ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 906 പേർക്ക് എബോള ബാധിച്ചുവെന്ന് കരുതുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
മരണം സംഭവിച്ച 223 കേസുകളും ഇതിൾ ഉൾപ്പെടുന്നു. അയൽരാജ്യമായ ഉഗാണ്ടയിൽ ഏഴു പേർക്കാണു രോഗം പിടിപെട്ടത്. ഇതിൽ ഒരാൾ മരണപ്പെട്ടു.
എബോള അതിവേഗം പടർന്നുപിടിക്കുന്നുവെന്നാണു കോംഗോയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗം നേരത്തേ നിർണയിക്കാനായാൽ മരണനിരക്ക് കുറയ്ക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനാ വൃത്തങ്ങൾ പറഞ്ഞു.
കോംഗോയിൽ പടരുന്നയിനം എബോള രോഗത്തിനു വാക്സിൻ കണ്ടെത്താനായിട്ടില്ല.