Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rains

കാർഷികമേഖലയ്ക്ക് ഉണർവായി മഴയെത്തി

കാത്തിരിപ്പുകൾക്ക്‌ ഒടുവിൽ കാലവർഷം കനിഞ്ഞു, കാർഷിക മേഖല മഴയുടെ വരവ്‌ ഉത്സവമാക്കാനുള്ള ഒരുക്കത്തിൽ. റെയിൽ ഗാർഡ്‌ ഇട്ട തോട്ടങ്ങളിൽ റബർ വെട്ടിന് ഉത്പാദകർ ഉത്സാഹിച്ചു.

നാളികേര കർഷകര ഞെട്ടിച്ച്‌ കൊപ്ര വില വീണ്ടും ഇടിഞ്ഞു. അന്തർസംസ്ഥാന സുഗന്ധവ്യഞ്‌ജന വാങ്ങലുകാർ കുരുമുളകിനെ തളർത്താനുള്ള ശ്രമം തുടരുന്നു, ഉത്പാദന മേഖല ചരക്ക്‌ നീക്കത്തിൽ നിയന്ത്രണം വരുത്തി.

പതിവ്‌ തെറ്റിച്ച്‌ മൺസൂൺ മഴമേഘങ്ങൾ അല്പം വൈകി കേരളത്തിലേക്ക്‌ പ്രവേശിച്ചു. റബർ ഉയർന്ന നിലവാരത്തിൽ നീങ്ങുന്നതിനാൽ ടാപ്പിംഗിനു ചെറുകിട കർഷകർ പുലർച്ചെതന്നെ തോട്ടങ്ങളിൽ ഇടംപിടിക്കുന്നുണ്ട്‌.

പല വൻകിട തോട്ടങ്ങളും അന്യസംസ്ഥാന തൊഴിലാളികളുടെ വരവിനായി കാത്തുനിൽക്കുന്നതിനാൽ റെയിൻ ഗാർഡുകൾ മരങ്ങളിൽ ഇനിയും ഘടിപ്പിച്ചിട്ടില്ല. തൊഴിലാളികൾ ഉയർന്ന കൂലിക്കുവേണ്ടി ശ്രമം നടത്തുന്നത്‌ തോട്ടം മേഖലയിൽ ആശങ്ക പരത്തുന്നു. റബർ ഉത്പാദനം ഉയർന്നില്ലെങ്കിൽ അത്‌ വ്യവസായികൾക്കും കനത്ത തിരിച്ചടിയാവും. എന്നാൽ, ഈ വസ്‌തുത അവർ മറച്ചുപിടിച്ച്‌ വിലക്കയറ്റത്തിനു തടയിടാൻ ശ്രമം നടത്തുകയാണ്.

സംസ്ഥാനത്ത്‌ പകൽ താപനിലയിൽ മാറ്റം കണ്ടുതുടങ്ങിയതിനാൽ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ഉയരുമെന്ന പ്രതീക്ഷയിലാണ് റബർ കർഷകർ. റെയിൻ ഗാർഡ്‌ ഇട്ട തോട്ടങ്ങളിൽ റബർ വെട്ട്‌ വരും ദിനങ്ങളിൽ സജീവമാകും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ വിപണിയിലെ ഷീറ്റ്‌ ക്ഷാമം മാസത്തിന്‍റെ രണ്ടാം പകുതിയിൽ കുറയുമെന്ന നിഗമനത്തിലാണു വ്യാപാരികൾ. കൊച്ചിയിൽ ആർഎസ്‌എസ്‌ നാലാം ഗ്രേഡ്‌ റബർ വില 26,600 രൂപ വരെ ഉയർന്നു.

അതേസമയം, അന്താരാഷ്‌ട്ര മാർക്കറ്റിൽ റബർ കിലോ 301 രൂപയായി. ബാങ്കോക്കിൽ റബറിന്‍റെ വിലക്കയറ്റം ഇതര ഉത്പാദക രാജ്യങ്ങളിലെ കർഷകരെ വരും കാലങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ പ്രേരിപ്പിക്കുകതന്നെ ചെയ്യും.

