ചാവക്കാട്: കാട്ടുപന്നിയുടെ ശല്യത്തെ തുടർന്ന് ഒരാഴ്ചയായി തീരമേഖലയിൽ വിളനാശം വ്യാപകമായി. മണത്തല പുളിച്ചിറ കെട്ട്, ബേബി റോഡ് പരിസരങ്ങളിൽ കാട്ടുപന്നി ശല്യം മൂലം ജനങ്ങൾ ഭീതിയിലാണ് മുണ്ടന്തറ സുധീർ ബാബുവിന്റെ 15 വാഴകളാണ് നശിച്ചത്. കൂർക്കപറമ്പിൽ ദിനമാണി, രാജൻ, കണ്ടരാശേരി അശോകൻ, പൂത്തേടത്ത് സരോജ എന്നിവരുടെ വാഴകളും മറ്റ് കൃഷികളും നശിപ്പിച്ചു.
കാട്ടുപന്നിയെ വെടിവച്ച് കൊല്ലണമെന്നാണ് കർഷകരുടെ ആവശ്യം. വിളനാശ വിവരമറിഞ്ഞ് പല തവണ വെടിവയ്ക്കാൻ ഷൂട്ടർമാർ എത്തിയെങ്കിലും പന്നികൾ രക്ഷപ്പെടുകയാണെന്ന് നഗരസഭാധ്യക്ഷൻ എ.എച്ച്. അക്ബർ പറഞ്ഞു.