Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trisha

മേയ് കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഇത് കൂടി; ഈ പോസ്റ്റിലും 'വിജയ്' ഉണ്ടെന്ന് ആരാധകരുടെ കണ്ടെത്തൽ

സൂര്യ നായകനായെത്തിയ കറുപ്പ് തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുമ്പോൾ ചിത്രത്തിലെ ലൊക്കേഷനിൽ നിന്ന് തൃഷ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു.

ചിത്രങ്ങളേക്കാൾ ഇതിനൊപ്പം തൃഷ കുറിച്ച വരികളാണ് ഏറെ ശ്രദ്ധേയം. ഈ വരികൾക്ക് ഒരു വിജയ് ബന്ധമുണ്ടെന്ന് പറയുകയാണ് ആരാധകർ.

‘മേയ് മാസം കൊണ്ടുവന്ന ഭാഗ്യങ്ങളിൽ ഒന്നുകൂടി, എല്ലാം ദൈവഹിതം’, എന്നാണ് കറുപ്പിന്‍റെ അണിയറ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ തൃഷ നൽകിയ കുറിപ്പ്.

ഇതിൽ സൂചിപ്പിക്കുന്ന ആദ്യത്തെ വിജയം വിജയ് മുഖ്യമന്ത്രിയായി എത്തിയതാണെന്നാണ് ആരാധകർ പറയുന്നത്. നടിമാരായ അമലാ പോൾ, ചാർമി കൗർ എന്നിവരുൾപ്പെടെ നിരവധിപേർ തൃഷയുടെ പോസ്റ്റിന് പ്രതികരണവുമായെത്തി.

 

Movies

സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടത്; തൃഷയുടെ പുതിയ പോസ്റ്റ് വിമർശകർക്കുള്ള മറുപടിയോ?

തമിഴ്നാട് രാഷ്ട്രീയവും വിജയ്‌യും തൃഷയുമാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. തമിഴ്നാട് മുഖമന്ത്രിയായി വിജയ് സത്യപ്രതി‍ജ്ഞ ചെയ്യുന്ന വേദിയില്‍ താരമായത് നടി തൃഷയായിരുന്നു. അമ്മയ്ക്കൊപ്പം താരം എത്തിയത് വൻ ആവേശമായി മാറിയിരുന്നു. പിന്നീട് എല്ലാവരുടെയും ശ്രദ്ധ പോയതും തൃഷയിലേയ്ക്കായിരുന്നു.

ഇപ്പോഴിതാ അതേ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാക്കുകളാണ് ചർച്ചയാകുന്നത്. ‘ദ് ലവ് ഈസ് ഓൾവെയ്സ് ലൗഡർ’ (സ്നേഹം വിളിച്ചറിയിക്കപ്പെടേണ്ടതാണ്) എന്നാണ് അടിക്കുറിപ്പായി നടി കുറിച്ചത്.

സത്യപ്രതിഞ്ജ ചടങ്ങിനെത്തിയപ്പോഴുള്ള സാരിയുടെ ചിത്രത്തിനൊപ്പമാണ് ഈ കുറിപ്പ്. നടി ലിസി അടക്കം നിരവധിപ്പേരാണ് തൃഷയുടെ ലുക്കിനെ പ്രശംസിച്ച് എത്തുന്നത്.

വിജയ്‍യുടെ ഭാര്യയും മക്കളും സന്നിഹിതരാകാത്ത ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്കൊക്കെയുള്ള മറുപടിയാണ് നടിയുടെപുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

National

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'താരശോഭ'; നീല പട്ടുസാരിയിൽ അതിമനോഹരിയായി തൃഷ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിനിപ്പുറം ദ്രാവിഡ കക്ഷികളല്ലാത്ത ഒരു പാർട്ടി അധികാരത്തിലെത്തുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രമുഖരുടെ നിര തന്നെയുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ നേതാക്കൾക്കിടയിൽ തന്‍റെ ലളിതവും മനോഹരവുമായ വേഷം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയത് നടി തൃഷ കൃഷ്ണനാണ്.

ഐസ് ബ്ലൂ നിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് തൃഷ ചടങ്ങിനെത്തിയത്. മുല്ലപ്പൂ ചൂടിയ ഹെയർ ബണ്ണും മിതമായ ആഭരണങ്ങളും താരത്തിന്‍റെ ലുക്കിന് കൂടുതൽ ചാരുത നൽകി. സത്യപ്രതിജ്ഞാ ചടങ്ങിലുടനീളം മുൻനിരയിൽ തന്നെ ഇരുന്ന തൃഷയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചടങ്ങിലെ രാഷ്ട്രീയ പ്രാധാന്യത്തോടൊപ്പം തന്നെ ഗ്ലാമർ ലോകത്തെ ഈ സാന്നിധ്യവും മാധ്യമങ്ങൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തു.

നാല് ദിവസത്തെ അനിശ്ചിതത്വങ്ങൾക്കും സഖ്യകക്ഷികളുമായുള്ള ചർച്ചകൾക്കും ശേഷമാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിച്ചത്. 118 എന്ന കേവല ഭൂരിപക്ഷം മറികടന്നതോടെയാണ് വിജയ് തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

വിജയ്‌യുടെ കുടുംബാംഗങ്ങൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ചർച്ചയാകുന്ന സാഹചര്യത്തിൽ തൃഷയുടെ സജീവമായ പങ്കാളിത്തം വലിയ രീതിയിലുള്ള വ്യാഖ്യാനങ്ങൾക്കും ഇടനൽകിയിട്ടുണ്ട്. സിനിമയിലെ മികച്ച ജോഡികൾ എന്നതിലുപരി രാഷ്ട്രീയമായ പുതിയ ചുവടുവെപ്പുകളിലും തന്‍റെ അടുത്ത സുഹൃത്തിന് പിന്തുണയുമായി തൃഷ എത്തിയത് ആരാധകർക്കിടയിൽ ആവേശമായി മാറിയിരിക്കുകയാണ്.

 

National

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ഭാര്യയും മക്കളും വിട്ടുനിന്നു; തൃഷയുടെ സാന്നിധ്യം ചർച്ചയാക്കി സോഷ്യൽ മീഡിയ

ന്യൂഡൽഹി: തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ ചരിത്ര നിമിഷത്തിൽ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചർച്ചയാകുന്നു. ചെന്നൈയിൽ നടന്ന ഗംഭീരമായ ചടങ്ങിൽ വിജയ്‌യുടെ മാതാപിതാക്കളായ ശോഭ ചന്ദ്രശേഖറും എസ്.എ. ചന്ദ്രശേഖറും പങ്കെടുത്തുവെങ്കിലും ഭാര്യ സംഗീതയും മക്കളായ ജേസൺ സഞ്ജയും ദിവ്യ സാഷയും എത്തിയിരുന്നില്ല.

