Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Volleyball

Kottayam

അരുവിത്തുറ വോളി സെമിഫൈനൽ ഇന്ന്

അരുവിത്തുറ: സെന്‍റ് ജോർജ് കോളജിൽ നടക്കുന്ന ഓൾ കേരള ഇന്‍റർകൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്‍റെ സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കമാകും. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ അരുവിത്തുറ സെന്‍റ് ജോർജ് കോളജ് എ ടീമും തേവര എസ്എച്ച് കോളജും സെമിയിലെത്തി.

അരുവിത്തുറ സെന്‍റ് ജോർജ് കോളജ് മുൻ കായികവിഭാഗം മേധാവിയും സംസ്ഥാന വോളിബോൾ അസോസിയേഷൻ മുൻ പ്രസിഡന്‍റുമായ ഡോ. സണ്ണി വി. സഖറിയ, മുൻ ഇന്ത്യൻ കോച്ച് സണ്ണി ജോസഫ്, മുൻ ഇന്ത്യൻ താരം അഖിൻ ജാസ്, മുൻ സംസ്ഥാന താരം ജോയി തോമസ് തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു.

കോളജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് നാട്ടുനിലം, കായികവിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവരും പങ്കെടു ത്തു. ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരങ്ങൾ നാളെ നടക്കും.

Sports

നാമക്കുഴി സഹോദരിമാര്‍ക്ക് വനിതാദിനത്തില്‍ ആദരം

കൊച്ചി: വോളിബോളിലൂടെ നാടിനെ പ്രശസ്തിയിലേക്കുയര്‍ത്തിയ നാമക്കുഴി സഹോദരിമാര്‍ക്ക് ഡാല്‍മിയ സിമന്‍റ്സിന്‍റെയും പൗരാവലിയുടെയും ആദരം.

ലോക വനിതാദിനമായ മേയ് എട്ടിന് നാമക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍, മുന്‍കാല വോളിബോള്‍ താരംകൂടിയായ മാണി സി. കാപ്പന്‍ എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ, വി.ജെ. ജോര്‍ജ് കുളങ്ങര എന്നിവര്‍ പങ്കെടുക്കും.

കേരളത്തിനു ദേശീയ വനിതാ വോളിബോള്‍ കിരീടം ആദ്യമായി നേടിത്തന്ന കെ.സി. ഏലമ്മ, വി.കെ. സാറാമ്മ, പി.കെ. ഏലിയാമ്മ, പി.സി. ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. ലീല, പി. ലീലാമ്മ, എം.എന്‍. അമ്മിണി എന്നിവരെയാണ് ആദരിക്കുക.

കേരളത്തിലേക്ക് ആദ്യമായി വനിതാ അര്‍ജുന അവാര്‍ഡ് (1975) കൊണ്ടുവന്നതും സഹോദരിമാരിലൊരാളായ കെ.സി. ഏലമ്മയാണ്.

District News

അഖിലേന്ത്യാ പോലീസ് വോളിബോൾ: കേരള പോലീസിന് മിന്നും ജയം

തിരുവനന്തപുരം: 74-ാമത് ഓൾ ഇന്ത്യാ പോലീസ് വോളിബോൾ ക്ലസ്റ്റർ 2025-2026 മത്സരങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കേരളത്തിന്‍റെ പുരുഷ ടീം ചണ്ഡീഗഡിനെ 3-0 നു പരാജയപ്പെടുത്തി.

കാര്യവട്ടം എൽഎൻസിപിഇയിൽ നടന്ന വനിതകളുടെ മത്സരത്തിൽ സിഐഎസ്എഫിനെ എതിരില്ലാത്ത മൂന്നു സെറ്റുകൾക്കു കേരള പോലീസ് പരാജയപ്പെടുത്തി. ഗ്രീൻ ഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുരുഷന്മാരുടെ സെപക് തക്രാ മത്സരത്തിൽ കർണാടകത്തെ 3-0 കേരളം മുട്ടുകുത്തിച്ചു.

