അസ്താന: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എട്ടു മാസം നീണ്ട ദൗത്യം പൂർത്തിയാക്കി അമേരിക്കൻ-റഷ്യൻ ബഹിരാകാശ യാത്രികർ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തി.
ഞായറാഴ്ച കസാക്കിസ്ഥാനിലെ സ്റ്റെപ്പി പുൽമേടുകളിലാണ് ഇവർ സഞ്ചരിച്ച പേടകം ലാൻഡ് ചെയ്തത്.
നാസയുടെ ബഹിരാകാശ യാത്രികനായ ക്രിസ് വില്യംസ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ സെർജി കുഡ് സ്വെർച്കോവ്, സെർജി മികായേവ് എന്നിവരടങ്ങിയ സംഘമാണ് സൊയൂസ് എം-28 എന്ന പേടകത്തിൽ തിരിച്ചിറങ്ങിയത്.
ബഹിരാകാശനിലയത്തിൽ 241 ദിവസമാണു മൂന്നംഗസംഘം ചെലവഴിച്ചത്.