Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tel Aviv

ഇറാന്‍റെ മിസൈൽ ആക്രമണം: ടെൽ അവീവിൽ കനത്ത നാശനഷ്ടങ്ങൾ, ജനങ്ങൾ ബങ്കറുകളിൽ

ടെൽ അവീവ്: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾക്കും പ്രധാന നേതാക്കളുടെ വധത്തിനും തിരിച്ചടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രായേൽ തലസ്ഥാനമായ ‌ടെൽ അവീവിൽ പതിച്ചു. ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ശക്തമായ പ്രത്യാക്രമണങ്ങളിൽ ഒന്നാണിത്.

സാധാരണ മിസൈലുകൾക്ക് പുറമെ, വിനാശകരമായ ക്ലസ്റ്റർ മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. ഇത് വലിയൊരു പ്രദേശം ഒരേസമയം തകർക്കാൻ ശേഷിയുള്ളവയാണ്.ടെൽ അവീവിലെ ജനവാസ മേഖലകളിലും സൈനിക കേന്ദ്രങ്ങൾക്ക് സമീപവും മിസൈലുകൾ പതിച്ചു. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ആളപായത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തെത്തുടർന്ന് നഗരത്തിലുടനീളം അപായ സൈറണുകൾ മുഴങ്ങി. ലക്ഷക്കണക്കിന് ആളുകളാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കും ബങ്കറുകളിലേക്കും മാറിയത്.

ഇത് വെറും തുടക്കം മാത്രമാണെന്നും, ഇസ്രയേൽ ഇനിയും ആക്രമണം തുടർന്നാൽ കൂടുതൽ മാരകമായ ആയുധങ്ങൾ ഉപയോഗിക്കുമെന്നും ഇറാന്‍റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. ഇസ്രയേലിന്‍റെ അയൺ ഡോം പ്രതിരോധ സംവിധാനം പല മിസൈലുകളെയും തകർത്തുവെങ്കിലും, ഒരേസമയം നൂറുകണക്കിന് മിസൈലുകൾ വന്നതിനാൽ ചിലത് ലക്ഷ്യസ്ഥാനത്ത് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

 

 

Business

ആക്രമണത്തിനിടെയും ഇസ്രയേൽ വിപണിയിൽ ഉയർച്ച

ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ചിരിക്കേ ഇസ്രയേലിന്‍റെ ടെൽ അവീവ് സ്റ്റോക് എക്സ്ചേഞ്ച് (ടിഎഎസ്ഇ) സൂചിക നാലു ശതമാനത്തോളം ഉയർന്നു. 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ടെൽ അവീവിലെ പുതിയ സ്റ്റോക് എക്സ്ചേഞ്ച് കെട്ടിടത്തിന് നാശനഷ്ടങ്ങളുണ്ടായെന്ന് റിപ്പോർട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ 10 മണിക്ക് തുറന്ന വിപണികൾ, സെഷനിലുടനീളം സ്ഥിരമായി ഉയർന്നു. ബെഞ്ച്മാർക്ക് സൂചിക വ്യാപാരത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ 4.7 ശതമാനം വരെ ഉയർന്നു. ജൂണ്‍ 12 ന് 4 ശതമാനം ഇടിവിനുശേഷം സൂചികയുടെ തുടർച്ചയായ അഞ്ചാമത്തെ ഉയർച്ചയാണിത്. ടിഎ125 സൂചിക ഈ വർഷം ഇതുവരെ 16 ശതമാനം ഉയർന്നു, എസ് & പി 500 ന്‍റെ 2 ശതമാനം നേട്ടത്തെ മറികടന്നു.
ടിഎഎസ്ഇയുടെ ഓൾ ഷെയർ ഇൻഡക്സ് 0.5 ശതമാനം ഉയർന്ന് 52 ആഴ്ചത്തെ ഉയർന്ന നിരക്കായ 2574.89ലെത്തി. ടിഎ-35, ടിഎ-125 സൂചികകൾ 52 ആഴ്ചത്തെ ഉയരത്തിൽ യഥാക്രമം 2810.08, 2850.08ലെത്തി.
ഇറാൻ-ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രേലി സ്റ്റോക് എക്സ്ചേഞ്ചിന്‍റെ മുൻനിര സൂചികയായ ടിഎ 125 ഉയർച്ചയിലാണ്. ഈ കാലയളവിൽ 5 ശതമാനം നേട്ടമുണ്ടായി. മേയ് മാസത്തിൽ 6.55 ശതമാനവും ഏപ്രിലിൽ 4.53 ശതമാനവും ഉയർച്ച രേഖപ്പെടുത്തിയതിനെ തുടർന്ന് ജൂണിൽ ഇതുവരെ ഏകദേശം അഞ്ചു ശതമാനം ഉയർന്നിട്ടുണ്ട്.

Latest News

Corehub Up