Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wimbledon

വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം സിന്നറിന്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍ നിലനിര്‍ത്തി.

നാല് സെറ്റ് നീണ്ട ഫൈനലില്‍ രണ്ടാം നമ്പറായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെയാണ് 2024ലും ചാമ്പ്യനായ സിന്നര്‍ കീഴടക്കിയത്. സ്‌കോര്‍: 6-7 (7-9), 7-6 (7-2), 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു സിന്നറിന്‍റെ തിരിച്ചുവരവ് എന്നതും ശ്രദ്ധേയം.

സിന്നറിന്‍റെ കരിയറിലെ അഞ്ചാം ഗ്രാന്‍സ്‌ലാം സിംഗിള്‍സ് ട്രോഫിയാണ്. രണ്ട് വിംബിള്‍ഡണിനൊപ്പം (2025, 2026) രണ്ട് ഓസ്‌ട്രേലിയന്‍ ഓപ്പണും (2024, 2025) ഒരു യുഎസ് ഓപ്പണും (2024) സിന്നര്‍ സ്വന്തമാക്കിയിട്ടുണ്ട്.

Sports

വിംബിള്‍ഡണ്‍: സബലെങ്ക പുറത്ത് , സിന്നര്‍, ജോക്കോ മുന്നോട്ട്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ പുരുഷ സിംഗിള്‍സ് ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നര്‍, സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച് തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍. ജപ്പാന്‍റെ ഷിന്‍റാരൊ മോചിസുകിയെ കീഴടക്കിയാണ് സിന്നറിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശം.

സ്‌കോര്‍: 6-3, 7-6 (7-0), 6-3. റഷ്യയുടെ റോമന്‍ സഫിയുല്ലിനെ കീഴടക്കിയാണ് ജോക്കോ അവസാന എട്ടിലെത്തിയത്; 7-6 (8-6), 6-3, 3-6, 6-3.

വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ബെലാറൂസിന്‍റെ അരീന സബലെങ്ക പ്രീക്വാര്‍ട്ടറില്‍ പുറത്ത്. ജാപ്പനീസ് താരം നവോമി ഒസാക്കയാണ് സബലെങ്കയെ വീഴ്ത്തിയത്.

സ്‌കോര്‍: 6-2, 7-6 (7-2). അമേരിക്കയുടെ കൊക്കൊ ഗൗഫ്, ജെസീക്ക പെഗുല, യുക്രെയ്‌ന്‍റെ മാര്‍ട്ട കോസ്റ്റ്യൂക് തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍ ഇടംകണ്ടെത്തി.

Sports

ജോക്കോ മുന്നേറ്റം

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്‍റെ പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ രണ്ടാം റൗണ്ടില്‍ കീഴടക്കിയാണ് ജോക്കോയുടെ മുന്നേറ്റം.

സ്‌കോര്‍: 6-3, 6-4, 6-2. അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സ്, ഓസ്‌ട്രേലിയയുടെ ഡിമിനൗര്‍, ജര്‍മനിയുടെ രണ്ടാം സീഡായ അലക്‌സാണ്ടര്‍ സ്വരേവ്, റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് തുടങ്ങിയവരും മൂന്നാം റൗണ്ടിലേക്കു മുന്നേറി.

വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡായ പോളണ്ടിന്‍റെ ഇഗ ഷ്യാങ്‌ടെക്, ആറാം സീഡായ അമേരിക്കയുടെ അനിസിമോവ, മാഡിസണ്‍ കീസ്, നാലാം സീഡ് ജെസിക്ക പെഗുല, ഏഴാം സീഡ് കൊക്കൊ ഗൗഫ് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു.

അതേസമയം, അഞ്ചാം സീഡായ റഷ്യയുടെ മിറ ആന്‍ഡ്രീവ രണ്ടാം റൗണ്ടില്‍ പുറത്തായി. ചെക്കിന്‍റെ ക്രെജിക്കോവയാണ് ആന്‍ഡ്രീവയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 4-6, 7-5, 6-4.

