തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാരിടൈം നയം ഉടൻ പ്രഖ്യാപിക്കുമെന്നും ആദ്യഘട്ടത്തിൽ 10,000 കോടിയിലേറെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
വിദേശത്തെയും ഇതരസംസ്ഥാനങ്ങളിലെയും നിരവധി നിക്ഷേപകർ പദ്ധതികളുമായി സമീപിച്ചിട്ടുണ്ട്. പൊതുസ്വകാര്യ മോഡൽ വേണോ പ്രവാസി നിക്ഷേപം സ്വീകരിക്കണോ എന്നെല്ലാം പരിശോധിക്കുന്നു.
പോർട്ട് സിറ്റി, ഏവിയേഷൻ ഹബ്, സ്പേസ് ഇക്കണോമി, എംഎസ്എംഇ ചേർത്തുള്ള പദ്ധതികളാണ്. അഞ്ച് പുതിയ വാതിലുകൾ നിക്ഷേപത്തിനായി തുറക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ ഭാവിയെക്കരുതിയുള്ള സമീപനമാണ് വേണ്ടത്.
കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ തുടങ്ങുന്നതു സംബന്ധിച്ച് വ്യവസായ വകുപ്പിലെ രണ്ട് ഏജൻസികൾ തമ്മിലുള്ള തർക്കം 24 മണിക്കൂറിനകം പരിഹരിച്ചു. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്്ട്ര മാരിടൈം മ്യൂസിയവും തുടങ്ങാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
ടാറ്റ സർക്കാരുമായി സംസാരിച്ചില്ലെന്നാണ് വാർത്ത വന്നത്. ടാറ്റ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ചിത്രം വ്യവസായമന്ത്രി പുറത്തുവിട്ടല്ലോ. മലബാർ സിമന്റ്സുമായും കൊച്ചിൻ പോർട്ടുമായും ചേർന്ന് അവരുടെ വെസൽ ബിൽഡിംഗ് പദ്ധതി തീരുമാനമായിരുന്നില്ല. അക്കാര്യത്തിൽ തീരുമാനമെടുത്തതോടെ ടാറ്റ പോസിറ്റീവായി പ്രതികരിച്ചു. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് അവരോട് അഭ്യർഥിച്ചു.
അന്താരാഷ്്ട്ര മാധ്യമത്തോട് ഇക്കാര്യം പറഞ്ഞശേഷം രണ്ടാമതായി ഈ ഘട്ടത്തിൽ 10,000 കോടിയുടെ നിക്ഷേപമുണ്ടാകുമെന്നാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.