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിൽ കുടുംബം കൂടെയില്ലാത്തത് ചടങ്ങിന്‍റെ പൂർണത കുറച്ചുവെന്നാണ് ആരാധകരുടെ പക്ഷം. സംഗീതയുമായുള്ള വിവാഹമോചന വാർത്തകൾ ശരിവെക്കുന്നതാണോ ഈ അസാന്നിധ്യം എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വിജയ്‌യുടെ അടുത്ത സുഹൃത്തും നടിയുമായ തൃഷ കൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. വിജയ്‌യുടെ അമ്മയ്‌ക്കൊപ്പം മുൻനിരയിൽ തന്നെ തൃഷ ഇരുന്നിരുന്നു. ഇത് ഇരുവരെയും കുറിച്ചുള്ള പഴയ ഗോസിപ്പുകൾ വീണ്ടും സജീവമാകാൻ കാരണമായി.

"പുതിയ മുഖ്യമന്ത്രി, പുതിയ രാജ്ഞി?" എന്ന തരത്തിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നുണ്ട്. വിജയ് പൊതുവേദികളിൽ തൃഷയോടൊപ്പം പ്രത്യക്ഷപ്പെടുന്നത് കുടുംബത്തിന് അപമാനമുണ്ടാക്കുന്നുവെന്ന് സംഗീത നേരത്തെ വിവാഹമോചന ഹർജിയിൽ സൂചിപ്പിച്ചിരുന്നു എന്ന തരത്തിലുള്ള കുറിപ്പുകളും പ്രചരിക്കുന്നുണ്ട്.

വിജയ്‌യുടെ രാഷ്ട്രീയ വിജയത്തെ ആഘോഷിക്കുന്നതിനിടയിലും അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തിലെ ഈ വിള്ളലുകൾ ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായി പുതിയൊരു അധ്യായം തുടങ്ങുമ്പോൾ കുടുംബത്തിന്‍റെ പിന്തുണ കൂടി അദ്ദേഹത്തിന് ഉണ്ടാകേണ്ടിയിരുന്നുവെന്ന് ഒരു വിഭാഗം ആരാധകർ അഭിപ്രായപ്പെടുന്നു.

മുഖ്യമന്ത്രി എന്ന നിലയിലുള്ള വിജയ്‌യുടെ ആദ്യ പ്രസംഗം മതേതരത്വത്തിലും ഭരണപരമായ കേന്ദ്രീകരണത്തിലും ഊന്നിയതായിരുന്നു. എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങിലെ ഈ വ്യക്തിപരമായ കാര്യങ്ങൾ ചടങ്ങിലുടനീളം നിഴലിച്ചു നിന്നു.

Movies

വിജയ് ചിത്രം, വിസിൽ ചിഹ്നം; വോട്ട് ചെയ്തതിനുശേഷമുള്ള തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറൽ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിനു പിന്നാലെ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി ടിവികെയോടുള്ള പിന്തുണ താരം പോസ്റ്റിലൂടെ പരോക്ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ട് ചെയ്ത ശേഷം വിരലിലെ മഷി കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ച തൃഷ, പശ്ചാത്തല സംഗീതമായി നൽകിയത് വിജയ്‌ക്കൊപ്പമുള്ള ഹിറ്റ് ചിത്രം ഗില്ലിയിലെ അർജുനർ വില്ല്... എന്ന ഗാനമാണ്.

ടിവികെയുടെ ചിഹ്നമായ വിസിൽ ശബ്ദം വരുന്ന ഭാഗം മാത്രം പാട്ടിൽ ഉൾപ്പെടുത്തിയത് വിജയ്ക്കുള്ള പരസ്യ പിന്തുണയാണ്. തുടർന്ന് പോസ്റ്റിനുതാഴെ കോഡ് വേഡ് അക്സപ്റ്റഡ്, വിജയ്‌യുടെ വിജയം ഉറപ്പിച്ചു... തുടങ്ങിയ കമന്‍റുകളുമായി ആരാധകർ രംഗത്തെത്തുകയും ചെയ്തു.

അമ്മയ്ക്കൊപ്പമാണ് തൃഷ പോളിംഗ് ബൂത്തിലെത്തിയത്. വോട്ട് ചെയ്യുക എന്നതു പൗരന്‍റെ അവകാശവും കടമയുമാണെന്നും എല്ലാവരും അതു വിനിയോഗിക്കണമെന്നും താരം പ്രതികരിച്ചു.

തൃഷയെയും വിജയ്‌യെയും ചേർത്തു കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ചെന്നൈയിൽ നടന്ന വിവാഹ റിസപ്ഷനിൽ ഇരുവരും ഒന്നിച്ചുപങ്കെടുത്തതും വലിയ വാർത്തയായിരുന്നു.

ഇവരുവരും വർഷങ്ങളായി റിലേഷൻഷിപ്പിലാണെന്ന് കോളിവുഡിൽ പരസ്യമായ രഹസ്യമാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ വ്യക്തിജീവിതം രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് തൃഷയുടെ ഈ പോസ്റ്റ് ശ്രദ്ധേയമാകുന്നത്. തെരഞ്ഞെടുപ്പിൽ ടിവികെയുടെ പ്രകടനം തമിഴ് രാഷ്ട്രീയത്തിൽ നിർണായകമാകും.

Movies

അമ്മയ്ക്കൊപ്പം വോട്ട് ചെയ്യാനെത്തി തൃഷ

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടി തൃഷ. അമ്മ ഉമയ്ക്കൊപ്പമാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ചെന്നൈയിലെ അഭിരാമപുരത്തെ സെന്‍റ് ഫ്രാന്‍സിസ് സേവിയര്‍ മിഡില്‍ സ്‌കൂളിലായിരുന്നു തൃഷയ്ക്ക് വോട്ട്. 

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ്‌യ്ക്കൊപ്പം ഉയർന്ന പേരുകളിലൊന്നായിരുന്നു തൃഷയുടേതും. ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വരെ എതിരാളികൾ വാർത്തകൾ നിരത്തി. എന്നാൽ ഇരുവരും ഇതിൽ പ്രതികരിച്ചില്ല.

 

Movies

തൃഷ സിനിമാരംഗം വിടുന്നു?  

കഴിഞ്ഞ കുറച്ചു നാളുകളായി കോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് തൃഷ കൃഷ്ണൻ. വിജയ്ക്ക് ബന്ധമുണ്ടെന്ന് ഭാര്യ സംഗീത ആരോപിക്കുന്ന നടി തൃഷയാണെന്നാണ് ശക്തമായ വാദം. സംഗീത-വിജയ് വിവാഹമോചനക്കേസ് കോടതിയിലാണ്.

തൃഷ തന്‍റെ പങ്കാളിയാണെന്ന സൂചന വിജയ് ഇതിനിടെ നൽകിയിട്ടുണ്ട്. കരിയറിൽ തുടരെത്തുടരെ സിനിമകൾ ചെയ്ത് മുന്നേറവെയാണ് തൃഷയുടെ പേര് വിജയ്‌യുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത്.

