Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SUV

ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ നിസാന്‍ ‍ടെക്‌ടൺ

കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു ദിവസത്തെ ഹിമാലയൻ മലനിരകളിലെ ഓട്ടോമോട്ടീവ് ശേഷി പ്രകടനത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടി.

60 പുതിയ നിസാന്‍ ടെക്‌ട‌‌‌ൺ പ്രീമിയം എസ്‌യുവികളുടെ ഒരു കോണ്‍വോയ് 700 കിലോമീറ്ററിലധികം സഞ്ചരിച്ച് അഞ്ചു ദിവസത്തെ ഹിമാലയന്‍ പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി.

ഒരു സിംഗിള്‍-മോഡല്‍ ഫോര്‍ വീലറിന്‍റെ ഏറ്റവും വലിയ കോണ്‍വോയ് റിക്കാര്‍ഡോടെയാണു നേട്ടം. സമുദ്രനിരപ്പില്‍നിന്ന് 1,053 അടി ഉയരത്തിലുള്ള ചണ്ഡിഗഡില്‍നിന്ന് 16,703 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഷിങ്കു ലാ പാസിലേക്കും അവിടെനിന്ന് 11,480 അടി ഉയരത്തിലുള്ള ലേയിലേക്കുമായിരുന്നു ഈ ഡ്രൈവ്.

നിസാന്‍റെ ഏറ്റവും പുതിയ പ്രീമിയം എസ്‌യുവിയുടെ ശേഷി, ഈട്, എൻജിനിയറിംഗ് ശക്തി എന്നിവ തെളിയിക്കുന്നതായിരുന്നു ഈ പ്രയാണം.

Business

ടാറ്റ പഞ്ചിന്‍റെ പുതിയ പതിപ്പ് അവതരിപ്പിച്ചു

മുംബൈ: ഇന്ത്യയിലെ മുന്‍നിര കാര്‍, എസ്‌യുവി നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് ടാറ്റ പഞ്ചിന്‍റെ പുതുമയാര്‍ന്ന പതിപ്പ് അവതരിപ്പിച്ചു.

കൂടുതല്‍ വേഗതയും ബുദ്ധിശക്തിയും കരുത്തും ചേര്‍ന്ന ഈ ഓള്‍ ന്യൂ ടാറ്റ പഞ്ച് കമാന്‍ഡ് മാക്‌സ് എന്ന സിഗ്‌നേച്ചര്‍ ഡിസൈനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

5.59 ലക്ഷം മുതല്‍ (എക്‌സ്‌ഷോറൂം, ന്യൂഡല്‍ഹി) എന്ന ആകര്‍ഷകമായ പ്രാരംഭ വിലയിലാണ് വാഹനം ലഭ്യമാകുന്നത്.

മികച്ച പവര്‍ ടു വെയിറ്റ് അനുപാതത്തോടെ രസകരമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഐ ടര്‍ബോ റെവോട്രോണ്‍ എന്‍ജിന്‍, എഎംടി ഗിയര്‍ ബോക്‌സോടുകൂടിയ ഐസിഎന്‍ജി സാങ്കേതികവിദ്യ എന്നീ രണ്ട് പവര്‍ ട്രെയിനിലാണ് പുതിയ ടാറ്റ പഞ്ച് കുതിക്കുന്നത്.

ആദ്യമായി അവതരിപ്പിക്കപ്പെടുന്ന എഎംടി-ഐസിഎന്‍ജി കോംബിനേഷന്‍ മികച്ച കാര്യക്ഷമതയും സൗകര്യവും ഉറപ്പാക്കുന്നു.

International

ലയണൽ മെസിയുടെ സഹോദരി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു

മിയാമി: ലയണൽ മെസിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് അപകടം.

മരിയ അപകടനില തരണം ചെയ്തെങ്കിലും കാലിലും കൈയ്ക്കും പൊട്ടലും ശരീരത്തിൽ പൊള്ളലുമേറ്റു. മയാമിയിൽ വച്ചാണ് മരിയ ഓടിച്ച എസ്‌യുവി അപകടത്തിൽപെട്ടത്.

