Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WeatherUpdate

2018 ആവര്‍ത്തിക്കുമോ...? അപ്പര്‍കുട്ടനാട്ടില്‍ സ്ഥിതി രൂക്ഷം, വീടുകളിൽ വെള്ളംകയറി

തിരുവല്ല: പമ്പ, മണിമല ആറുകളില്‍ നിന്ന് വെള്ളം ഒഴുകിയെത്തിയതോടെ അപ്പര്‍കുട്ടനാട് മേഖലയില്‍ സ്ഥിതിഗതികള്‍ രൂക്ഷം. കുറ്റൂര്‍, നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലും രൂക്ഷമായ പ്രളയക്കെടുതികള്‍ നേരിടുകയാണ്.

ഒട്ടുമിക്ക വീടുകളിലും വെള്ളം കയറിയതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എംസി റോഡിലും തിരുവല്ല - അമ്പലപ്പുഴ പാതയിലും ഗതാഗതം മുടങ്ങി. തിരുവല്ല താലൂക്കിലെ ഒട്ടുമിക്ക ഗ്രാമീണ റോഡുകളിലും വെള്ളം കയറി.

നെടുമ്പ്രം പടാരത്തില്‍ പടിമുതല്‍ എന്‍സി ജംഗ്ഷന്‍ വരെ ഉള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനേ തുടര്‍ന്നാണ് ഗതാഗതം നിലച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് പമ്പ, മണിമല നദികള്‍ ചേര്‍ന്ന് ഒഴുകുന്ന നദിയില്‍ നിന്നും റോഡിലേക്ക് വെള്ളം ഇരച്ച് എത്തിയത്. റോഡ് വക്കിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കെഎസ്ആര്‍ടിസി അടക്കമുള്ള ഗതാഗത സംവിധാനം നിലച്ചിരിക്കുകയാണ്.

എംസി റോഡില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി പതിവായി വെള്ളം കയറുന്ന ഭാഗമാണ് ഇത്. എംസി റോഡില്‍ തിരുമൂലപുരത്തിനും കുറ്റൂരിനുമിടയില്‍ റോഡില്‍ രണ്ട് അടിയോളം ഉയരത്തില്‍ വെള്ളം കയറിയതിനേ തുടര്‍ന്ന് ഇതുവഴി വാഹന ഗതാഗതം തടസപ്പെട്ടു.

കൂറ്റൂര്‍ - തെങ്ങേലി റോഡ്, ,ആറാട്ടുകടവ് -തിരുവന്‍വണ്ടൂര്‍ റോഡ് ,ഓതറ - മംഗലം റോഡ് താലൂക്കിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ഒട്ടുമിക്ക പ്രധാന റോഡുകളും വെള്ളത്തിനടിയില്‍ ആയതോടെ ഗതാഗതം നിലച്ചിരിക്കുകയാണ്. റെയില്‍വേയുടെ അടിപാതകളായ ഇരുവള്ളിപ്ര ,കുറ്റൂര്‍ എന്നീ വിടങ്ങളില്‍ വെള്ളം കയറി കിടക്കുന്നതുമൂലം കറ്റോട് തിരുമൂലപുരം റോഡിലും കൂറ്റൂര്‍ വള്ളംകുളം റോഡിലും ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

നൂറുകണക്കിന് കുടുംബങ്ങള്‍ ആണ് താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ജനങ്ങള്‍ ഒഴിഞ്ഞുപോയ പല വീടുകളിലും വെള്ളം കയറി കിടക്കുകയാണ്.കൂടാതെ വെള്ളം പറമ്പുകളില്‍ കയറി കിടക്കുന്നതുമൂലും നാണ്യവിളകള്‍ ഏറെയും നശിച്ചു. വെള്ളം ഇറങ്ങിയാലേ നഷ്ടങ്ങളുടെ കണക്ക് എടുക്കാന്‍ കഴുകയുള്ളു. വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി തഹസില്‍ദാര്‍ ജോബിന്‍ കെ.ജോര്‍ജിന്റെ നേതൃത്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Viral

മണൽക്കാറ്റല്ല, ഇനി മഞ്ഞുകാറ്റ്; ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ അപ്രതീക്ഷിത ആലിപ്പഴവീഴ്ച

രാജസ്ഥാനിലെ ഉഷ്ണതരംഗത്തെയും പൊടിപടലങ്ങളെയും കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെ പാടെ മാറ്റിവരയ്ക്കുന്ന തരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ഇത്തവണ കണ്ടത് വെളള പുതച്ച് കിടക്കുന്ന ആലിപ്പഴങ്ങളാണ്.