വിജയ് സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. പിന്നാലെ തൃഷയും സിനിമാ മേഖല വിടുകയാണെന്ന വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്ന ഈ വാർത്ത ശരിയാണെന്ന് സംവിധായകൻ ചിത്ര ലക്ഷ്മണൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരിക്കുകയാണിപ്പോൾ.

തൃഷയെക്കുറിച്ച് കേൾക്കുന്ന വാർത്ത ശരിയാണ്. ഈയടുത്ത് ചില നിർമാതാക്കളിൽ നിന്നാണ് ഞാൻ ഇക്കാര്യം അറിഞ്ഞത് എന്നാണ് തന്‍റെ വ്യൂവേർസിന്‍റെ ചോദ്യത്തിന് മറുപടിയായി ചിത്ര ലക്ഷ്മണൻ പറഞ്ഞത്.

തൃഷയുടെ ആരാധകരെ സംബന്ധിച്ച് നിരാശജനകമായ വാർത്തയാണിത്. തെന്നിന്ത്യൻ സിനിമാരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നായിക നിരയിൽ തുട‌രുന്ന നടിയാണ് തൃഷ. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായും ശ്രദ്ധേയ നായികാ വേഷങ്ങൾ ചെയ്തും പ്രേക്ഷക പ്രീതി നേടിയ നടി. തഗ് ലൈഫ്, വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ലി എന്നിവയാണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമകൾ. മൂന്ന് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൃഷയുടെ താരമൂല്യത്തിന് ഒട്ടും കുറവില്ല.

2015 ൽ വ്യവസായി വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹ ശേഷം കരിയർ വിടണമെന്ന നിബന്ധന അംഗീകരിക്കാൻ തൃഷ തയാറായില്ല. ഇതോടെ ഈ ബന്ധം നടി വേണ്ടെന്നു വയ്ക്കുകയും ചെയ്തു. 42 കാരിയായ തൃഷയ്ക്കു കരിയറിൽ ഇനി ഭാവിയുണ്ടോ എന്ന ചിന്തയാകാം പിന്മാറ്റത്തിന് കാരണമെന്നു വാദിക്കുന്നവരുണ്ട്. 40ന് ശേഷം നായികാനിരയിൽ തുടരുകയെന്നത് തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് ഏറെ ശ്രമകരമാണ്.

തൃഷയുമായുള്ള വിജയുടെ ബന്ധത്തിൽ നടന്‍റെ അടുത്ത വൃത്തങ്ങൾക്കു പോലും എതിർപ്പുണ്ടെന്ന് ഗായിക സുചിത്ര ഈയടുത്ത് പറഞ്ഞിരുന്നു. വളരെ നല്ല ബന്ധത്തിലായിരുന്നു വിജയ്‌യും ഭാര്യ സംഗീതയും. എപ്പോഴാണ് തൃഷ ഇടയിൽ കയറിയതെന്ന് അറിയില്ല.

വിജയ്‌യുടെ അടുത്ത് നിൽക്കുന്നവർക്കു പോലും തൃഷയോട് എതിർപ്പാണ്. വിജയ്‌യുടെ വലം കൈയാകാൻ വേണ്ടി ചുറ്റും കൂടിയിരിക്കുന്നവരാണ് എല്ലാവരും. അവർക്ക് തൃഷ വിജയ്‌യുടെ വലം കൈയായാൽ ഇഷ്‌ടപ്പെടുമോ. പാർട്ടിയിലെ ആർക്കും തൃഷയെ ഇഷ്ടമല്ല. ഡിവോഴ്സ് പെറ്റീഷൻ പുറത്തുവന്നതിനു പിന്നിൽ അവരാണെന്നും അന്ന് സുചിത്ര പറഞ്ഞിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് കന്നിയങ്കത്തിനിറങ്ങവെയാണ് വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ പുറത്തുവരുന്നത്. 2021 ലാണ് വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധം താൻ കണ്ടെത്തിയതെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ വിജയ് തയാറായില്ലെന്നുമാണ് സംഗീത ഈയടുത്തു നൽകിയ ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നത്.

Movies

പ്രണയമില്ലെങ്കിൽ എല്ലാം അർഥശൂന്യമാണ്: ചർച്ചയായി തൃഷയുടെ പോസ്റ്റ്

പ്രണയത്തെക്കുറിച്ച് നടി തൃഷ ഷെയർ ചെയ്തൊരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയം. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് തൃഷയുടെ പോസ്റ്റ്.

വിജയ്‌യുമായി ചേർന്ന് താരത്തിന്‍റെ പേര് നിരന്തരം വിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതികരണം. 

പ്രണയം പരമമല്ല, എന്നാൽ അതില്ലാത്തതെല്ലാം അർഥശൂന്യവുമാണ് എന്നൊരു വാചകം വരുന്ന തൃഷ പങ്കുവച്ചത്. 

തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല താൻ എന്ന് വ്യക്തമാക്കുന്ന മറ്റൊരു സ്റ്റോറിയും തൃഷ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഇവാങ്ക ഹിൽടൺ എന്ന കണ്ടന്‍റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച റീൽ. ‘‘ആരോടും ഒന്നിനും തർക്കിക്കാൻ താത്പര്യമില്ലാത്ത ഘട്ടത്തിലൂടെയാണ് ഞാൻ ജീവിതത്തിൽ കടന്നുപോകുന്നത്. ഒരു ആനയ്ക്ക് പറക്കാൻ കഴിയുമെന്ന് നിങ്ങൾ പറഞ്ഞാൽ ഞാനത് അംഗീകരിക്കും. അത് നിങ്ങൾ പറഞ്ഞത് ശരിയായതുകൊണ്ടല്ല, നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് താത്പര്യമില്ലാത്തതുകൊണ്ടാണ്.

എപ്പോഴും ശരിയായിരിക്കുക എന്നതിനേക്കാൾ, മനഃസമാധാനത്തിനാണ് പ്രാധാന്യമെന്ന് ഞാൻ പഠിച്ചു. ചില തർക്കങ്ങൾ തെറ്റിദ്ധാരണകളല്ല, അവ നിങ്ങളെ തളർത്തിക്കളയാനുള്ള ശ്രമമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുകൊണ്ട് നിരസിക്കുകയും എന്‍റെ മനഃസമാധാനം നിലനിർത്തുകയും ചെയ്യുന്നു’'എന്നാണ് തൃഷ പങ്കുവച്ച വീഡിയോയിലെ ഇവാങ്കയുടെ വാക്കുകൾ.

