കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി മറ്റൊരു കന്പനിയും. ടെക് സ്റ്റാർട്ടപ്പായ ടാൽറോപ്പാണ് കേരളത്തിലുടനീളമുള്ള ഓഫീസുകൾ അടച്ചുപൂട്ടിയത്.
300ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി.യുഎസ് മെഡിക്കൽ കോഡിംഗ് സ്ഥാപനമായ കൊറോഹെൽത്ത് ഇൻഫോടെക് കേരളത്തിലെ രണ്ട് കേന്ദ്രങ്ങളിൽനിന്ന് 800ഓളം ജീവനക്കാരെ പിരിച്ചുവിട്ടത് വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് കൊച്ചി ആസ്ഥാനമായുള്ള ഇക്കോസിസ്റ്റം ഡെവലപ്മെന്റ് കന്പനിയായ ടാൽറോപ്പ് സംസ്ഥാനത്തുടനീളമുള്ള 21 കന്പനികൾ അടച്ചുപൂട്ടിയത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് കന്പനി അടച്ചുപൂട്ടിയതായി ടാൽറോപ്പ് പരസ്യപ്പെടുത്തിയത്.
കന്പനി നടപടിയിൽ ജീവനക്കാർ പ്രതിഷേധിച്ചു. എഐയാണ് ബിസിനസ് അടച്ചുപൂട്ടാൻ കാരണമായതെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.