Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reception

Alappuzha

കേരള കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം

ആലപ്പുഴ: വൈഎംസിഎ ഓപ്പൺ ഓഡിറ്റോറിയത്തിൽ നാളെ നടക്കുന്ന കേരള കോൺഗ്രസ് ജനപ്രതിനിധികൾക്കുള്ള സ്വീകരണ സമ്മേളനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ പിച്ചു അയ്യർ ജംഗ്ഷനിൽനിന്ന് ജനപ്രതിനിധികളെ സ്വീകരിക്കും. ജില്ലയിലെ എല്ലാ നിയോജ

കമണ്ഡലങ്ങളിൽനിന്നും പ്രവർത്തകർ പങ്കെടുക്കും.
ഇതിനു മുന്നോടിയായി നടന്ന ജില്ലാ നേതൃ കൺവൻഷൻ പ്രസിഡന്‍റ് ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. സിറിയക് കാവിൽ, എ.എൻ. പുരം ശിവകുമാർ, മുരളി പര്യാത്, എൻ. അജിത്ത് രാജ്, ബേബി പാറേക്കാടൻ, ജോസുകുട്ടി ജോസഫ്, അരുൺ ഫിലിപ്പ്, ബീന റസാക്ക്, ലിസമ്മ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

Movies

ഞാൻ ഒരു കൂർഗ് സുന്ദരിയെയാണ് വിവാഹം കഴിച്ചത്; കുടകിലെ വിവാഹറിസപ്ഷനിൽ വിജയ്‌യും രശ്മികയും

വിവാഹത്തിന് ശേഷം കുടകിൽ റിസപ്ഷൻ സംഘടിപ്പിച്ച് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. രശ്മികയുടെ ജന്മസ്ഥലമാണ് കുടക്. ഏപ്രിൽ ആറിനായിരുന്നു റിസപ്ഷൻ കുടകിലെ പ്രിയപ്പെട്ടവർക്കായി രശ്മിക നടത്തിയത്.

ഏപ്രിൽ ആറിന് കുടകിലെ വിരാജ്പേട്ടയിലുള്ള സെറിനിറ്റി കൺവെൻഷൻ ഹാളിൽ അടുത്ത ബന്ധുക്കൾക്കായാണ് വിരുന്ന് ഒരുക്കിയത്. പരമ്പരാഗതമായ കൂർഗ് വേഷത്തിലാണ് രശ്മിക ചടങ്ങിന് എത്തിയത്.

സ്വർണാഭരണങ്ങളും മുല്ലപ്പൂവ് ചൂടിയ മുടിയും രശ്മികയെ കൂടുതൽ സുന്ദരിയാക്കി. വിജയ് ദേവരകൊണ്ടയാകട്ടെ റെട്രോ ലുക്കിലാണ് എത്തിയത്.

റിസപ്ഷനിടെ വിജയ് നടത്തിയ പ്രസംഗം അതിഥികളുടെ കൈയടി നേടി. കുടകിലെ സ്ത്രീകളുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് വിജയ് തന്‍റെ പ്രസംഗം ആരംഭിച്ചത്.

കുടകിലെ സ്ത്രീകൾ അതീവ സുന്ദരികളാണെന്ന് താൻ രശ്മികയെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ കരുതിയിരുന്നതായി വിജയ് പറഞ്ഞു. ‘‘കൂർഗിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഇവളെ കാണുന്നതിനു മുമ്പേ ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോൾ ഞാൻ അവരിൽ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്.

അടുത്ത തവണ വരുമ്പോൾ രശ്മിക കുട്ടിയായിരുന്നപ്പോൾ വളർന്ന സാഹചര്യങ്ങളും സ്ഥലങ്ങളും എനിക്ക് കാണണം. ഇത് എന്‍റെ മൂന്നാമത്തെ കുടക് സന്ദർശനമാണ്.

രശ്മികയെ പരിചയപ്പെടുന്നതിന് മുൻപ് സ്കൂൾ സുഹൃത്തുക്കൾക്കൊപ്പം ആദ്യമായി വിനോദയാത്ര വന്നത് ഇവിടേക്കായിരുന്നു. അന്ന് ഞാൻ താമസിച്ചത് അവളുടെ ഒരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്,’’ വിജയ്‌യുടെ വാക്കുകൾ.

District News

അരൂരിൽ സ്ഥാനാർഥി സ്വീകരണ പരിപാടി തുടങ്ങി

തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളുടെ മണ്ഡലപര്യടന സ്വീകരണ പരിപാടി തുടങ്ങി.

യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണം കോടംതുരുത്ത് വെസ്റ്റ്, എഴുപുന്ന, മണിയറ പാലം, പിഎസ് കവല, എഴുപുന്ന തെക്ക്, ചേരുങ്കൽ, വല്ലേത്തോട് തുടർന്ന് ഉച്ചകഴിഞ്ഞ് കുത്തിയതോട് വെസ്റ്റ് എന്നിവിടങ്ങളിൽ പ്രചാരണം നടത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദലീമ എരമല്ലൂര്‍ കാക്കത്തുരുത്തില്‍ ഗൃഹ സന്ദർശനത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പാണാവള്ളി, നാല്പത്തെണ്ണീശ്വരം, കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങളിലെ മരണവീടുകളിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. തുറവൂര്‍ സില്‍ക്കിലെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു. എഴുപുന്നയിലെ വീടുകളില്‍ കയറി വോട്ടഭ്യര്‍ഥിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി എരമല്ലൂർ, ചന്തിരൂർ, അരൂർ, അരൂക്കുറ്റി, വടുതല, പെരുമ്പളം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി.

എൻഡിഎ സ്ഥാനാർഥി ജ്യോതിഷ് ഇന്നലെ രാവിലെ കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാൻചേരിയുടെ വീട് സന്ദർശിച്ച് ചർച്ച നടത്തി. തുടർന്ന് കരുമാഞ്ചേരി കവലയിലെ സ്ഥപനങ്ങളിൽ കയറി. വ്യവസായ കേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.

National

എല്ലാം കാമറയിൽ പതിഞ്ഞു; വിവാഹ റിസപ്ഷനിടെ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ

ജയ്പുർ: വിവാഹ റിസപ്ഷനിടെ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. റിസപ്ഷൻ നടക്കവെ വധുവിന്‍റെ ഹാൻഡ്‌ബാഗ് മോഷ്ടിച്ചത് കാമറയിൽ ലൈവായി പതിഞ്ഞതോടെയാണ് കള്ളൻ പിടിയിലായത്. വരനും വധുവും അതിഥികളെ സ്വീകരിക്കുന്ന തിരക്കിൽ നിൽക്കുമ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നത്. നാല് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും ബാഗിലുണ്ടായിരുന്നു. ഫെബ്രുവരി ഏഴിന് സംഭവിച്ച മോഷണത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വിവാഹ റിസപ്ഷൻ തുടരുമ്പോഴാണ് വേദിയിലേക്ക് നന്നായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് വധുവിനു സമീപം എത്തിയത്. തുടർന്ന് ബാഗുമായി കടന്നുകളയുകയായിരുന്നു. റിസപ്ഷൻ തീരാറായപ്പോഴാണ് വധുവിനു തന്‍റെ ബാഗ് മോഷണം പോയത് മനസിലായത്. തുടർന്ന് പരിപാടിയുടെ വീഡിയോ പരിശോധിച്ചപ്പോൾ പ്രതി ബാഗ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇതുമായി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Kerala

ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍.

വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി ഉദ്യോഗസ്ഥര്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്‌സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് വകുപ്പുതല ചട്ടം.

ബാര്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥസംഘമാണ് ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തത് എന്നതും ഗുരുതര ചട്ടലംഘനമാണ്. 2022ല്‍ മൂവരും തിരുവനന്തപുരം റേഞ്ചില്‍ ജോലിചെയ്യുമ്പോഴാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.

ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് എക്‌സൈസ് കമ്മിഷണര്‍ക്കു പരാതി ലഭിച്ചത്. ഉദ്യോഗസ്ഥരെ സത്കരിച്ച വിവരം ബാറുടമയും സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സത്കരിച്ചതിന് ബാര്‍ ഉടമയ്‌ക്കെതിരേയും നടപടിയുണ്ടാകും.

District News

മനോജ് കോക്കാട്ടിന് സ്വീകരണം നല്‍കി

തൊടുപുഴ: ജില്ലാ പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ട മനോജ് കോക്കാട്ടിന് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സ്വീകരണം നല്‍കി.

പ്രസിഡന്‍റ് ഡോ. റോണി അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിംമ്പിക് അസോസിയേഷന്‍ ഭാരവാഹിയായ മനോജ് കോക്കാട്ടിന് ജില്ലയിലെ കായികമേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികളായ സൈജന്‍ സ്റ്റീഫന്‍, ഡോ. പ്രിന്‍സ് കെ. മറ്റം, ശരത്ത് യു. നായര്‍, എന്‍. രവീന്ദ്രന്‍, ബിനു ജെ. കൈമള്‍, എ.ജെ. നിവാസ്, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Movies

ബോബനും മോളിക്കും കല്യാണം; വാർത്ത കണ്ട് വിസ്മയിച്ച് ചാക്കോച്ചൻ

അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്‍റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്‍റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്‍റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്‍റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

 

Latest News

Corehub Up