Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super League Kerala

Kannur

സൂപ്പര്‍ലീഗ് കേരള: കലാശപ്പോരാട്ടത്തിന് കണ്ണൂർ ഒരുങ്ങി

കണ്ണൂർ: സൂപ്പർലീഗ് കേരള സീസൺ 2 ന്‍റെ കലാശപ്പോരാട്ടത്തിന് ജവഹർ മുനിസിപ്പൽ സ്റ്റേഡിയവും കണ്ണൂരും ഇന്ന് സാക്ഷ്യം വഹിക്കും. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയുമാണ് ഫൈനല്‍ മത്സരം. ഫൈനല്‍ ദിനത്തിലെ കര്‍ട്ടന്‍ റൈസര്‍ പരിപാടികള്‍ വൈകുന്നേരം ആറിനാരംഭിക്കും. 7.30 നാണ് കിക്ക് ഓഫ്. രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികളോടെയാകും ഫൈനല്‍ സായാഹ്നം ആരംഭിക്കുക.


പ്രശസ്ത റാപ്പര്‍ ഗബ്രിയടക്കമുള്ള താരനിരയാണ് ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടക്കുന്ന സംഗീത നിശയില്‍ പങ്കെടുക്കുക, വര്‍ണാഭമായ വെടിക്കെട്ടും ലൈറ്റ് ഷോ അടങ്ങുന്ന മികച്ച ദൃശ്യവിരുന്നാണ് സജ്ജീകരിക്കുന്നത്.


കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂര്‍ മാജിക് എഫ്സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബന്‍ എന്നിവരുള്‍പ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍, കായിക താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.


പതിനെട്ടായിരം ആരാധകര്‍ക്ക് കളി നേരിട്ടു കാണാം


ഫെഡറേഷന്‍ കപ്പ്, ഇ.കെ.നായനാര്‍ ഇന്‍റർനാഷണല്‍ ടൂര്‍ണമെന്‍റ്, ശ്രീനാരായണ ട്രോഫി, സിസര്‍സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008 ല്‍ നടന്ന ഇ.കെ.നായനാര്‍ ഇന്‍റർനാഷണല്‍ ട്രോഫിയിലാണ് ഫുട്ബോള്‍ മത്സരം കാണാന്‍ ഗാലറി നിറഞ്ഞു കവിഞ്ഞത്. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്‍റെ ഒരു വശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ 18,000 ത്തിലധികം പേര്‍ക്കായിരിക്കും ഫൈനല്‍ മത്സരം കാണാന്‍ സാധിക്കുക. കണ്ണൂര്‍ വാരിയേഴ്‌സിന്‍റെ അഞ്ച് ഹോം മത്സരത്തില്‍ നിന്ന് 66,596 പേരാണ് ജവഹര്‍ സ്റ്റേഡിയത്തില്‍ കളികാണാനെത്തിയത്.


ഫുട്ബോൾ സംസ്കാരം തിരിച്ചു വരുന്നുവെന്ന് സൂപ്പർ ലീഗ് അധികൃതർ


ഗാലറികളിലെ ആവേശകരമായ അന്തരീക്ഷം സംസ്ഥാനത്ത് ലൈവ് ഫുട്ബോൾ സംസ്കാരത്തിന്‍റെ ശക്തമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നും സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.


സ്റ്റേഡിയങ്ങൾക്ക് പുറമെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ലീഗ് വൻ വിജയമായിരുന്നു. 11.6 ലക്ഷത്തിലധികം പേരാണ് സ്പോർട്സ് ഡോട്ട് കോം വഴി തത്സമയം മത്സരം കണ്ടത്. സോണി, ദൂരദർശൻ, ഇത്തിസലാത്ത് ഇവിഷൻ എന്നിവയിലൂടെയുള്ള സംപ്രേക്ഷണവും മുൻ റിക്കാർഡുകളെല്ലാം ഭേദിക്കുമെന്നാണ് കരുതുന്നത്. ഔദ്യോഗിക ബാർക്ക് റിപ്പോർട്ട് വരുന്നതോടെ ചരിത്രപരമായ കണക്കുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി സൂപ്പർ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ് പറഞ്ഞു. ഫൈനൽ മത്സരത്തിന്‍റെ ടിക്കറ്റുകൾ ഏതാണ്ട് പൂർണമായും വിറ്റുതീർന്നത് ഫൈനലിനെതിരെയുള്ള ആരാധകരുടെ കാത്തിരിപ്പും ആവേശവും വ്യക്തമാക്കുന്നുവെന്ന് മാത്യു ജോസഫ് പറഞ്ഞു.

 

വൈകുന്നേരം അഞ്ചുമുതൽ പ്രവേശനം


മത്സരം കാണാനെത്തുന്നവര്‍ ടിക്കറ്റുമായി വൈകുന്നേരം അഞ്ചുമുതൽ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.


