തിനും വിവിധ തലങ്ങളില്‍ വ്യവസ്ഥയുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: ബുധനാഴ്ച അമേരിക്കൻ ജനതയോട് നടത്തിയ പ്രസംഗത്തിൽ താരിഫുകൾ വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് 1.45 ദശലക്ഷം സൈനിക അംഗങ്ങൾക്ക് തന്റെ ഭരണകൂടം 1,776 ഡോളർ ഡിവിഡന്റ് ചെക്ക് അയക്കുന്നതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
"ചെക്കുകൾ ഇതിനകം തപാലിൽ എത്തിയിട്ടുണ്ട്' എന്ന് പറയുകയും ചെയ്തു. ട്രംപിന്റെ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള പിന്തുണ 36 ശതമാനത്തിൽ എത്തിയ സമയത്താണ് പേയ്മെന്റ് പ്രഖ്യാപിച്ചത്, അടുത്തിടെ നടന്ന ഒരു വോട്ടെടുപ്പ് പ്രകാരം, ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭരണകൂടത്തിന്റെ ഏറ്റവും കുറഞ്ഞ സംഖ്യയാണ്.
താരിഫുകളും ഇപ്പോൾ പാസാക്കിയ "വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലും' കാരണം, 1.45 ദശലക്ഷത്തിലധികം സൈനിക സേവന അംഗങ്ങൾക്ക് "യോദ്ധാക്കളുടെ ലാഭവിഹിതം' എന്ന് വിളിക്കുന്ന ഒരു പ്രത്യേക തുക ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നതായി ട്രംപ് പറഞ്ഞു.
1776ൽ നമ്മുടെ രാഷ്ട്രം സ്ഥാപിതമായതിന്റെ ബഹുമാനാർഥം, ഞങ്ങൾ ഓരോ സൈനിക അംഗത്തിനും 1,776 ഡോളർ അയയ്ക്കുന്നു എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: അർജന്റീന ഫുട്ബാൾ ടീമിന്റെ കോൽക്കത്ത ആസ്ഥാനമായുള്ള ഫാൻ ക്ലബ് തലവനെതിരെ 50 കോടി രൂപയുടെ മാനനഷ്ട കേസ് നൽകി ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ഗാംഗുലി.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ക്ലബ് പ്രസിഡന്റ് ഉത്തം സാഹക്കെതിരെ ഇ-മെയിൽ വഴി കോൽക്കത്ത പൊലീസിന്റെ സൈബർ സെല്ലിനാണ് പരാതി നൽകിയത്.
കഴിഞ്ഞദിവസം മാധ്യമപ്രവർത്തരുമായി സംസാരിക്കുന്നതിനിടെയാണ് ഉത്തമിന്റെ വിവാദ പരാമർശം. അർജന്റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുടെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടി അലങ്കോലപ്പെട്ടതിൽ ഗാംഗുലിക്കും പങ്കുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാഹയുടെ പ്രസ്താവനകൾ തന്റെ പ്രശസ്തിക്ക് കാര്യമായ നഷ്ടം വരുത്തിയെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് നടത്തിയതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന തനിക്ക് മെസിയുടെ പരിപാടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. ഗസ്റ്റ് എന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പരസ്യമായി തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ഗാംഗുലി പരാതിയിൽ പറയുന്നു.
ശതാദ്രു ദത്തയുടെ നേതൃത്വത്തിലുള്ള ‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവ്’ എന്ന സ്ഥാപനം സംഘടിപ്പിച്ച മെസി പരിപാടിയുടെ ഇടനിലക്കാരനായിരുന്നു ഗാംഗുലി എന്നാണ് സാഹ മാധ്യമങ്ങളോട് പറഞ്ഞത്.
Kerala
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് നടൻ ദിലീപിനെ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്.
ക്ഷേത്ര ഉപദേശക സമിതിയാണ് ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചതെന്നും കൊച്ചിൻ ദേവസ്വം ബോര്‍ഡ് അല്ലെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അശോക് കുമാര്‍ പറഞ്ഞു.
വിഷയം രമ്യമായി പരിഹരിക്കാൻ കൊച്ചിൻ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ദിലീപ് ഇന്നലെ രാത്രി വിളിച്ച് ഉദ്ഘാടനത്തിൽ നിന്ന് പിന്മാറിയെന്ന് അറിയിക്കുകയായിരുന്നുവെന്നും ചടങ്ങ് മറ്റന്നാള്‍ തന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും എസ്. അശോക് കുമാര്‍ പറഞ്ഞു.