സാധാരണഗതിയിൽ മണൽക്കാറ്റും കടുത്ത ചൂടും അനുഭവപ്പെടാറുള്ള ബികാനെറിലെ അർജുൻസാറിൽ കശ്മീരിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആലിപ്പഴം വീണു കൃഷിയിടങ്ങൾ മൂടപ്പെട്ട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നതിന്‍റെ തെളിവായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്ന പ്രതിഭാസമാണ് ഈ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഇതേ സമയത്ത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്ന ബികാനെറിൽ ഇത്തവണ അത് 30 ഡിഗ്രിയിലേക്ക് താഴ്ന്നു എന്നത് അത്ഭുതകരമാണ്. എന്നാൽ ഈ കുളിർമ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നൽകുന്നത്.

വിളവെടുപ്പിന് തയ്യാറെടുക്കുന്ന കൃഷിയിടങ്ങളിൽ ആലിപ്പഴം വീഴുന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നതിനാൽ സർക്കാർ ഇടപെട്ട് വിള ഇൻഷുറൻസ് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളിൽ രാജസ്ഥാൻ കൂടാതെ ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴാം തീയതിയോടെ മറ്റൊരു ശക്തമായ വെസ്റ്റേൺ ഡിസ്റ്റർബൻസ് കൂടി സജീവമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരാനാണ് സാധ്യത.

പ്രകൃതിയുടെ ഈ മാറ്റം നാം ഗൗരവമായി കാണേണ്ടതുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾ തടയാൻ കൃത്യമായ മുൻകരുതലുകൾ ആവശ്യമാണെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

 

Viral

സൗദിയിലോ അതോ സ്വിറ്റ്‌സർലൻഡിലോ?: മഞ്ഞിൽ പുതച്ച് മരുഭൂമി

ചൂടിന്‍റെ പര്യായമായ സൗദി അറേബ്യയുടെ മണലാരണ്യങ്ങൾ വെള്ള പുതച്ച അപൂർവ്വ കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സമീപകാലത്തുണ്ടായ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം കഠിനമായ ചൂടിൽ നിന്നും രാജ്യത്തെ അതിശൈത്യത്തിലേക്കും മഞ്ഞുവീഴ്ചയിലേക്കും നയിച്ചു.

വടക്കൻ പ്രവിശ്യയായ തബൂക്കിലെ പർവതനിരകൾ മുതൽ ഹായിലിലെ സമതലങ്ങൾ വരെ നീളുന്ന മഞ്ഞുപുതപ്പ് പ്രകൃതിയുടെ അത്ഭുതമായി മാറിയിരിക്കുകയാണ്.

സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള ജബൽ അൽ-ലൗസ് മലനിരകളിലും ട്രോജീനയിലും അനുഭവപ്പെട്ട മഞ്ഞുവീഴ്ച ഒരു ഗൾഫ് രാജ്യത്തെന്നതിലുപരി സ്വിറ്റ്സർലൻഡിലെ ആൽപ്‌സ് നിരകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ളതാണ്.

പുലർച്ചെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയെത്തിയതോടെ പലയിടങ്ങളിലും കട്ടിയുള്ള മഞ്ഞുപാളികൾ രൂപപ്പെട്ടു. ഇതോടൊപ്പം തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കനത്ത മഴയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ പെയ്ത ശക്തമായ മഴ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തി. അൽ-മജ്മഅ, അൽ-ഘട്ട് തുടങ്ങിയ മേഖലകളിലും മഞ്ഞുവീഴ്ച അനുഭവപ്പെട്ടത് ജനങ്ങളെ അമ്പരപ്പിച്ചു.

വടക്കുനിന്നെത്തിയ ശക്തമായ തണുത്ത കാറ്റും മഴമേഘങ്ങളും തമ്മിലുള്ള സങ്കീർണമായ സമ്പർക്കമാണ് ഈ അസാധാരണ സാഹചര്യത്തിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

കാഴ്ച കാണാൻ എത്തുന്നവരുടെ തിരക്ക് വർദ്ധിച്ചതോടെ താഴ്‌വരകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലും പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിശയിപ്പിക്കുന്ന ഈ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുമ്പോഴും, മരുഭൂമിയിലെ ഈ മാറ്റങ്ങൾ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഗൗരവകരമായ സൂചനയാണെന്നാണ് പരിസ്ഥിതി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Latest News

Corehub Up