Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Raipur

ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ സംസ്കാരം നിഷേധിച്ചു

റായ്പുർ: ഛത്തീസ്ഗഡിൽ വീണ്ടും ക്രൈസ്തവ വിശ്വാസിയുടെ മൃതസംസ്കാരം തടഞ്ഞു. കാങ്കെർ ജില്ലയിലെ ദുർഗ്കൊണ്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പാൻഡ്രിപുരയ്ക്കടുത്ത ആമൊദി ഗ്രാമത്തിലെ കമലേഷ് മാൻഡവിയുടെ ഭാര്യ സാംബായ് മാൻഡവി(34)യുടെ മൃതദേഹം സംസ്കരിക്കുന്നതാണ് ഒരുവിഭാഗം തടഞ്ഞത്.

ശ്വാസതടസവും ഹൃദയസംബന്ധമായ രോഗവുംമൂലം ആശുപത്രിയിലായിരുന്ന സാംബായ് കഴിഞ്ഞ 24നാണ് മരിച്ചത്. എന്നാൽ മൃതദേഹം ഗ്രാമത്തിലെ പൊതുശ്മശാനത്തിലോ കുടുംബത്തിന്‍റെ ഭൂമിയിലോ സംസ്കരിക്കുന്നത് ഒരുവിഭാഗം ഗ്രാമവാസികൾ തടയുകയായിരുന്നു. ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്താൽ മാത്രമേ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കൂവെന്നായിരുന്നു അവരുടെ നിലപാട്.

സംസ്കാരം നടത്തിയാൽ തടയുമെന്നും വീട് കത്തിക്കുമെന്നും ഭീഷണി മുഴക്കി. ക്രിസ്ത്യൻ മൃതസംസ്കാര കർമങ്ങൾ തങ്ങളുടെ വിശ്വാസത്തിനു വിരുദ്ധമാണെന്നും അവർ ആരോപിച്ചു. ഇതോടെ യുവതിയുടെ മൃതദേഹം ദുർഗ്കൊണ്ടൽ ഗവ. ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. സംസ്കാരം തടസപ്പെടുത്തിയെന്നും ഒരുവിഭാഗമാളുകൾ ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കമലേഷ് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്.

വിഷയത്തിൽ സംസ്ഥാനസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കുടുംബത്തിന് അവരുടെ ഇഷ്‌ടപ്രകാരമുള്ള സംസ്കാരം അനുവദിക്കണമെന്നും പ്രോഗ്രസീസ് ക്രിസ്ത്യൻ അലയൻസ് ആവശ്യപ്പെട്ടു.

National

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി; രണ്ട് പേർ അറസ്റ്റിൽ

 

റായ്പൂ‍ർ: ഛത്തിസ്ഗഢിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ‌ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഹാ‍‌ർ സ്വദേശികളായ കുന്ദൻ രാജ്, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴിയാണ് കുന്ദൻ രാജ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.

പെൺകുട്ടിയുമായി അടുപ്പത്തിലായ കുന്ദൻ വീഡിയോ കോൾ വഴി ഒരു 'വെർച്വൽ വിവാഹം' നടത്തി. തുടർന്ന് പെൺ‌കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് നഗ്നദൃശ്യങ്ങൾ കൈക്കലാക്കി. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദിലീപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.

പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത ദിലീപ് വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കുന്ദനെ കാണിക്കുകയും ചെയ്തു. തുടർന്ന് കുന്ദൻ ദൃശ്യങ്ങൾ പുറത്താക്കിയതോടെയാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.

സംഭവത്തിൽ കുന്ദൻ രാജിനെ പോലീസ് 2022ൽ പിടികൂടിയിരുന്നു. എന്നാൽ ഒളിവിൽ പോയ ദിലീപിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.

 

Latest News

Corehub Up