District News

ജി.വി. രാജ അവാർഡ് അരുവിത്തുറ കോളജ് വോളിബോൾ കോച്ച് ജേക്കബ് ജോസഫിന്

അരുവിത്തുറ: സംസ്ഥാന സർക്കാരും സ്പോർട്സ് കൗൺസിലും ഏർപ്പെടുത്തിയ 2024-25 വർഷത്തെ കേരളത്തിലെ മികച്ച പരിശീലകനുള്ള ജി.വി. രാജ അവാർഡിന് സ്പോർട്സ് കൗൺസിൽ പരിശീലകനും അരുവിത്തുറ സെന്‍റ് ജോർജ് കോളജ് സ്പോർട്സ് അക്കാദമിയിലെ വോളിബോൾ കോച്ചുമായ ജേക്കബ് ജോസഫ് അർഹനായി.

സംസ്ഥാന സർക്കാർ കായിക പരിശീലകർക്ക് നൽകുന്ന പരമോന്നത പുരസ്കാരമാണിത്. അരുവിത്തുറ സെന്‍റ് ജോർജ് കോളജ് സ്പോർട്സ് അക്കാദമിയിലെ പരിശീലകനായി 2023ലാണ് ജേക്കബ് ജോസഫിനെ സ്പോർട്സ് കൗൺസിൽ നിയമിക്കുന്നത്.

2009ൽ സ്പോർട്സ് കൗൺസിലിൽ വോളിബോൾ പരിശീലകനായി ജോലിയിൽ പ്രവേശിച്ച ജേക്കബ് ജോസഫ് സെന്‍റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം, ജി.വി. രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റൽ കോട്ടയം, സെന്‍റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് അരുവിത്തുറ കോളജിലേക്ക് എത്തുന്നത്.

2001 മുതൽ 2009 വരെ തൃശൂർ ചെന്ത്രാപ്പിനി എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷമാണ് ഇദ്ദേഹം സ്പോർട്സ് കൗൺസിൽ പരിശീലകനായി ജോലിയിൽ പ്രവേശിക്കുന്നത്.

പരിശീലകനായി പ്രവർത്തിച്ച വിവിധ സ്ഥലങ്ങളിൽ നിന്നും പരിശീലന മികവിലൂടെ നിരവധി ദേശീയ, അന്തർദേശീയ വോളിബോൾ താരങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പ്രഫഷണൽ വോളിബോൾ ലീഗായ പ്രൈം വോളിയിൽ ഇദ്ദേഹത്തിന്‍റെ നിരവധി ശിഷ്യന്മാർ കളിക്കുന്നുണ്ട്.

പ്രൈം വോളി നാലാം സീസണിലെ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായ ഷമീമുദ്ധീൻ, ഫൈനൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ട ജിഷ്ണു എന്നിവരെല്ലാം ജേക്കബ് ജോസഫിന്‍റെ പരിശീലനത്തിലൂടെ വന്നവരാണ്.

കഴിഞ്ഞ ഫെഡറേഷൻ കപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ എംജി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഏക താരമായ അരുവിത്തുറ കോളേജിലെ സുജിത്ത് ഉൾപ്പെടെ നിരവധി താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ പരിശീലകൻ എന്ന നിലയിൽ ജേക്കബ് ജോസഫിന് സാധിച്ചിട്ടുണ്ട്.

നീണ്ട 16 വർഷങ്ങൾക്ക് ശേഷം 2025 അരുവിത്തുറ സെന്‍റ് ജോർജ് കോളേജ് എംജി യൂണിവേഴ്സിറ്റി വോളിബാൾ കിരീടം നേടുമ്പോൾ പരിശീലക സ്ഥാനത്ത് ജേക്കബ് ജോസഫ് ആയിരുന്നു.

അവാർഡിന് അർഹനായ ജേക്കബ് ജോസഫിനെ അരുവിത്തുറ കോളജ് മാനേജർ വെരി റവ.ഫാ. മാത്യു ചന്ദ്രൻക്കുന്നേൽ, പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ അഭിനന്ദിച്ചു.