വിയറ്റ്‌നാമും ഐവറി കോസ്‌റ്റും പശ്‌ചിമ ആഫ്രിക്കയിലെ മറ്റ്‌ പല രാജ്യങ്ങളും റബർ മാർക്കറ്റിലെ ഉണർവ്‌ കൃഷി വികസിപ്പിക്കാനുള്ള നീക്കങ്ങൾക്ക്‌ അവസരമാക്കാം. റബറിന്‍റെ വിലക്കയറ്റത്തിനിടിയിൽ ഏഷ്യൻ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഊഹക്കച്ചവടക്കാർ വില്പനയ്‌ക്ക്‌ നീക്കം നടത്തുന്നുണ്ട്‌. ജാപ്പനീസ്‌ യെന്നിന്‍റെ വിനിമയ മൂല്യത്തിലെ ഇടിവ്‌ ഒരു പരിധി വരെ റബറിനു കരുത്തു പകരാം.

കുതിപ്പില്ലാതെ നാളികേരോത്പന്നങ്ങൾ

ദക്ഷിണേന്ത്യയിൽ നാളികേരോത്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. അറബ്‌ രാജ്യങ്ങളിൽ നിന്നുള്ള അന്വേഷണങ്ങളുടെ അഭാവം മൂലം വൻകിട മില്ലുകാർ കൊപ്ര സംഭരണത്തിൽ വരുത്തിയ കുറവ്‌ വിലത്തകർച്ചയ്‌ക്ക്‌ ഇടയാക്കി. ഇതിനിടയിൽ ഉത്പാദനം ഉയർന്നതും നാളികേരോത്പന്നങ്ങളുടെ മുന്നേറ്റത്തിനു തടസമായി. കാങ്കയത്ത്‌ വെളിച്ചെണ്ണ വില ക്വിന്‍റലിന് 18,500 രൂപയായും കൊപ്ര വില 12,350 രൂപയായും കുറഞ്ഞു, കൊച്ചിയിൽ എണ്ണ 23,000 രൂപയിലും കൊപ്ര 13,500 ലുമാണ്.

കുരുമുളക്‌ വിലയിടിച്ച്‌ അന്തർസംസ്ഥാന വ്യാപാരികൾ

അന്തർസംസ്ഥാന വ്യാപാരികൾ വിലയിടിച്ച്‌ കുരുമുളക്‌ കൈക്കലാക്കാനുള്ള ശ്രമം തുടരുന്നു. വിപണിയിലെ തളർച്ച കണ്ട്‌ കാർഷിക മേഖല നാടൻ മുളക്‌ വില്പനയിൽനിന്നും വിട്ടുനിൽക്കുന്നതു വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. ഇതിനിടയിൽ ഇറക്കുമതി ചരക്ക്‌ കലർത്തി പലരും ചരക്ക്‌ വിപണിയിൽ ഇറക്കുന്നുണ്ട്‌.

തൊട്ട്‌ മുൻ വാരത്തെ അപേക്ഷിച്ച്‌ കൊച്ചിയിൽ വരവ്‌ അഞ്ച്‌ ടൺ ഉയർന്നെങ്കിലും വന്നതിൽ ഏറിയ പങ്കും കലർപ്പുള്ളതായാണു വിപണി വൃത്തങ്ങളിൽനിന്നുള്ള സൂചന. എന്നാൽ, ഇക്കാര്യം അവർ പരസ്യമാക്കാതെ ഉത്പാദകരെ ഭീതിയിലാഴ്‌ത്തി വില്പനയ്‌ക്ക്‌ പ്രേരിപ്പിക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നു.

