National
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ബ്ലിങ്കിറ്റ്, ആമസോണ്‍ ഉള്‍പ്പെടെയുളള പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, കേരളത്തിൽ സമരം ഭാഗികമാണ്.
തെലുങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്, ഇന്ത്യന്‍ ഫെഡറേഷന് ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.
കുറഞ്ഞ വേതനം പരിഹരിക്കണമെന്നും തൊഴില്‍ സുരക്ഷയും ആവശ്യപ്പെട്ടാണ് ഡെലിവറി തൊഴിലാളികളുടെ പ്രതിഷേധം. 10 മിനിറ്റിനുളളില്‍ ഡെലിവറി ഗ്യാരണ്ടി ചെയ്യുന്നത് നിര്‍ത്തലാക്കണമെന്നും ആവശ്യമുണ്ട്.
ഭക്ഷ്യവിതരണം, ക്വിക്ക് കൊമേഴ്സ്, ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലു ടനീളമുളള ഒരുലക്ഷത്തിലധികം ഡെലിവറി തൊഴിലാളികള്‍ പുതുവത്സരാഘോഷത്തില്‍ ആപ്പുകളില്‍നിന്നു ലോഗ് ഔട്ട് ചെയ്യുകയോ ജോലി ഗണ്യമായി കുറയ്ക്കുകയോ ചെയ്താണ് പണിമുടക്കുന്നതെന്നു യൂണിയന് നേതാക്കള്‍ അറിയിച്ചു. അതേസമയം, കേരളത്തിൽ പണിമുടക്ക് ഭാഗികമെന്നാണ് റിപ്പോർട്ട്.
Viral
ഇന്ത്യക്കാരുടെ ഓൺലൈൻ ഷോപ്പിംഗ് ശീലങ്ങളിൽ വന്ന അമ്പരപ്പിക്കുന്ന മാറ്റങ്ങൾ വെളിപ്പെടുത്തുന്നതാണ് ഇൻസ്റ്റാമാർട്ടിന്റെ 2025-ലെ വാർഷിക റിപ്പോർട്ട്.
ഈ വർഷം ബെംഗളൂരുവിലെ ഒരു ഉപഭോക്താവ് ഡെലിവറി പങ്കാളികൾക്ക് ടിപ്പായി മാത്രം നൽകിയത് 68,600 രൂപയാണ്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്.
ചെന്നൈയിലും സമാനമായ രീതിയിൽ ഉപഭോക്താക്കൾ വലിയ തുകകൾ ടിപ്പായി നൽകി മാതൃകയായി. വെറും പലചരക്ക് സാധനങ്ങൾക്കപ്പുറം ആഡംബര വസ്തുക്കൾക്കും വലിയ വിപണിയുണ്ടെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഉപഭോക്താക്കളുടെ പർച്ചേസുകളിലെ വൈവിധ്യവും തുകയുമാണ് റിപ്പോർട്ടിലെ മറ്റൊരു കൗതുകം. ഐഫോണുകൾ പോലുള്ള ആഡംബര ഉപകരണങ്ങൾ പോലും ഇപ്പോൾ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ആളുകൾ വാങ്ങുന്നുണ്ട്.
ഏകദേശം 4.3 ലക്ഷം രൂപയുടെ ഐഫോൺ ഒരൊറ്റ ഓർഡറിലൂടെ വാങ്ങിയ സാഹചര്യം ഇതിനുദാഹരണമാണ്. അതുപോലെ ചെന്നൈയിൽ നിന്നുള്ള ഒരു ഉപഭോക്താവ് ഒരു ലക്ഷം രൂപയിലധികം കോണ്ടം വാങ്ങാനായി മാത്രം ചെലവഴിച്ചതും കൗതുകകരമായ വസ്തുതയാണ്.
വളർത്തുമൃഗങ്ങളോടുള്ള സ്നേഹത്തിന്റെ കാര്യത്തിലും ചെന്നൈ മുൻപന്തിയിലുണ്ട്. ഒരാൾ തന്റെ വളർത്തുമൃഗങ്ങളുടെ ആഹാരത്തിനും പരിചരണത്തിനുമായി 2.41 ലക്ഷം രൂപയാണ് ഇൻസ്റ്റാമാർട്ട് വഴി ചെലവാക്കിയത്. സ്വർണ വിപണിയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.
ധൻതേരസ് ദിനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ നാലിരട്ടി അധികം സ്വർണ ഓർഡറുകൾ ലഭിച്ചു എന്നത് സാധാരണക്കാരുടെ ഇടയിൽ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കുള്ള സ്വാധീനം വ്യക്തമാക്കുന്നു.