Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellapalli Natesan

മുസ്‌ലിം ലീഗിന്‍റെ മതേതരം കപട നാടകം; വീണ്ടും വിമർ‌ശനവുമായി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വീണ്ടും വിമർ‌ശനവുമായി വെള്ളാപ്പള്ളി നടേശൻ. യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ആരോപണം ഉന്നയിച്ചിരിക്കുന്നത്. മലബാർ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ആരോപണം.

അധികാരം ഉറപ്പായതോടെ മുസ്‌ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് കടന്നുവെന്നാണ് എഡിറ്റോറിയലിലെ ആരോപണം. ലീഗിന്‍റെ മതേതര നിലപാടിനെ എതിർക്കുന്നവരെ മുസ്‌ലിം വിരുദ്ധരാക്കിയെന്നും മുസ്‌ലിം ലീഗിന്‍റെ വർഗീയതയെ എതിർത്തതിന് തന്നെ തെരുവിൽ അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.

യുഡിഎഫ് അധികാരത്തിലേറും മുൻപ് മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിന്‍റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സർക്കാർ കൂട്ട് നിൽക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു.

ലീഗ് അഭിനയിക്കുന്ന മതേതരം കപട നാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമർശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാർ കലാപം നടന്ന നാട്ടിലാണ് ലീഗ് വളർന്നു പന്തലിച്ചത്. കെ.എം. ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

Kerala

വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എസ്. സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പരാതി നൽകിയത്.

നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ചങ്ങരോത്ത് പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് കൂടിയായ എസ്. സുനന്ദ് പറഞ്ഞു.

Kerala

പിഎം ശ്രീ പദ്ധതി കേന്ദ്രത്തിന്‍റെ ഔദാര്യമല്ല, കേരളത്തിന് അവകാശപ്പെട്ട പണം: വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: പിഎം ശ്രീ പദ്ധതിയില്‍ കേരളത്തിനു ലഭിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്‍റെ ഔദാര്യമല്ല, അവകാശപ്പെട്ട പണമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

 

നാടോടുമ്പോള്‍ നടുവേ ഓടണം. കേന്ദ്രസര്‍ക്കാരിന്‍റെ കോടിക്കണക്കിനു രൂപ നമുക്കു കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അത് കേരളത്തിന്‍റെ പുരോഗതിക്കുവേണ്ടിയാണ്. മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതുപോലെ പ്രാക്ടിക്കലാകുകയാണു വേണ്ടത്. കാലഘട്ടത്തിനനുസരിച്ച് മാറണം. അതിന് ചില നയരൂപീകരണവും നയംമാറ്റവും വേണം. അതു ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണെന്ന് പറയാനാകില്ല. ആദര്‍ശം പറഞ്ഞു നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Latest News

Corehub Up