Kerala

കേരളത്തിനു സ്വര്‍ണം

റായ്പുര്‍: 37-ാമത് ഫെഡറേഷന്‍ കപ്പ് വോളിബോളില്‍ കേരളത്തിനു സ്വര്‍ണവും വെള്ളിയും. വനിതാ വിഭാഗം ഫൈനലില്‍ ഇന്ത്യന്‍ റെയില്‍വേസിനെ കീഴടക്കി കേരളം കിരീടം സ്വന്തമാക്കി.

25-22, 25-21, 25-22 എന്ന നിലയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്‍റെ ഫൈനല്‍ ജയം. കഴിഞ്ഞ മാസം വാരാണസിയില്‍ നടന്ന ദേശീയ സീനിയര്‍ വോളിബോള്‍ ഫൈനലിലും റെയില്‍വേസിനെ കീഴടക്കി കേരള വനിതകള്‍ കിരീടം സ്വന്തമാക്കിയിരുന്നു.

പുരുഷ വിഭാഗം ഫൈനലില്‍ കേരളം തമിഴ്‌നാടിനോടു പരാജയപ്പെട്ടു; 22-25, 25-19, 18-25, 27-29.

District News

വോളിബോളിൽ മൂർക്കനാട് വൈഎഫ്സി ജേതാക്കൾ

മങ്കട: കേരളോത്സവം ജില്ലാ വോളിബോൾ മത്സരത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മൂർക്കനാട് യംഗ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (വൈഎഫ്സി) ജേതാക്കളായി. ഫൈനലിൽ അരിന്പ്ര ബ്ലോക്ക് പഞ്ചായത്ത് ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ചാന്പ്യൻമാരായത്.

1971 ൽ മൂർക്കനാട് കല്ലുവെട്ടുകുഴിയിൽ രൂപീകരിച്ച ക്ലബ്, വോളിബോൾ മത്സരങ്ങളിൽ ആദ്യകാലം മുതൽ സജീവമാണെങ്കിലും ആദ്യമായാണ് ജില്ലാ ചാന്പ്യൻഷിപ്പ് നേടുന്നത്. വിവിധ പ്രായമുള്ളവരുടെ ഗ്രൂപ്പുകളിൽ ജില്ലാ, സംസ്ഥാന ടീമുകളിലേക്ക് സെലക്‌ഷൻ നേടാൻ ക്ലബിലെ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

കെ.പി. ഷാഹിൻ, കെ.പി. ഷഫ്രിൻ, ടി. റമീസ്, പി.കെ. സലാഹുദ്ദീൻ, എം.ടി. ഫാഹിം, എം. ജിതിൻ, എൻ.ടി. റമീസ്, കെ. ഫസൽ എന്നിവരടങ്ങുന്ന ടീമിനെയും കോച്ച് ഹുസൈൻ പൂവക്കുറുശിയെയും നാട്ടുകാർ ആദരിച്ചു. ആലപ്പുഴയിൽ ഈ മാസം നടക്കുന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് വൈഎഫ്സി ടീം കളത്തിലിറങ്ങും.

NRI

ഫൊക്കാന മിഡ് വെസ്റ്റ് റീജിയൺ വോളിബോൾ ടൂർണമെന്‍റ്: പഞ്ചാബിന് ഒന്നാം സ്ഥാനം

ഷിക്കാഗോ: ഫൊക്കാന മിഡ് വെസ്റ്റ് റീജിയണിന്‍റെ ആഭിമുഖ്യത്തിൽ കൈരളി ലയൺസ് ക്ലബിന്‍റെ സഹകരണത്തോടു കൂടി നടത്തിയ ഷിക്കാഗോ വോളിബോൾ ടൂർണമെന്‍റ് വൻ വിജയമായി. നൈൽസിലുള്ള 8800 ഡബ്ല്യു കാത്തി ലെയ്നിലുള്ള ഫെൽഡ്‌മാൻ കോർട്ടിൽ നടന്ന മത്സരം ഒന്നിന് ആരംഭിച്ചു.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ മാത്യു കടമറ്റം ഏവരെയും സ്വാഗതം ചെയ്തു. കൈരളി ലയൺസ് ക്ലബിന്‍റെ മുൻ പ്രസിഡന്‍റ് സിബി കബിലമറ്റത്തിന്‍റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ കോഓർഡിനേറ്റർ റിന്‍റു ഫിലിപ്പ് മത്സരത്തിന്‍റെ നിയമവശങ്ങൾ വിവരിച്ചു.