Movies

വിമാനത്താവളത്തിലും തൃഷയ്ക്ക് രക്ഷയില്ല; വിജയ്‌യെക്കുറിച്ചുളള ചോദ്യവുമായി പപ്പരാസികൾ  

നടൻ വിജയ്‌യുമായുള്ള അഭ്യൂഹങ്ങൾ കത്തിപ്പടരുന്നതിനിടയിൽ വിമാനത്താവളത്തിൽ തൃഷയെ വളഞ്ഞ് പപ്പരാസികൾ. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തൃഷയെ വളഞ്ഞ് വിജയ്‌യെക്കുറിച്ചും നിർമാതാവിന്‍റെ മകന്‍റെ വിവാഹവിരുന്നിൽ പങ്കെടുത്തതിനെക്കുറിച്ചുമായിരുന്നു ഇവർ ചോദിച്ചത്.

എന്നാൽ ചോദ്യങ്ങൾക്കൊന്നും കേട്ടഭാവം നടിക്കാതെ തൃഷ നേരെ വിമാനത്താവളത്തിനുള്ളിലേയ്ക്ക് കയറിപ്പോകുകയായിരുന്നു.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനഹർജി നൽകിയതിനുപിന്നാലെയാണ് തൃഷയ്ക്ക് നേരെയും വിവാദങ്ങൾ ഉയർന്നത്. വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്ന് സംഗീത പറഞ്ഞതാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയത്.

തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ കുടുംബ കോടതിയിലാണ് വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. ഏപ്രിൽ 20ന് ഈ ഹർജി പരിഗണനയ്ക്ക് വരും.

Movies

അത് വിജയ്‌യുടെയും തൃഷയുടെയും വ്യക്തിപരമായ കാര്യം; ഖുശ്ബു പറയുന്നു

വിജയ്‌യെയും തൃഷയെക്കുറിച്ചും ഉയരുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായി നടി ഖുശ്ബു സുന്ദർ. വ്യക്തിജീവിതം ഓരോരുത്തരുടെയും സ്വകാര്യമായ കാര്യമാണെന്നും അത് പൊതുജനങ്ങളെ ബാധിക്കാത്തിടത്തോളം കാലം ചർച്ച ചെയ്യേണ്ടതില്ലെന്നും അവർ പറഞ്ഞു.

'തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വളരെയധികം ആവേശം ഉണ്ട്. നടൻ വിജയ് അടുത്തിടെ തൃഷ കൃഷ്ണനൊപ്പം ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളതെന്നായിരുന്നു' ഖുശ്ബുവിനോടുള്ള ചോദ്യം.

താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ കാര്യമാക്കുന്നത് എന്നായിരുന്നു ഖുശ്ബു ഇതിനോട് തിരിച്ചുചോദിച്ചത്.

"ഈ സംഭവത്തിൽ ആളുകൾക്ക് എന്തു ചെയ്യാനുണ്ടെന്ന് എനിക്ക് മനസിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർ അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.

ഇത്തരം വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഇത് ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്ന് താൻ കരുതുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്.

ജനങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുപറയുകയാണെങ്കിൽ എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്കറിയാം. ഖുശ്ബു പറഞ്ഞു. ല

Movies

40 വയസായ തൃഷ ആ സാരിയും വാങ്ങി വീട്ടിലിരിക്കണമായിരുന്നു; പരിഹാസവുമായി വീണ്ടും പാർഥിപൻ

നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ വിശദ്ദീകരണവും പരിഹാസവുമായി നടൻ പാർഥിപൻ വീണ്ടും രംഗത്ത്. അവാർഡ് വേദിയിൽ വച്ച് താൻ നടത്തിയ പ്രസ്താവന തികച്ചും യാദൃച്ഛികമായി സംഭവിച്ച തെറ്റാണെന്നും എന്നാൽ അതിനെ മൂന്നാം തരം രീതിയിൽ വളച്ചൊടിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘ഹായ് ഫ്രണ്ട്സ്, എല്ലാവരും സുഖമായിരിക്കുന്നോ? തെറ്റ് എന്നത് അബദ്ധത്തിൽ സംഭവിക്കുന്നതാണ്. തപ്പ് (തമിഴിൽ) എന്നത് അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്. തെറ്റ് ചെയ്തവൻ അത് തിരുത്താൻ നോക്കണം, തപ്പ് ചെയ്തവൻ അതിൽ വിഷമിക്കണം. അതുപോലെയാണ് ഞാൻ സങ്കടം രേഖപ്പെടുത്തുന്നു എന്ന് പറയുന്നത് ഒരു രീതി, മാപ്പ് ചോദിക്കുന്നു എന്നത് മറ്റൊരു കാര്യം.

ഒരു ചടങ്ങിൽ വെച്ച് എനിക്കൊരു തെറ്റ് സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നു. സത്യത്തിൽ അത് അബദ്ധത്തിൽ സംഭവിച്ചതാണ്. ഞാൻ വേദിയിൽ വിജയ‌്‌യെ കുറിച്ചോ അജിത്തിനെ കുറിച്ചോ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് വേറൊരു ഫോട്ടോ സ്ക്രീനിൽ വന്നു. ആ ഫോട്ടോ കണ്ട ഉടനെ എന്ത് സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു.

സത്യത്തിൽ ഞാൻ ഒന്ന് പകച്ചുപോയി, അതാണ് വാസ്തവം. കുറ്റം ചുമത്തുന്ന രീതിയിൽ അവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു എന്നത് 100 ശതമാനം നുണയാണ്.

ഞാൻ ആരുടെയും അടിമയല്ല, ആരുടെ പക്കൽ നിന്നും പണം വാങ്ങി അങ്ങനെയൊരു പരിപാടിക്ക് പോയിട്ടുമില്ല. ഇപ്പോഴല്ല, മരണം വരെ ഞാൻ അത് ചെയ്യുകയുമില്ല. പണത്തിന് വേണ്ടി ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ല, പണത്തിന് വേണ്ടി ഒരു തെറ്റും ചെയ്യില്ല.

ഒരുപക്ഷേ 'ഈ ഫോട്ടോ ഇടൂ, ഞാൻ സംസാരിക്കാം' എന്ന് ഞാൻ ആരോടെങ്കിലും പറയുകയാണെങ്കിൽ, ഒരു വനിതാ ദിനത്തിൽ എനിക്ക് വേലു നാച്ചിയാരെ കുറിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ടാകാം.

ഡയാന രാജകുമാരിയെ കുറിച്ച് സംസാരിക്കാൻ ആഗ്രഹമുണ്ടാകാം. അല്ലെങ്കിൽ ഞാൻ എപ്പോഴും പറയാറുള്ള മദർ തെരേസയെ കുറിച്ച് വീണ്ടും സംസാരിക്കാൻ ആഗ്രഹിക്കാം എന്നല്ലാതെ, ഇങ്ങനെ ഞാൻ ആഗ്രഹിച്ചു എന്ന് പറയുന്നത് ശരിയല്ല. ആ ഫോട്ടോ കണ്ടപ്പോൾ എന്ത് പറയണമെന്ന് അറിയാതെ നിന്നപ്പോൾ, അടുത്തിരുന്ന പ്രിയങ്ക കുന്ദവൈ കുന്ദവൈ എന്ന് പറഞ്ഞു കൊണ്ടിരുന്നു. 

