ന്യൂഡൽഹി: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതിയായ സിൽവർലൈനുമായി മുന്നോട്ടുപോകേണ്ടെന്നു കേരള സർക്കാർ തീരുമാനിച്ചതായി കേന്ദ്രം.
രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതായി അറിയിച്ചത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള സ്റ്റാൻഡേർഡ് ഗേജിലുള്ള ഹൈ സ്പീഡ് റെയിൽ കോറിഡോറിന്റെ നിർദേശം ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുൻ എംഡി ഇ. ശ്രീധരനിൽനിന്ന് കത്തിലൂടെയും ഇടക്കാല റിപ്പോർട്ടിലൂടെയും ലഭിച്ചിട്ടുണ്ടെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
എന്നാൽ സംസ്ഥാനസർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് വിലയിരുത്തിയതിനുശേഷം ഹൈ സ്പീഡ് റെയിൽ കോറിഡോർ നിലവിലെ രൂപത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നുവെന്ന് കേന്ദ്രമന്ത്രി രാജ്യസഭയെ അറിയിച്ചു.