Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Projects

Thrissur

സർക്കാർ വിഹിതം കുറച്ചു , ജില്ലാ പഞ്ചായത്ത് പദ്ധതികൾ പ്രതിസന്ധിയിലേക്ക്

തൃശൂർ: സർക്കാർ വിഹിതത്തിൽ 17 കോടിയിലേറെ രൂപ വെട്ടിക്കുറച്ചതോടെ തൃശൂർ ജില്ലാ പഞ്ചായത്ത് പദ്ധതികൾ പ്രതിസന്ധിയിലേക്ക്. ഇതിനുപുറമേ ധനകാര്യകമീഷൻ ഗ്രാന്‍റും കുറച്ചിരിക്കുകയാണ്.
പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലാ ആസൂത്രണ സമിതികൾ പുനഃസംഘടി പ്പിക്കാത്തതിനാൽ പദ്ധതി അംഗീകാരത്തിനു കാലതാമസമുണ്ടാകുന്നതായും ആരോപണമുണ്ട്. പദ്ധതി വിഹിത ത്തിലുണ്ടായ കുറവുമൂലം ഉത് പാദനമേഖലയിലെ പല പദ്ധതികളും ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. ധനകാര്യ ഗ്രാന്‍റിലെ കുറവ് കുടിവെള്ള പദ്ധതികളെയും ജലസേചന പദ്ധതിക ളെയും വലിയ തോതിൽ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതുപ്ലാൻ ഫണ്ടിൽ 2.58 കോടി രൂപയാണു പുതിയ സർ ക്കാർ കുറച്ചിട്ടുള്ളത്. മുൻ സർക്കാരിന്‍റെ അവസാന ബജറ്റിൽ പ്ലാൻഫണ്ട് ഇനത്തിൽ 60,76,84, 000 രൂപ അനുവദിച്ചിരുന്നതിൽനിന്ന് പുതിയ സർക്കാർ 2,58,36, 000 രൂപ പുതിയ ബജറ്റിൽ വെട്ടി. പട്ടികജാതി ഘടകപദ്ധതിയിൽ 4.17 കോടി രൂപയുടെയും പട്ടികവർഗ ഘടകപദ്ധതിയിൽ 17.14 ലക്ഷത്തിന്‍റെയും കുറവുവരുത്തി. ധനകാര്യ കമ്മീഷൻ ഗ്രാന്‍റ് ഇനത്തിൽ മുൻവർഷം 16 കോടി രൂപ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം ആറുകോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

ധനകാര്യ കമ്മീഷൻ ഗ്രാന്‍റിൽ ബേസിക് ഗ്രാന്‍റ് ഇനത്തിലും ടൈഡ് ഫണ്ട് ഇനത്തിലും കുറവുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്ന് കഴിഞ്ഞ വാർഷിക പദ്ധതിയിലെ അവസാന ഗഡു കഴിഞ്ഞ സർക്കാരിനു വിതരണം ചെയ്യാനായിട്ടില്ല. പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇതു വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചില്ല. ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡുവും അനുവദിച്ചില്ല. ഇതുമൂലം കഴിഞ്ഞവർഷം തുടങ്ങിവച്ച പദ്ധതികളുടെ തുടർച്ച ഞെരുക്കത്തിലാണെന്നു ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വം പറഞ്ഞു.

National

അമ്മയിൽനിന്നു ബിസിനസ് പഠിച്ച സി.ജെ.റോയ്; 210 പ്രോജക്ടുകൾ

തൃശൂർ: ജനിച്ചതും പഠിച്ചതും വളർന്നതും ബംഗളൂരുവെന്ന സ്വപ്ന നഗരത്തിലാണെങ്കിലും ബിസിനസ് സാമ്രാജ്യത്തിന്‍റെ ശാഖയിൽ താൻ വേരൂന്നിയ തൃശൂരിനെയും ചേർത്തുനിർത്തി സി.ജെ. റോയ്. പത്തോളം പടുകൂറ്റൻ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്‍റുകളാണു തൃശൂരിൽ സി.ജെ. റോയ് നേതൃത്വം കൊടുക്കുന്ന കോൺഫിഡന്‍റ് ഗ്രൂപ്പ് കെട്ടിപ്പൊക്കിയത്.

അമ്മയ്ക്കൊപ്പം

ചാവക്കാട് താലൂക്കിലെ പാലുവായിൽ ചിരിയങ്കണ്ടത്ത് ജോസഫിന്‍റെയും ത്രേസ്യയുടെയും മകനാണു പിൽക്കാലത്ത് സി.ജെ. റോയ് എന്ന ലോകമറിയുന്ന ബിൽഡറായി വളർന്നത്. രാജ്യത്തിനകത്തും പുറത്തുമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ സി.ജെ. റോയ് അമ്മയിൽനിന്നാണു ബിസിനസിന്‍റെ ആദ്യ പാഠങ്ങൾ പഠിച്ചത്. ചെറിയ പ്ലോട്ടുകൾ വാങ്ങി അവിടെ വീടുകൾ നിർമിച്ചു വിൽപന നടത്തുന്നതായിരുന്നു അമ്മയുടെ ബിസിനസ്. അമ്മയ്ക്കൊപ്പം ചേർന്നു ബിസിനസിലെ ലാഭസാധ്യതകൾ റോയ് മനസിലാക്കി. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണു കോടീശ്വരന്മാരുടെ പട്ടികയിൽ സി.ജെ. റോയ് ഇടംപിടിച്ചത്.

