Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TravelDiaries

Special

വെള്ളക്കാർക്ക് ഒരു നീതി, ഇന്ത്യക്കാർക്ക് മറ്റൊരു നീതി; വിദേശ വിമാനത്താവളത്തിലെ യാത്രയ്ക്കിടെ ഇന്ത്യൻ യുവതി നേരിട്ട വിവേചനം

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ താൻ നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചുകൊണ്ട് അന്നപൂർണ എന്ന ഇന്ത്യൻ സഞ്ചാരി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

എല്ലാ യാത്രാരേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകളും കൈവശമുണ്ടായിട്ടും, ഇന്ത്യൻ പാസ്‌പോർട്ട് ആണെന്ന കാരണത്താൽ വിയറ്റ്നാം എയർലൈൻസ് അധികൃതർ തന്നെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.

ലാവോസിൽ നിന്ന് കംബോഡിയയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് വിമാനത്താവള അധികൃതർ നൂലാമാലകൾ സൃഷ്ടിച്ചത്. താൻ ഒരു യഥാർഥ വിനോദസഞ്ചാരിയാണെന്ന് തെളിയിക്കാൻ 400 ഡോളർ പണമായി കാണിക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചു.

തന്‍റെ ഡിജിറ്റൽ ബാങ്ക് രേഖകളോ മുൻകാലത്തെ കംബോഡിയൻ യാത്രാ ചരിത്രമോ പരിഗണിക്കാൻ അവർ തയ്യാറായില്ലെന്ന് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നു.

ഏതാനും ആഴ്ചകൾക്ക് മുൻപ് ബാങ്കോക്ക് വഴി കംബോഡിയയിൽ പ്രവേശിച്ചപ്പോൾ കാർഡ് ഉപയോഗിച്ചാണ് വിസാ നിരക്ക് അടച്ചിരുന്നത്.

എന്നാൽ ഇത്തവണ നിയമങ്ങൾ പെട്ടെന്ന് മാറിയത് തന്നെ ബുദ്ധിമുട്ടിച്ചുവെന്നും, നിയമത്തിന്‍റെ ഔദ്യോഗിക രേഖകൾ ആവശ്യപ്പെട്ടപ്പോൾ ഒരു മെസഞ്ചർ ഗ്രൂപ്പിലെ ചാറ്റുകളാണ് അധികൃതർ കാണിച്ചതെന്നും ഇവർ ആരോപിക്കുന്നു.

വിദേശ രാജ്യങ്ങളിൽ പാശ്ചാത്യ സഞ്ചാരികൾക്ക് ലഭിക്കുന്ന പരിഗണനയോ ബഹുമാനമോ പലപ്പോഴും ഇന്ത്യക്കാർക്ക് ലഭിക്കുന്നില്ലെന്ന കടുത്ത വിമർശനവും അന്നപൂർണ ഉയർത്തുന്നുണ്ട്.

ഇന്ത്യൻ യാത്രികർ അനധികൃതമായി കുടിയേറാൻ എത്തുന്നവരാണെന്ന മുൻവിധി അധികൃതരുടെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.

ലാവോസ് അതിർത്തി കടക്കുമ്പോഴും സമാനമായ തടസങ്ങൾ ഉണ്ടായതായി ഇവർ വെളിപ്പെടുത്തി. ഈ വീഡിയോ പുറത്തുവന്നതോടെ സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പേർ പ്രതികരണങ്ങളുമായി എത്തി.

ഇന്ത്യൻ സഞ്ചാരികൾ മാത്രമല്ല, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും ഇത്തരം കർശനമായ പരിശോധനകൾക്ക് വിധേയരാകാറുണ്ടെന്ന് ചിലർ കമന്‍റുകളിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ യാത്രകളിൽ ഇത്തരം അപ്രതീക്ഷിത തടസങ്ങൾ സ്വാഭാവികമാണെന്നും, മുൻകരുതലായി പണം കയ്യിൽ കരുതുകയാണ് വേണ്ടതെന്നുമാണ് മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം.

