Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Mangkuttathil

രാഹുൽക്കേസ്: മൂന്നാം അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഫെന്നി നൈനാൻ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ബലാത്സംഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാൻ. നീതിപൂർവമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പോലീസിനു പരാതി കൊടുത്താൽ പോരേ. തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെന്നി.

രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്.

അതിജീവിത മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയാറാകണം. തനിക്കെതിരായ വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും ഫെന്നി നൈനാൻ പറഞ്ഞു.

Kerala

അറസ്റ്റിന് തടസമില്ലെന്നു നിയമോപദേശം; മാങ്കൂട്ടത്തിലിനെ തപ്പി പോലീസ്

തിരുവനന്തപുരം: ലൈംഗികപീഡന പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസമല്ലെന്ന നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് പോലീസ് രാഹുലിനായുള്ള തെരച്ചിൽ ഊർജിതമാക്കിയത്.

അതേസമയം, രാഹുൽ ഇപ്പോഴും ഒളിവിലാണ്. രാഹുൽ സംസ്ഥാനം വിട്ടെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നെങ്കിലും പാലക്കാട് തന്നെയുള്ള രഹസ്യകേന്ദ്രത്തിലുണ്ടെന്നാണ് പോലീസ് നിഗമനം. സംസ്ഥാനം വിടുന്നത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചതായാണ് സൂചന.

അതിനിടെ ലൈംഗികാരോപണത്തിൽ കൂടുതൽ ഡിജിറ്റൽ രേഖകൾ രാഹുൽ അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ചു. ഒൻപത് ഫയലുകൾ അടങ്ങുന്ന കവറാണ് സമർപ്പിച്ചത്. തന്‍റെ വിവാഹമോചനത്തിന് അഞ്ചുമാസങ്ങൾക്ക് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലുമായി സംസാരിക്കുന്നതെന്നും അടുക്കുന്നതെന്നുമാണ് പരാതിക്കാരി മുഖ്യമായും എടുത്തുപറഞ്ഞിരുന്നത്.

എന്നാൽ, പരാതിക്കാരിയുടെ വാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ ശേഷവും ഇവർക്ക് ഭർത്താവുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് രാഹുലിന്‍റെ വാദം. അത് സ്ഥിരീകരിക്കുന്ന ചിത്രങ്ങളടങ്ങിയ തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചത്.

ഗർഭഛിദ്രത്തിന് നിർബന്ധിച്ച രാഹുൽ സുഹൃത്തായ ജോബി മുഖേനയാണ് ഗുളിക എത്തിച്ചതെന്നും ഇത് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി വീഡിയോകോൾ ചെയ്തിരുന്നതായും പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇതു വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന ഡിജിറ്റൽ രേഖകളാണ് രാഹുൽ കോടതിയിൽ സമർപ്പിച്ചത്.

രാഹുലിനെതിരേ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി പരാതിക്കാരിയുടെ മൊബൈൽ ഫോണ്‍ പ്രത്യേക അന്വേഷണസംഘംത്തിന് കൈമാറിയിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണസംഘം ഫോണ്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കും.

Latest News

Corehub Up