മരിയ, മാതാവിന്‍റെയും കുടുംബത്തിന്‍റെയും പരിചരണത്തിലാണ്. മെസിയുടെ ക്ലബായ ഇന്‍റർ മയാമിയുടെ അണ്ടർ 19 ടീം പരിശീലകൻ ജൂലിയൻ തുലി അരെല്ലാനോയുമായാണ് മരിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

അപകടത്തെ തുടർന്ന് വിവാഹം നീട്ടിവച്ചു. മരിയ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ ഏറെ സമയമെടുക്കുമെന്നതിനാലാണ് വിവാഹം മാറ്റിവയ്ക്കാൻ ഇരുവരുടെയും കുടുംബം തീരുമാനിച്ചതെന്നാണ് വിവരം.

Auto

വിപ്ലവം സൃഷ്ടിക്കാൻ സെൽറ്റോസ്

ഇന്ത്യൻ വാഹനവിപണിയിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിച്ച സെൽറ്റോസിന്‍റെ ഏറ്റവും പുതിയ പതിപ്പ് "സെൽറ്റോസ് 2026' കിയ അവതരിപ്പിച്ചു.

രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും സുരക്ഷാ സംവിധാനങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തിയാണ് വാഹനം ഇന്ത്യൻ നിരത്തിൽ എത്തുന്നത്. കാഴ്ചയിലും സ്പർശനത്തിലും പ്രീമിയം അനുഭവം നൽകുന്നതിലാണ് കിയ ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കിയയുടെ ‘ടൈഗർ നോസ്’ ഗ്രില്ലിന് പുതിയ മോഡലിൽ കൂടുതൽ വലുപ്പവും മിഴിവും നൽകിയിട്ടുണ്ട്. ഗ്രില്ലിന് ചുറ്റുമുള്ള ഡാർക്ക് ക്രോം ഫിനിഷുകൾ പ്രീമിയം ഭാവം നൽകുന്നു.

പുനരവതരിപ്പിച്ച എൽഇഡി ഹെഡ്‌ലാന്പുകളും സ്റ്റൈലിഷ് ഡിആർഎല്ലുകളും മുൻവശത്തിനും കണക്റ്റുചെയ്ത രീതിയിലുള്ള പുതിയ എൽഇഡി ടെയിൽ ലാന്പുകൾ പിന്നിലും വാഹനത്തിന് ആധുനിക ഫിനിഷിംഗ് നൽകുന്നു. പുതിയ ഡിസൈനിലുള്ള 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ സെൽറ്റോസിന്‍റെ സ്പോർട്ടി ഭാവം വർദ്ധിപ്പിക്കുന്നുണ്ട്.

അകത്തളം

അകത്തളം സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.വലിയ പനോരമിക് സണ്‍റൂഫ്, വെന്‍റിലേറ്റഡ് സീറ്റുകൾ, 8-സ്പീക്കർ ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, വയർലെസ് ഫോണ്‍ ചാർജിംഗ് പാഡ്, യുവിഒ കണക്റ്റിവിറ്റി സൂട്ട്, എയർ പ്യൂരിഫയർ, പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോൾ, ഹൈ ബീം അസിസ്റ്റ്, 360-ഡിഗ്രി കാമറ എന്നിവ യാത്ര കൂടുതൽ സുഖകരമാക്കും.

മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ഇന്‍റീരിയർ ഫിനിഷിംഗ് സെൽറ്റോസിന്‍റെ പ്രീമിയം നിലവാരം ഉയർത്തുന്നുണ്ട്.

സുരക്ഷ

സാങ്കേതികവിദ്യയിലും സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ വാഹനത്തിലെ ഫീച്ചറുകൾ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ പതിപ്പിൽ അഡാസ് ലെവൽ 2 സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർവേഡ് കൊളീഷൻ അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാർണിംഗ്, സ്മാർട്ട് ക്രൂയിസ് കണ്‍ട്രോൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോൾ, ഹിൽ അസിസ്റ്റ് കണ്‍ട്രോൾ തുടങ്ങിയ ഫീച്ചറുകൾ റോഡുകളിൽ കൂടുതൽ സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.

