Movies
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി മലയാള ചിത്രം മധുരമീ ജീവിതം ഓഡിയോ ലോഞ്ച്. ചിത്രത്തിലെ നാലു ഗാനങ്ങളാണ് ചടങ്ങിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. കോ-പ്രൊഡ്യൂസർ ഡോ. ശ്രീകുമാർ ജെയുടെ വാക്കുകളിലൂടെയാണ് മധുരമീ ജീവിതം പ്രേക്ഷകരിലേക്ക് അവതരിപ്പിക്കപ്പെട്ടത്.
അദ്ദേഹത്തിന്റെ അവതരണം ചിത്രത്തിന്റെ ആത്മാവിനെയും സന്ദേശത്തെയും ശക്തമായി പ്രതിഫലിപ്പിച്ചു.
പ്രൊഡ്യൂസേഷൻ അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, നിർമാതാക്കളായ ഔസേപ്പച്ചൻ, മമ്മി സെഞ്ചുറി, നൗഷാദ് ആലത്തൂർ, സോഹൻ സീനുലാൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സിദ്ദിഖ്, വിനയ പ്രസാദ്, ഗായത്രി സുരേഷ്, പൂജിതാ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.
മാത്യു സക്കറിയയാണ് സംവിധാനം. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ശ്രീലാല്‍ പ്രകാശനാണ് സിനിമ നിര്‍മിക്കുന്നത്. സഹ നിർമാണം - ഡോ. ശ്രീകുമാർ ഡെ, ശ്രീശൻ പ്രകാശൻ.
സിനിമ വൈകാതെ തിയേറ്ററുകളിലേക്ക് എത്തും. ജോണി ആന്റണി, പ്രമോദ് വെളിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമകേസിൽ പ്രതിയായ നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി. ഇതു കൂടാതെ പാസ്പോർട്ടും തിരികെ നൽകി. ഷാർജയിൽ നടത്തുന്ന "രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നൽകിയത്.
മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണു പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്.
ഈ ഉപാധിയിലാണു കോടതി മാർച്ച് 31 വരെ പ്രതിയുടെ ജോലി ആവശ്യങ്ങൾക്കായി ഇളവു നൽകിയത്. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണു യുവ നടിയുടെ പരാതി. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.