Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Team India

ക്യാപ്റ്റന്‍ അയ്യർ..?

മുംബൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി ലഭിച്ചപ്പോള്‍ മുതല്‍ മികച്ച നേതൃപാടവത്തിലൂടെ ടീമുകളെ മുന്നോട്ടുനയിച്ച ശ്രേയസ് അയ്യറിനെ ഇന്ത്യന്‍ ടീമിന്‍റെ അടുത്ത നായകനാക്കാന്‍ നീക്കം നടത്തുന്നതായി സൂചന.

ഇന്ത്യന്‍ പുരുഷ വൈറ്റ്‌ബോള്‍ ക്രിക്കറ്റ് ടീമുകള്‍ക്ക് ഒരു ക്യാപ്റ്റന്‍ എന്ന നിര്‍ദേശവും ബിസിസിഐക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യയുടെ ഏകദിന, ട്വന്‍റി-20 ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ശ്രേയസ് അയ്യര്‍ എത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇന്ത്യന്‍ വൈറ്റ്‌ബോള്‍ ക്രിക്കറ്റിന് ഒരു ക്യാപ്റ്റന്‍ എന്ന നീക്കം ശുഭ്മാന്‍ ഗില്ലിലൂടെ ബിസിസിഐ നടത്തിയെങ്കിലും അതു പരാജയപ്പെട്ടിരുന്നു. ഗില്ലിന്‍റെ ഫോമില്ലായ്മ അദ്ദേഹത്തെ ടീമില്‍നിന്നുതന്നെ പുറത്താക്കാന്‍ ബിസിസിഐയെ നിര്‍ബന്ധിതമാക്കി. നിലവില്‍ ഇന്ത്യയുടെ ട്വന്‍റി-20 ടീമിനെ സൂര്യകുമാര്‍ യാദവും ഏകദിന ടീമിനെ ശുഭ്മാന്‍ ഗില്ലുമാണ് നയിക്കുന്നത്. ടെസ്റ്റ് ടീം ക്യാപ്റ്റനും ഗില്ലാണ്.

സൂര്യയുടെ മോശം ഫോം

ട്വന്‍റി-20 ബാറ്റര്‍മാരില്‍ ഒരിക്കല്‍ ഒന്നാം സ്ഥാനത്തായിരുന്ന സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് ക്യാപ്റ്റന്‍സിയില്‍ മാറ്റംവരുത്താന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്. ഐസിസി 2026 ട്വന്‍റി-20 ലോകകപ്പ്, 2025 ഏഷ്യ കപ്പ് തുടങ്ങിയ ട്രോഫികളില്‍ ഇന്ത്യയെ എത്തിച്ച ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍, ഈ രണ്ട് ടൂര്‍ണമെന്‍റിലുമായി ഒരു അര്‍ധസെഞ്ചുറി മാത്രമാണ് സൂര്യകുമാര്‍ യാദവ് നേടിയത്. അതാകട്ടെ, ലോകകപ്പില്‍ മുംബൈ വാങ്കഡെയില്‍വച്ച് അമേരിക്കയ്ക്ക് എതിരേ 49 പന്തില്‍ നേടിയ 84 നോട്ടൗട്ട്. ഐപിഎല്‍ 2026 സീസണിലും സൂര്യകുമാറിന്‍റെ മോശം ഫോമില്‍ മാറ്റമില്ല. 19-ാം സീസണ്‍ ഐപിഎല്ലില്‍ ഡല്‍ഹിക്ക് എതിരേ നേടിയ 51 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ സൂര്യകുമാര്‍ 40നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ഇന്നിംഗ്‌സും അതായിരുന്നു.