Sports

വിംബിള്‍ഡണ്‍ ടെന്നീസില്‍ വമ്പന്മാര്‍ മുന്നോട്ട്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ മുന്‍നിര താരങ്ങളായ ഇറ്റലിയുടെ യാനിക് സിന്നര്‍, റഷ്യയുടെ ഡാനില്‍ മെദ‌്‌വദേവ്, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്, കാനഡയുടെ ഫീലിക്‌സ് അഗര്‍, അമേരിക്കയുടെ ടെയ്‌‌ലര്‍ ഫ്രിറ്റ്‌സ്, ഓസ്‌ട്രേലിയയുടെ മുനൗര്‍ തുടങ്ങിയവര്‍ പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍. അതേസമയം, റഷ്യയുടെ ആന്ദ്രെ റുബ്‌ലെവ് ആദ്യ റൗണ്ടില്‍ പുറത്തായി. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ജോക്കോവിച്ച് ചൈനയുടെ വു യിബിംഗിനെയാണ് മറികടന്നത്. സ്‌കോര്‍: 6-4, 5-7, 6-4, 6-4.


വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡായ പോളണ്ടിന്‍റെ ഇഗ ഷ്യാങ്‌ടെക്, ആറാം സീഡ് അമേരിക്കയുടെ അനിസിമോവ, ഏഴാം സീഡ് കൊക്കൊ ഗൗഫ്, ഒന്നാം സീഡ് ബെലാറൂസിന്‍റെ അരീന സബലെങ്ക, ജാപ്പനീസ് താരം നവോമി ഒസാക്ക തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍ ഇടം നേടി.

സെര്‍ബിയയുടെ തിയോഡോറ കോസ്റ്റോവിച്ചിനെയാണ് (6-2, 6-3) സബലെങ്ക തോല്‍പ്പിച്ചത്."കിൽ ബിൽ' എന്ന ഹോളിവുഡ് ചിത്രത്തിലെ കിമോണോ ഔട്ട് ഫിറ്റിലെത്തിയ ഒസാക്ക, ആരാധക ഹൃദയങ്ങൾ കീഴടക്കി.

Sports

വിംബിള്‍ഡണിൽ അട്ടിമറിച്ച് തുടക്കം

ലണ്ടന്‍: 2026 വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന് അട്ടിമറിയോടെ തുടക്കം. പുരുഷ സിംഗിള്‍സില്‍ 11-ാം സീഡായ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ സീഡില്ലാത്ത പോളിഷ്താരം ഹ്യൂബര്‍ട്ട് ഹര്‍കാക്‌സ് ആദ്യറൗണ്ടില്‍ കീഴടക്കി. സ്‌കോര്‍: 6-4, 6-2, 7-6 (9-7).

പരിക്കിനെ തുടര്‍ന്ന് ബ്രിട്ടന്‍റെ എമ്മ റാഡുക്കാന പിന്മാറി. 2021 യുഎസ് ഓപ്പണ്‍ ചാമ്പ്യനാണ് റാഡുക്കാന. വനിതാ സിംഗിള്‍സില്‍ നാലാം സീഡ് അമേരിക്കയുടെ ജസീക്ക പെഗുല നേരിട്ടുള്ള സെറ്റുകള്‍ക്ക് ദര്‍ജ വിഡ്മനോവയെ പരാജയപ്പെടുത്തി.

7-5, 6-3നായിരുന്നു ജസീക്കയുടെ ജയം. അമേരിക്കയുടെ 16-ാം സീഡ് ഇവ ജോവിക്കും രണ്ടാം റൗണ്ടിലേക്കു മുന്നേറി.

Sports

കാര്‍ലോസ് അല്‍കരാസ് പിന്മാറി

മാഡ്രിഡ്: പുരുഷ സിംഗിള്‍സ് ടെന്നീസ് താരം സ്‌പെയിനിന്‍റെ കാര്‍ലോസ് അല്‍കരാസ് 2026 വിംബിള്‍ഡണില്‍നിന്നു പിന്മാറി.

ലോക രണ്ടാം നമ്പര്‍ താരമായ അല്‍കരാസ്, അരക്കെട്ടിലെ പരിക്കിനെത്തുടര്‍ന്ന് 2026 ഫ്രഞ്ച് ഓപ്പണില്‍നിന്നും പിന്മാറിയിരുന്നു.

