Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stage

‘വികസിത് ഭാരത’ത്തിൽ അയിത്തം! ഖാർഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധീകരണം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ താന്‍ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണത്തിനായി യാഗം നടത്തിയെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ദളിതനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യസഭയില്‍ ഖാര്‍ഗെ തന്നെ ഇക്കാര്യം ഉന്നയിച്ചതോടെ കടുത്ത പ്രതിഷേധമുയർന്നു.

ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ എട്ടാം തീയതി തന്‍റെ റാലിക്കുശേഷം വേദി ശുദ്ധീകരിക്കുന്നതിനായി യാഗം (ഹവനം) നടത്തിയെന്നും ബിജെപിയുമായി ബന്ധമുള്ളവരാണ് അതു ചെയ്തതെന്നും ഖാര്‍ഗെ രാജ്യസഭയില്‍ ആരോപിച്ചു.

ഇത് തന്നോടും ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയോടുമുള്ള അവഹേളനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം സര്‍ക്കാരിനും ബിജെപിക്കും എതിരേ പ്രതിഷേധിച്ചു.

സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമായിരുന്നു തന്‍റെ പ്രസംഗം. ജനാധിപത്യത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? സര്‍ക്കാരും ബിജെപിയും ഭരണഘടനയെ എങ്ങനെയാണു സംരക്ഷിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.

രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗാന്ധി-അംബേദ്കർ പ്രതിമകൾക്കു മുന്നിൽ കോൺഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കുമെന്നു കെ.സി. വേണുഗോപാൽ അറിയിച്ചു.

 

Kerala

രാഹുൽ മാങ്കൂട്ടത്തിലുമായി വേദിപങ്കിട്ട സംഭവം; നിലപാട് മാറ്റി വി. ശിവൻകുട്ടി

 തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്‍റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദിപങ്കിട്ട സംഭവത്തിൽ നിലപാട് മാറ്റി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.

ലൈംഗികാരോപണം നേരിടുന്നവർ പരിപാടിയിൽനിന്നും വിട്ടുനിൽക്കണമായിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു. ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിന്‍റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാൽ, പൊതുസമൂഹത്തിൽ പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.

ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ, വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്‍റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും.

പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതിൽ ഈ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നായിരുന്നു ശിവൻകുട്ടി നേരത്തെ പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.

Latest News

Corehub Up