ഏതായാലും ഇന്ത്യൻ സഞ്ചാരികളോടുള്ള വിദേശ വിമാനത്താവളങ്ങളിലെ മനോഭാവം ഇപ്പോൾ വീണ്ടും സജീവമായ ഒരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

 

Viral

താജ്മഹലിന്‍റെ പിന്നാമ്പുറത്തെ ആരും കാണാത്ത കറുത്ത വശം; വൈറലായി വിദേശ വിനോദസഞ്ചാരികളുടെ വീഡിയോ

ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രണയസ്മാരകമായ താജ്മഹലിന്‍റെ തിളക്കത്തിന് മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള മലിനീകരണത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്.

ഇന്ത്യയുടെ അഭിമാനസ്തംഭമായ ഈ ചരിത്രസ്മാരകത്തിന്‍റെ യഥാർഥ അവസ്ഥ ഒരു ഔദ്യോഗിക ഏജൻസിയോ ഭരണാധികാരികളോ അല്ല, മറിച്ച് വിദേശത്തുനിന്നെത്തിയ വിനോദസഞ്ചാരികളാണ് ലോകത്തിന് മുന്നിലെത്തിച്ചത്.

പോളണ്ടിൽ നിന്നുള്ള സഞ്ചാരികൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ താജ്മഹലിന്‍റെ തൊട്ടുപിന്നിലൂടെ ഒഴുകുന്ന മലിനജല ഓടയും പരിസരത്തെ മാലിന്യക്കൂമ്പാരവുമാണ് പ്രകടമാകുന്നത്.

താജ്മഹലിന്‍റെ മനോഹാരിത കാണാനെത്തിയ സഞ്ചാരികൾക്ക് ദുർഗന്ധം വമിച്ച് ഒഴുകുന്ന ഈ കറുത്ത അഴുക്കുചാൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അസഹ്യമായ മണത്തിൽ നിന്നും രക്ഷപ്പെടാൻ മൂക്കും വായയും പൊത്തിപ്പിടിക്കുന്ന വിനോദസഞ്ചാരികളെ വീഡിയോയിൽ കാണാം.

മനോഹരമായ മാർബിൾ മന്ദിരവും അതിന് തൊട്ടടുത്തുള്ള ഇത്തരമൊരു മോശം സാഹചര്യവും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി 'യഥാർഥ ഇന്ത്യ ഇതാണ്' എന്ന് വീഡിയോയിൽ അവർ പരിഹസിക്കുന്നുമുണ്ട്.

പ്രശസ്തമായ ഈ വിനോദസഞ്ചാര കേന്ദ്രത്തിന് ചുറ്റുമുള്ള വൃത്തിഹീനമായ അന്തരീക്ഷം തങ്ങളെ മടുപ്പിച്ചുവെന്നും സ്മാരകത്തിന് പുറത്തെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.

സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായ ഈ ദൃശ്യങ്ങൾക്ക് താഴെ ഇന്ത്യക്കാരും വിദേശികളുമായ നിരവധി ആളുകളാണ് തങ്ങളുടെ അമർഷം രേഖപ്പെടുത്തിയത്.

ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നായിട്ടും സ്മാരകത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും തെരുവുകളും ചേരിസമാനമായി തുടരുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് പലരും കമന്‍റ് ചെയ്തു.

ഈജിപ്തിലെ പിരമിഡുകൾക്ക് സമീപവും സമാനമായ രീതിയിൽ മാലിന്യങ്ങൾ കാണാറുണ്ടെന്ന് ചിലർ താരതമ്യം ചെയ്തപ്പോൾ, ഡൽഹിയും ആഗ്രയുമടക്കമുള്ള നഗരങ്ങളിലെ മലിനീകരണം കാരണം ഇന്ത്യയിലേക്ക് ഇനി മടങ്ങി വരാൻ ആഗ്രഹിക്കുന്നില്ലെന്ന് പോലും ചില വിദേശ സഞ്ചാരികൾ കുറിച്ചു.

സ്മാരകത്തിന് ഉള്ളിൽ പ്രവേശിക്കുന്നത് വരെ നേരിടേണ്ടി വരുന്ന അപരിചിതരുടെ ശല്യവും തിരക്കും സന്ദർശകരുടെ അനുഭവം കൂടുതൽ മോശമാക്കുന്നുവെന്നും കുറിപ്പുകൾ വ്യക്തമാക്കുന്നു.

അധികൃതർ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ വിദേശ സഞ്ചാരികൾ വഴി ലോകത്തിന് മുന്നിലെത്തിയത് ഇന്ത്യയുടെ ടൂറിസം പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Latest News

Corehub Up