അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുള്ള മുഴുവൻസമയ സിഇഒയെ താമസിയാതെ നിയമിക്കും.
അന്തിമപട്ടികയിലുള്ള 18 പേരുടെയും അഭിമുഖം പൂർത്തിയായെന്ന് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ക്ഷേത്രത്തിൽ ലഭിച്ച സംഭാവനകളിൽ വലിയ തോതിലുള്ള തിരിമറി നടന്ന സാഹചര്യത്തിലാണു മുഴുവൻ സമയ സിഇഒയെ നിയമിക്കുന്നത്.
വിരമിച്ച സൈനിക ഓഫീസർമാർ, മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവർക്കുപുറമേ ക്ഷേത്രഭരണത്തിൽ പരിചയമുള്ളവരും അന്തിമപട്ടികയിൽ ഉണ്ട്.