Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samantha

അമ്മയാകാനൊരുങ്ങി സമാന്ത‍? വൈറലായി ഈ ചിത്രങ്ങൾ

തെന്നിന്ത്യൻ സൂപ്പർ നായിക സമാന്ത റൂത്ത് പ്രഭു അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026 ഡിസംബറിൽ സമാന്തയ്ക്കും ഭർത്താവ് രാജ് നിഡിമോരുവിനും കുഞ്ഞ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ മാ ഇന്‍റി ബംഗാരം എന്ന ചിത്രത്തിന്‍റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ താരത്തിന്‍റെ ബേബി ബംപ് കണ്ടുവെന്നാണ് ആരാധകർ പറയുന്നത്. ലൂസ് ഫിറ്റ് ജീൻസും വൈറ്റ് ബനിയനുമാണ് താരം ധരിച്ചത്.

സിനിമയുടെ വിജയാഘോഷങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഗർഭിണിയാണെന്ന തരത്തിലുള്ള ചർച്ചകൾ ആരാധകർക്കിടയിൽ ശക്തമായത്.

ഇതോടെയാണ് ആരാധകർ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ദേശീയ മാധ്യമങ്ങളിലൂടെ താരത്തോട് അടുത്ത വൃത്തങ്ങൾ വാർത്ത ശരിവെയ്ക്കുകയായിരുന്നു.

ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ 2025 ഡിസംബർ ഒന്നിനാണ് സാമന്തയും രാജ് നിഡിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഈഷ യോഗ സെന്‍ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ദി ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഇത് സാമന്തയുടെ രണ്ടാം വിവാഹമാണ്. മുൻപ് പ്രമുഖ തെലുങ്ക് നടൻ നാഗ ചൈതന്യയുമായി സാമന്ത വിവാഹിതയായിരുന്നു. 2017 ഒക്ടോബറിൽ ഗോവയിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ 2021-ൽ ഇരുവരും വേർപിരിഞ്ഞു.

Movies

പട്ടുടുത്ത് ചിരിതൂകി കല്യാണപ്പെണ്ണായി സമാന്ത; രാജിനൊപ്പമുള്ള വിവാഹചിത്രങ്ങളുമായി നടി

വിവാഹം കഴിഞ്ഞ കാര്യം സ്ഥിരീകരിച്ച് നടി സമാന്ത റൂത്ത് പ്രഭു. സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചായിരുന്നു താരത്തിന്‍റെ സ്ഥിരീകരണം.

കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്‍റെ ലിംഗ ഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. രാജിന്‍റെ കൈപിടിച്ച് നടക്കുന്ന സമാന്തയെ ചിത്രങ്ങളിൽ കാണാം.

30-ഓളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും.

സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ദ് ഫാമിലി മാൻ 2 എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. സമാന്ത ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്‍റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അഭ്യൂഹത്തിന് ആക്കംകൂട്ടി.

Movies

പൊതുജനങ്ങൾ സൂക്ഷിക്കണം ഇത്തരം സെലിബ്രിറ്റികളെ; സമാന്തയെ വിമർശിച്ച് ഡോക്ടർ

ഹെൽത്ത് സപ്ലിമെന്‍റ് ബ്രാൻഡിന്‍റെ പ്രമോഷൻ നടത്തിയതിനു പിന്നാലെ നടി സമാന്തയ്ക്ക് നേരെ രൂക്ഷ വിമർശനവുമായി ഡോക്ടർ. ദി ലിവർ ഡോക് എന്നറിയപ്പെടുന്ന ഡോ. സിറിയക് ആബി ഫിലിപ്‌സാണ് സമാന്തയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

എൻഎംഎൻ (നിക്കോട്ടിനാമൈഡ് മോണോ ന്യൂക്ലിയോടൈഡ്) അടങ്ങിയ സപ്ലിമെന്‍റ് ബ്രാൻഡാണ് സമാന്ത പ്രൊമോട്ട് ചെയ്തത്. ഈ സപ്ലിമെന്‍റ് ബ്രാൻഡിന്‍റെ സഹ സ്ഥാപക കൂടിയാണ് സമാന്ത.

പ്രായമാകുന്തോറും മനുഷ്യരുടെ NAD+ ലെവലുകൾ കുറയുകയും ഇത് മൂലം ഊർജ്ജം കുറയുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുമെന്ന് സമാന്തയുടെ പരസ്യത്തിൽ പറയുന്നു.

സമാന്തയുടെ എൻഎംഎൻ സപ്ലിമെന്‍റേഷൻ ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്നും താരം അവകാശപ്പെടുന്നു. ഇത് തെറ്റായ വിവരമാണെന്ന് ദി ലിവർ ഡോക് പറയുന്നു.

ശാസ്ത്ര നിരക്ഷരർ എന്നാണ് സമാന്തയെ ഡോക്ടർ വിശേഷിപ്പിച്ചത്. ശാസ്ത്രീയ പിന്തുണയില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സെലിബ്രിറ്റികളെ പൊതുജനങ്ങൾ സൂക്ഷിക്കണമെന്നു ഡോക്ടർ പറഞ്ഞു. യോഗ്യതയുള്ള ഡോക്ടർമാരുടെ വൈദ്യോപദേശം മാത്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല ഡോകട്ർ സിറിയക് സമാന്തയെ പരസ്യമായി വിമർശിക്കുന്നത്. കഴിഞ്ഞ വർഷം, ഹൈഡ്രജൻ പെറോക്സൈഡ് നെബുലൈസേഷൻ ശുപാർശ ചെയ്തതിന് സമാന്തയെ ഫ്രോഡ് എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്.

അതേസമയം വിമർശനങ്ങളിൽ സമാന്ത നേരിട്ട് പ്രതികരിച്ചിട്ടില്ല. കൃത്യമായ സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോയ ശേഷമാണ് തന്‍റെ പ്രോഡക്ടുകൾ മാർക്കറ്റിൽ എത്തുന്നതെന്നാണ് സമാന്ത പറയുന്നത്.

Latest News

Corehub Up