Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samsung

ഗാലക്സി അൺപാക്ക്ഡ്' തീയതി പ്രഖ്യാപിച്ചു; ഇന്ത്യയിൽ സാംസങ് ഫോൾഡബിൾ ഫോണുകളുടെ പ്രീ-റിസർവേഷൻ ആരംഭിച്ചു

ന്യൂഡൽഹി: ആഗോള വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി സാംസങ്ങിന്‍റെ അടുത്ത തലമുറ ഗാലക്സി മടക്കാവുന്ന ഫോണുകളുടെ പ്രീ-റിസർവേഷൻ ഇന്ത്യയിൽ ആരംഭിച്ചു. 999 രൂപയുടെ ടോക്കൺ തുക നൽകി ഉപയോക്താക്കൾക്ക് ഈ പുത്തൻ ഫോണുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഈ തുക പൂർണമായും റീഫണ്ടബിൾ ആയിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സാംസങ്ങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് , സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്ക്ക് പുറമെ ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഉപയോക്താക്കൾക്ക് പ്രീ-റിസർവേഷൻ നടത്താം. മുൻകൂട്ടി ബുക്ക് ചെയ്ത് ഫോൺ വാങ്ങുന്നവർക്ക് 2,799 രൂപ വിലമതിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മുൻ മോഡലുകളേക്കാൾ കൂടുതൽ നേർത്തതും, ഭാരം കുറഞ്ഞതും, കരുത്തുറ്റതുമായ രൂപകൽപ്പനയിലാണ് പുതിയ ഫോൾഡബിൾ ഫോണുകൾ എത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപയോക്താക്കളുടെ താത്പ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന കൂടുതൽ മികച്ചതും വ്യക്തിഗതവുമായ അനുഭവമാകും ഈ ഫോണുകൾ സമ്മാനിക്കുകയെന്ന് സാംസങ് വ്യക്തമാക്കി.

ലണ്ടനിൽ വെച്ച് നടക്കുന്ന 'ഗാലക്സി അൺപാക്ക്ഡ്' ചടങ്ങിലാണ് പുതിയ ഫോണുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക. ഇന്ത്യൻ സമയം ജൂലൈ 22ന് വൈകുന്നേരം 6:30നാണ് ചടങ്ങ് ആരംഭിക്കുന്നത്. സാംസങ്ങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, സാംസങ് ന്യൂസ്‌റൂം, സാംസങ്ങിന്‍റെ യൂട്യൂബ് ചാനൽ എന്നിവയിലൂടെ ചടങ്ങ് തത്സമയം കാണാൻ സാധിക്കും.

Business

പ്രൈവസി ഡിസ്പ്ലേയോടെ സാംസംഗ് ഗാലക്‌സി എസ്26 സീരീസ്

കൊച്ചി: ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്‌സി എസ് 26 സീരീസ് അവതരിപ്പിച്ചു. സ്മാർട്ട്‌ ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്‌വേറും സോഫ്റ്റ്‌വേറും ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് പ്രത്യേകത.

യാത്രകളിലും പൊതുഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കുന്നതാണ് പ്രൈവസി ഡിസ്പ്ലേ. മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ , അപ്‌ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ്26, എസ്26 പ്ലസ് , എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്.

സ്‌നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്. സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന്
സാംസംഗ് ഇലക്ട്രോണിക്സിന്‍റെ സിഇഒ , പ്രസിഡന്‍റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.

1,39,999 രൂപയാണ് എസ്26 അൾട്രായുടെ (12 - 256 ജിബി) പ്രാരംഭവില. എസ് 26 പ്ലസിന് (12 - 256 ജിബി) 1,19999 ഉം, എസ്26 ന് 87,999 രൂപയുമാണ് പ്രാരംഭവില. ഗാലക്സി ബഡ്‌സ് 4 പ്രോ, ഗാലക്സി ബഡ്‌സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.

Tech

സ്മാർട്ട്‌ ഫോൺ ഇനി കൂടുതൽ "സ്വകാര്യമാകും'; ഗാലക്‌സി എസ് 26 സീരീസ് അവതരിപ്പിച്ച് സാംസംഗ്

യാത്രകളിലും പൊതു ഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്കപ്പെട്ടവർക്ക് ഇതാ സന്തോഷ വാർത്ത. ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്‌സി എസ് 26 സീരീസ് അവതരിപ്പിച്ചു.

