Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samastha

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം 

മലപ്പുറം:  വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. കെ.എസ്. ഹംസയും താനും അടങ്ങുന്ന ബോർഡാണ് സർക്കാരിന് പ്രശ്നമെന്നും, മതപരമായ നിലപാടുകൾ തകർന്നാലും തങ്ങൾ രണ്ടുപേരും മാറിയാൽ മതിയെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാറിലായിരുന്നു സമസ്ത സെക്രട്ടറിയുടെ ഈ തുറന്നടിച്ച പ്രതികരണം. 

ആർഎസ്എസിനൊപ്പം നിന്ന് തരംതാഴേണ്ട അവസ്ഥയിലാണ് സർക്കാരെന്ന് ആരോപിച്ച ഉമർ ഫൈസി, തങ്ങളെ പുറത്താക്കാൻ വേണ്ടിയാണ് സർക്കാർ ഹൈക്കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പറഞ്ഞു. മതമൂല്യങ്ങൾ നഷ്ടപ്പെട്ടാലും അമുസ്‌ലിംകളായ രണ്ടുപേരെ ബോർഡിൽ ഉൾപ്പെടുത്താനാണ് ശ്രമം നടന്നത്. ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ അപ്പീലിനെ സർക്കാർ അഭിഭാഷകൻ പിന്തുണച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

സമസ്തയുടെ ശക്തമായ എതിർപ്പ് വ്യക്തമാക്കുന്നതായിരുന്നു സർക്കാരിന്‍റെ പരിപാടിയിൽ വെച്ചുതന്നെ ഉമർ ഫൈസി നടത്തിയ ഈ പ്രതികരണം.  

Kerala

ജമാ അത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ട് വേണ്ടെന്ന മുന്നറിയിപ്പുമായി സമസ്ത

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ട് വേണ്ടെന്ന മുന്നറിയിപ്പുമായി സമസ്ത. രാഷ്‌ട്രീയത്തിന്‍റെ പേരില്‍ കൂട്ടുകൂടാന്‍ ജമാ അത്തെ ഇസ്‌ലാമി ശ്രമിക്കുമെന്നു സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

എന്നാല്‍, അവരെ അകറ്റിനിര്‍ത്തണമെന്നും സമസ്ത അകറ്റിനിര്‍ത്തിയെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാ അത്തെ ഇസ്‌ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണ്.

ഇല്ലാത്ത പാര്‍ട്ടിയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. രാഷ്‌ട്രീയത്തിന്‍റെ പേരില്‍ നമ്മുടെ ഉള്ളില്‍ അവര്‍ നുഴഞ്ഞുകയറുമെന്നും ഉമര്‍ ഫൈസി പറഞ്ഞു.

നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയുമായി ഏറ്റവും കൂടുതല്‍ ധാരണയുണ്ടാക്കിയതു യുഡിഎഫാണ്. ഈ സാഹചര്യത്തില്‍കൂടിയാണു പ്രതികരണം.

Latest News

Corehub Up