Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SemiFinal

ഫിഫ ലോകകപ്പ് 2026: ഫ്രാന്‍സ് x സ്‌പെയിന്‍ സെമി അർധരാത്രി 12.30ന്

ഫിഫ ലോകകപ്പ് 2026 എഡിഷനിലെ ആദ്യ ഫൈനലിസ്റ്റിന്‍റെ ചിത്രം ഈ രാത്രി തെളിയും. ഫൈനൽ പോരാട്ടത്തിലെ രണ്ടു ടീമുകളിൽ ഒന്നാകാന്‍ ഫ്രാന്‍സും സ്‌പെയിനും തമ്മിലാണ് ആദ്യ സെമി.

ഇന്ത്യൻ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഡാളസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് x സ്‌പെയിന്‍ സെമിക്കു കിക്കോഫ്.

യൂറോപ്പിലെ രണ്ട് സൂപ്പര്‍ പവറുകളാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നതെന്നത് പോരാട്ടത്തിന്‍റെ കാഠിന്യം വര്‍ധിപ്പിക്കും. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്‌പെയിനിന്‍റെ കൗമാര താരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.

2024 യൂറോ കപ്പ് ജേതാക്കളാണ് സ്‌പെയിന്‍. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന്‍റെ ഓര്‍മപ്പെടുത്തല്‍ സ്പാനിഷ് താരം ലാമിന്‍ യമാല്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.

നോക്കൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ ചരിത്രം സ്‌പെയിനിനുണ്ടെന്നും ഫ്രാന്‍സ് പേടിക്കണമെന്നുമായിരുന്നു യമാല്‍ നടത്തിയ പ്രതികരണം. 8സ്പോർട്സ് പേജ് കാണുക

Sports

അണ്ടർ 19 ലോകകപ്പ് സെമി: ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ബുലാവായോ: അണ്ടർ 19 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസാണെടുത്തത്.

തകർപ്പൻ സെ‌ഞ്ചുറി നേടിയ ക്യാപ്റ്റൻ തോമസ് റൂവിന്‍റെയും കാലെബ് ഫാൽകോണറിന്‍റെ ഇന്നിംഗ്സിന്‍റെയും ബലത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് തോമസ് റൂ എടുത്തത്. 14 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂവിന്‍റെ ഇന്നിംഗ്സ്.

കാലെബ് ഫാൽകോണർ 40 റൺസാണ് സ്കോർ ചെയ്തത്. നാല് ബൗണ്ടറികളും കാലെബ് അടിച്ചിരുന്നു. ഫർഹാൻ അഹ്‌മദ് 28 റൺസും ജോസഫ് മൂറസ് 25 റൺസും എടുത്തിരുന്നു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഹെയ്ഡൻ സില്ലെറും നദേൻ കൂറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൽ ബൈറോമും ആര്യൻ ശർമയും ഓരോ വിക്കറ്റ് വീതമെടുത്തു.

Sports

അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ സെമിയിൽ

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പർ സിക്സിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി.

ഇതോടെ 58 റൺസിന്‍റെ ജയം സ്വന്തമാക്കിയ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. തോൽവിയോടെ പാക്കിസ്ഥാൻ പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് സെമിയിലെത്താനാവുമായിരുന്നുള്ളു.

എന്നാല്‍ 33.3 ഓവറില്‍ പാക്കിസ്ഥാന് നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലെത്താനെ കഴിഞ്ഞുള്ളൂ. 66 റൺസ് നേടിയ ഉസ്മാൻ ഖാനാണ് അവരുടെ ടോപ് സ്കോറർ. ഹംസ സഹൂർ (42), ഫർഹാൻ യൂസഫ് (38) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ആയുഷ് മാത്രെയും ഖിലാൻ പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

സ്കോർ: ഇന്ത്യ 252 ( 49.5) പാക്കിസ്ഥാൻ 194 (46.2). വേദാന്ത് ത്രിവേദിയാണ് (68 ) ഇന്ത്യയുടെ ടോപ് സ്കോറർ. നിലവിൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ഒരു സ്ഥാനത്തിനായിട്ടായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ ടീമുകളും ഇതിനോടകം സെമിയിലെത്തിയിരുന്നു.

Sports

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റൺ: ലക്ഷ്യ സെൻ ഫൈനലിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഫൈനലിൽ. ഇന്ന് നടന്ന സെമിയിൽ ചൈനീസ് തായ്പേയ്‌യുടെ ചൗ ടിയൻ ചെനിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ ഫൈനലിലേയ്ക്ക് മുന്നേറിയത്.

ആദ്യ ഗെയിം നഷ്ടപ്പെട്ട ലക്ഷ്യ അടുത്ത രണ്ട് ഗെയിമുകളിലും വിജയിക്കുകയായിരുന്നു. സ്കോർ 17-21, 24-22, 21-15. 86 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.

ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ജപ്പാന്‍റെ യുഷി ടനാക്കയാണ് ഫൈനലിൽ ലക്ഷ്യയുടെ എതിരാളി.

Sports

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റൺ: ലക്ഷ്യ സെൻ സെമിയിൽ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ തന്നെ ആയുഷ് ഷെട്ടിയെയാണ് ലക്ഷ്യ തോൽപ്പിച്ചത്.

നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 23-21,21-11. 52 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.

ഇന്ന് നടക്കുന്ന സെമിയിൽ തായ്‌വാന്‍റെ ടി.സി. ചൗവ് ആണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം രാവില ഒമ്പതിനാണ് മത്സരം.

Sports

വനിതാ ലോകകപ്പ് സെമിഫൈനൽ: ഇംഗ്ലണ്ടിന് ടോസ്; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബർസാപാര സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൺ: ആമി ജോൺസ് (വിക്കറ്റ് കീപ്പർ), ടമ്മി ബ്യൂമോണ്ട്, ഹീതർ നൈറ്റ്, ഡാനിയെല്ലെ വ്യാട്ട്-ഹോഡ്ജ്, നാട്ട് സിവർ-ബ്രണ്ട് (ക്യാപ്റ്റൻ), സോഫിയ ഡങ്ക്‌ലി, ആലിസ് കാപ്സി, ഷാർലറ്റ് ഡീൻ, സോഫി എക്ലെസ്റ്റോൺ, ലിൻസെ സ്മിത്ത്, ലോറൻ ബെൽ.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൺ: ലോറ വോൾവാർഡ് (ക്യാപ്റ്റൻ), ടാസ്മിൻ ബ്രിറ്റ്സ്, സൂനെ ലൂസ്, അന്നേരി ഡെർക്സെൻ, അന്നേകെ ബോസ്ക്, മരിസാനെ കാപ്പ്, സിനാലോ ജാഫ്റ്റ (വിക്കറ്റ് കീപ്പർ), ക്ലോ ട്രയോൺ, നദൈൻ ഡി ക്ലർക്ക്, അയബോംഗ ഖാക്ക, നോൻകുലുലേക്കോ മ്ലാബോ.

Latest News

Corehub Up