7.15 ന് സ്റ്റേഡിയത്തിലെ പ്രവേശന ഗെയിറ്റുകള്‍ അടക്കും. ആറുമുതല്‍ ഫൈനലിനോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടികള്‍ നടക്കും. ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തേക്ക് മാത്രമായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം. വിവിഐപി ടിക്കറ്റുള്ളവര്‍ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് എതിര്‍ വശത്തെ ഗെയിറ്റ് നമ്പര്‍ ഒന്നിലൂടെയാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടത്.

വിഐപി ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ രണ്ടിലൂടെയും അമൂല്‍ ഗാലറി ടിക്കറ്റുള്ളര്‍ ഗെയിറ്റ് മൂന്ന്, നാല് എന്നീ ഗെയിറ്റിലൂടെ അകത്തേക്ക് പ്രവേശിക്കാം. സ്‌നിക്കേഴ്‌സ് ഗ്യാലറി ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ ആറ്, ഏഴ് വഴിയും ഓണേഴ്‌സ് ബോക്‌സ് ടിക്കറ്റുള്ളവര്‍ ഗെയിറ്റ് നമ്പര്‍ അഞ്ചിലൂടെയും സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാവുന്നതാണ്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആരാധകര്‍ അമൂല്‍ ഗാലറിയിലും തൃശൂര്‍ മാജിക് എഫ്‌സിയുടെ ആരാധകര്‍ സ്‌നിക്കേഴ്‌സ് ഗാലറിയിലുമായാണ് ഇരിക്കേണ്ടത്.

Sports

മാജിക് ഫലിച്ചില്ല; പകവീട്ടി കാലിക്കട്ട്

തൃശൂർ: കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിലേറ്റ നാണക്കേടിനു പൂരപ്പറന്പിൽത്തന്നെ കണക്കുതീർത്ത് നിലവിലെ ചാന്പ്യൻമാരായ കാലിക്കട്ട് എഫ്സി. സൂപ്പർ ലീഗ് കേരളയിലെ ആദ്യ രണ്ടു സ്ഥാനക്കാർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആതിഥേയരായ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി നിലവിലെ ചാന്പ്യൻമാരായ കാലിക്കട്ട് ഒന്നാംസ്ഥാനത്തേക്കു കുതിച്ചു.

86-ാം മിനിട്ടിൽ പകരക്കാരനായെത്തിയ ഷാബാസ് അഹമ്മദിന്‍റെ ക്രോസിനു തലവച്ച അർജന്‍റീനക്കാരൻ ഫെഡറിക്കോ ബൊയാസോ ഫ്ലിയൂറിയാണ് നിർണായകഗോൾ സ്കോർ ചെയ്തത്. ജയത്തോടെ ഏഴു മത്സരത്തിൽ നാലു ജയവും രണ്ടു സമനിലയുമായി കാലിക്കട്ടിനു14 പോയിന്‍റായി. അത്രയും കളിയിൽ 13 പോയിന്‍റുമായി തൃശൂർ മാജിക് എഫ്സി രണ്ടാംസ്ഥാനത്തുണ്ട്.

പ്രതിരോധാത്മക ഫുട്ബോളിന്‍റെ വക്താവായ മാനേജർ ആന്ദ്രെ ചെർണിഷോവിനു കീഴിൽ ഇതുവരെ മൂന്നു ഗോളുകൾമാത്രം വഴങ്ങിയ മാജിക് എഫ്സി അതേ തന്ത്രവുമായാണു കാലിക്കട്ടിനെയും നേരിടാനിറങ്ങിയത്. സിറ്റിംഗ് ബാക്ക് ആൻഡ് കൗണ്ടർ അറ്റാക്ക് ശൈലിയിലായിരുന്നു തൃശൂരിന്‍റെ കളി. ഗോൾ വഴങ്ങാതെ കൗണ്ടർ അറ്റാക്കിലൂടെ ഒരു ഗോൾ നേടി മൂന്നുപോയിന്‍റ് കീശയിലാക്കാനായിരുന്നു ചെർണിഷോവ് ആശാന്‍റെ പദ്ധതി.

സൂപ്പർലീഗിൽ ഇതുവരെ രണ്ടു തവണ മാജിക് എഫ്സിയോടു തോറ്റ കാലിക്കട്ട് ഇന്നലെ ശ്രദ്ധയോടെയാണു തുടങ്ങിയത്. തുടക്കം മുതൽ അറ്റാക്ക് ചെയ്തുകളിച്ചതും കാലിക്കട്ട്തന്നെ. പ്രസ് ചെയ്തു കളിച്ച കാലിക്കട്ട് ബ്ലോക്ക് ഒഴിഞ്ഞ അവസരങ്ങളില്ലൊം ഗോൾവല ലക്ഷ്യംവച്ച് ലോംഗ് റേഞ്ചറുകൾ ഉതിർത്തുകൊണ്ടിരുന്നെങ്കിലും മാജിക്കിന്‍റെ വെറ്ററൻ ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിക്കു മേലനങ്ങേണ്ടിവന്നില്ല. മധ്യനിരയിൽ അർജന്‍റീനക്കാരായ ജൊനാഥൻ പെരേരയും ബൊയാസോ ഫ്ലിയൂറിയും മുഹമ്മദ് ആസിഫും നിരന്തരം ലോംഗ് റേഞ്ചുറുകൾ ഉതിർത്തെങ്കിലും ലക്ഷ്യം അകന്നു.

