മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി-മഹായുതി സഖ്യത്തിന് 68 സീറ്റുകളിൽ എതിരില്ല. 44 സ്ഥാനാർഥികൾ ബിജെപിയിൽനിന്നുള്ളവരാണ്.
ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയുടെ 22 സ്ഥാനാര്‍ഥികളും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയുടെ രണ്ട് സ്ഥാനാര്‍ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.15നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്നലെയായിരുന്നു നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിനം.
അതേസമയം, സ്ഥാനാര്‍ഥികളെ മത്സരത്തില്‍നിന്നു പിന്മാറാന് ഭീഷണിയും പണവും ഉപയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള കേന്ദ്ര ഏജന്‍സികളുടെ ഭീഷണി മൂലമാണ് സ്ഥാനാർഥികൾ പിന്മാറിയതെന്ന്് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു.