Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rule

ആ ആറ് ശതമാനം തീരുമാനിക്കും ആര് ഭരിക്കണമെന്ന്?

തിരുവനന്തപുരം: പാളയത്തിൽ പട, തൊഴുത്തിൽ കുത്ത്, തമ്മിൽ തല്ല്, കണ്ണുതുറക്കം മുമ്പേ കുറുമാറ്റം - കേരള രാഷ്ട്രീയത്തിൽ സമീപത്തായി അരങ്ങേറിയ രാഷ്ട്രീയ പാർട്ടികളിലെ ബഹളങ്ങൾക്കും പാർട്ടി വിട്ട് പാർട്ടി മാറ്റത്തിനുമൊക്കെ വ്യാപകമായി കേട്ട വാക്കുകളും പ്രയോഗങ്ങളുമാണിത്.

തലേദിവസം എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം പത്രിക നൽകാൻ ചെന്ന പാർട്ടി നേതാവ് പിറ്റേന്ന് എൻഡിഎ മുന്നണിക്ക് സ്ഥാനാർഥി നോമിനേഷൻ നൽകുന്നതു വോട്ടർമാർ അത്ഭുതത്തോടെയാണ് കണ്ടത്. കോൺഗ്രസൽ സ്ഥാനാർഥി നിർണയം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് പലരും കരുതിയെങ്കിലും ചെറിയ കുലുക്കങ്ങൾ മാത്രമേ കണ്ടുള്ളൂ സുശക്തമെന്നു കരുതുന്ന ഇടതുപക്ഷത്തിൽ സംസ്ഥാന തലത്തിലെ നേതാക്കൾ പോലും മറുകണ്ടം ചാടി സ്ഥാനാർഥികളായി.

ഉൾപ്പാർട്ടിപ്രശനങ്ങൾ- ജനത്തിന് എന്തു തോന്നും?

ഈ ഉൾപ്പാർട്ടി പ്രശ്നങ്ങൾ പൊതുജന ശ്രദ്ധയിലേക്ക് ചെല്ലുമ്പോൾ ഉണ്ടാകുന്ന പ്രതാഘാതങ്ങളെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഭയക്കുന്നുണ്ട്. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള മത്സരം, കണ്ണൂരിലെ സുധാകര കലാപം എന്നിവ കോൺഗ്രസിന് വോട്ട് ചെയ്യാൻ തയാറായി നിന്നവരെ എങ്ങനെ സ്വാധീനിക്കും എന്നത് ആ പാർട്ടിയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ ലോകത്ത് എമ്പാടും, പ്രത്യേകിച്ചു തെരഞ്ഞെടുപ്പ് വേളയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അവ എങ്ങനെ വോട്ടർമാരെ സ്വാധീനിക്കും എന്നും കൃത്യമായ രാഷ്ട്രീയ പഠന വിശകലനങ്ങൾ ഉണ്ടായിട്ടുണ്ട്.

കേരളത്തിലും അത്തരം പഠനങ്ങളും സൂക്ഷ്മമായ ഗവേഷണങ്ങളും ധാരാളമുണ്ട്. കൊച്ചി ആസ്ഥാനമായ സെന്‍റർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സിപിപിആർ)എ നടത്തിയ പഠനങ്ങളും സർവേകളും വളരെ രസകരമായ ചില കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു .
കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ഇത്തരം ഉൾപാർട്ടി പ്രശ്നങ്ങളും പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികളും ഏതാണ്ട് സമാനമായാണ് വോട്ടർമാരെ സ്വാധീനിക്കുന്നത്.

കൊച്ചിയിലെ പഠനത്തിൽ മൊത്തം വോട്ടർമാരെ 10 ആയി എടുത്താൽ അതിൽ ആറ് പേർ അല്ലെങ്കിൽ 58 ശതമാനം പേർ പ്രചാരണം തുടങ്ങുന്നതിനു മുമ്പേ തന്നെ ഏതു പാർട്ടിക്ക് അല്ലെങ്കിൽ ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചു കഴിയും. പലപ്പോഴും രാഷ്ട്രീയ നിലപാടുകൾക്കും വിശ്വാസത്തിനും അനുസരിച്ചാണ് ഇവരുടെ തീരുമാനം. എന്നാൽ സ്ഥാനാർഥി ആരെന്ന് അറിഞ്ഞതിനുശേഷം മാത്രം തീരുമാനെടുക്കുന്നവരുണ്ട്- 22 ശതമാനം പേർ അങ്ങനെ വരും. ഇവിടെ സ്ഥാനാർഥിയുടെ വ്യക്തിത്വത്തിനും സ്ഥാനാർഥിയോടുള്ള വോട്ടർമാരുടെ ബന്ധത്തിനും ആണ് പ്രാധാന്യം.