എല്ലാ വേരിയന്‍റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ആറ് എയർബാഗുകൾ നൽകിയിരിക്കുന്നു. ക്യാബിനില്‍ ഐസോഫിക്‌സ് ആങ്കറുകള്‍, എല്ലാ സീറ്റുകളിലും മൂന്ന് പോയിന്‍റ് സീറ്റ് ബെല്‍റ്റുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ചൈല്‍ഡ് ലോക്കുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ അണ്‍ലോക്ക് ഉള്ള സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍ എന്നിവ സുരക്ഷാ ഫീച്ചറു കളിൽ ഉള്‍പ്പെടുന്നു.

എൻജിൻ

മുൻ മോഡലിലെ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ഡീസല്‍ എന്നീ മൂന്ന് എൻജിന്‍ ഓപ്ഷനുകള്‍ പുതുതലമുറയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ 115 ബിഎച്ച്പി പവറും‍ 144 എൻഎം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ 160 ബിഎച്ച്പി പവറും‍ 253 എൻഎം ടോര്‍ക്കും ഡീസല്‍ 116 ബിഎച്ച്പി പവറും‍ 250 എൻഎം ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

മാനുവൽ, ഓട്ടോമാറ്റിക്, ഡിസിടി പോലുള്ള വിവിധ ട്രാൻസ്മിഷൻ ഓപ്ഷനുകളും പുതിയ സെൽറ്റോസിൽ ലഭ്യമാണ്. ഉയർന്ന വേരിയന്‍റുകളിൽ, ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഡ്രൈവ് മോഡുകളും ട്രഷൻ മോഡുകളും നൽകിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് എട്ട് മോണോ-ടോണ്‍, രണ്ട് ഡ്യുവൽ-ടോണ്‍ കോന്പിനേഷനുകളിലും വാഹനം തെരഞ്ഞെടുക്കാനാവും. ഒരു എക്സ്ക്ലൂസീവ് മാറ്റ് കളറും കന്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ സെല്‍റ്റോസിന്‍റെ വില 2026 ജനുവരി രണ്ടിന് പ്രഖ്യാപിക്കും. രാജ്യത്തുടനീളം ബുക്കിംഗുകള്‍ ആരംഭിച്ചുകഴിഞ്ഞു. 25,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാനാകും.

Auto

തിരിച്ചെത്തിയ ഇതിഹാസം

തൊണ്ണൂറുകളിലെ വാഹനപ്രേമികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എസ്‌യുവിയായ ടാറ്റ സിയറ വീണ്ടും നിരത്തിലേക്ക്. പഴയ പ്രതാപത്തോടൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും കോർത്തിണക്കി തികച്ചും പുതിയൊരു രൂപത്തിലാണ് സിയറയുടെ രണ്ടാം വരവ്.

തൊണ്ണൂറുകളിലെ സിയറയുടെ ‘സിഗ്നേച്ചർ’ സ്റ്റൈലായിരുന്ന പിൻഭാഗത്തെ മുകളിലേക്ക് വളഞ്ഞ ഗ്ലാസ് വിൻഡോകൾ (ആൽപൈൻ ഗ്ലാസ് റൂഫ്) നിലനിർത്തിക്കൊണ്ടാണ് പുതിയ പതിപ്പും എത്തിയിരിക്കുന്നത്. എന്നാൽ, പഴയ ത്രീ ഡോർ ഡിസൈനിൽ നിന്ന് മാറി കുടുംബങ്ങൾക്ക് സൗകര്യപ്രദമായ ഫൈവ് ഡോർ ലേഒൗട്ടിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.