Kerala
കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ. കെ. ശൈലജ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയെ കുറിച്ചുള്ള സണ്ണി ജോസഫിന്റെ പ്രസ്താവനയെ ആണ് ശൈലജ വിമർശിച്ചത്.
കെപിസിസി അധ്യക്ഷന്‍ ക്രിമിനലുകളെ പിന്താങ്ങുന്നുവെന്നും മനസാക്ഷിയുള്ള ആര്‍ക്കും അതിന് കഴിയില്ലെന്നും ശൈലജ പറഞ്ഞു. തിജീവിതകള്ക്ക് ഒപ്പമാണ് നില്‍ക്കേണ്ടതെന്നും കോൺഗ്രസുകാർ
പെണ്‍കുട്ടികളുടെ മാനത്തിന് വില കൊടുക്കുന്നില്ലെന്നും ശൈലജ പറഞ്ഞു.
നടിയെ ആക്രമിച്ചവരെ കണ്ടെത്തിയെന്നും ഇനി ആക്രമണത്തിന്റെ മോട്ടീവ് കണ്ടെത്തണമെന്നും ശൈലജ പറഞ്ഞു. കേസ് അവസാനിച്ചിട്ടില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിനെതിരായ വിധിയെഴുത്താണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിന് ബാധിക്കും. എൽഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിടാൻ പോകുന്നത്. സ്വർണക്കൊള്ളക്കേസിലെ പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്.'-സണ്ണി ജോസഫ് പറഞ്ഞു.
ഇരിട്ടിയിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതിതരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
National
ഷിംല: 2027ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വിനയ് കുമാർ എംഎൽഎ. ബിജെപിയെ വീണ്ടും തകർക്കുമെന്നും അതിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും വിനയ് കുമാർ പറഞ്ഞു.
"2027ലെ തെരഞ്ഞെടുപ്പ് ആണ് ലക്ഷ്യം. ഭരണം നിലനിർത്താനുള്ള പൊരാട്ടത്തിലാണുള്ളത്. ജനങ്ങൾ കൂടെ നിൽക്കുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾക്കുള്ള അംഗീകാരമായിരിക്കും അത്.'- വിനയ് കുമാർ അവകാശപ്പെട്ടു.
കഴിഞ്ഞ മാസമാണ് വിനയ് കുമാറിനെ സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷനാക്കി നിയമിച്ചത്. കോൺഗ്രസിനെ ശക്തിപ്പെടുക കൂടിയാണ് തന്റെ ലക്ഷ്യമെന്നും വിനയ് കുമാർ കൂട്ടിച്ചേർത്തു. ഹിമാചലിനെ കറിച്ച് ആലോചിച്ച് ഇനി ബിജെപി സ്വപ്നം കാണണ്ട എന്നും അദ്ദേഹം പറഞ്ഞു.
NRI
ന്യൂയോര്‍ക്ക്: ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന് പ്രസിഡായി ജിജി കിളിയാങ്കരയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്, സെക്രട്ടറി മെറിന് ജോസ്, ട്രഷറര്‍ സന്ദനു നായര്‍.
കമ്മിറ്റി അംഗങ്ങൾ: സെനോ ജോസഫ്, ശ്രുതി ബിനൂപ്, അലന് മുരിക്കന്‍, ശ്വേത ജോസ്, ബിജിത്ത് കുമാര്‍. ജനുവരി 17ന് ക്രിസ്മസ് - ന്യൂഇയര്‍ സെലിബ്രേഷന് ആല്‍ബനിയിലെ ജര്‍മന്‍ അമേരിക്കന്‍ ക്ലബില്‍ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ നാഷണല്‍ സെക്രട്ടറി, സീറോമലബാര്‍ ചര്‍ച്ചിന്റെ പ്രസിഡന്റ്, ക്യാപിറ്റല്‍ റീജിയൺ ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജിജി കിളിയങ്കര ഇപ്പോള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രിസോണിന്റെ സീനിയര്‍ റിക്രൂട്ടിംഗ് ഓഫീസറാണ്.
കേരള വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ജിജി കുര്യന് ദേവമാത കോളേജ് യൂണിയന് ചെയര്‍മാനും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്നു. ഇപ്പോള്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു.
