Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samasta

ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ പറയും; വിവാദ പരാമർശങ്ങളിൽ നിലപാടറിയിച്ച് കാന്തപുരം

കോഴിക്കോട്: വിവാദ പരാമർശങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്ന് എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

അന്താരാഷ്ട്ര മിലാദ് സമ്മേളനത്തിലാണ് ലോകാവസാനം വരെ ഇസ്‌ലാമിക നിയമങ്ങൾ പറയുമെന്ന് കാന്തപുരം അറിയിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് വിശദീകരിക്കുന്ന സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വിവാദ പരാമർശത്തിൽ കാന്തപുരത്തിന് പിന്തുണയുമായി യൂത്ത് ലീഗും സമസ്ത ഇകെ വിഭാഗവും രംഗത്തെത്തിയിരുന്നു. വിവാദത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നാണ് സമസ്ത ഇകെ വിഭാഗത്തിന്‍റെ വാദം.

 

 

Kerala

പാണക്കാട് കുടുംബം തണലാണ്: ഉമര്‍ ഫൈസി മുക്കം

കാസർഗോഡ്: പാണക്കാട് കുടുംബത്തെ പുകഴ്ത്തി സമസ്ത കേരള ജംഇയത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. പാണക്കാട് കുടുംബം തണലാണെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി.

കേരള മുസ്‌ലിങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് വിരോധമുള്ള സഖാവാണ് താന്‍ എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് ഒരിക്കലും സഖാവാകാന്‍ കഴിയില്ലെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേർത്തു. നേരത്തെ പാണക്കാട് കുടുംബത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെ തുടർന്ന് ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്തയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഇതേ തുടർന്ന് സമസ്ത നേതാക്കള്‍ ഉമർ ഫൈസിയെ ശാസിച്ച് രംഗത്തെത്തിയിരുന്നു. ഉമര്‍ ഫൈസിയുടെ പരാമര്‍ശം സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീര്‍ത്തും അപമര്യാദയുമാണെന്ന് സമസ്ത നേതൃത്വം അന്ന് വിലയിരുത്തിയിരുന്നു.

ഇത്തരം പ്രവര്‍ത്തനം സമസ്തയുടേയോ സമസ്ത പ്രവര്‍ത്തകരുടേയോ രീതിയല്ലെന്നും നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവേദിയിൽ പാണക്കാട് കുടുംബത്തെ പുകഴ്ത്തി ഉമര്‍ ഫൈസി മുക്കത്തിന്‍റെ പ്രസംഗം.

 

 

Kerala

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്‌ട്ര മഹാസമ്മേളനം

കുണിയ (കാസര്‍ഗോഡ്): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്‌ട്ര മഹാസമ്മേളനത്തിന് കുണിയയില്‍ തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. കെയ്‌റോ ഇസ്ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി മുഖ്യാതിഥിയായി.

സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, കെ. ഉമര്‍ ഫൈസി മുക്കം, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി എന്നിവര്‍ സംബന്ധിച്ചു.

Kerala

മോശം പരാമർശങ്ങൾക്ക് പരിഹാരം ചെയ്യണം; ഉമർ ഫൈസി മുക്കത്തിന് ഉഗ്ര ശാസന

കോഴിക്കോട്: ഉമർ ഫൈസി മുക്കത്തിന് ഉഗ്ര ശാസന. പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് ഉമർ ഫൈസി മുക്കത്തിന് ശാസനയുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയത്. പ്രസ്താവന അപമര്യാദയാണെന്ന് മുതിർന്ന മുശാവറ അംഗങ്ങൾ പറഞ്ഞു.

പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണം അല്ലാത്തതാണെന്നും മുശാവറ അംഗങ്ങൾ വ്യക്തമാക്കി. സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്‌ലിയാർ, ട്രഷറർ കൊയോട് ഉമർ മുസ്‌ലിയാർ എന്നിവരാണ് ഉഗ്ര ശാസനയുമായി രംഗത്തെത്തിയത്. 

ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും മോശം പരാമർശങ്ങൾക്ക് പരിഹാരം ചെയ്യണമെന്നും ഉമർ ഫൈസി മുക്കത്തിന് താക്കീത് നൽകി. അതേസമയം, പാണക്കാട് തങ്ങൾമാർക്കുണ്ടായ പ്രയാസത്തിൽ സമസ്ത ദുഃഖം രേഖപ്പെടുത്തി.

പാണക്കാട് തങ്ങൾമാർക്കെതിരെ രൂക്ഷ വിമർശനമാണ് സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്‍റെ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുതെന്നുംബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും ഉമർ ഫൈസി പറഞ്ഞു.  

Kerala

സജി ചെറിയാൻ പരസ്യമായി മാപ്പ് പറയണം; പ്രമേയം പാസാക്കി സമസ്ത

മലപ്പുറം: മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സമസ്ത രംഗത്ത്. പാണക്കാട് നടന്ന എസ്‌വൈഎസ് പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ സമസ്ത പ്രമേയം പാസാക്കി.

ഇത്തരം പ്രസ്താവനകൾ നടത്തുന്ന സജി ചെറിയാന് മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും പ്രമേയത്തിൽ വിമർശനം ഉയർന്നു. മന്ത്രിയുടെ പ്രസ്താവനകൾ വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശക്തികളുടെ ശബ്ദമാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. അതേസമയം പിഡിപിയും സജി ചെറിയാനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സജി ചെറിയാന്‍റെ വർഗീയ പരാമർശത്തോടു യോജിപ്പില്ലെന്നും അദ്ദേഹം തിരുത്തണമെന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ആവശ്യപ്പെട്ടു.

മലപ്പുറത്തെയും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും ജയിച്ചുവന്നവരെ നോക്കിയാൽ വർഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്‌താവന മതനിരപേക്ഷ കേരളത്തിൽ ഒരു ഇടതുപക്ഷ പ്രവർത്തകനിൽനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Kerala

സമസ്തയ്ക്ക് യോഗ്യരായ നേതൃത്വമുണ്ട്; രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ലെന്ന് ഉമർ ഫൈസി മുക്കം

മലപ്പുറം: സമസ്തയിൽ രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് പറഞ്ഞ ഉമർ ഫൈസി മുക്കം അത്തരം കാര്യങ്ങൾ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തയ്ക്കുണ്ടെന്നും വ്യക്തമാക്കി.

ആർക്കൊക്കെ പദവി നൽകണം, ആരെയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.

അതേസമയം സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും അഭിപ്രായപ്പെട്ടു.

Kerala

സമസ്തയ്ക്ക് പ്രത്യേക രാഷ്്ട്രീയമില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

തൊടുപുഴ: സമസ്തയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്ന് പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.

സമസ്തയിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാല്‍ പ്രത്യേക രാഷ്ട്രീയ കക്ഷികള്‍ക്ക് സമസ്ത പിന്തുണ നല്‍കുന്നില്ല. ഇവിടുത്തെ മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടണം. മതത്തിന്‍റെ പേരിലുള്ള കലഹങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സമസ്ത ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല.

രാജ്യത്തോടു കൂറുപുലര്‍ത്തിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. സന്ദേശയാത്രയുടെ മലപ്പുറം സമ്മേളനത്തില്‍ സാദിക്കലി തങ്ങള്‍ പങ്കെടുക്കും. നാസര്‍ ഫൈസി കൂടത്തായിയെ സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തും.

പതാക കൈമാറുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടന്നു. പതാക കൈമാറണമെന്ന് പാണക്കാട് കുടുംബത്തോട് ആവശ്യപ്പെട്ടിട്ടില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരമാണ് കാര്യങ്ങള്‍ നടന്നത്. ലീഗുമായി മറ്റു പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up