ഇതിനിടയിൽ കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന അർധസർക്കാർ സ്ഥാപനം കർഷകരിൽനിന്നും കുരുമുളക്‌ സംഭരണം നടത്തുന്നുണ്ട്‌. രാജ്യത്ത്‌ കുരുമുളക്‌ ഉത്പാദനം കുറവായതിനാൽ ഉത്സവ സീസണിൽ വില ഉയരുമെന്ന വിലയിരുത്തലാണ് അവരെ ചരക്ക്‌ സംഭരണത്തിനു പ്രേരിപ്പിച്ചത്‌. ഉത്പാദകർ ഏജൻസിക്കു ചരക്ക്‌ കൈമാറിയാൽ വ്യവസായികൾ വരും മാസങ്ങളിൽ ചരക്ക്‌ ക്ഷാമത്തിന്‍റെ പിടിയിൽ അകപ്പെടുമെന്നാണു വിപണിയിലെ അരമന രഹസ്യം.

കർഷകർക്ക്‌ ആകർഷകമായ വില ഉറപ്പുവരുത്തുയെന്ന ലക്ഷ്യതോടെയാണ് ഏജൻസി വിപണി ഇടപെടലിനു നീക്കം നടത്തിയത്‌. ഇതിനിടയിൽ മുഖ്യ വിപണികളിൽ വരവ്‌ പതിവിലും ചുരുങ്ങി, ഉത്സവകാല ഡിമാൻഡിൽ ഉയർന്ന വില ഉറപ്പുവരുത്താനാവുമെന്ന വിശ്വാസത്തിലാണു കാർഷിക മേഖല. കൊച്ചിയിൽ അൺഗാർബിൾഡ്‌ കുരുമുളക്‌ 69,500 രൂപ. അന്താരാഷ്‌ട്ര മാർക്കറ്റിൽ മലബാർ മുളക്‌ വില ടണ്ണിന് 7650 ഡോളർ.

Kerala

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്നു; വരും ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകി ദുരന്തനിവാരണ അഥോറിറ്റി. ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ലോക്ഡൗണിന് സമാനമായ ജാഗ്രത പകൽ സമയങ്ങളിൽ പാലിക്കണമെന്നാണ് നിർദേശം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

എന്നാൽ ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെയിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 ന് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ തുടർനടപടികൾ യോഗം തീരുമാനിക്കും. പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Kerala

വേനൽമഴ കരുത്താർജിക്കുന്നതും കാത്ത് കേരളം

തിരുവനന്തപുരം: കുംഭ മാസം പകുതി പിന്നിട്ടിട്ടും വേനൽമഴ കരുത്താർജിക്കാത്തതിനാൽ കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം. വരവറിയിച്ചെങ്കിലും വേനൽമഴ ശക്തമാകാത്തതാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാഴ്ത്തുന്നത്. കുടിവെള്ള ക്ഷാമത്തിനൊപ്പം കാർഷിക മേഖലയെ അടക്കം മഴക്കുറവ് സാരമായി ബാധിക്കുമെന്നാണ് ആശങ്കയാണ്.

ഇടവിട്ട് സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂട് കുറയാൻ ഇത് പര്യാപ്തമല്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. അതേസമയം വരുംദിവസങ്ങളിലും ഇടവിട്ടുള്ള വേനൽമഴ തുടരുമെന്നും അടുത്ത ആഴ്ചയോടെ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.

ബുധനാഴ്ച വരെ നേരിയ, ഇടത്തരം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പത്തനംതിട്ട, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലാണ് മഴ ലഭ്യമാകുക. അറബിക്കടലിലെ ചക്രവാതച്ചുഴി കേരളത്തിൽ മഴ ശക്തമാക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സംസ്ഥാനത്ത് 116 ശതമാനം അധിക മഴ ലഭിച്ചു.കഴിഞ്ഞ വർഷം ഇതേകാലയളവിൽ 66 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്തത് 45.6 മില്ലീമീറ്റർ മഴയാണ്. 21.1 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇതെന്നും മിക്ക ജില്ലകളിലും ശരാശരി മഴ ലഭിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Latest News

Corehub Up