National
ബെംഗളൂരു: ഡി.കെ. ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചന. എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ലെന്നും മാർച്ചിൽ പദവിയിൽ എത്തിയിട്ട് ആറുവർഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രത്യാശയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരാൻ കോൺഗ്രസ് പ്രവർത്തകരോട് ശിവകുമാർ ആഹ്വാനം ചെയ്തു.
ഞാൻ എവിടെയാണെന്നത് പ്രധാനമല്ല, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നുും പ്രതീക്ഷ കൈവിടരുതെന്നും ശിവകുമാർ പറഞ്ഞു.
National
ബംഗളൂരു: കർണാടക പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഉപമുഖ്യമന്ത്രി കൂടിയായ ഡി. കെ. ശിവകുമാർ. താൻ പാർട്ടിയെ ഒരു തരത്തിലും പ്രതിസന്ധിയിലാക്കില്ല എന്നും ശിവകുമാർ പറഞ്ഞു.
പാർട്ടിയ്ക്ക് വേണ്ടി താൻ എല്ലാ കാലത്തും പൊരുതുമെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താൻ എന്നും ശിവകുമാർ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണികൾ ഉണ്ടാകുമെന്നും എന്നാൽ അതെല്ലാം മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും ചേർന്നാണ് തീരുമാനിക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി.
പാർട്ടിയെ സംസ്ഥാനത്ത് വളർത്തിയത് താൻ അടക്കമുള്ളവരാണെന്നും പിന്നെ എങ്ങനെയാണ് പാർട്ടിയെ പ്രതിസന്ധിലാക്കുകയെന്നും ശിവകുമാർ ചോദിച്ചു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും 2028ൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
National
പാറ്റ്ന: സംസ്ഥാനത്ത് മഹാസഖ്യം തിരിച്ചുവരുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ. എൻഡിഎയുടെ ലീഡ് താത്ക്കാലികം മാത്രമാണെന്നും രാജേഷ് കുമാർ പറഞ്ഞു.
"ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നിലായിരുന്നല്ലോ. എന്നിട്ട് അന്തിമ ഫലം വന്നപ്പോൾ മോദി തന്നെയല്ലെ ജയിച്ചത്. അതിനാൽ തന്നെ കാത്തിരിക്കാം.'-രാജേഷ് കുമാർ പറഞ്ഞു.
നിലവിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്. 161 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യം 68 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
Kerala
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി വെള്ളിയാഴ്ച രാത്രി ദേവസ്വം മന്ത്രി വി.എന്‍. വാസവന് കൂടിയാലോചിച്ചശേഷമാണ് അന്തിമ തീരുമാനമായത്.
ജയകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പട്ടികയാണ് പരിഗണിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നല്‍കിയത്. പട്ടികയില്‍നിന്ന് ആരെ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം മന്ത്രി വാസവനു തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടി നിര്‍ദേശം.
ഇതനുസരിച്ചാണ് വെള്ളിയാഴ്ചതന്നെ തീരുമാനമുണ്ടായത്. ശബരിമല സ്പെഷല്‍ ഓഫീസറും മുന്‍ ദേവസ്വം കമ്മീഷണറുമാണ് ജയകുമാര്‍. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിച്ഛായ നഷ്ടമായ സാഹചര്യത്തിൽ രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളെ സ്ഥാനത്തേക്കു കൊണ്ടുവരണമെന്ന ആലോചനയുടെ ഭാഗമായാണ് തീരുമാനം.
Kerala
തിരുവനന്തപുരം: കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും എന്നാണ് വിവരം.
മുൻ ചീഫ് സെക്രട്ടറിയാണ് കെ. ജയകുമാർ ഐഎഎസ്. ഇന്നുചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം. കെ. ജയകുമാര്‍ നിലവില്‍ ഐഎംജി ഡയറക്ടറാണ്. സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തുള്‍പ്പെടെ സംശയ നിഴലില്‍ നില്‍ക്കുമ്പോഴാണ് സിപിഎമ്മിന്റെ ഈ സുപ്രധാന നീക്കം.
ശബരിമലയിലെ സ്പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അടുത്ത പ്രസിഡന്റാരെന്നതിൽ സിപിഎം സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചൂടുപിടിക്കുകയും ജയകുമാറിന്റെ പേരിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നതെന്നും സിപിഎം നേതാക്കള്‍ സ്ഥിരീകരിക്കുകയായിരുന്നു.
ചീഫ് സെക്രട്ടറി സ്ഥാനം കൂടാതെ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്പറേഷന് എംഡി, എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൂടാതെ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമാണ്.