സ്മാർട്ട്‌ ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് ഇന്നലെ വരെ സസ്പെൻസുകൾ നിലനിർത്തി എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് പ്രത്യേകത.

മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ, അപ്‌ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ് 26, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. സ്‌നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്.

സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന് സാംസംഗ് ഇലക്ട്രോണിക്സിന്‍റെ സിഇഒ, പ്രസിഡന്‍റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.

1,39,999 രൂപയാണ് എസ്26 അൾട്രായുടെ പ്രാരഭ വില. ഗാലക്സി ബഡ്‌സ് 4 പ്രൊ, ഗാലക്സി ബഡ്‌സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഹൈ-ഫൈ ഓഡിയോയും എർഗണോമിക് ഡിസൈനുമാണ് പ്രത്യേകത.

Kerala

സാംസംഗ് എഐ സ്മാർട്ട്ഫോണിന്‍റെ പ്രീ റിസർവേഷൻ തുടങ്ങി

കൊച്ചി: പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസംഗ് ഇന്ത്യ, പുതിയ എഐ സ്മാർട്ട്ഫോണിന്‍റെ പ്രീ റിസർവേഷൻ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് 999 രൂപയുടെ റീഫണ്ടബിൾ ടോക്കൺ തുക അടച്ച് പുതിയ ഗാലക്‌സി എസ് സീരീസ് പ്രീ-റിസർവ് ചെയ്യാം.

സാംസംഗ് ഡോട്ട് കോം, സാംസംഗ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ, ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലറ്റുകൾ എന്നിവ വഴി പ്രീ റിസർവേഷൻ സൗകര്യം ലഭ്യമാണ്.

പ്രീ-റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പുതിയ ഗാലക്‌സി എസ് സീരീസ് വാങ്ങുമ്പോൾ 2,699 രൂപയുടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Business

സാംസംഗ് ദോസ്ത്: 9,400 യുവാക്കള്‍ക്ക് പരിശീലനം നൽകും

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസംഗ് പിന്നാക്ക വിഭാഗങ്ങളിലുള്ള 9,400 യുവാക്കളെ റീട്ടെയില്‍ സെയില്‍സ് മേഖലയില്‍ പരിശീലിപ്പിക്കുന്നതിനായി ഡിജിറ്റല്‍ ആന്‍ഡ് ഓഫ്‌ലൈന്‍ സ്‌കില്‍സ് ട്രെയിനിംഗ് ( ദോസ്ത് ) സെയില്‍സ് പരിപാടി വിപുലീകരിക്കുന്നു.

2021ല്‍ ആരംഭിച്ച ദോസ്ത് സെയില്‍സ് പരിപാടി ഇലക്ട്രോണിക്‌സ് സെക്ടര്‍ സ്‌കില്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഇഎസ്എസ്‌സിഐ), ടെലികോം സെക്ടര്‍ സ്‌കില്‍സ് കൗണ്‍സില്‍ (ടിഎസ്എസ്‌സി) എന്നിവരുമായി ചേര്‍ന്നാണ് വിപുലമാക്കുന്നത്.

ഓരോ ട്രെയിനിക്കും 120 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസ് പരിശീലനവും സാംസംഗ് റീട്ടെയില്‍ സെയില്‍സ് ടീമിന്‍റെ 60 മണിക്കൂര്‍ സ്‌പെഷലൈസ്ഡ് പരിശീലനവും നൽകും.

Business

സാംസംഗിനെ മറികടക്കാൻ ആപ്പിൾ

ന്യൂയോർക്ക്: 2025ൽ ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോണ്‍ നിർമാതാക്കളെന്ന പദവി ആപ്പിൾ തിരിച്ചുപിടിക്കുമെന്ന് ടെക്നോളജി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്‍റ് റിപ്പോർട്ടിൽ പറയുന്നു. ആപ്പിൾ തങ്ങളുടെ പ്രധാന എതിരാളികളായ സാംസംഗിനെ മറികടക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

14 വർഷത്തിനുശേഷം ആദ്യമായാണ് ആപ്പിൾ സാംസംഗിനെ മറികടക്കാനൊരുങ്ങുന്നത്. പുതിയ ഐഫോണ്‍ സീരീസുകൾക്കു ലഭിക്കുന്ന വന്പിച്ച സ്വീകാര്യതയും ഉപഭോക്താക്കൾ ഫോണുകൾ അപ്ഡേറ്റ് ചെയ്യാൻ താത്പര്യം കാണിക്കുന്നതുമാണ് ഈ കുതിപ്പിനു കാരണമാകുന്നത്.

