Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Upi

പരീക്ഷണം വിജയം: പിഎഫ് തുക യുപിഐ വഴി പിന്‍വലിക്കാം

പരവൂര്‍: പ്രോവിഡന്‍റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്‌കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ വരിക്കാര്‍ക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ പേമെന്‍റ് ഗേറ്റ‌്‌വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്‍വലിക്കാനാകും.

ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.
ഏഴു കോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവയ്പ്.

നിലവില്‍ പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് വലിയ കാലതാമസം നേരിടുന്നുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തില്‍, വരിക്കാര്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ സാധിക്കുന്ന ഇപിഎഫ് ബാലന്‍സ് തുക കൃത്യമായി കാണാനാകും. തുടര്‍ന്ന് ലിങ്ക് ചെയ്ത യുപിഐ പിന്‍ ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം.

ഓട്ടോ സെറ്റില്‍മെന്‍റ് വഴി നിലവില്‍ മൂന്നു ദിവസത്തിനകം പണം ലഭിക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷം രൂപയായി നേരത്തേ ഉയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുപിഐ സംവിധാനവും എത്തുന്നത്.

പിഎഫ് വരിക്കാരിലേക്ക് സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി വാട്സാപ് പ്ലാറ്റ്ഫോം ഉപയോഗിക്കാനും ഇപിഎഫ്ഒ പദ്ധതിയിടുന്നുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ സേവനം നിലവില്‍വരും.

ഇപിഎഫ്ഒയുടെ ഗ്രീന്‍ ടിക് മാര്‍ക്കുള്ള ഔദ്യോഗിക വാട്സാപ് നമ്പറിലേക്ക് ഹലോ എന്നു ടൈപ്പ് ചെയ്ത് അയച്ച് വരിക്കാര്‍ക്ക് സംശയനിവാരണം നടത്താം.
വരിക്കാരുടെ സൗകര്യാര്‍ഥം മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ ഈ വാട്സാപ് സേവനം ലഭ്യമാകും. 24 മണിക്കൂറും ഈ സംവിധാനം പ്രവര്‍ത്തിക്കും.

പിഎഫ് ബാലന്‍സ്, അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍, ക്ലെയിം സ്റ്റാറ്റസ് എന്നിവയെല്ലാം വാട്സാപ് വഴി വിരല്‍ത്തുമ്പില്‍ അറിയാം. കൂടാതെ, ഡിജിറ്റല്‍ തിരിച്ചറിയല്‍ സാങ്കേതികവിദ്യകളായ ഫേസ് ഓഥന്‍റിക്കേഷന്‍ പോലുള്ളവ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഡിബിടി ആനുകൂല്യങ്ങള്‍ തടസപ്പെട്ടവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ വാട്സാപ് വഴി ലഭ്യമാക്കും.

വിവിധ ഉപഭോക്തൃ കോടതികളിലും ട്രൈബ്യൂണലുകളിലുമായി കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ഇപിഎഫ്ഒ നടത്തിയ പ്രത്യേക കാമ്പയിനുകള്‍ വന്‍ വിജയമായതായും മന്ത്രാലയം അറിയിച്ചു. നിധി ആപ്‌കെ നികത് പരിപാടിയിലൂടെ ഉപഭോക്തൃ കോടതികളിലെ കേസുകള്‍ ഗണ്യമായി കുറച്ചു. പത്തു വര്‍ഷത്തിലേറെയായി കെട്ടിക്കിടന്നിരുന്ന ദീര്‍ഘകാല കേസുകളില്‍ 45.4 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.

Business

ഡിജിറ്റൽ പേമെന്‍റുകളിൽ വൻ വർധന

മുംബൈ: ഇന്ത്യയിലെ പേമെന്‍റ് വ്യവസ്ഥ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എണ്ണത്തിന്‍റെ കാര്യത്തിൽ പേയ്മെന്‍റ് ഇടപാടുകൾ 2019 കലണ്ടർ വർഷത്തിലെ 3248 കോടിയിൽനിന്ന് 2024 കലണ്ടർ വർഷത്തിൽ 20,849 കോടിയായി ഉയർന്നു. മൂല്യത്തിന്‍റെ കാര്യത്തിൽ ഈ കാലയളവിൽ 1775 ലക്ഷം കോടി രൂപയിൽനിന്ന് 2830 ലക്ഷം കോടി രൂപയായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേമെന്‍റ് സിസ്റ്റംസ് റിപ്പോർട്ട് പറയുന്നു.


2019ൽ മൊത്തം പേമെന്‍റ് ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 96.7 ശതമാനവും മൂല്യത്തിൽ 95.5 ശതമാനവും ഡിജിറ്റൽ പേമെന്‍റുകളായിരുന്നു. 2024ൽ ഈ കണക്കുകൾ എണ്ണത്തിൽ 99.7 ശതമാനമായും മൂല്യത്തിൽ 97.5 ശതമാനമായും ഉയർന്നു. ഈ വളർച്ച 2025ലും തുടർന്നു.


