Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transport Minister

പ്രിയദർശിനി പദ്ധതി; പണം തരാൻ സ്ത്രീ യാത്രക്കാർ തയാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയിൽ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. സൗജന്യ യാത്രയ്ക്ക് അർഹരായ സ്ത്രീകൾ ടിക്കറ്റ് തുക നൽകാൻ തയാറായാലും വാങ്ങില്ലെന്ന് മന്ത്രി പറഞ്ഞു.

ഇങ്ങനെ പണം വാങ്ങിയാൽ അത് അത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിറ്റി ഫാസ്റ്റ് ബസുകളെ തിരിച്ചറിയാനാണ് അവയിൽ സ്റ്റിക്കറുകൾ പതിച്ചത്. തിരുവനന്തപുരത്ത് നിലവിൽ 384 സിറ്റി ഫാസ്റ്റ് ബസുകളാണുള്ളത്. ഇതിൽ ഒരൊറ്റ ഓർഡിനറി ബസും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല. പകരം, രണ്ട് സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി ബസുകളാക്കി മാറ്റുകയുണ്ടായി. പൊഴിയൂർ – അഞ്ചുതെങ്ങ്, പാപ്പനംകോട് – വികാസ് ഭവൻ റൂട്ടുകളിൽ ആണിതെന്നും മന്ത്രി വിശദീകരിച്ചു.

ചൊവ്വാഴ്ച മാത്രം 18.56 ലക്ഷം പേരാണ് ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത്. ഇതിൽ 11.84 ലക്ഷം പേരും സ്ത്രീകളാണ്. ഈ ദിവസത്തെ സൗജന്യ യാത്രയുടെ ഭാഗമായി ഉണ്ടായ നഷ്ടം നികത്താൻ 2.46 കോടി രൂപ കെഎസ്ആർടിസിക്ക് സർക്കാർ കൈമാറണമെന്നും മന്ത്രി പറഞ്ഞു.

 

 

Kerala

ഗതാഗതമന്ത്രിയുടെ വസതിക്കുമുന്നിൽ ഭിക്ഷ യാചിച്ചു സമരം ഒന്നിന്

തൃശൂർ: കൈയിൽ പിച്ചച്ചട്ടിയേന്തി ഗതാഗതമന്ത്രിയുടെ തിരുവനന്തപുരത്തുള്ള വസതിക്കുമുമ്പിൽ ഭിക്ഷയാചിച്ചു പ്രതിഷേധസമരത്തിനൊരുങ്ങി വാഹന പുകപരിശോധനാകേന്ദ്രം ഉടമകളും ടെക്നീഷന്മാരും.

നവംബർ ഒന്നിനാണു സമരം. ഇതിന്‍റെ തുടർച്ചയായി കെഎസ്‌ആർടിസി തുടങ്ങാനിരിക്കുന്ന വാഹന പുകപരിശോധനാകേന്ദ്രങ്ങൾ ഉപരോധിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പുകപരിശോധനാകേന്ദ്രങ്ങൾ ചെറുകിടവ്യവസായമായി കണക്കാക്കി സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക, ഒരുവർഷം കാലാവധിയുള്ള പെട്രോൾ വാഹനങ്ങളുടെ വെട്ടിക്കുറച്ച ഫീസ് പുനഃക്രമീകരിക്കുക, വാഹൻ പിയുസി സൈറ്റിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പ്രതിഷേധസമരം സംഘടിപ്പിക്കുന്നത്.

പത്രസമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ പൊലൂഷൻ ടെസ്റ്റിംഗ് ടെക്നീഷ്യൻസ് ആൻഡ് ഓണേഴ്സ് വർക്കിംഗ് പ്രസിഡന്‍റ് ഗിരിഷ് പാലാഴി, ജനറൽ സെക്രട്ടറി ഷിബിൻ, വൈസ് പ്രസിഡന്‍റുമാരായ വിപിൻദാസ്, സജീവൻ പള്ളായിൽ, ല‌ത സുരേഷ് എന്നിവർ പങ്കെടുത്തു.

Latest News

Corehub Up