പ്രതികൂല കാലാവസ്ഥയായിട്ടും ധാരാളം പേർ ടൂർണമെന്‍റിൽ പങ്കെടുത്തു. സമാപന സമ്മേളനം ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്‍റ് സന്തോഷ് നായർ അധ്യക്ഷനായിരുന്നു.

 

Sports

ഇന്‍റര്‍ കൊളീജിയറ്റ് വോളിബോള്‍: മുത്തൂറ്റ് ജേതാക്കള്‍

കോലഞ്ചേരി: എ.പി.ജെ. അബ്‌ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഇന്‍റര്‍സോണ്‍ പുരുഷ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംഐടിഎസ്).


മിറ്റ്‌സ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസി. ഡയറക്ടര്‍ എല്‍രാജ് മംഗലത്ത്, മിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ. പി.സി. നീലകണ്ഠന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എംഐടിഎസ് ടീം ട്രോഫി ഏറ്റുവാങ്ങി.


കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് എച്ച്എസ്എസ് മാനേജര്‍ അഡ്വ. മാത്യു പി. പോള്‍, വോളിബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി. അവറാച്ചന്‍, സര്‍വകലാശാല ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. രമേഷ്‌കുമാര്‍, രതീഷ്, വര്‍ഗീസ് കണ്ടമറ്റത്തില്‍, അഞ്ജു ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

NRI

മലയാളി ഷോൺ അറക്കപ്പറമ്പിൽ യുഎസ് അണ്ടർ 17 വോളിബോൾ ടീമിൽ

ഷിക്കാഗോ: മൗണ്ട് പ്രോസ്പെക്ടൽ നിവാസികളായ ഞീഴൂർ അറക്കപ്പറമ്പിൽ സനീഷ്-അനീറ്റ ദമ്പതികളുടെ മകൻ ഷോൺ ജോൺ അമേരിക്കയുടെ അണ്ടർ 17 വോളിബോൾ ടീമിലിടം പിടിച്ചു. 15-ാം വയസിലാണ് ഷോൺ മലയാളികൾക്കാകെ അഭിമാനകരമായ നേട്ടം യുഎസിൽ സ്വന്തമാക്കിയത്.

അണ്ടർ 17 യുഎസ് ടീമിലിടം പിടിച്ച യുവതാരം നവംബർ ഒൻപതിന് കൊളറാഡോ സ്പ്രിംഗ്സിലെ ഒളിമ്പിക് ആൻഡ് പാര ഒളിമ്പിക് ട്രെയിനിംഗ് സെന്‍ററിലേക്ക് പരിശീലനത്തിനായി പോകും. അന്തിമ ടീമിൽ ഇടം ലഭിച്ചാൽ നവംബർ 18 മുതൽ 23 വരെ നിക്കാരാഗ്വയിലെ മനാഗ്വയിൽ നടക്കുന്ന NORCECA ബോയ്സ് U 17 കോണ്ടിനെന്‍റൽ ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ ഷോൺ പ്രതിനിധീകരിക്കും.

ചിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗവും കെസിവൈഎൽ അംഗവുമായ ഷോണിന്‍റെ വോളിബോൾ യാത്ര ആരംഭിച്ചത് 2022-ൽ കെസിഎസ് ചിക്കാഗോ ആരംഭിച്ച ബോയ്സ് ആൻഡ് ഗേൾസ് ക്യാമ്പിലൂടെയായിരുന്നു.

