റബാത്: വടക്കൻ ആഫ്രിക്കൻ തീരത്തെ സ്പാനിഷ് അധീന പ്രദേശമായ സെവ്തയിലുണ്ടായ അഭയാർഥിപ്രവാഹത്തിനു പിന്നിൽ വ്യാജ സന്ദേശങ്ങളും മനുഷ്യക്കടത്ത് സംഘങ്ങളുമാണെന്ന് മൊറോക്കോ ആഭ്യന്തരമന്ത്രാലയം.
കടലിൽ വച്ച് തടയുന്ന അഭയാർഥികളെ ഉടൻ തിരിച്ചയയ്ക്കുന്നതിന് സ്പെയിൻ ഏർപ്പെടുത്തിയ വിലക്കിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഈ പ്രചാരണം നടന്നതെന്നും മന്ത്രാലയം വക്താവ് റാഷിദ് എൽ ഖാൽത്തി വ്യക്തമാക്കി.
അതേസമയം, സെവ്തയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയനിലെ ആഭ്യന്തരമന്ത്രിമാരുടെ അടിയന്തര യോഗം ഇന്നു നടക്കും.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെമുതൽ എത്തിയ അഭയാർഥികളിൽ ആയിരക്കണക്കിനുപേർ മടങ്ങാനാകാതെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
പ്രദേശത്തെ താത്കാലിക അഭയകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞതോടെ നൂറുകണക്കിന് ആളുകളാണ് സെവ്തയിലെ തീരപ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നത്.