എന്നാൽ 13ശതമാനം പേർ പ്രചാരണ ഘട്ടത്തിനിടയിലാണ് തീരുമാനം എടുക്കുന്നത്. അതിനർഥം പ്രചാരണ ഘട്ടത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും പ്രശ്നങ്ങളും പ്രചാരണ വിഷയങ്ങളും നിലപാടുകളും ഇത്രയും പേരെ സ്വാധീനിക്കും എന്നർഥം. എന്നാൽ ഏറ്റവും അതിശയകരമായ വസ്തുത ആറു ശതമാനം പേർ വോട്ടെടുപ്പിന്‍റെ അന്നോ അല്ലെങ്കിൽ തലേദിവസം മാത്രമോ തീരുമാനമെടുക്കുന്നവരാണ്.

അവസാന ഘട്ടത്തിലെ പ്രശ്നങ്ങൾ പോലും വിലയിരുത്തിയാണ് ഇവർ തീരുമാനം എടുക്കുന്നത് എന്നർഥം. അതുകൊണ്ടുതന്നെ സമഗ്രമായ ഒരു ചിത്രം തെളിഞ്ഞതിനുശേഷം പോലും തീരുമാനമെടുക്കാൻ ഒരു വിഭാഗം കാത്തിരിക്കുന്നുണ്ടെന്നർഥം. ഇത്തരക്കാർ എങ്ങനെ ആയിരിക്കും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക.

ആറ് ശതമാനം തീരുമാനിക്കും അടുത്ത ഭരണം !

കേരളത്തിൽ രണ്ട് മുന്നണികളും തമ്മിലുള്ള വ്യത്യാസം പലപ്പോഴും മൂന്നു ശതമാനമോ അതിൽ താഴെയോ വോട്ടായിരിക്കും. ഈ വോട്ടാണ് ആര് ഭരണത്തിൽ കയറുമെന്ന് തീരുമാനിക്കുന്നത്. ഭരണ വിരുദ്ധ വികാരമുണ്ടാകുമ്പോൾ ഈ വ്യത്യാസം പത്തു ശതമാനമൊക്കെ ആകും.എന്നാൽ നിയമസഭാ തെരഞ്ഞെുപ്പിൽ കേരളത്തിൽ മുന്നണി സംവിധാനമായതിനാൽ മൂന്ന് ശതമാനം വലിയ വ്യത്യാസമാണ്.

2011 ൽ ഉമ്മൻ ചാണ്ടി ഭരണം പിടിച്ചത് ഒരു ശതമാനത്തിനും താഴെ വോട്ടിലാണ്. ആറ് ശതമാനം വോട്ടർമാർ തെരഞ്ഞെടുപ്പിന്‍റെ അന്നോ തലേന്നോ മാത്രമേ തീരുമാനിക്കൂ എന്ന് വന്നാൽ പ്രചാരണ രംഗത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഭരണമാറ്റത്തിനെ സ്വാധീനിക്കും എന്ന് തന്നെയാണ് അർഥം. അല്ലെങ്കിൽ ശക്തമായ അനുകൂല തരംഗമോ പ്രതികൂല തരംഗമോ ഉണ്ടാവേണ്ടതുണ്ട്.

58 ശതമാനം പേർ നേരത്തെ തന്നെ ഏതു പാർട്ടിക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചിരിക്കുന്ന ഒരു സ്ഥലമാണ് കേരളം എന്നതിനാൽ രാഷ്ട്രീയ നിലപാടുകളും നയങ്ങളും സംസ്ഥാനത്ത് നിർണായകമാണ്. ഒപ്പം തന്നെ പ്രധാനമാണ് തമ്മിലടിയും പ്രചാരണ വിഷയങ്ങളും രീതിയുമൊക്കെ.

