Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalapathy

Kouthukam

"ഡ്യൂട്ടി ഡബിൾ സ്പെഷ്യലായി'; എയർ ഹോസ്റ്റസിന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് തരംഗമാകുന്നു

വിമാനയാത്രയ്ക്കിടയിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് എയർ ഹോസ്റ്റസ് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറുന്നു.

പ്രമുഖ ക്യാബിൻ ക്രൂ അംഗവും ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസറുമായ ഉമ മീനാക്ഷിയാണ് 'ദളപതി' വിജയ്‌ക്കൊപ്പമുള്ള ഈ അപൂർവ്വ നിമിഷം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

മുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നതിനാൽ തന്‍റെ അന്നത്തെ ജോലി സമയം ഏറെ സവിശേഷമായി മാറിയെന്ന് ചിത്രത്തിനൊപ്പം ഉമ മീനാക്ഷി കുറിച്ചു.

തന്‍റെ പതിവ് ശൈലിയിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമൽ വസ്ത്രം ധരിച്ച് ലളിതമായ പുഞ്ചിരിയോടെ നിൽക്കുന്ന വിജയ്‌യുടെ ചിത്രം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇതൊരു അത്യപൂർവ്വ ഭാഗ്യമാണെന്ന് പലരും കമന്‍റ് ചെയ്തപ്പോൾ, വിജയ്‌യുടെ ശാന്തവും വിനയപൂർവ്വവുമായ പെരുമാറ്റത്തെ പ്രശംസിക്കാനും സോഷ്യൽ മീഡിയ മറന്നില്ല.

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടയിലാണ് ഈ ചിത്രം പകർത്തിയിട്ടുള്ളത്.

ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായി സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങളെക്കുറിച്ച് വിജയ് ചർച്ചകൾ നടത്തിയിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചുവടുവെപ്പുകൾ നടത്തുന്ന വിജയ്‌യുടെ ഈ കൂടിക്കാഴ്ചകൾ രാഷ്ട്രീയ നിരീക്ഷകരും ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിച്ചത്.

അതേസമയം, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ ഇരുവിഭാഗത്തിന്‍റെയും മുൻകൂട്ടിയുള്ള മറ്റ് തിരക്കുകൾ കാരണം കൂടിക്കാഴ്ച താൽക്കാലികമായി മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്ന് കോൺഗ്രസ് എം.പി ക്രിസ്റ്റഫർ തിലക് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങുന്ന വഴിയാണ് ഉമ മീനാക്ഷിക്ക് തമിഴ്‌നാടിന്‍റെ പ്രിയ നേതാവിനൊപ്പം ചിത്രം പകർത്താൻ അവസരം ലഭിച്ചത്.

സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷവും വിജയ്‌യുടെ ഓരോ പൊതുവേദികളും ചിത്രങ്ങളും വലിയ രീതിയിലാണ് ഇന്‍റർനെറ്റിൽ ട്രെൻഡിംഗ് ആയി മാറുന്നത്.

 

National

പുതുച്ചേരിയിലെ ടിവികെയുടെ പൊതുയോഗം ചൊവ്വാഴ്ച; കർശന നിബന്ധനകളുമായി പോലീസ്

പുതുച്ചേരി: വിജയ്‌‌യുടെ തമിഴക വെട്രി കഴകത്തിന്‍റെ പുതുച്ചേരിയിലെ പൊതുയോഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.

അതേസമയം, പൊതുയോഗം നടത്തുന്നതിന് കർശന നിബന്ധനകളാണ് പോലീസ് ഏർപ്പെടുത്തിയട്ടുള്ളത്. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയിൽ പറയുന്നു.

പൊതുയോഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേർ എത്താൻ പാടില്ല. ക്യു ആർ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.

500 പേർ വീതമുള്ള പത്ത് ബ്ലോക്കുകളായി പ്രവർത്തകരെ ഇരുത്തണം. ഗർഭിണികൾ, കുട്ടികൾ, പ്രായമേറിയവർ പങ്കെടുക്കരുതെന്നും നിബന്ധനയിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഒരുക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം.

National

തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തും; വിജയ് നയിക്കും: കെ.എ. ശെങ്കോട്ടയ്യൻ

ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടുമെന്ന് പുതുതായി പാർട്ടിയിലെത്തിയ മുൻ എംഎൽഎ കെ.എ. ശെങ്കോട്ടയ്യൻ. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ടിവികെ അധികാരത്തിലെത്തുകയെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.

"സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഡിഎംകെയുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞു. അവരുടെ മുന്നിലുള്ള ഒരേ ഒരു വഴി തമിഴക വെട്രി കഴകവും വിജയ്‌യും ആണ്. വിജയ് തന്നെ സംസ്ഥാനത്തെ നയിക്കും '.-ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു.

ടിവികെയ്ക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തള്ളതെന്നും ശെങ്കോട്ടയ്യൻ കൂട്ടിച്ചേർത്തു. വിജയ്‌യുടെ നേതൃത്വമാണ് സംസ്ഥാനത്ത് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെ നേതാവായിരുന്നു ശെങ്കോട്ടയ്യൻ.

 

Latest News

Corehub Up