മറുവശത്ത് പ്രതിരോധത്തിലൂന്നി കളിച്ച മാജിക് എഫ്സി കൗണ്ടർ അറ്റാക്കിലൂടെ ഗോൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മുന്നേറ്റനിരയിലെ സെർബിയൻ ജയന്‍റ് ഇവാൻ മാർകോവിച്ചിനു ചില അവസരങ്ങൾ ലഭിച്ചെങ്കിലും കാലിക്കട്ടിന്‍റെ ഗോൾകീപ്പർ ഹജ്മലിനെ കീഴടക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ പെനാൽട്ടി ബോക്സിന്‍റെ ഇടതുമൂലയിൽനിന്നു തൃശൂരിനു ലഭിച്ച ഗോൾഡൻ ചാൻസ് മാർക്കോവിച്ച് പുറത്തേക്കടിച്ചുകളഞ്ഞു. തൊട്ടുപിന്നാലെ കാലിക്കട്ടിന്‍റെ അജ്സലും സുവർണാവസരം നഷ്ടമാക്കി.

ഇന്‍റർകാശി എഫ്സിയെ ഐ ലീഗ് ചാന്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ ബ്ലാസ്റ്റേഴ്സ് താരംകൂടിയായ കെ. പ്രശാന്ത് രണ്ടാം പകുതിയിൽ കളത്തിലെത്തിയതോടെ കാലിക്കട്ടിന്‍റെ വലതുവിംഗിനു ജീവൻ വച്ചു.

ബ്രൂണോയുടെ പാസിൽ നിന്ന് അജ്സലിന്‍റെ ഷോട്ട് കട്ടിമണിയെ മറികടന്നെങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുപറന്നപ്പോൾ മാജിക് എഫ്സി ആരാധകക്കൂട്ടം ബ്ലൂ ഗഡീസ് ഗാലറിയിൽ ആശ്വാസംകൊണ്ടു.

86-ാം മിനിട്ടിൽ കാലിക്കട്ട് കാത്തിരുന്ന മുഹൂർത്തമെത്തി. പകരക്കാരനായി കളത്തിലെത്തിയ ഷാബാസ് വലതുവിംഗിൽനിന്ന് ബോക്സിലേക്കു മറിച്ചുനൽകിയ ക്രോസ് ബൊയാസോ ഫ്ലിയൂറി ഹെഡറിലൂടെ വലയിലെത്തിച്ചപ്പോൾ തൃശൂരിന്‍റെ ബ്ലൂ ഗഡീസ് ആർമി ഗാലറിയിൽ മൂകരായി.

Sports

തട്ടകത്തിൽ മാജിക്

തൃശൂർ: ദശാബ്ദത്തിനുശേഷം പൂരനഗരിയിലേക്കു തിരിച്ചെത്തിയ പ്രഫഷണൽ ഫുട്ബോൾ ആവേശത്തിനു സോക്കർ മാന്ത്രികരുടെ വിജയതാളം. സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂരിലെ ആദ്യ ഹോം മത്സരത്തിൽ മാജിക് എഫ്സി 2-1നു മലപ്പുറം എഫ്സിയെ തോൽപ്പിച്ചു. ഇതോടെ തൃശൂർ 13 പോയിന്‍റുമായി ലീഗ് ടേബിളിന്‍റെ ഒന്നാംസ്ഥാനത്തേക്കു കുതിച്ചു.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ ബിബിൻ അജയന്‍റെ ക്രോസിൽ ഇവാൻ മാർക്കോവിച്ചിന്‍റെ ഗോളിലൂടെ മാജിക് എഫ്സി മുന്നിലെത്തി. രണ്ടുമിനിറ്റിനകം മലപ്പുറം എഫ്സിയുടെ ജോണ്‍ കെന്നഡി മികച്ചൊരു ലോംഗ് ഷോട്ടിലൂടെ ടീമിനായി സമനിലഗോൾ നേടി. 27-ാം മിനിറ്റിൽ, തൃശൂർ മാജിക് എഫ്സിക്കുവേണ്ടി എസ്.കെ. ഫായിസ് രണ്ടാംഗോൾ കുറിച്ചു. ഇത്തവണയും ബിബിൻ അജയന്‍റെ ക്രോസിലാണ് ഗോൾ വന്നത്.

മലപ്പുറത്തിന്‍റെ ആക്രമണത്തോടെയാണ് രണ്ടാംപകുതി ആരംഭിച്ചത്. ബിബിൻ അജയന്‍റെയും അലൻ ജോണിന്‍റെയും തേജസ് കൃഷ്ണയുടെയും പ്രതിരോധവും ഗോൾകീപ്പർ ലക്ഷ്മികാന്ത് കട്ടിമണിയുടെ ഒന്നാന്തരം സേവുകളും മലപ്പുറത്തെ സമനില ഗോളിൽനിന്നും അകറ്റി.

Latest News

Corehub Up