ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി കണക്കിലെടുത്ത് സംഘടന സംവിധാനം അടിമുടി അഴിച്ചുപണിയാന്‍ ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) തീരുമാനം.
ഭാരവാഹികൾക്ക് രണ്ടു ടേം നിബന്ധന കർക്കശമാക്കുന്നതൊപ്പം പ്രായപരിധിയും നിർബന്ധമാക്കും. യുവജനങ്ങളെ കൂടുതലായി പാർട്ടിയിൽ എത്തിക്കുന്നതിനൊപ്പം കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയിലാണു തീരുമാനം.
സംഘടനാ ചുമതലകളില്‍ പ്രായപരിധി കൊണ്ടുവരുമെന്നു യോഗതീരമാനങ്ങള് വിശദീകരിച്ച എം.കെ.സ്റ്റാലിന് പറഞ്ഞു. സംഘടനാചുമതലയുള്ളവരുടെ വീഴ്ചകളാണു പരാജയത്തിന്റെ കാരണങ്ങളിലൊന്ന്.
സംഘടനയിൽ എത്രയും വേഗം സംഘടന അഴിച്ചുപണി നടത്തുമെന്നു വ്യക്തമാക്കിയ സ്റ്റാലിൻ സംഘടനാ ജില്ലകളുടെ എണ്ണം 78 ല്‍ നിന്ന് 110 ആക്കുമെന്നും പറഞ്ഞു.