നാല് പ്രധാന വേരിയന്‍റുകളിലും മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലും ആറ് കളർ സ്കീമുകളിലുമാണ് സിയറ ലഭിക്കുക. മുൻവശത്ത് ഉടനീളം നീളുന്ന എൽഇഡി ലൈറ്റ് ബാർ, ബോക്സി ഡിസൈൻ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ സിയറയ്ക്ക് ഗംഭീര ലുക്ക് നൽകുന്നു.

അകത്തളത്തിലെ ആഡംബരം

അകത്തളത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ടാറ്റ കൊണ്ടുവന്നിരിക്കുന്നത്. ഡാഷ്ബോർഡിൽ മൂന്ന് ഡിജിറ്റൽ സ്ക്രീനുകളാണുള്ളത്. ഡ്രൈവർക്കുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, നടുവിലായി 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, കോ-പാസഞ്ചറിനായി മറ്റൊരു 12.3 ഇഞ്ച് സ്ക്രീൻ എന്നിവയാണവ. കൂടാതെ, സൗണ്ട് ബാറുള്ള 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വോയിസ് അസിസ്റ്റൻസ്, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഇതിലുണ്ട്.

എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയർ ബാഗുകൾ, സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്‍റുകൾ, ലെവൽ 2 അഡാസ്, ഹിൽ ഹോൾഡ് അസിസ്റ്റ്, പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി കാമറ എന്നിവയുണ്ട്. പിന്നിലെ യാത്രക്കാർക്ക് മികച്ച ലെഗ്റൂമും സുഖകരമായ സീറ്റിംഗും ഉറപ്പുവരുത്തുന്നതിനായി ‘ലൗഞ്ച്’ ശൈലിയിലുള്ള സീറ്റുകളാണ് നൽകിയിരിക്കുന്നത്.

എൻജിനും പെർഫോമൻസും

മൂന്ന് എൻജിൻ ഓപ്ഷനുകളിലായാണ് സിയറ എത്തുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ (106 എച്ച്പി കരുത്ത്, 145 എൻഎം ടോർക്ക്), കരുത്തുറ്റ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ (160 എച്ച്പി കരുത്ത്, 255 എൻഎം ടോർക്ക്), 1.5 ലിറ്റർ ഡീസൽ എൻജിൻ (118 എച്ച്പി കരുത്ത്, 260 എൻഎം ടോർക്ക്) എന്നിവയാണവ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. ടർബോ പെട്രോൾ വേരിയന്‍റിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമേ ഉണ്ടാകൂ.


11.49 ലക്ഷം രൂപയാണ് പ്രാരംഭവിലയെങ്കിലും ഉയർന്ന വേരിയന്‍റുകളുടെ വിലകൾ ഡിസംബറിൽ പ്രഖ്യാപിക്കും. മൈലേജ് വിവരങ്ങളും കന്പനി ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സിയറയുടെ ബുക്കിംഗ് ഡിസംബർ 16 മുതൽ ആരംഭിക്കും. 2026 ജനുവരി 15 മുതൽ വണ്ടിയുടെ ഡെലിവറി തുടങ്ങും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വന്പന്മാരോടാണ് സിയറ മത്സരിക്കുക.

Business

ജൂണിലെ താരം ഹ്യുണ്ടായി ക്രെറ്റ

മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.


മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്‌‌യുവി.


“ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്‌യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായി തുടരുകയും ചെയ്തു. രാജ്യത്ത് 10 വർഷം പൂർത്തിയാക്കുന്നവേളയിൽ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുന്നത്, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും തെളിവാണ്. 2015ൽ പുറത്തിറങ്ങിയശേഷം ഓരോ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ”. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗർഗ് പറഞ്ഞു. 2015 ജൂലൈയിലാണ് ക്രെറ്റ ഇന്ത്യൻ വാഹന വിപണിയിൽ എത്തിയത്.


മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റ മത്സരിക്കുന്നത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ് വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റർ എന്നിവയുമായാണ്.
ക്രെറ്റ പെട്രോൾ, ഡീസൽ വിഭാഗത്തിലും ഇലക്ട്രിക് വാഹനമായും ലഭിക്കുന്നതാണ്.

Latest News

Corehub Up