പത്തോളം കൂറ്റൻ അപ്പാർട്ട്മെന്‍റുകൾ

ദൈവത്തിന്‍റെ സ്വന്തം നാടെന്നു കേരളത്തെ വിശേഷിപ്പിക്കുന്പോൾ, ദൈവത്തിനു സമർപ്പിച്ചിരിക്കുന്ന പറുദീസയുടെ സ്പന്ദിക്കുന്ന കേന്ദ്രമെന്നു പുകഴ്ത്തിയാണു കോൺഫിഡന്‍റ് ഗ്രൂപ്പ് തൃശൂരിലേക്കു താമസക്കാരെ ആകർഷിച്ചത്. ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും വൈവിധ്യമാർന്ന ഗതാഗത ബദലുകളുമുള്ളതിനാൽ കേരളത്തിൽ താമസിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ സ്ഥലമാണു തൃശൂരെന്നും വിശേഷിപ്പിച്ചു.

ചേലക്കോട്ടുകരയിൽ കോൺഫിഡന്‍റ് ആസ്റ്റർ, ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ കോൺഫിഡന്‍റ് എലൈറ്റ്, കോൺഫിഡന്‍റ് ഒറിയോൺ, കോൺഫിഡന്‍റ് മാപ്പിൾ, പടിഞ്ഞാറെ കോട്ടയിൽ കോൺഫിഡന്‍റ് ജെമിനി-2, പറവട്ടാനിയിൽ കോൺഫിഡന്‍റ് വേഗ3, ഒല്ലൂർ ജംഗ്ഷനിൽ കോൺഫിഡന്‍റ് ബ്ലിസ്, ബ്ലിസ്2, രാമവർമപുരത്ത് കോൺഫിഡന്‍റ് എബൊനി, അരണാട്ടുകരയിൽ ലോട്ടസ് തുടങ്ങിയവയാണു കോൺഫിഡന്‍റ് ഗൂപ്പിന്‍റെ തൃശൂരിലെ ഫ്ലാറ്റ്സ് ആൻഡ് അപ്പാർട്ട്മെന്‍റുകൾ. ഇതിൽ ആറ് അപ്പാർട്ട്മെന്‍റുകൾ വർഷങ്ങൾക്കുമുന്പേ വില്പന പൂർത്തീകരിച്ചവയാണ്. നിലവിൽ ഒല്ലൂരിലും അരണാട്ടുകരയിലും രാമവർമപുരത്തുമുള്ള അപ്പാർട്ട്മെന്‍റുകളാണു വില്പനയ്ക്കുള്ളത്.

ഏഴു പേർ ചേർന്നു തുടക്കം

2005ൽ ഏഴുപേർ ചേർന്ന് നൂറുകോടി രൂപയുടെ പ്രാരംഭ നിക്ഷേപമായാണു കോൺഫിഡന്‍റ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി തുടങ്ങിയ കമ്പനി പിന്നീട് കർണാടകത്തിലും കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഒട്ടേറെ റിയൽ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങൾക്കു തുടക്കം കുറിച്ചു. ഹോസ്പിറ്റാലിറ്റി, എന്‍റർടെയ്ൻമെന്‍റ് മേഖലയിലേക്കും വളർന്നു. ഏവിയേഷന്‍, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്‍റര്‍നാഷണല്‍ ട്രേഡിംഗ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സജീവസാന്നിധ്യമായിരുന്നു റോയ്. സീറോ ഡെബിറ്റായിരുന്നു നയം.

കൂടുതൽ കൊച്ചിയിൽ

കേരളത്തിൽ സി.ജെ. റോയ്‌യുടെ നേതൃത്വത്തിലുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന് ഏറ്റവും കൂടുതൽ പ്രോജക്ടുകളുള്ളത് കൊച്ചിയിലാണ്, 29. തൃശൂരിൽ പത്തും തിരുവനന്തപുരം- 25, ദുബായ്- അഞ്ച്, കോഴിക്കോട്- എട്ട്, കോട്ടയത്തു നാലും പ്രോജക്ടുകളുണ്ട്. 20 വർഷത്തെ വളർച്ചയിൽ മൊത്തം 210ലധികം പ്രോജക്ടുകളിലായി 23,100ലധികം ഗുണഭോക്താക്കളുള്ളതായി കോൺഫിഡന്‍റ് ഗ്രൂപ്പ് അവകാശപ്പെടുന്നു.

National

ബംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 1643.3 കോടിയുടെ പുതിയ പദ്ധതികൾ

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഗതാഗതക്കുരുക്കുകൾക്ക് പേരുകേട്ട സ്ഥലവും. മണിക്കുറുകൾ എണ്ണി തീർത്താണ് ബ്ലോക്കിലും തിരക്കിലും ആളുകൾ പെട്ടുപോകുന്നത്. എന്നാൽ ഇവർക്കുള്ള ആശ്വാസ വാർത്തയുമായാണ് ബംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി എത്തിയിരിക്കുന്നത്.

വടക്കൻ ബംഗളൂരുവിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി (ബിഡിഎ) 1643.3 കോടി രൂപയുടെ രണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നു. ഹെബ്ബാളിനും മേഖ്‌രി സർക്കിളിനും ഇടയിലുള്ള ബല്ലാരി റോഡിൽ ഒരു തുരങ്ക പാതയും പാലവും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് മേഖ്‌രി സർക്കിളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് യാതൊരു തടസവുമില്ലാതെ ഇതു വഴി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന തരത്തിലാണ് പദ്ധതി.

Latest News

Corehub Up