2025 ലെ ആദ്യ ആറ് മാസങ്ങളിലെ മൊത്തം പേമെന്‍റ് ഇടപാടുകളുടെ 99.8 ശതമാനം ഡിജിറ്റൽ പേമെന്‍റുകളാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഡാറ്റ പ്രകാരം, ഈ കാലയളവിലെ മൊത്തം പേയ്മെന്‍റ് ഇടപാട് മൂല്യത്തിന്‍റെ 97.7% ഡിജിറ്റൽ പേമെന്‍റുകളാണ്. 2025 ജൂണ്‍ അവസാനത്തോടെയുള്ള ആറു മാസത്തെ ഇടപാടുകളുടെ എണ്ണം 12,549 കോടിയായിരുന്നു. ഈ കാലയളവിൽ മൊത്തം പേയ്മെന്‍റുകൾ 1,572 ലക്ഷം കോടി രൂപയുടേതും. അതിൽ ഡിജിറ്റൽ പേമെന്‍റുകളിലൂടെയുള്ളത് 1536 കോടി ലക്ഷം കോടിയും.

യുപിഐയും ആർടിജിഎസും

2025ലെ ആദ്യ ആറു മാസങ്ങളിൽ ഇടപാടുകളുടെ എണ്ണത്തിൽ 85 ശതമാനം വിഹിതം യുപിഐക്കായിരുന്നു. അതേ സമയം മൂല്യത്തിൽ ഒന്പത് ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എണ്ണത്തിൽ 10,637 കോടിയും മൂല്യത്തിൽ 143.3 ലക്ഷം കോടി രൂപയുടെ ഇടപാടുകളുമാണ് നടന്നത്.


റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്‍റ് (ആർടിജിഎസ്) സംവിധാനം മൂല്യത്തിൽ 69 ശതമാനം വിഹിതത്തോടെ ഏറ്റവും വലിയ പങ്ക് രേഖപ്പെടുത്തി. എന്നാൽ ഇടപാടുകളുടെ എണ്ണത്തിൽ ഇതിന് 0.1 ശതമാനമെന്ന ഏറ്റവും കുറഞ്ഞ വിഹിതമേ ഉണ്ടായിരുന്നുള്ളൂ. ആർടിജിഎസ് രേഖപ്പെടുത്തിയ 16.1 കോടി ഇടപാടുകളിൽ കൈമാറിയത് 1079.2 ലക്ഷം കോടി രൂപയും. യുപിഐ ചെറിയ ഇടപാടുകൾ കൈകാര്യം ചെയ്യുന്പോൾ, ആർടിജിഎസിന്‍റെ കുറഞ്ഞ പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ്.


ആർബിഐയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 38 മടങ്ങും മൂല്യത്തിൽ മൂന്നു മടങ്ങലധികവും വർധനവ് രേഖപ്പെടുത്തി.


2025ലെ ആദ്യ ആറു മാസം എൻഇഎഫ്ടി 490.5 കോടി ഇടപാടുകളിൽ 237 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടത്തിയത്. ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് പേയ്മെന്‍റ് ഇൻസ്ട്രുമെന്‍റ് (പിപിഐ), നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എൻഎസിഎച്ച്), ഇമ്മീഡിയറ്റ് പേയ്മെന്‍റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകളിലും വളർച്ചയുണ്ടായി. എന്നാൽ 2019 മുതൽ ഡെബിറ്റ് കാർഡുകളുടെ മൊത്തത്തിലുള്ള ഇടപാടുകളിൽ താഴ്ചയാണുണ്ടായത്.

Business

യുപിഐ ഇടപാടുകൾ അധിക കാലം സൗജന്യമാകില്ലെന്ന് ആർബിഐ ഗവർണർ

ന്യൂഡൽഹി: യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ്) ഇടപാടുകൾ അധിക കാലം സൗജന്യമായി തുടരാനാകില്ലെന്ന് സൂചന നൽകി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.


യുപിഐ സംവിധാനം ഭാവി യിൽ സാന്പത്തികമായി സുസ്ഥിരമാക്കണമെന്ന് അദ്ദേഹം ഊന്നി പ്പറഞ്ഞു. നിലവിൽ ഉപയോക്താക്കളിൽ നിന്ന് യാതൊരു ഫീസും ഈടാക്കാതെയാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്. എന്നാൽ ഇതിനായി ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും റിസർവ് ബാങ്ക് സബ്സിഡി നൽകുന്നുണ്ട്. ഈ ചെലവ് കണ്ടെത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.


ഡിജിറ്റൽ പേമെന്‍റ് ഇൻഫ്രാസ്ട്രക്ചർ സ്ഥിരതയോടെ നിലനിൽക്കണമെങ്കിൽ ആരെങ്കിലും ചെലവ് വഹിക്കേണ്ടിവരും. സൗജന്യ യുപിഐ വിനിമയം എല്ലാക്കാലത്തേക്കും തുടർന്നുകൊണ്ടുപോകാൻ സാധിക്കുകയില്ല. ഏതെങ്കിലും ഒരു സേവനം എല്ലാക്കാലത്തും കാര്യക്ഷമമായി നിലനിൽക്കണമെങ്കിൽ ഒന്നുകിൽ എല്ലാവരും ചേർന്ന് ചെലവ് വഹിക്കണം, അല്ലെങ്കിൽ ഉപയോക്താവ് ചാർജ് നൽകണം അദ്ദേഹം പറഞ്ഞു.


നിലവിലുള്ള സീറോ മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് നയം തുടരണമോ എന്ന തീരുമാനം ആത്യന്തികമായി സർക്കാരിന്‍റേതാണെന്നും മൽഹോത്ര വ്യക്തമാക്കി.

Latest News

Corehub Up