ന്യൂയോർക്ക്: മലയാളിയായ അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി. അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് ഇന്ത്യൻ സമയം രാത്രി 11.30ന് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിച്ചു. പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി.
ഇതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ. ബഹിരാകാശം താണ്ടുന്ന ആദ്യ മലയാളിയും അനിലാണ്.
ഇന്ത്യൻസമയം രാത്രി 8.17നാണ് അനിൽ മേനോനും സംഘവും യാത്ര തിരിച്ചത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിച്ചത്. റഷ്യൻ ശാസ്ത്രജ്ഞരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പമുണ്ട്.
ഇന്ത്യന്‍ - അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. സംഘം ഏകദേശം എട്ട് മാസത്തോളം ബഹിരാകാശത്ത് കഴിയും. പാതി മലയാളിയായ അനില്‍ മേനോന് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന് മേനോന്.