ആപ്പിൾ ആഗോള വിഹിതം ഉയർത്തും

ഈ വർഷം 24.3 കോടി സ്മാർട്ട്ഫോണുകൾ ആപ്പിൾ വിപണിയിലെത്തിത്തിക്കുന്പോൾ സാംസംഗിന്‍റേത് 23.5 കോടിയായിരിക്കും. ഈ വർഷം ഐഫോണിന്‍റെ ഷിപ്മെന്‍റ് 10 ശതമാനം ഉയരുന്പോൾ സാംസംഗിന്‍റേത് 4.6 ശതമാനമായിരിക്കും. ആഗോള സ്മാർട്ട്ഫോണ്‍ വിപണിയിൽ ആപ്പിളിന് ഈ വർഷം 19.4 ശതമാനം വിഹിതം ലഭിച്ചേക്കും. ഇത് 2011നു ശേഷം ആദ്യമായി ആപ്പിളിനെ ഒന്നാം സ്ഥാനത്തെത്തിക്കും. സാംസംഗിന്് 18.7 ശതമാനവുമായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

കുതിപ്പിനു കാരണം

2025ൽ ആഗോള സ്മോർട്ട്ഫോണ്‍ വിൽപ്പനയിൽ 3.3 ശതമാനം വാർഷിക വളർച്ച പ്രതീക്ഷിക്കുന്നതായി കൗണ്ടർ പോയിന്‍റ് റിസർച്ച് റിപ്പോർട്ട് പറയുന്നു.
സെപ്റ്റംബറിൽ വിപണിയിലെത്തിച്ച ഐഫോണ്‍ 17 സീരീസ് ഫോണുകളാണ് ആപ്പിളിന്‍റെ വിജയക്കുതിപ്പിനു കാരണമെന്നും അവധിക്കാല വിൽപ്പന സീസണിൽ ഐഫോണ്‍ 17 സീരീസുകൾ മികച്ച പ്രകടമാണ് നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിന്‍റെ പ്രധാന വിപണികളായ യുഎസിലും ചൈനയിലും ഐഫോണ്‍ 17 സീരീസ് ഫോണുകൾക്ക് വലിയ ഡിമാൻഡാണ് ലഭിച്ചത്.

യുഎസിൽ ഐഫോണ്‍ 17 സീരീസിന്‍റെയും ഐഫോണ്‍ എയറിന്‍റെയും ഉൾപ്പെടെ വിൽപ്പന പുറത്തിറങ്ങി ആദ്യ നാല് ആഴ്ചകളിൽ ഐഫോണ്‍ 16 സീരീസുകളെക്കാൾ (ഐഫോണ്‍ 16ഇ ഒഴികെ) 12 ശതമാനം കൂടുതലായിരുന്നു. ചൈനയിൽ ഐഫോണ്‍ 17 സീരീസിന്‍റെ വിൽപ്പന മുൻ മോഡലിനേക്കാൾ 18 ശതമാനം കൂടുതലായിരുന്നു.

കുറെക്കാലത്തിന് ശേഷം ഐഫോണുകളുടെ ഡിസൈൻ പരിഷ്കരിച്ചതും കോവിഡ് കാലത്ത് സ്മാർട്ട്ഫോണ്‍ വാങ്ങിയവർ ഇപ്പോൾ അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചതുമാണ് ആപ്പിളിന് നേട്ടമായത്.

2029വരെ മുന്നിൽ

2029 വരെ സ്മാർട്ട്ഫോണ്‍ വിപണിയിലെ ഒന്നാം സ്ഥാനം ആപ്പിൾ നിലനിർത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനുള്ള കാരണങ്ങളും വിദഗ്ധർ പറയുന്നുണ്ട്. 2023നും 2025ലെ രണ്ടാംപാദത്തിനുമിടയിൽ 35.8 കോടി സെക്കൻഡ് ഹാൻഡ് ഐഫോണുകളാണ് വിറ്റത്.

ഈ ഉപയോക്താക്കൾ വരും വർഷങ്ങളിൽ തങ്ങളുടെ ഫോണുകൾ അപ്ഗ്രേഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് ഡിമാൻഡ് വർധിപ്പിക്കും. യുഎസ്-ചൈന വ്യാപാര തർക്കം ആപ്പിളിനെ ബാധിച്ചിട്ടില്ലെന്നും കൗണ്ടർപോയിന്‍റ് പറയുന്നു. ഡോളറിന്‍റെ വിനിമയ നിരക്ക് കുറഞ്ഞതും പുതിയ വിപണികളിലേക്ക് വളരാൻ കഴിഞ്ഞതും ആപ്പിളിന് ഗുണകരമാണ്.