National

പോക്സോ: "റോമിയോ-ജൂലിയറ്റ് 'ചട്ടം ചേർക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: കൗമാരക്കാരുടെ ആത്മാർഥ പ്രണയം പോക്സോ കേസിന്‍റെ കുരുക്കിൽപ്പെടാതിരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശവുമായി സുപ്രീംകോടതി.

പോക്സോ നിയമ ദുരുപയോഗം തടയാൻ "റോമിയോ-ജൂലിയറ്റ്’ ചട്ടം അവതരിപ്പിക്കുന്നതു പരിഗണിക്കണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

കുട്ടികളെ സംരക്ഷിക്കാനാണു പോക്സോ നിയമമെങ്കിലും കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളെ ഇല്ലാതാക്കുന്നതിന് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ഇതു സംരക്ഷിക്കുന്നതിന് നടപടി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

International

അമേരിക്ക തന്നെ വെനസ്വേല ഭരിക്കും; നയം വ്യക്തമാക്കി ട്രംപ്, മഡൂറോയുടെ ചിത്രവും പുറത്തുവിട്ടു

ന്യൂയോർക്ക്: ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രസിഡന്‍റ് ഡോൺൾഡ് ട്രംപ്. ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവിട്ടത്.

അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.

മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുനസ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മഡൂറോയും ഭാര്യയും നിലവിൽ യുഎസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടൻ ന്യൂയോർക്കിൽ എത്തിക്കുമെന്നും ട്രംപ് അറിയിച്ചു. പിടികൂടിയ ശേഷം മ‍ഡൂറോയെ ഹെലികോപ്റ്റർ മാർഗമാണ് അമേരിക്കൻ യുദ്ധ കപ്പലിൽ എത്തിച്ചെതെന്നും ഈ അതീവ സങ്കീർണമായ ദൗത്യത്തിനിടെ ചില അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

Kerala

വടക്കഞ്ചേരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി; സ്വതന്ത്രന്‍റെ പിന്തുണ യുഡിഎഫിന്

പാലക്കാട്: സിപിഎമ്മിന് വീണ്ടും തിരിച്ചടി. 30 വര്‍ഷം ഭരിച്ച വടക്കഞ്ചേരി പഞ്ചായത്ത് സിപിഎമ്മിന് നഷ്ടമായി. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായി കൈകോർത്താണ് കോൺഗ്രസ് പഞ്ചായത്ത് തിരിച്ച് പിടിച്ചെടുത്തത്.

പാർട്ടി നടപടി നേരിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്‍റാക്കും.30 വർഷത്തിന് ശേഷമാണ് വടക്കഞ്ചേരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നത്. വടക്കഞ്ചേരി 17-ാം വാർഡ് പ്രധാനിയിൽ നിന്ന് 182 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസാദ് ജയിച്ചത്.

പഞ്ചായത്തിലുള്ള 22 സീറ്റിൽ യുഡിഎഫിനും എൽഡിഎഫിനും ഒമ്പത് വീതം സീറ്റ് വീതമാണ് ലഭിച്ചത്. സ്വതന്ത്രനായ പ്രസാദ്, എൻഡിഎ മൂന്ന് എന്നിങ്ങനെയാണ് മറ്റ് സീറ്റ് നില. ഇതോടെയാണ് പ്രസാദിനെ ഒപ്പം കൂട്ടാൻ കോൺഗ്രസ് തീരുമാനിച്ചത്.

ബിജെപി മൂന്ന് വാർഡുകളിൽ വിജയിച്ചെങ്കിലും ഇരുപക്ഷത്തെയും പിന്തുണയ്ക്കില്ല. സിപിഎമ്മിൽ നിന്നും നടപടി നേരിട്ടവരുടെ കൂട്ടായ്മ വോയ്സ് ഓഫ് വടക്കഞ്ചേരിയുടെ പേരിലാണ് പ്രസാദ് മത്സരിച്ചത്. 182 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പ്രസാദ് വിജയിച്ചത്. 2015-20 കാലഘട്ടത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച് പഞ്ചായത്തംഗവുമായിരുന്നു പ്രസാദ്.

Latest News

Corehub Up