നിലന്പൂർ: നിലന്പൂർ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി യു. ഷറഫലി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഇടതുപക്ഷത്തിന്റെ പൊതുസ്വതന്ത്രനായാണ് ഷറഫലിയുടെ കന്നി മത്സരം. നഗരത്തിലെ ആശുപത്രി റോഡിലെ വിവിധ കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കയറി ഉടമകളെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യർഥന നടത്തി.
തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിയ സ്ഥാനാർഥി ജീവനക്കാരോടും രോഗികളോടും ഡോക്ടർമാരോടും വോട്ടഭ്യർഥന നടത്തി. കേരളാ പോലീസ് ഫുട്ബോൾ ടീമിലൂടെ ഇന്ത്യൻ ഫുട്ബോളിൽ മേൽവിലാസം അറിയിച്ച ഷറഫലി തെരഞ്ഞെടുപ്പ് മൈതാനത്തേക്ക്ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ്
അദ്ദേഹം മത്സരിക്കാനെത്തിയിരിക്കുന്നത്. തന്റെ സ്ഥാനാർഥിത്വം കായിക മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് ഷറഫലി മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയും മുന്നണിയും ഏൽപ്പിച്ച ദൗത്യം സ്വീകരിക്കുകയായിരുന്നു. നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ നിന്ന് ഇപ്പോൾ മാറ്റം വന്നിരിക്കുന്നുവെന്നും യുഡിഎഫിന്റെ അന്നത്തെ നുണ പ്രചാരണം ഇത്തവണ വിലപ്പോകില്ലെന്നും ഷറഫലി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.വി. അൻവർ നേടിയ വോട്ടുകൾ ഇത്തവണ എൽഡിഎഫിന് ലഭിക്കും. പൊതുസ്വീകാര്യത ലക്ഷ്യം വച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. താൻ പുതുമുഖമാണെങ്കിലും തന്റെ കൂടെയുള്ള നേതാക്കളുടെ അനുഭവ സന്പത്ത് തന്റെ സ്ഥാനാർഥിത്വത്തിന് ഗുണം ചെയ്യുമെന്നും നിലന്പൂർ മേഖലയിൽ കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഒരുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
നഗരസഭ മുൻ അധ്യക്ഷൻ മാട്ടുമ്മൽ സലീം, മുൻ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി കെ. മോഹനൻ, ടി. ഹരിദാസ്, കെ. റഹീം, കൗണ്‍സിലർ പി.എം. ബഷീർ, പടവെട്ടി ബാലകൃഷ്ണൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. പ്രചാരണത്തിന് തുടക്കം കുറിച്ച് നിലന്പൂർ മണ്ഡലത്തിന്റെ അതിർത്തിയായ വടപുറം പാലത്തിൽ നിന്ന് വഴിക്കടവിലേക്ക് റോഡ് ഷോയും നടത്തി.
സ്ഥാനാർഥിക്കൊപ്പം എൽഡിഎഫ് നേതാക്കളായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, ഏരിയാ കമ്മിറ്റി സെക്രട്ടറിമാരായ കെ. മോഹൻ, ടി.രവീന്ദ്രൻ, സിപിഐ ജില്ലാ കൗണ്‍സിൽ അംഗം പി.എം. ബഷീർ, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എ. വിറ്റാജ്, എൻസിപി-എസ് ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ് ഉൾപ്പെടെയുള്ളവർ തുറന്ന വാഹനത്തിലും പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിലുമായി റോഡ് ഷോയിൽ പങ്കെടുത്തു.
നിലന്പൂർ: നിലന്പൂർ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി യു. ഷറഫലി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഇടതുപക്ഷത്തിന്റെ പൊതുസ്വതന്ത്രനായാണ് ഷറഫലിയുടെ കന്നി മത്സരം. നഗരത്തിലെ ആശുപത്രി റോഡിലെ വിവിധ കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കയറി ഉടമകളെയും ജീവനക്കാരെയും കണ്ട് വോട്ടഭ്യർഥന നടത്തി. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിയ സ്ഥാനാർഥി ജീവനക്കാരോടും രോഗികളോടും ഡോക്ടർമാരോടും വോട്ടഭ്യർഥന നടത്തി. കേരളാ പോലീസ് ഫുട്ബോൾ ടീമിലൂടെ ഇന്ത്യൻ ഫുട്ബോളിൽ മേൽവിലാസം അറിയിച്ച ഷറഫലി തെരഞ്ഞെടുപ്പ് മൈതാനത്തേക്ക്
ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ്അദ്ദേഹം മത്സരിക്കാനെത്തിയിരിക്കുന്നത്. തന്റെ സ്ഥാനാർഥിത്വം കായിക മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് ഷറഫലി മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയും മുന്നണിയും ഏൽപ്പിച്ച ദൗത്യം സ്വീകരിക്കുകയായിരുന്നു. നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ നിന്ന് ഇപ്പോൾ മാറ്റം വന്നിരിക്കുന്നുവെന്നും യുഡിഎഫിന്റെ അന്നത്തെ നുണ പ്രചാരണം ഇത്തവണ വിലപ്പോകില്ലെന്നും ഷറഫലി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.വി. അൻവർ നേടിയ വോട്ടുകൾ ഇത്തവണ എൽഡിഎഫിന് ലഭിക്കും. പൊതുസ്വീകാര്യത ലക്ഷ്യം വച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.
താൻ പുതുമുഖമാണെങ്കിലും തന്റെ കൂടെയുള്ള നേതാക്കളുടെ അനുഭവ സന്പത്ത് തന്റെ സ്ഥാനാർഥിത്വത്തിന് ഗുണം ചെയ്യുമെന്നും നിലന്പൂർ മേഖലയിൽ കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഒരുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
നഗരസഭ മുൻ അധ്യക്ഷൻ മാട്ടുമ്മൽ സലീം, മുൻ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി കെ. മോഹനൻ, ടി. ഹരിദാസ്, കെ. റഹീം, കൗണ്‍സിലർ പി.എം. ബഷീർ, പടവെട്ടി ബാലകൃഷ്ണൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. പ്രചാരണത്തിന് തുടക്കം കുറിച്ച് നിലന്പൂർ മണ്ഡലത്തിന്റെ അതിർത്തിയായ വടപുറം പാലത്തിൽ നിന്ന് വഴിക്കടവിലേക്ക് റോഡ് ഷോയും നടത്തി.
സ്ഥാനാർഥിക്കൊപ്പം എൽഡിഎഫ് നേതാക്കളായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, ഏരിയാ കമ്മിറ്റി സെക്രട്ടറിമാരായ കെ. മോഹൻ, ടി.രവീന്ദ്രൻ, സിപിഐ ജില്ലാ കൗണ്‍സിൽ അംഗം പി.എം. ബഷീർ, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എ. വിറ്റാജ്, എൻസിപി-എസ് ബ്ലോക്ക് പ്രസിഡന്റ് പരുന്തൻ നൗഷാദ് ഉൾപ്പെടെയുള്ളവർ തുറന്ന വാഹനത്തിലും പ്രവർത്തകർ ഇരുചക്ര വാഹനങ്ങളിലുമായി റോഡ് ഷോയിൽ പങ്കെടുത്തു.