അടുത്ത സീസണ്‍ ശ്രേയസ്

2026 ട്വന്‍റി-20 ലോകകപ്പിനുശേഷമുള്ള, അടുത്ത സീസണിലേക്ക് ശ്രേയസ് അയ്യറിനെ ക്യാപ്റ്റനാക്കാനാണ് അജിത് അഗാര്‍ക്കര്‍ നയിക്കുന്ന ബിസിസിഐ സെലക്‌ഷന്‍ പാനലിന്‍റെ നീക്കം. ഐപിഎല്ലില്‍ ക്യാപ്റ്റനായപ്പോള്‍ മുതല്‍ ശ്രേയസ് അയ്യര്‍ മികച്ച ട്രാക്ക് റിക്കാര്‍ഡാണ് കെട്ടിപ്പടുത്തത്. 2019ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ ക്യാപ്റ്റന്‍സിയില്‍. ആ സീസണില്‍ ടീം പ്ലേ ഓഫില്‍. 2020 സീസണില്‍ ഡല്‍ഹിയെ ഫൈനലില്‍ എത്തിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി കളിച്ച ഏക ഫൈനല്‍. പരിക്കിനെത്തുടര്‍ന്ന് പിന്നീട് ഡല്‍ഹിക്കു പുറത്ത്. 2022 ലേലത്തില്‍ 12.25 കോടി രൂപയ്ക്ക് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍.

ടീം പോയിന്‍റ് ടേബിളില്‍ ഏഴാം സ്ഥാനത്ത്. 2023 സീസണില്‍ പരിക്കിനെത്തുടര്‍ന്ന് നഷ്ടമായി. എന്നാല്‍, 2024 സീസണില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ചു. തുടര്‍ന്ന് 2025 ലേലത്തില്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സിലേക്ക്. അവിടെയും ക്യാപ്റ്റന്‍സി. ടീമിനെ ഫൈനലില്‍ എത്തിച്ചു. 2014നുശേഷം പഞ്ചാബ് ടീം ഫൈനലില്‍ കളിച്ചത് അന്നാദ്യം. 2026 സീസണില്‍ പഞ്ചാബിനെ ആദ്യ ഏഴ് മത്സരങ്ങളിലും തോല്‍വി അറിയാതെ നയിച്ചു.

ഈ ട്രാക്ക് റിക്കാര്‍ഡിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അടുത്ത വൈറ്റ്‌ബോള്‍ ക്യാപ്റ്റനായി ശ്രേയസ് അയ്യറിനെ ബിസിസിഐ പരിഗണിക്കുന്നതെന്നാണ് സൂചന.

അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനം

ഇന്ത്യയുടെ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ട്വന്‍റി-20 ടീം ക്യാപ്റ്റന്‍സി ശ്രേയസ് അയ്യറിനെ ഏല്‍പ്പിക്കാനാണ് സാധ്യത.

2028 ട്വന്‍റി-20 ലോകകപ്പ്, ഒളിമ്പിക്‌സ് മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ബിസിസിഐ നടത്തുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ കീഴില്‍ 76.92 ആണ് ഇന്ത്യയുടെ വിജയശതമാനം. വൈഭവ് സൂര്യവംശി അടക്കമുള്ള പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും ഇന്ത്യ അടുത്ത സൈക്കിളിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കുക എന്നാണ് വിവരം.

Sports

വഡോദര ഏകദിനം: ന്യൂസിലൻഡിന് ബാറ്റിംഗ്

വഡോദര: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. മൈക്കിൾ ബ്രയ്സ്‌വെല്ലിന്‍റെ ക്യാപ്റ്റൻസിയിൽ ഇറങ്ങുന്ന കിവീസ് യ‌ുവനിരയെയാണ് അണിനിരത്തുന്നത്.

ഇന്ത്യൻ പേസ് നിരയിൽ പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹർഷിദ് റാണ എന്നിവരുണ്ട്. കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറുമാണ് സ്പിന്നർമാർ.

വഡോദരയിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ബാറ്റിംഗ് എളുപ്പമായേക്കും. മികച്ച സ്കോർ പടുത്തുയർത്തിയാൽ മാത്രമേ കിവീസിന് ഇന്ത്യൻ ബാറ്റിംഗ് നിരയെ സമ്മർദത്തിലാക്കാൻ കഴിയൂ.

Sports

കനത്ത മൂടൽമഞ്ഞ്; നാലാം ട്വന്‍റി-20 ഉപേക്ഷിച്ചു

ലക്നോ: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി-20 മത്സരം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം നിർണായകമായി.

നിലവിൽ ഇന്ത്യ പരമ്പരയിൽ 2-1 എന്ന നിലയിൽ മുന്നിലാണ്. പരമ്പര സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന മത്സരം ജയിക്കണം. പരമ്പരയിലെ ഒന്നും മൂന്നും മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയിരുന്നു.

