Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthAfrica

ഗോളാന്തരം...

കാല്‍പ്പനികതയ്‌ക്കൊത്ത തുടക്കവുമായി കാറ്റുനിറച്ച തുകല്‍പ്പന്ത് ഉരുണ്ടുതുടങ്ങി. ചിപ്പ് ഒളിപ്പിച്ച ട്രിയോന്‍ഡ പന്ത് മുതല്‍, കളിക്കാരെ സ്‌കാൻ ചെയ്ത് ഓരോ ചുവടും നിരീക്ഷിക്കുന്ന എഐ സംവിധാനങ്ങള്‍വരെയായുള്ള അത്യാധുനിക ഫിഫ ലോകകപ്പിന് കഴിഞ്ഞ രാത്രിയില്‍ കിക്കോഫ്. ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിട്ടതോടെയാണ് മത്സരങ്ങള്‍ക്കു തുടക്കമായത്.

ചരിത്രം ഉറങ്ങുന്ന മെക്‌സിക്കോ സിറ്റിയിലെ ആസ്‌ടെക്ക സ്റ്റേഡിയത്തിലായിരുന്നു 2026 ഫിഫ ലോകകപ്പ് ഫുട്‌ബോളിന്‍റെ കിക്കോഫ്. മെക്‌സിക്കോയ്ക്ക് ഒപ്പം മറ്റ് ആതിഥേയരായ അമേരിക്ക, കാനഡ എന്നിവിടങ്ങളിലും ഉദ്ഘാടന സംഗീത നിശകള്‍ അരങ്ങേറി.

കൊളംബിയന്‍ പോപ് ഗായികയായ ഷക്കീറയുടെ നേതൃത്വത്തില്‍ ഫിഫ 2026ന്‍റെ ഔദ്യോഗിക ഗാനമായ 'ഡായ്... ഡായ്'... ആരാധകരെ ആവേശഭരിതമാക്കി. ഷക്കീറയ്‌ക്കൊപ്പം ബ്രൂണ ബോയും ചേര്‍ന്നാണ് 'ഡായ്...ഡായ്... ആലപ്പിച്ചത്.

1970, 1986 ലോകകപ്പുകളിലും മെക്‌സിക്കോ വേദിയായിരുന്നു. 1994ല്‍ ആതിഥേയത്വം വഹിച്ച അമേരിക്കയ്ക്ക് ഇതു രണ്ടാം ലോകകപ്പ്. കാനഡയ്ക്ക് കന്നി അവസരം.ആതിഥേയ രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും സമന്വയിപ്പിച്ച ഉദ്ഘാടന ചടങ്ങ് ഉദ്ഘാടന മത്സരത്തിന്‍റെ കിക്കോഫിനു മുമ്പ് അരങ്ങേറി.

ഒളിമ്പിക്‌സുകളുടെ ഉദ്ഘാടന ചടങ്ങ് അണിയിച്ചൊരുക്കിയ മാര്‍ക്കോ ബാലിച്ചായിരുന്നു ഫിഫ ലോകകപ്പിന്‍റെയും ക്രിയേറ്റീവ് ഡയറക്ടര്‍. കൊളംബിയന്‍ ഗായകന്‍ ജെ. ബാല്‍വിന്‍, ദക്ഷിണാഫ്രിക്കന്‍ ഗായിക ടൈല, പോപ് ബാന്‍ഡായ മനാ, മെക്‌സിക്കന്‍ ഗായികമാരായ ബെലിന്‍ഡ, ലില ഡൗണ്‍സ്, മെക്‌സിക്കന്‍ ഗായകന്‍ അലജാന്‍ഡ്രോ ഫെര്‍ണാണ്ടസ്, മെക്‌സിക്കന്‍ സംഗീത സംഘമായ ലോസ് എയ്ഞ്ചലസ് അസുലെസ് തുടങ്ങിയ വന്‍ സംഘങ്ങള്‍ ഉദ്ഘാടന ആഘോഷത്തിനു കൊഴുപ്പേകി. ഇനിയുള്ള ദിനങ്ങളില്‍ ഗോളും ആരവവും ഭൂഗോളത്തെ കീഴടക്കും...