പൊന്നിയിൻ സെൽവനിലെ ആ കഥാപാത്രം ആയതുകൊണ്ട് പെട്ടെന്ന് അതൊരു വാചകമടി എന്നതിലുപരി എനിക്ക് തോന്നി. ആ ചടങ്ങിന് ഞാൻ വന്നപ്പോൾ കലൈവാണർ അരംഗത്തിൽ ഒരു അരമണിക്കൂർ ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞപ്പോൾ ഞാൻ ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അപ്പോൾ 'വലൈ പേച്ച്' അന്തനൻ ഈ പരിപാടിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. വിജയ് ഇപ്പോൾ എത്ര ഉയരത്തിൽ എത്തിയിരിക്കുന്നു, അടുത്തത് അദ്ദേഹം തന്നെ എന്ന നിലയിലേക്ക് വളരുമ്പോൾ, ഈ സ്ത്രീ (തൃഷ) എന്ത് ചെയ്യണമായിരുന്നു? ഇവർക്ക് 40 വയസിന് മുകളിലായി. ഇവർക്ക് 'ഞാൻ വരുന്നില്ല, നിങ്ങൾ പോയിട്ട് വരൂ' എന്ന് പറഞ്ഞ് ആ ഇമേജ് കാത്തുസൂക്ഷിക്കാമായിരുന്നു.

അവർ വീട്ടിലിരിക്കുകയും വിജയ് മാത്രം പോകുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് പലരും സംസാരിക്കുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകൻ പോലും എന്നോട് പറഞ്ഞത്, മാച്ചിംഗ് ആയ സാരി വാങ്ങി നൽകിയാൽ പോലും 'ഈ സാരി ഉടുത്ത് ഞാൻ വീട്ടിലിരിക്കാം, നിങ്ങൾ പോയിട്ട് വരൂ' എന്ന് അവർ പറയണമായിരുന്നു എന്നാണ്. ഇങ്ങനെ പല വാർത്തകളും വന്നുകൊണ്ടിരുന്നു.

യഥാർഥത്തിൽ വിജയ് സർ രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരും. കരൂർ പ്രശ്നത്തിൽ പോലും ഇത്ര വലിയ ബാധ്യത വരാത്ത രീതിയിലായിരുന്നു വിമർശനങ്ങൾ. പക്ഷേ ഈ ഒരു ചടങ്ങ് അദ്ദേഹത്തിന് വലിയൊരു തിരിച്ചടിയായി.

ഈ ചടങ്ങിൽ ആ സ്ത്രീ പങ്കെടുക്കാതിരിക്കാമായിരുന്നു എന്നത് എന്‍റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അത് പറയാൻ വേണ്ടിയല്ല ഞാൻ ആ വേദിയിൽ പോയത്. അവിടെ ആരൊക്കെ സംസാരിക്കണം എന്നത് മുൻകൂട്ടി തീരുമാനിച്ച കാര്യമായിരുന്നു. അതുകൊണ്ട് ഇവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണം എന്ന വലിയ ലക്ഷ്യമൊന്നും എനിക്കില്ല. 'കുന്ദവൈയെ' വീട്ടിൽ തന്നെ വയ്ക്കാമായിരുന്നു, പുറത്ത് വന്നതുകൊണ്ടല്ലേ ഇത്രയും വലിയ പ്രശ്നമായത് എന്നൊരു ആത്മഗതമായിരുന്നു അത്. സത്യത്തിൽ അതൊരു വലിയ വിഷമം മാത്രമാണ്.

അതുകൊണ്ടാണ് സുഹൃത്ത് സമുദ്രക്കനി സംസാരിക്കുമ്പോൾ 'നീ ആരോടാണ് നിന്‍റെ ഈഗോ കാണിക്കുന്നത്? എന്തിനാണ് ഇത്ര വലിയ ഈഗോ? ആരെയാണ് പേടിപ്പിക്കാൻ നോക്കുന്നത്?' എന്ന് ചോദിച്ചത്. അദ്ദേഹവും പണം വാങ്ങി സംസാരിച്ചതല്ല, സ്നേഹം കൊണ്ടുള്ള ആകുലതയിൽ അദ്ദേഹത്തെ അറിയാതെ പറഞ്ഞുപോയതാണ്. ഇതൊക്കെ കഴിഞ്ഞ് ഞാൻ വേദിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ സുഹൃത്ത് പാണ്ഡെ പറഞ്ഞു, ആ കുന്ദവൈ വിഷയം മാത്രം നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു എന്ന്. ഞാൻ കാരണം ചോദിച്ചപ്പോൾ 'നാളെ നോക്കൂ' എന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ, ഉടൻ തന്നെ അതിനൊരു പരിഹാരം കാണണമെന്ന് കരുതി ഗലാട്ടയിലെ അരുണ മാഡത്തിന് മെസ്സേജ് അയച്ചു. നേരം വൈകിയതുകൊണ്ട് വിളിച്ചില്ല. ദയവായി അത് ഡിലീറ്റ് ചെയ്യണം, അതൊരു മോശം കാര്യമായി മാറരുത് എന്ന് പറഞ്ഞു. പക്ഷേ പിറ്റേന്ന് രാവിലെ നോക്കുമ്പോൾ വേറൊരു വിഡിയോയിലൂടെ അത് പുറത്തുവന്നിരുന്നു.

അതൊരു വലിയ ബാധ്യതയായത് എങ്ങനെയെന്നാൽ, ഞാൻ പറഞ്ഞത് ഒരു സ്ത്രീയെ കുറിച്ചാണ്. എനിക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരു മൂന്നാം വ്യക്തിയെ കുറിച്ച്. ഈ പ്രശ്നത്തിൽ മൂന്ന് പേരെ എടുത്താൽ, ഒന്ന് എന്‍റെ പ്രിയ സുഹൃത്ത് വിജയ്. അദ്ദേഹത്തിന്‍റെ വളർച്ചയിൽ സന്തോഷിക്കുന്ന ആളാണ് ഞാൻ. രണ്ട്, അദ്ദേഹത്തിന്റെ ഭാര്യ. കോടതി തീരുമാനിക്കുന്നത് വരെ അവർ തന്നെയാണ് ഭാര്യ. ആ സ്ഥാനത്താണ് അവർ ഇരിക്കുന്നത്.

