കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയും ഇന്നലെയുമായി 70 മിസൈലുകളും 280 ഡ്രോണുകളാണു റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
തലസ്ഥാനമായ കീവ്, പടിഞ്ഞാറൻ നഗരമായ ലുവീവ് എന്നിവടങ്ങളെയാണു പ്രധാനമായും ലക്ഷ്യമിട്ടത്. നിപ്രോപെട്രോവ്സ്കിലെ ഒരു ഗ്രാമത്തിൽ മൂന്നു കുട്ടികളടക്കം ആറു പേർ കൊല്ലപ്പെട്ടു. കീവ്, സെൻട്രൽ യുക്രെയ്നിലെ പോൾട്ടോവ എന്നിവടങ്ങളിൽ ഒരാൾവീതവും കൊല്ലപ്പെട്ടു.
റഷ്യൻ മിസൈലുകളിലൊന്ന് പോളണ്ടിലെ കൃഷിഭൂമിയിൽ വീണ് പൊട്ടിത്തെറിച്ച് വലിയ ഗർത്തമുണ്ടായി.
ഇതിനിടെ, റഷ്യക്കുള്ളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണവും അരങ്ങേറുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യൻ റിഫൈനറികളും ഓൺലൈൻ വിലപ്നകേന്ദ്രത്തിന്റെ ഗോഡൗണുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.