ക്യാമ്പിലെ പരിശീലനത്തിലൂടെ ഷോൺ റിവർ ട്രെയിൽസ് മിഡിൽ സ്കൂൾ ടീമിനെ തുടർച്ചയായി രണ്ട് വർഷം ചാമ്പ്യന്മാരാക്കി. തുടർന്ന് സ്കൂളിലെ ഏഴ്, എട്ട് ഗ്രേഡുകളിൽ സ്കൂളിന് ആദ്യമായി കോൺഫറൻസ് ചാമ്പ്യൻഷിപ്പ് നേടിക്കൊടുക്കുകയും ചെയ്തു.

2023-ൽ, ഷോൺ ഒരു പ്രമുഖ ക്ലബ് ടീമിൽ (Mod Vollyball club , Northbrook) ചേർന്നു. അവരുടെ എലിറ്റ് ടീമിൽ സ്ഥാനം നേടി. കഴിഞ്ഞ ജൂലൈയിൽ ഫ്ലോറിഡയിലെ ഓർലാൻഡോയിൽ നടന്ന എഎയു നാഷണൽ ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയത് കുട്ടി താരത്തിന്‍റെ ക്ലബ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായിരുന്നു.

ഹൈസ്കൂൾ തലത്തിലും ഷോൺ മികച്ച പ്രകടനം കാഴ്ചവച്ചു. ആർലിംഗ്ടൺ ഹൈറ്റ്സിലെ ജോൺ ഹെർസി ഹൈസ്കൂളിലെ ഫസ്റ്റ് ഇയർ വിദ്യാർഥിയായിട്ടും അദ്ദേഹം വാർസിറ്റി ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ, ക്ലബ് തലത്തിൽ മികവ് തുടർന്ന ഷോൺ മാർച്ചിലും സെപ്റ്റംബറിലും കൊളറാഡോ സ്പ്രിംഗ്സിൽ നടന്ന നാഷണൽ ഡെവലപ്‌മെന്‍റ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് (NTDP) തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഡിസംബറിngx (അനഹൈം, കാലിഫോർണിയ), അടുത്ത വർഷം മാർച്ചിലും (കൊളറാഡോ സ്പ്രിംഗ്സ്) നടക്കുന്ന NTDP ക്യാമ്പുകളിലും പങ്കെടുക്കാൻ ഷോൺ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

യുഎസ്എയുടെ ജഴ്സി ധരിക്കുന്നത് തനിക്ക് സ്വപ്ന തുല്യമായ കാര്യമാണെന്നും വോളിബോൾ കളിച്ചു തുടങ്ങിയ നാൾ മുതൽ ഇത് സ്വപ്നം കണ്ടിരുന്നുവെന്നും ഷോൺ പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച് പിന്തുണച്ച പരിശീലകർക്കും കൂട്ടുകാർക്കും കുടുംബത്തിനും താരം നന്ദി രേഖപ്പെടുത്തി.

മകന്‍റെ നേട്ടത്തിൽ അത്യന്തം അഭിമാനിക്കുന്നുവെന്നും ദേശീയ തലത്തിലേക്ക് എത്തിയ അവന്‍റെ പ്രയത്നത്തിന്‍റെ സന്തോഷമുണ്ടെന്നും മാതാപിതാക്കളായ സനീഷും അനീറ്റയും പ്രതികരിച്ചു. അവന്‍റെ കഠിനാധ്വാനവും ആത്മാർഥതയും ഞങ്ങൾക്ക് പ്രചോദനമാണ്. ഷോൺ ടീം യുഎസ്എയെ പ്രതിനിധീകരിച്ച് സ്വപ്നം യാഥാർഥ്യമാക്കുന്നത് കാണാൻ ഞങ്ങൾ ആവേശത്തോടെയാണ് കാത്തിരിക്കുകയാണെന്നും അവർ പ്രതികരിച്ചു.

നിലവിൽ ജോൺ ഹേഴ്സി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഷോൺ. ഷെയ്ൻ, സാം, ആനി എന്നിവർ സഹോദരങ്ങളാണ്.

Latest News

Corehub Up