Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TableEtiquette

Video

കൈകൊണ്ട് കഴിച്ചാൽ മാന്യത പോകും? ദോശ കഴിക്കുന്ന 'റോയൽ വഴി' പഠിപ്പിച്ച ട്രെയിനർക്ക് സൈബർ ട്രോൾ മഴ

ദോശ കൈകൊണ്ട് തൊട്ടുതൊട്ട് കഴിക്കുന്നതാണോ അതോ ഫോർക്കും സ്പൂണും ഉപയോഗിച്ച് മുറിച്ചു കഴിക്കുന്നതാണോ കൂടുതൽ മാന്യത നൽകുന്നത്? ഈ ചോദ്യമുയർത്തി ഒരു എറ്റിക്കറ്റ് ട്രെയിനർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ ഇന്‍റർനെറ്റിൽ വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

റെസ്റ്റോറന്‍റുകളിൽ പോകുമ്പോൾ കൈകൾ അഴുക്കാകാതെ ദോശ കഴിക്കുന്നത് കൂടുതൽ ശുചിത്വവും രാജകീയമായ ഗാംഭീര്യവും നൽകുമെന്നാണ് പരിശീലകന്‍റെ വാദം.

തന്‍റെ പ്ലേറ്റിലുള്ള ദോശ ഫോർക്കും സ്പൂണും ഉപയോഗിച്ച് കൃത്യമായി മടക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത് കഴിക്കുന്ന രീതിയാണ് വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

മാന്യമായ ഭക്ഷണരീതി എന്നത് കാലഹരണപ്പെടാത്ത ഒരു ശീലമാണെന്നും, പൊതുയിടങ്ങളിൽ ഇത്തരത്തിൽ കഴിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

ഇതിനുപുറമേ, ഡോക്ടർമാർക്കായി സംഘടിപ്പിച്ച പ്രത്യേക 'ദോശ എറ്റിക്കറ്റ്' പരിശീലന ക്ലാസിന്‍റെ ദൃശ്യങ്ങളും ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തൊഴിലിടങ്ങളിൽ മാത്രമല്ല, ഭക്ഷണമേശയിലും പ്രൊഫഷണലിസം പുലർത്തണമെന്നാണ് ഈ ക്ലാസുകളിലൂടെ വ്യക്തമാക്കുന്നത്.

എന്നാൽ ഈ ഉപദേശത്തിനെതിരെ രൂക്ഷമായ വിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്. ഭാരതീയ വിഭവങ്ങൾ നമ്മുടെ പരമ്പരാഗത ശൈലിയിൽ കൈകൊണ്ട് കഴിക്കുന്നതിലാണ് യഥാർഥ രുചിയെന്നും, പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുകരിക്കേണ്ട ആവശ്യമില്ലെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.

വലിയ ഹോട്ടലുകളിൽ പോയാൽ പോലും തങ്ങൾക്കിഷ്ടമുള്ള രീതിയിൽ ഭക്ഷണം കഴിക്കാമെന്നിരിക്കെ, ഇത്തരം കൃത്രിമ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നു.

കൂടാതെ, കട്ട് ചെയ്യാൻ കത്തിക്ക് പകരം സ്പൂൺ ഉപയോഗിക്കുന്നതും ഒരേസമയം ഫോർക്കും സ്പൂണും പിടിക്കുന്നതും ശരിയായ 'ടേബിൾ എറ്റിക്കറ്റ്' അല്ലെന്ന് ചൂണ്ടിക്കാട്ടി ചിലർ ഈ അധ്യാപകന്‍റെ അറിവിനെത്തന്നെ ചോദ്യം ചെയ്തു.

ഉപചാരപൂർവ്വമുള്ള അനാവശ്യ പെരുമാറ്റച്ചട്ടങ്ങളേക്കാൾ സ്വന്തം കൈകൾ കൊണ്ട് ദോശയും ചമ്മന്തിയും തൊട്ടുകൂട്ടിക്കഴിക്കുന്ന സുഖമാണ് ഏത് ആഡംബര രീതിയെക്കാളും മുകളിലെന്നാണ് ഭൂരിഭാഗം ആളുകളുടെയും ഏകകണ്ഠമായ അഭിപ്രായം.

Latest News

Corehub Up