അപ്പോൾ ഈ മൂന്നാം വ്യക്തിയെ കുറിച്ച് സംസാരിക്കേണ്ട ആവശ്യം എനിക്കില്ല. പക്ഷേ ഞാൻ പറഞ്ഞത് അവർ വീട്ടിൽ ഇരിക്കാമായിരുന്നു എന്നാണ്. ഇത് സ്ത്രീകൾക്കെതിരായ ഒന്നാണെന്നും, സ്ത്രീകൾ വീട്ടിൽ തന്നെ ഇരിക്കണം എന്ന് ഞാൻ പറഞ്ഞതായും പലരും വ്യാഖ്യാനിച്ചപ്പോൾ എനിക്ക് വിഷമം തോന്നി.

പാണ്ഡെ പറഞ്ഞതുപോലെ അത് ഒഴിവാക്കാമായിരുന്നു. തെറ്റ് സംഭവിച്ച സ്ഥിതിക്ക് സംസാരിക്കുമ്പോൾ വാക്കുകൾ തെറ്റിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട്, എല്ലാം കൃത്യമായി എഴുതി റിക്കാർഡ് ചെയ്ത് 'ഹാപ്പി വിമൻസ് ഡേ'ക്ക് എഐ വഴി ഒരു വിഡിയോ ചെയ്യാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് തന്നെ എന്‍റെ സങ്കടം അറിയിച്ചുകൊണ്ടുള്ള റെക്കോർഡിംഗ് കഴിഞ്ഞു. പക്ഷേ എഐ വർക്ക് കഴിയാൻ രാത്രി എട്ടു ഒൻപത് മണിയായി. അത് പോസ്റ്റ് ചെയ്യാൻ നേരം ഒരു ട്വീറ്റ് വന്നു.

സംഘാടകർ പറഞ്ഞതായി അതിൽ കണ്ടത്, ഞാൻ തന്നെ ആവശ്യപ്പെട്ടാണ് ആ ഫോട്ടോ ഇട്ടത് എന്നാണ്. ഞാൻ സങ്കടം രേഖപ്പെടുത്തിയത് വളരെ ആത്മാർഥമായാണ്. ഇങ്ങനെയൊരു ട്വീറ്റ് (തൃഷ) വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ സങ്കടം രേഖപ്പെടുത്തില്ലായിരുന്നു. അത് കണ്ടപ്പോൾ ഉണ്ടായ വാശിയാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യാൻ എനിക്ക് പ്രചോദനമായത്.

ഹായ് ഫ്രണ്ട്സ്, ഇതൊരു നീണ്ട കുറിപ്പാണ്. കാരണം ഒരു മൂന്നാം വ്യക്തിയുടെ മൂന്നാംതരം ട്വീറ്റ് എന്നിലുണ്ടാക്കിയ ആഘാതം വലുതാണ്. എന്‍റെ പ്രവൃത്തിയെ അവർ വിമർശിക്കരുത് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ അടുത്ത കാലത്തായി അവരെക്കുറിച്ച് വന്ന അശ്ലീലവും മോശവുമായ ഒന്നിനും അവർ മറുപടി നൽകിയില്ല. ഒരു രാഷ്ട്രീയ പാർട്ടി നേതാവ് ഉൾപ്പെടെ സംസാരിച്ചപ്പോൾ അവർ പ്രതികരിച്ചിരുന്നെങ്കിൽ ഞാൻ ഇതിനെ സ്വാഗതം ചെയ്യുമായിരുന്നു.

അതിനൊന്നും പ്രതികരിക്കാതെ എന്നോട് മാത്രം കടുത്ത പ്രതിഷേധം അറിയിച്ചതുകൊണ്ട്, ഞാൻ സങ്കടം രേഖപ്പെടുത്തിയത് തെറ്റായിപ്പോയി എന്ന് പലരും പറയുന്നുണ്ട്. നിങ്ങൾ എന്തിന് മാപ്പ് ചോദിക്കണം? എന്ന് ചോദിച്ച് പല ഗ്രൂപ്പുകളും ഹാഷ്‌ടാഗുകളും തുടങ്ങിയിട്ടുണ്ട്.

ഞങ്ങൾ പാർഥിപനോടൊപ്പം എന്ന രീതിയിൽ ഹാഷ്ടാഗുകൾ നിറയെ വരുന്നുണ്ട്.  എന്നോടൊപ്പം നിൽക്കുന്ന സുഹൃത്തുക്കൾക്കെല്ലാം നന്ദി. കദനം നിങ്ങൾ എന്‍റെ പക്ഷത്തല്ല, സത്യത്തിന്‍റെ പക്ഷത്താണ് നിൽക്കുന്നത് എന്നുള്ളതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു''. പാർത്ഥിപൻ പറഞ്ഞു.

അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവനിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരുപറഞ്ഞ് അധിക്ഷേപസ്വഭാവമുള്ള പരാമർശം നടൻ നടത്തിയത്.

അറിവില്ലായ്മയിൽനിന്ന് വരുന്ന ക്രൂരമായ വാക്കുകൾ, ലക്ഷ്യമിടുന്ന വ്യക്തിയേക്കാൾ പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെയാണ് വെളിപ്പെടുത്തുകയെന്ന് തൃഷ പ്രതികരിച്ചിരുന്നു. 

Movies

എപ്പോഴും പ്രിയപ്പെട്ടവനായി അദ്ദേഹം കൂടെയുണ്ടാകും... വിജയ്‌യെക്കുറിച്ചുള്ള തൃഷയുടെ വാക്കുകൾ

വിജയ്-സംഗീത വിവാഹമോചനം, തൃഷയുമായുള്ള ബന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇപ്പോൾ തൃഷ നേരത്തെ നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. വിജയ് തന്‍റെ കരിയറിൽ എന്നും സ്പെഷൽ ആയിരിക്കുമെന്നാണ് തൃഷ അന്നു പറഞ്ഞിരുന്നു. വിജയ്‍ക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചാണ് തൃഷ വാചാലയായത്. 

വിജയ് എപ്പോഴും പ്രിയപ്പെട്ടവനായി കൂടെയുണ്ടാകും. അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണ്. ഗില്ലിയുടെ തുടക്കത്തിൽ അദ്ദേഹവുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. പിന്നീട് ക്രമേണ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

ഏറ്റവും വലിയ ഹിറ്റുകൾ എനിക്ക് സമ്മാനിച്ച സഹതാരമാണ് അദ്ദേഹം. വിജയ് സെറ്റിൽ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. വളരെ മാന്യമായ പെരുമാറ്റമാണ് അദ്ദേഹത്തിന്‍റേത്. എപ്പോഴും പ്രിയപ്പെട്ടവനായി അദ്ദേഹം കൂടെയുണ്ടാകും... തൃഷ പറഞ്ഞു.