വെള്ളിയാഴ്ച അഹമ്മദാബാദിലാണ് പരമ്പയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. ടെസ്റ്റ് പരമ്പര 2-0 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയും ഏകദിന പരമ്പര 2-1 എന്ന നിലയിൽ ഇന്ത്യയും സ്വന്തമാക്കിയിരുന്നു.

Sports

ബാറ്റിംഗിലും ബൗളിംഗിലും മിന്നി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്ക്ക് തോൽവി

ചണ്ഡിഗഡ്: ‌ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 51 റൺസിന്‍റെ തോൽവി. ഇതോടെ അഞ്ച് മത്സര പരമ്പര 1-1 എന്ന നിലയിലായി. 214 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് പുറത്തായി.

62 റൺസ് നേടിയ തിലക് വർമ മാത്രമാണ് ഇന്ത്യൻ നിരയിൽ പോരാട്ടം കാഴ്ചവച്ചത്. 17 പന്തിൽ 27 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ് രണ്ടാമത്തെ ഉയർന്ന സ്കോറർ. മറ്റാരു കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല.

നേരിട്ട ആദ്യ പന്തിൽ പുറത്തായി ഉപനായകൻ ശുഭ്മാൻ ഗിൽ വീണ്ടും നിറംമങ്ങി. നായകൻ സൂര്യകുമാർ യാദവ് അഞ്ച് റൺസിനും ഓപ്പണർ അഭിഷേക് ശർമ 17 റൺസിനും പുറത്തായി. ഹർദിക് പാണ്ഡ്യ (20), അക്ഷർ പട്ടേൽ (21) എന്നിവർക്ക് വേഗത്തിൽ സ്കോർ ചെയ്യാൻ കഴിയാത്തത് മധ്യഓവറുകളിൽ ഇന്ത്യൻ സ്കോർ മന്ദഗതിയിലാക്കി.

ദക്ഷിണാഫ്രിക്കയ്ക്കായി ഒറ്റ്‌നൽ ബാർട്മാൻ നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡി, ലുതോ സിപാംബ്ല, മാർക്കോ യാൻസൻ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്‍റൺ ഡി കോക്കിന്‍റെ ഇന്നിംഗ്സ് കരുത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. ഡി കോക്ക് 46 പന്തിൽ അഞ്ച് ഫോറും ഏഴ് സിക്സും ഉൾപ്പടെ 90 റൺസ് നേടി. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ഡി കോക്ക് സ്വന്തമാക്കി.

ക്യാപ്റ്റൻ എയ്‌ഡൻ മാര്‍ക്രം 26 പന്തില്‍ 29 റണ്‍സടിച്ചപ്പോള്‍ ഡേവിഡ് മില്ലര്‍ 12 പന്തില്‍ 20 റണ്‍സുമായും ഡൊണോവന്‍ ഫെരേര 16 പന്തില്‍ 30 റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന മൂന്ന് ഓവറിൽ 49 റൺസാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ നേടി.

Sports

സഞ്ജു പുറത്തു തന്നെ; ഇന്ത്യയ്ക്ക് ഫീൽഡിംഗ്

ചണ്ഡിഗഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു.

ആദ്യ മത്സരത്തിലെ ടീമിൽ നിന്നും മാറ്റം വരുത്താതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതോടെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ സൈഡ് ബെഞ്ചിൽ തുടരും.

അതേസമയം ദക്ഷിണാഫ്രിക്ക അന്തിമ ഇലവനിൽ മൂന്ന് മാറ്റം വരുത്തി. റീസ ഹെൻഡ്രിക്സ്, ഒറ്റ്‌നെൽ ബാർട്മെൻ, ജോർജ് ലിൻഡെ എന്നിവർ ടീമിലെത്തിയപ്പോൾ കേശവ് മഹാരാജ്, ട്രിസ്റ്റൻ സ്റ്റബ്സ്, ആൻ‌റിച്ച് നോർക്കിയ എന്നിവർ അന്തിമ ഇലവനിൽ നിന്നും പുറത്തായി.

അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ 101 റൺസിന്‍റെ ഗംഭീര വിജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. ഹർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ മികച്ച വിജയം സമ്മാനിച്ചത്.

Sports

മോഹിത് ശർമ ക്രിക്കറ്റിനോട് വിടപറഞ്ഞു

ന്യൂഡൽഹി: പേസ് ബൗളർ മോഹിത് ശർമ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ മോഹിത് ഒരു പതിറ്റാണ്ടോളം ഐപിഎല്ലിലും കളിച്ചു. 26 ഏകദിനങ്ങളിലും എട്ട് ട്വന്‍റി-20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്.

ഹരിയാനയിൽ നിന്നുള്ള 37 വയസുകാരനായ മോഹിത് ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കായി കളിച്ചു. മൂന്ന് ഐപിഎൽ ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ കഴിഞ്ഞില്ലെന്ന ദുർഗതിയും താരത്തിനുണ്ട്.

26 ഏകദിനങ്ങളിൽ 31 വിക്കറ്റുകൾ നേടിയ താരം എട്ട് ട്വന്‍റി-20 മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ 120 മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകൾ നേടി.

Sports

പരിക്കുണ്ടെങ്കിലും ഗിൽ തിരിച്ചെത്തി; സഞ്ജു ടീമിൽ തുടരും

മുംബൈ: ദക്ഷിണാഫ്രിയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തി. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിലും സെലക്ടർമാർ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലിടം പിടിച്ചു. പരമ്പരയ്ക്ക് മുൻപ് കായികക്ഷമത തെളിയിച്ചാൽ ഗിൽ ഓപ്പണർ സ്ഥാനത്ത് തുടരും. അല്ലാത്തപക്ഷം സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് ടീം ഇന്ത്യയുടെ പ്ലാൻ.

പരിക്കിൽ നിന്നും മുക്തനായ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ടീമിലിടം പിടിച്ചു. അതേസമയം ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ബാറ്റർ റിങ്കു സിംഗ്, ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡി എന്നിവരെ 15 അംഗ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സൂര്യകുമാർ യാദവ് ടീമിന്‍റെ ക്യാപ്റ്റനായി തുടരും.

ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുംബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിദ് റാണ.

 

Sports

ജൂണിയര്‍ പുരുഷ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യക്ക് ജയം

ചെന്നൈ: ജൂണിയര്‍ പുരുഷ ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയവുമായി പി.ആര്‍. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ഇന്ത്യ.

പൂള്‍ ബിയില്‍ ചിലിയെ മറുപടിയില്ലാത്ത ഏഴ് ഗോളിന് ഇന്ത്യന്‍ ജൂണിയര്‍ സംഘം നിലംപരിശാക്കി. ലോകകപ്പിന്‍റെ ഉദ്ഘാടന ദിനത്തിലെ വമ്പന്‍ ജയമാണ് ആതിഥേയര്‍ കുറിച്ചതെന്നതും ശ്രദ്ധേയം.

ഇന്ത്യക്കായി റോഷന്‍ കുജുര്‍ (16, 21), ദില്‍രാജ് സിംഗ് (25, 34) എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി. അജീത് യാദവ് (35), അന്‍മോൽ‍ (48), ക്യാപ്റ്റന്‍ രോഹിത് (60) എന്നിവരായിരുന്നു മറ്റു ഗോള്‍ നേട്ടക്കാര്‍.

പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 4-0ന് ഒമാനെ കീഴടക്കിയിരുന്നു. പൂള്‍ എയിലെ മത്സരങ്ങളിൽ ജര്‍മനി 4-0ന് ദക്ഷിണാഫ്രിക്കയെയും അയര്‍ലന്‍ഡ് 4-3ന് കാനഡയെയും തോല്‍പ്പിച്ചു.

പൂള്‍ ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഡിസംബര്‍ രണ്ടിന് സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരേയാണ് പൂളില്‍ ഇന്ത്യയുടെ അവസാന മത്സരം. പൂളിലെ ഒന്നാം സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. രണ്ടാം സ്ഥാനക്കാര്‍ക്ക് റാങ്കിംഗ് അടിസ്ഥാനത്തില്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.

Latest News

Corehub Up