23കാരനായ അല്‍കരാസ് 2026 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടത്തോടെ കരിയര്‍ ഗ്രാന്‍സ്‌ലാം നേട്ടം സ്വന്തമാക്കിയിരുന്നു. 22 വര്‍ഷവും എട്ട് മാസവും 27 ദിനവും പ്രായമുള്ളപ്പോഴാണ് ഈ സ്പാനിഷ് താരം കരിയര്‍ ഗ്രാന്‍സ്‌ലാം തികച്ചത്.

ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഏഴ് ഗ്രാന്‍സ്‌ലാം സ്വന്തമാക്കിയ അല്‍കരാസ്.

Sports

പുല്‍കോര്‍ട്ട് സെറ്റ്‌: വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്‍റിന്‍റെ 2025 പതിപ്പിന് നാളെ തുടക്കം

ലണ്ടൻ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗ്രാൻസ്ലാം ടൂർണമെന്‍റുകളിലൊന്നായ വിംബിൾഡണ്‍ ടെന്നീസ് ടൂർണമെന്‍റിന്‍റെ 2025 പതിപ്പിന് നാളെ തുടക്കം. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ  ജൂലൈ 12,13 തീയതികളിൽ നടക്കും. ഈ ആഴ്ച നടന്നുവന്നിരുന്ന യോഗ്യതാ റൗണ്ടിലെ വിജയികളും സീഡ് റാങ്കിൽ മുന്നിൽ നിൽക്കുന്നവരുമാണ് ടൂർണമെന്‍റിലേക്ക് യോഗ്യത നേടിയത്.

പുരുഷ സിംഗിൾസിൽ യാനിക് സിന്നറാണ് ഒന്നാം സീഡ്. വനിതകളിൽ അരീന സബലങ്കയും. പുരുഷൻമാരിൽ നിലവിലെ ചാന്പ്യൻ കാർലോസ് അൽകാരസ് രണ്ടാമതും അലക്സാണ്ടർ സ്വരേവ് മൂന്നാമതുമാണ്. 24 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ നൊവാക് ജോക്കോവിച്ച് ആറാം സീഡാണ്.വനിതകളിൽ കൊക്കോ ഗൗഫ്, ജാസ്മിൻ പൗലോനി, ഇഗാ ഷാൻടെക് എന്നിവരും മാറ്റുരയ്ക്കും. വനിതകളിലെ നിലവിലെ ജേതാവായ ബാർബോറാ ക്രെജിക്കോവ 17ാം സീഡാണ്.

മൂന്നാം കിരീടം ലക്ഷ്യം:

പുരുഷ സിംഗിൾസിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടെത്തുന്ന സ്പാനിഷ് താരം കാർലോസ് അൽകാരസിനെ ആദ്യ റൗണ്ടിൽ കാത്തിരിക്കുന്നത് ഇറ്റലിക്കാരൻ ഫാബിയോ ഫൊനീനി. റാങ്കിംഗിൽ 127-ാം സ്ഥാനത്താണെങ്കിലും അട്ടിമറികൾക്ക് കെൽപ്പുള്ള ഫൊനീനി ആദ്യ റൗണ്ടിൽ ഇരുപത്തിരണ്ടുകാരൻ അൽകാരസിനു വെല്ലുവിളിയായേക്കും.ലോക ഒന്നാം നന്പർ ഇറ്റലിയുടെ യാനിക് സിന്നറിന് നാട്ടുകാരനും 94-ാം റാങ്കുകാരനുമായ ലൂക്ക നാർഡിയാണ് ആദ്യ റൗണ്ടിലെ എതിരാളി. 25-ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രാൻസിന്‍റെ അലക്സാന്ദ്രെ മുള്ളറെ ആദ്യ റൗണ്ടിൽ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാൽ മറ്റൊരു അൽകാരസ്- സിന്നർ ഫൈനലിന് വിംബിൾഡനിൽ അരങ്ങൊരുങ്ങും.വനിതാ സിംഗിൾസിൽ നിലവിലെ ചാന്പ്യൻ ചെക് റിപ്പബ്ലിക്കിന്‍റെ ബാർബറ ക്രെജിക്കോവ, ഫിലിപ്പീൻസ് താരം അലക്സാൻഡ്ര ഈലയെ ആദ്യ റൗണ്ടിൽ നേരിടും. ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിന്‍റെ തിളക്കവുമായി എത്തുന്ന യുഎസ് താരം കൊക്കോ ഗൗഫിന് കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ സെമിഫൈനലിസ്റ്റ് യുക്രെയ്നിന്‍റെ ഡയാന യസ്ട്രംസ്കയെയാണ് ആദ്യ റൗണ്ടിൽ നേരിടേണ്ടത്.