നിലവിലെ വിവാദങ്ങളിൽ തൃഷ പ്രതികരിച്ചിട്ടില്ലെങ്കിലും വിജയ് തന്‍റെ നിലപാടുകൾ മുൻപ് പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

ചെങ്കൽപ്പേട്ട് കോടതിയിൽ സംഗീത വിവാഹമോചന ഹർജി നൽകിയതോടെയാണ് വിജയ്‌യുടെ കുടുംബപ്രശ്നങ്ങൾ കാട്ടുതീപോലെ തമിഴകത്തു പടർന്നത്. ഹർജിയിൽ വിജയ്‌യുടെ വിവാഹേതരബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ഒരു സുപ്രസിദ്ധ നടിയുമായി ബന്ധമുണ്ടെന്നാണ് സംഗീത പറയുന്നത്. തൃഷയാണ് ആ നടിയെന്ന് കോളിവുഡിൽ പരസ്യമായ രഹസ്യമാണെന്നു സമൂഹമാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്‍റെ മകന്‍റെ വിവാഹ റിസപ്ഷനിൽ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്.

വിജയ്‌യും ഭാര്യ സംഗീതയും 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചിതരാകുന്നു എന്ന വാർത്തയ്ക്കു പിന്നാലെയാണ് വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയതെന്നും ശ്രദ്ധേയമാണ്.

Movies

അതൊന്നും ശ്രദ്ധിക്കേണ്ടതില്ല... വിവാഹമോചന വാര്‍ത്തകളോടും തൃഷയുമായുള്ള ബന്ധത്തോടും പ്രതികരിച്ച് വിജയ്

വിവാഹമോചനം, നടി തൃഷയുമായുള്ള ബന്ധം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറും ടിവികെ തലവനുമായ വിജയ്.

വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വിവാഹമോചന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പുകയുമ്പോള്‍, പതിവ് ശൈലിയില്‍ ശാന്തനായി, അതേസമയം ഉറച്ചവാക്കുകളുമായി ഇളയദളപതി രംഗത്തെത്തി.

ടിവികെയുടെ വനിതാദിനാഘോഷത്തിലായിരുന്നു ആരാധകരെ ആവേശഭരിതരാക്കിയ പ്രസംഗം. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന അണികളോടായിരുന്നു വിജയ്‌യുടെ വൈകാരികമായ പ്രതികരണം.

ചില ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. അതിനുവേണ്ടി നിങ്ങള്‍ വാദിക്കുന്നതും വേദനിക്കുന്നതും കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊന്നും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ല.

എന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ നോക്കിക്കൊള്ളാം. നമുക്ക് മുന്നില്‍ ജനങ്ങളുടെ വലിയ പ്രശ്‌നങ്ങളുണ്ട്, അതില്‍ ശ്രദ്ധിക്കാം. ആത്മവിശ്വാസം കൈവിടരുത്, നല്ലതു മാത്രമേ സംഭവിക്കൂ...' - വിജയ് പറഞ്ഞു.

വിവാഹമോചനത്തെയോ, തൃഷയുമായി ബന്ധപ്പെടുത്തി വരുന്ന ഗോസിപ്പുകളെയോ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും തന്നെ വളയുന്ന വിവാദങ്ങള്‍ക്കുള്ള കൃത്യമായ മറുപടി ആയിരുന്നു വിജയ്‌യുടെ വാക്കുകള്‍.

വിജയ് വേദിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും നിയമപോരാട്ടം മുറുകുകയാണ്. ഭാര്യ സംഗീത ചെങ്കല്‍പേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവന്നതും തൃഷയോടൊപ്പം വിവാഹവിരുന്നില്‍ പങ്കെടുത്തതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വിജയ്‌യുടെ വീട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ചെന്നൈയില്‍ മറ്റ് അഭയസ്ഥാനമില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു.

സമാധാനപരമായ വേര്‍പിരിയലിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും കോടതിയെ സമീപിച്ചാല്‍ വീട്ടില്‍നിന്ന് പുറത്താക്കുമെന്ന് അഭിഭാഷകന്‍ മുഖേന വിജയ് ഭീഷണിപ്പെടുത്തിയതായും സംഗീത ആരോപിക്കുന്നു.

സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ ചുവടുമാറ്റത്തിനിടയില്‍ ഈ വിവാദങ്ങള്‍ വലിയ തിരിച്ചടിയാകുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. എന്നാല്‍, തന്‍റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നാണ് വിജയ് പറയുന്നത്.

Movies

അഭ്യൂഹങ്ങളെല്ലാം അപ്പോൾ ശരിയോ? വിവാദങ്ങൾക്കിടെ പൊതുവേദിയിൽ ഒരേ കാറിൽ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  

സോഷ്യൽ മീഡിയയിലും തമിഴ് സിനിമാ ലോകത്തും സജീവമായ വിവാഹമോചന വാർത്തകൾക്കിടയിൽ, നടി തൃഷയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ദളപതി വിജയ്. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്‍റെ മകന്‍റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് വിജയ‌്‌യും തൃഷയും ഒന്നിച്ചെത്തിയത്. 

വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽതൃഷയ്ക്കൊപ്പമുള്ള വിജയ്‌യുടെ ഈ വരവ് ആരാധകർക്കിടയിലും സിനിമാ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ചടങ്ങിലേക്ക് വിജയ്‌യും തൃഷയും ഒരേ വാഹനത്തിലാണ് എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളുമാണ് ഇവർ ധരിച്ചിരിക്കുന്നത്. വിവാഹ വേദിയിലേക്ക് ഇരുവരും നടന്നു വരുന്നതിന്‍റെ വീഡിയോകൾ ഇതിനോടകം തന്നെ ഇന്‍റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു.

ലിയോ എന്ന ചിത്രത്തിന് ശേഷം വിജയ്-തൃഷ ജോഡികൾ വീണ്ടും ഒന്നിച്ചു കാണാൻ കഴിഞ്ഞതിന്‍റെ ആവേശത്തിലാണ് ഒരു വിഭാഗം ആരാധകർ.

Viral

വിവാദങ്ങളിൽ മൗനം പാലിച്ച് വിജയ്; വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് തൃഷ

തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ മേഖലയെയും ഒരുപോലെ ഉലച്ചുകൊണ്ടാണ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്.

വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ 25 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ചെങ്ങൽപട്ട് കുടുംബ കോടതിയിൽ സംഗീത ഹർജി നൽകിയതായാണ് വിവരം.

വിജയ്‌യുടെ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നേരത്തെയും ഉയർന്നിരുന്നെങ്കിലും, കോടതിയിൽ ഹർജി ഫയൽ ചെയ്തെന്ന പുതിയ വാർത്തകൾ ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

വിവാഹമോചന ഹർജിയിൽ വിജയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിജയ്‌ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നും ഇത് തന്‍റെ കുടുംബജീവിതത്തിൽ വലിയ മാനസിക പ്രയാസങ്ങൾക്കും തകർച്ചയ്ക്കും കാരണമായെന്നുമാണ് സംഗീതയുടെ വാദം.