ആപ്പിളിന്‍റെ ബജറ്റ് വിലയിലുള്ള മോഡലായ ഐഫോണ്‍ 17ഇ, ഫോൾഡബിൾ ഫോണ്‍ എന്നിവ അടുത്ത വർഷം വിപണിയിലെത്തുമെന്നും കൗണ്ടർപോയിന്‍റ് പ്രവചിക്കുന്നു. ആപ്പിളിന്‍റെ വിർച്വൽ അസിസ്റ്റന്‍റായ സിരിയുടെ അപ്ഗ്രേഡും അടുത്ത വർഷം ഡിസൈനിൽ വലിയ മാറ്റം വരുത്തുന്നതും നിർണായകമാകും.

Tech

ടാബ് ആരാധകര്‍ക്കായി രണ്ടു മോഡലുകള്‍ അവതരിപ്പിച്ച് സാംസംഗ്

സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കിയെങ്കിലും ഇപ്പോഴും ആരാധകരുള്ള സ്മാര്‍ട്ട് ഡിവൈസാണ് ടാബുകള്‍. ടാബ് ആരാധകരെ ലക്ഷ്യമിട്ട് രണ്ട് ടാബുകളാണ് സാംസംഗ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സാംസംഗ് ഗാലക്സി ടാബ് എസ്10 എഫ്ഇ, ഗാലക്സി ടാബ് എ10 എഫ്ഇ+ എന്നിവ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ ടാബ്ലെറ്റുകളിലെ ഡിസ്പ്ലേ 90ഹെഡ്‌സ് റിഫ്രഷ് റേറ്റും ഹൈ ബ്രൈറ്റ്നസ് മോഡില്‍ 800 നൈറ്റ്‌സ് വരെ തെളിച്ചവും വാഗ്ദാനം ചെയ്യുന്നു.

പ്ലസ് മോഡലിലെ 13.1 ഇഞ്ച് ഡിസ്പ്ലേ ഇതുവരെയുള്ള എഫ്ഇ സീരീസ് ടാബ്ലെറ്റിലെ ഏറ്റവും വലിയ ഡിസ്പ്ലേയാണ്. രണ്ട് മോഡലുകളിലും 13 മെഗാപിക്സല്‍ പിന്‍ കാമറയും 12 മെഗാപിക്സല്‍ മുന്‍ കാമറയും ഉണ്ട്.

ഗാലക്സി ടാബ് എസ്10 എഫഇ+ന് 10,090 എംഎഎച്ച് ബാറ്ററിയുണ്ട്. അതേസമയം ടാബ് എസ്10 എഫ്ഇക്ക് 8,000 എംഎഎച്ചാണ് ബാറ്ററി. രണ്ടും 45വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.
പൊടി, ജല പ്രതിരോധത്തിനായി രണ്ട് ടാബ്ലെറ്റുകളിലും ഐപി 68 റേറ്റിംഗ് ഉണ്ട്. പവര്‍ ബട്ടണിലെ ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഈ ടാബ്ലെറ്റുകളുടെ സവിശേഷതയാണ്.

ഗ്രേ, സില്‍വര്‍, നീല എന്നീ മൂന്ന് നിറങ്ങളില്‍ ടാബുകള്‍ ലഭ്യമാകും. ഗാലക്സി ടാബ് എസ്10 എഫ്ഇയുടെ വില 42,999 രൂപയില്‍ ആരംഭിക്കുന്നു. ഗാലക്സി ടാബ് എസ്10 എഫ്ഇ പ്ലസിന്‍റെ വില 53,999 രൂപയില്‍ ആരംഭിക്കുന്നു.

ടാബുകള്‍ ഇപ്പോള്‍ സാംസംഗിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രീ-ബുക്കിംഗിനായി ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെയും ഐസിഐസിഐ ബാങ്കിന്‍റെയും തെരഞ്ഞെടുത്ത കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് 4,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും.

പുതിയ എഫ്ഇ സീരീസ് ടാബ്ലെറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് അവരുടെ ടാബ്ലെറ്റുകള്‍ക്കുള്ള കേയ്‌സുകള്‍ ലഭിക്കും.

Latest News

Corehub Up