Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Students

സ്‌കൂൾ വിദ്യാർഥികൾ ഓടിച്ച ബൈക്ക് ഇടിച്ച് വയോധികൻ മരിച്ചു

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികൻ‌ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം.

കോതങ്കൽ ഹൈസ്‌ക്കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെനിന്നും ബൈക്കിൽ എത്തിയ വിദ്യാർഥികൾ റോഡിലൂടെ നടന്നുപോവുന്ന സൈതലവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈദലവി ഏറെ ദൂരം തെറിച്ചുപോയി. തുടർന്ന് ബൈക്ക് നിർത്താതെ കടന്ന് പോവുകയും ചെയ്തു.

മുന്നുപേരുണ്ടായിരുന്ന ബൈക്കിൽ നിന്ന് ഒരാൾ അവിടെ തന്നെ തെറിച്ച് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഈ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ അപകടമുണ്ടാക്കിയ ബൈക്കിലെ മറ്റ് രണ്ട് വിദ്യാർഥികളെയും കണ്ടെത്തിയിട്ടുണ്ട്.

Kerala

അമിതമായി അയൺ ഗുളികകൾ കഴിച്ചു; ആറ് കുട്ടികൾ ആശുപത്രിയിൽ

കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച ആറ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.

ആരോഗ്യവകുപ്പ് സ്കൂൾ വഴി വിതരണം ചെയ്ത ഗുളികകളാണ് കുട്ടികൾ അമിതമായി കഴിച്ചത്. വീട്ടിൽകൊണ്ടുപോകാൻ കുട്ടികളുടെ കൈവശം സ്കൂൾ അധികൃതർ ഗുളികകൾ നൽകിയിരുന്നു. എന്നാൽ സ്കൂളിൽ വച്ച് തന്നെ ആറ് കുട്ടികൾ ഗുളികകൾ കഴിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.

ഗുളിക ആദ്യം കഴിച്ചപ്പോൾ മധുരം തോന്നിയതിനാൽ വീണ്ടും കഴിച്ചുവെന്നും സഹപാഠികളുടെ ഗുളിക കൂടി ചിലർ വാങ്ങി കഴിച്ചുവെന്നുമാണ് വിവരം. 20 ഗുളിക വരെ ചികിത്സയിലുള്ള ചില കുട്ടികൾ കഴിച്ചുവെന്നും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

നാല് കുട്ടികൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് കുട്ടികളുടെ വയർ കഴുകിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Latest News

Corehub Up