ഈ ആരോപണങ്ങൾക്ക് പിന്നാലെ തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. വിജയ്‌യുടെ കുടുംബം തകരാൻ കാരണം തൃഷയാണെന്ന് ആരോപിച്ച് പലരും നടിക്കെതിരെ തിരിഞ്ഞതോടെ വിഷയം കൂടുതൽ വഷളായി.

ഇതിനിടെ തൃഷ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടു. വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ആശംസയും ചിത്രവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ടെങ്കിലും ഫോളോവിംഗ് ലിസ്റ്റിൽ വിജയ് ഇല്ലാത്തത് പല സംശയങ്ങൾക്കും ഇടനൽകുന്നു.

എന്നാൽ തൃഷ നേരത്തെയും വിജയ്‌യെ ഫോളോ ചെയ്തിരുന്നില്ലെന്ന് ഒരു വിഭാഗം ആരാധകർ വാദിക്കുന്നുണ്ട്. വിവാഹമോചന വാർത്തകൾക്ക് പിന്നാലെ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയും പിതാവിനെ സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്.

തന്‍റെ അമ്മ നേരിടുന്ന വിഷമങ്ങളിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന സഞ്ജയ് അച്ഛനുമായി അകൽച്ചയിലാണെന്ന സൂചനകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്.

ഇതിനിടെ രാഷ്ട്രീയ രംഗത്തുനിന്നും വിജയ്‌ക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ ഉയർന്നിരുന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിജയ്‌യെയും തൃഷയെയും ബന്ധപ്പെടുത്തി നടത്തിയ വിവാദ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

അന്ന് നടി തൃഷ നിയമനടപടികളുമായി മുന്നോട്ട് പോയെങ്കിലും വിജയ് ഈ വിഷയത്തിൽ മൗനം പാലിക്കുകയാണുണ്ടായത്.

Movies

ഹോം ബ്രേക്കർ, ജസ്റ്റിസ് ഫോർ സംഗീത; തൃഷയുടെ കമന്‍റ് ബോക്സ് നിറയുന്നു  

വിജയ്‌യുമായുള്ള ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് താരത്തിന്‍റെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ നടി തൃഷയ്ക്ക് നേരെ സൈബർ ആക്രമണം. തൃഷയുടെ ഇൻസ്റ്റഗ്രാമിൽ കമന്‍റിട്ടാണ് ഈ വാർത്തകളിൽ ചിലർ പ്രതികരിക്കുന്നത്.

ജസ്റ്റിസ് ഫോർ സംഗീത എന്ന ഹാഷ് ടാഗുകളും തൃഷയുടെ ചിത്രത്തിന് താഴെ കമന്‍റായി കുറിച്ചിട്ടുണ്ട്. നല്ല പണിയാണ് നിങ്ങൾ കാണിച്ചിരിക്കുന്നത്, ഹോം ബ്രേക്കർ തുടങ്ങി കമന്‍റുകളുടെ പെരുമഴയാണ് തൃഷയുടെ ഇൻബോക്സിൽ നിറയുന്നത്.

ഒരു വലിയ തിരമാല വരുന്നുണ്ട്, നിങ്ങളുടെ കമന്‍റ് ബോക്സ് ഓഫ് ആക്കുന്നതാണ് നല്ലത് എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. തൃഷ ഹാപ്പി ആയില്ലേ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

Movies

തൃഷയേയും വിജയ്‌യേയും ചേർത്ത് അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ  

തൃഷയ്ക്കെതിരെയും വിജയ്‌ക്കെതിരെയും നടത്തിയ അധിക്ഷേപ പരമാർശത്തിൽ ഖേദം പ്രകടപ്പിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ.

അബദ്ധത്തിൽ സംഭവിച്ചതാണ് അത്തരമൊരു പരാമർശമെന്നാണ് നൈനാറിന്‍റെ വിശദീകരണം. അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി തൃഷ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം.

'അത് അബദ്ധത്തിൽ പറഞ്ഞ പരാമർശമാണ്. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗത്തിന്‍റെ അധ്യക്ഷ വനതി ശ്രീനിവാസനും അണ്ണാമലൈയും എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്‍റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു'. നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

രാഷ്ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിലും സജീവമാകണമെങ്കിലും വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം എന്നായിരുന്നു നൈനാർ നടത്തിയ വിവാദ പരാമർശം.

ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തൃഷ ഇതിനോട് പ്രതികരിച്ചത്. താൻ ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. രാഷ്ട്രീയനിലപാടുകളിൽ നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

Movies

വർഷങ്ങൾ നീണ്ട പിണക്കത്തിന് വിരാമം; ഒടുവിൽ കൂട്ടുകൂടി നയനും തൃഷയും

ഇൻസ്റ്റഗ്രാം ഫീഡുകളെ ത്രസിപ്പിക്കുന്ന ചിത്രമായിരുന്നു നയൻതാര ഏറ്റവും അവസാനമായി പങ്കുവച്ച പോസ്റ്റ്. നയൻതാരയും തൃഷയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളാണ് അതെങ്കിലും അതിന്‍റെ പിന്നിലെ കഥകൾ വർഷങ്ങൾ നീണ്ട പിണക്കത്തിന്‍റെ അവസാനം കൂടിയാണ്.

ഇരുവരും അത്രനല്ല സൗഹൃദത്തിലല്ല എന്നത് കോളിവുഡിലെ സംസാരവിഷയങ്ങളിലൊന്നായിരുന്നു. ഇതിനെല്ലാം മറുപടിയാണ് നയൻതാര നൽകിയിരിക്കുന്നത്. തൃഷയ്ക്കൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന നയനെ ചിത്രങ്ങളിൽ കാണാം.

നേരിൽ കണ്ടാൽ പോലും മുഖം തിരിക്കുന്ന വിധത്തിലുള്ള ശത്രുക്കളായിരുന്നു ഇവരെന്നാണ് ഇൻഡസ്ട്രിയിൽ നിറഞ്ഞുനിന്നിരുന്ന സംസാരം. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിൽ നയനൊപ്പം തൃഷയെ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തില്‍ നിന്നും അവസാന നിമിഷം തൃഷ പിന്‍മാറിയിരുന്നു. പിന്നീട് ആ വേഷം സമാന്ത ചെയ്തു.

2000കളുടെ അവസാനത്തിൽ, നയൻതാര- തൃഷ ശത്രുത ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിലും തൃഷയുമായി താനത്ര സുഖത്തിൽ അല്ലെന്ന് നയൻതാര പറയാതെ പറയുന്നുണ്ട്.

തൃഷ, ശ്രിയ ശരൺ തുടങ്ങിയ സമപ്രായക്കാരുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോൾ നയൻതാര പറഞ്ഞതിങ്ങനെ ‘‘ഫ്രണ്ട്സ് എന്നത് അലക്ഷ്യമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു വലിയ വാക്കാണ്. ഞാൻ തൃഷയുമായി സൗഹൃദത്തിലല്ല.

 

Latest News

Corehub Up