സുമിത് നാഗൽ ഇല്ല:

യോഗ്യതാ റൗണ്ടിൽതന്നെ സിംഗിൾസിലെ ഇന്ത്യയുടെ പ്രതീക്ഷയായ സുമിത് നാഗൽ പുറത്തായി. ആദ്യ റൗണ്ടിലായിരുന്നു സുമിതിന്‍റെ പുറത്താകൽ. ലോക 300-ാം നന്പർ താരമായ നാഗൽ, ലോക 368-ാം നന്പർ താരമായ സെപ്പിയറിയോട് 2-6, 6-4, 2-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.


വിന്പിൾഡണ്‍  സിമ്പിളല്ല:

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ടെന്നീസ് താരങ്ങൾ ഏറെ വിലമതിക്കുന്നതുമായ  ടൂർണമെന്‍റാണ് വിംബിൾഡണ്‍ ചാന്പ്യൻഷിപ്പ്. 1877 മുതൽ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിലാണ് ഈ മത്സരം നടത്തുന്നത്. പുൽകോർട്ടിൽ നടക്കുന്ന ഏക ഗ്രാൻഡ് സ്ലാം ടൂർണമെന്‍റാണിത്.എല്ലാ വർഷവും ജൂണ്‍ അവസാനവും ജൂലൈ                            ആദ്യ ആഴ്ചകളിലുമായിട്ടാണ് മത്സരം നടക്കുക. ടൂർണമെന്‍റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡണ്‍ അവസാനിക്കുന്നു. എല്ലാ വർഷവും അഞ്ച് പ്രധാന ഇനങ്ങളിലും നാല് ജൂണിയർ ഇനങ്ങളിലും നാല് ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കും.ഗ്രാൻസ്ലാം ടൂർണമെന്‍റുകളിൽ ഓസ്ട്രേലിയൻ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയ്ക്കുശേഷമാണ് വിംബിൾഡണ്‍ നടക്കുക. അതിനുശേഷം അവസാന ഗ്രാൻസ്ലാം ടൂർണമെന്‍റായ യുഎസ് ഓപ്പണ്‍ നടക്കും.


സമ്മാനത്തുക 623 കോടി രൂപ:

വിംബിൾഡൻ ടെന്നിസിന്‍റെ സമ്മാനത്തുക വർധിപ്പിച്ച് സംഘാടകർ. 5.35 കോടി പൗണ്ടാണ് (ഏകദേശം 623 കോടി രൂപ) ഇത്തവണത്തെ ആകെ സമ്മാനത്തുക. മുൻ വർഷത്തെക്കാൾ ഏഴ് ശതമാനം വർധന. പുരുഷ)- വനിതാ സിംഗിൾസ് ജേതാക്കൾക്ക് 30 ലക്ഷം പൗണ്ട് വീതം (ഏകദേശം 35 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. സിംഗിൾസിൽ ആദ്യ റൗണ്ടിൽ പുറത്താകുന്നവർക്ക് 77 ലക്ഷം രൂപ ലഭിക്കും.


ലൈൻ ജഡ്ജസ് ഒൗട്ട്!

ലൈൻ ജഡ്ജസിനെ ഒഴിവാക്കി ഇലക്്ട്രോണിക് ലൈൻ കോളിംഗ് സംവിധാനം ഉപയോഗിക്കുന്നതാണ് ഇത്തവണത്തെ വിംബിൾഡനിലെ ഒരു സുപ്രധാന മാറ്റം. വിംബിൾഡൻ ടെന്നിസിന്‍റെ 147 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ലൈൻ വിധി നിർണയത്തിന് ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിക്കുന്നത്. യുഎസ് ഓപ്പണ്‍, ഓസ്ട്രേലിയൻ ഓപ്പണ്‍ ടൂർണമെന്‍റുകൾ നേരത്തേ തന്നെ ഇലക്‌ട്രോണിക് സംവിധാനത്തിലേക്ക് വഴിമാറി. ഫ്രഞ്ച് ഓപ്പണിൽ ഇത്തവണയും ലൈൻ ജഡ്ജസ് ഉണ്ടായിരുന്നു.

Latest News

Corehub Up