തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നൽകിയ മാനനഷ്ടക്കേസിൽ രണ്ടാം തവണയും കോടതിയിൽ ആക്ഷേപം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതേത്തുടർന്ന് കേസ് ഡിസംബർ ഒന്നിലേക്കു മാറ്റി.
സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.
എന്നാൽ ഒക്ടോബർ എട്ടിനു വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്ന് പ്രതിപക്ഷ നേതാവിനു വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോണ് മാത്യു വാക്കാൽ പറഞ്ഞു.
തിരുവനന്തപുരം സെക്കൻഡ് അഡീഷണൽ സബ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തിൽ ആരോപണം ഉന്നയിച്ചു വാർത്താ സമ്മേളനം നടത്താൻ പാടില്ല എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.