x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതൊന്നും ശ്രദ്ധിക്കേണ്ടതില്ല... വിവാഹമോചന വാര്‍ത്തകളോടും തൃഷയുമായുള്ള ബന്ധത്തോടും പ്രതികരിച്ച് വിജയ്


Published: March 9, 2026 10:55 AM IST | Updated: March 9, 2026 11:00 AM IST

വിവാഹമോചനം, നടി തൃഷയുമായുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും ടിവികെ തലവനുമായ വിജയ്.

വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പുകയുമ്പോള്‍, പതിവ് ശൈലിയില്‍ ശാന്തനായി, അതേസമയം ഉറച്ചവാക്കുകളുമായി ഇളയദളപതി രംഗത്തെത്തി.

ടിവികെയുടെ വനിതാദിനാഘോഷത്തിലായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയ പ്രസംഗം. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന അണികളോടായിരുന്നു വിജയ്‌യുടെ വൈകാരികമായ പ്രതികരണം.

ചില ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. അതിനുവേണ്ടി നിങ്ങള്‍ വാദിക്കുന്നതും വേദനിക്കുന്നതും കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊന്നും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല.

എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. നമുക്ക് മുന്നില്‍ ജനങ്ങളുടെ വലിയ പ്രശ്‌നങ്ങളുണ്ട്, അതില്‍ ശ്രദ്ധിക്കാം. ആത്മവിശ്വാസം കൈവിടരുത്, നല്ലതു മാത്രമേ സംഭവിക്കൂ...' - വിജയ് പറഞ്ഞു.

വിവാഹമോചനത്തെയോ, തൃഷയുമായി ബന്ധപ്പെടുത്തി വരുന്ന ഗോസിപ്പുകളെയോ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും തന്നെ വളയുന്ന വിവാദങ്ങള്‍ക്കുള്ള കൃത്യമായ മറുപടി ആയിരുന്നു വിജയ്‌യുടെ വാക്കുകള്‍.

വിജയ് വേദിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നിയമപോരാട്ടം മുറുകുകയാണ്. ഭാര്യ സംഗീത ചെങ്കല്‍പേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവന്നതും തൃഷയോടൊപ്പം വിവാഹവിരുന്നില്‍ പങ്കെടുത്തതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വിജയ്‌യുടെ വീട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ചെന്നൈയില്‍ മറ്റ് അഭയസ്ഥാനമില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു.

സമാധാനപരമായ വേര്‍പിരിയലിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും കോടതിയെ സമീപിച്ചാല്‍ വീട്ടില്‍നിന്ന് പുറത്താക്കുമെന്ന് അഭിഭാഷകന്‍ മുഖേന വിജയ് ഭീഷണിപ്പെടുത്തിയതായും സംഗീത ആരോപിക്കുന്നു.

സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ ചുവടുമാറ്റത്തിനിടയില്‍ ഈ വിവാദങ്ങള്‍ വലിയ തിരിച്ചടിയാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. എന്നാല്‍, തന്‍റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നാണ് വിജയ് പറയുന്നത്.

Tags : Vijay Trisha Kollywood Movies Thalapathy Allegations

Recent News

Corehub Up