Sports

വനിതാ ഏകദിന ലോകകപ്പ്; ദക്ഷിണാഫ്രിക്കയ്ക്ക് ത്രില്ലർ ജയം

വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തകർത്ത് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്‍റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റും മൂന്ന് പന്തും ‌‌അവശേഷിക്കെ മറികടന്നു.

സ്കോര്‍: ബംഗ്ലാദേശ് 232/6, ദക്ഷിണാഫ്രിക്ക 235/7 (49.3). 62 റണ്‍സെടുത്ത കോളെ ട്രയോണിന്‍റെയും 56 റണ്‍സെടുത്ത മരിസാനെ കാപ്പിന്‍റെയും പോരാട്ടമാണ് ഒരു ഘട്ടത്തില്‍ 78-5ലേക്ക് വീണ് തോല്‍വി മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുന്‍നിരയുടെ ബാറ്റിംഗ് കരുത്തിലാണ് 232 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഓപ്പണര്‍മാരായ ഫര്‍ഗാന ഹഖ് (30), റൂബിയ ഹൈദര്‍ (25), അര്‍മിന്‍ അക്തര്‍ (50), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (32), ഷോര്‍ണ അക്തര്‍ (51) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓൻകുലുലോകൊ ലാബ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ നാദിൻ ഡി. ക്ലെർക്ക്, ഷ്ളോയി ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ അവർ തോല്‍പ്പിച്ചിരുന്നു. ജയത്തോട ആറ് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. നാല് കളികളില്‍ രണ്ട് പോയിന്‍റുള്ള ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.

Sports

ക്ലെർക്കിനും ലോറയ്ക്കും അർധ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ജയം

വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സ്കോർ ഇന്ത്യ: 251/10 (49.5) ദക്ഷിണാഫ്രിക്ക് 252/7 ( 48.5). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക് ഏഴു പന്തും മൂന്നു വിക്കറ്റും കൈയിലിരിക്കെ മറികടന്നു.

രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ ആറു റൺസ് ആയപ്പോഴേക്കും തസ്മിൻ ബ്രിട്ട്സ് പൂജ്യത്തിനു പുറത്തായി. തുടർന്ന് വന്നവർക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഒരു ഘട്ടത്തിൽ 81/5 എന്ന നിലയിലായിരുന്നു.

ഓപ്പണർ ലോറ വോൾവാർട്ട് (70) നടൈൻ ഡി ക്ലെർക്ക് (84) എന്നിവർ കളം നിറഞ്ഞതോടെ കളി ഇന്ത്യയുടെ കൈയിൽ നിന്നും വഴുതിപ്പോയി. ക്ലോ ട്രയൺ (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ റിച്ച ഘോഷിന്‍റെ (94) ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. 102 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

ഏഴാം വിക്കറ്റിൽ ഇവരും 51 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നാലെ റിച്ചയ്‌ക്കൊപ്പം സ്‌നേഹ് റാണ ക്രീസില്‍ (33) എത്തിയതോടെ സ്കോറിന്‍റെ വേഗം കൂടി. ഇരുവരും 53 പന്തില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ച‌ലോ ട്രിയൻ മൂന്നും മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊൻകുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

Sports

തസ്മിന്‍ ബ്രിറ്റ്‌സിന് തകര്‍പ്പന്‍ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഇൻഡോർ: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെ ആറുവിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കിവീസ് ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് ഓപ്പണർ തസ്മിൻ ബ്രിറ്റ്സ് (101), സുൻ ലൂസ് (83) എന്നിവരുടെ കരുത്തിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.

സ്കോർ: ന്യൂസിലാൻഡ് 231/10 (47.5) ദക്ഷിണാഫ്രിക്ക 234/4 (40.5). ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 47.5 ഓവറിൽ 231 റൺസിന് എല്ലാവരും പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈൻ (85) ആണ് ടോപ് സ്കോറർ. ബ്രൂക് ഹാലിഡേ (45), ഓപ്പണർ ജോർജിയ പ്ലിമർ (31) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.

നാല് വിക്കറ്റ് വീഴ്ത്തിയ ഓൻകുലുലേകോ ലാബയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ തിളങ്ങിയത്. മാരിസൻ കേപ്, അയാബോംഗ ഖാക, നാദിൻ ഡി ക്ലെർക്, ലോ ടൈറൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

Latest News

Corehub Up